മർക്കോസ് 10 : 46 – 52ഉൾക്കാഴ്ച ഉൾക്കണ്ണാൽ അവനെ കണ്ടു തിരിച്ചറിഞ്ഞവനാണ് ബർത്തിമേയൂസ്. ആൾക്കൂട്ടത്തിന്റെ ശകാരത്തെപ്പോലും ഗൗനിക്കാത്ത, അത്ര ആഴമായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാവണം, കാഴ്ചയുള്ളവർ പോലും അംഗീകരിച്ചു ഏറ്റുപറയാത്ത സത്യം, “ദാവീദിന്റെ പുത്രനായ മിശിഹാ” എന്നത്, അവൻ വിളിച്ചു പറഞ്ഞു അപേക്ഷിക്കുന്നത്. രണ്ടു സ്വഭാവരീതിയുള്ള ഒരേ ജനക്കൂട്ടത്തെ നാം ഇവിടെ കാണുന്നു. ആദ്യം നിരുത്സാഹപ്പെടുത്തുകയും, പിന്നീട് അതേ ജനം അവനെ യേശുവിന്റെ അടുക്കലെത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മിലും ഒരുപക്ഷേ, ഈ ആൾക്കൂട്ടമനോഭാവമുണ്ട്. തരത്തിനനുസരിച്ചു നിറം Read More…
Meditations
ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….
ലൂക്കാ 11 : 33 – 41ഹൃദയം പ്രകാശിക്കട്ടെ അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും. അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, Read More…
സത്ചിന്തകളാൽ ഹൃദയം നിറയ്ക്കാം…
മർക്കോസ് 7 : 14 – 23സത്ചിന്തകളുടെ ഉറവിടം ബാഹ്യമായ ഒന്നിനും ഒരുവനെ അശുദ്ധനാക്കാൻ കഴിയില്ല. എന്നാൽ, ഒരുവന്റെ ഉള്ളിലെ ചിന്തകൾക്ക്,അവനെ അശുദ്ധനോ ശുദ്ധനോ ആക്കാൻ കഴിയും. കാരണം, അധരങ്ങൾ ഹൃദയത്തിന്റെ സന്ദേശവാഹകരാണ്. ആത്മീയവും ധാർമ്മികവുമായ മാനങ്ങൾ കൂട്ടിച്ചേർത്താണ് ഇവിടെ അവൻ സംസാരിക്കുന്നത്. ശുദ്ധതയുടെ പഴയനിയമചിന്തകളെ അവൻ റദ്ദാക്കുന്നു. പകരം, അനുഷ്ഠാനങ്ങളല്ല, പ്രായോഗികപ്രവൃത്തികളാണ് അനിവാര്യമായ കാര്യമെന്ന് അവൻ അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു. കാരണം, ബാഹ്യമായ അശുദ്ധതയുടെ ചട്ടക്കൂടുകളെ സ്വജീവിതംകൊണ്ടു മാറ്റിയെഴുതിയവനാണ് അവിടുന്ന്. അശുദ്ധനായ കുഷ്ഠരോഗിയെ സ്പർശിച്ചതും, പാപികളോടും ചുങ്കക്കാരോടുമൊപ്പം Read More…
ധാർമ്മികതയുടെ മാനങ്ങളിലേക്ക് ഒരു ചുവട്…
മത്തായി 5 : 27 – 32നിലവിലുള്ള കല്പനയെ, അതിലുള്ള അപര്യാപ്തത നീക്കി, യേശു കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുന്നു. അവൻ നിയമത്തിന്റെ ആന്തരീകവശം കൂടി വ്യക്തമാക്കുന്നു. ബാഹ്യമായ വിശുദ്ധിയോടൊപ്പം, ഹൃദയപരിശുദ്ധികൂടി അവൻ നമ്മോട് ആവശ്യപ്പെടുന്നു. ധാർമ്മികതയും ആന്തരീക മനോഭാവവും രണ്ടല്ല, അവ രണ്ടും ഒന്നിച്ചു പോകേണ്ട വസ്തുതകളാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന, പഴമയുടെ കാഴ്ചപ്പാടുകളെ തിരുത്തി, അവരുടെ വ്യക്തിത്വത്തിന് അവൻ വില നൽകുന്നു. ഉള്ളിലെ ചിന്തകളാണ് ഒരുവനെ പാപത്തിലേക്ക് നയിക്കുന്നത്. ആയതിനാൽ, നമ്മുടെ ചിന്തകളിൽപോലും വിശുദ്ധി Read More…
അസാധ്യതയെ സാധ്യതയാക്കുന്ന വിശ്വാസം….
ലൂക്കാ 8 : 42 – 48അശുദ്ധതയുടെ അതിർവരമ്പുകൾ സമൂഹത്തിലെ അശുദ്ധതയുടെ ഭ്രഷ്ട്, വിശ്വാസ ബലത്താൽ ഛേദിച്ച ഒരു രക്തസ്രാവക്കാരിയുടെ ജീവിതമാണ് വചനസാരം. താൻ സ്പർശിച്ചത് അവൻ പോലും അറിയരുതെന്ന് അവൾ പേടിമൂലം ആഗ്രഹിച്ചു. വിശ്വാസ സ്പർശം അത്ഭുതങ്ങൾക്ക് വഴിമാറി. സൗഖ്യം വിശ്വാസപ്രഖ്യാപനത്തിന് ഇടം നൽകി. ദൈവീകശക്തി പ്രവർത്തനനിരതമായി. അവളുടെ ഉറച്ച വിശ്വാസവും ദൈവീകശക്തിയും അസാധ്യതയെ സാധ്യതയാക്കി മാറ്റി. യേശു അവളുടെ വിശ്വാസം അറിഞ്ഞു, അവൾക്കുവേണ്ടി പ്രവർത്തിച്ചു. അവന്റെ അനുവാദം കൂടാതെ സൗഖ്യം നേടിയിട്ടും അവൻ അവളെ Read More…
ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…
ലൂക്കാ 12 : 29 – 34ജീവിതാകുലതകൾ ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം. ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ Read More…
അപരനോട് കരുണയുള്ളവരാകാം ; ദൈവകരുണയ്ക്ക് അർഹരാകാം …
ലൂക്കാ 6 : 32 – 38കരുണയുടെ അളവുകോൽ വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം. പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും. ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ Read More…