Meditations Reader's Blog

ഉത്ഥിതനായ ഈശോ കൂടെ ഉണ്ടെങ്കിൽ ദുഃഖങ്ങളും സന്തോഷമായി മാറും

യോഹന്നാൻ 16:16-24ജീവിതപ്രതീക്ഷ. “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.” തൻ്റെ കുരിശുമരണവും ഉത്ഥാനവുമാണ് ഇതിലൂടെ ഈശോ ശിഷ്യർക്ക് വെളിപ്പെടുത്തുന്നത്. അവൻ്റെ വാക്കുകൾ മനസിലാകാത്ത ശിഷ്യന്മാർക്ക് മുന്നിൽ ഈശോ തൻ്റേതായ ശൈലിയിൽ വിശദീകരണം നല്കുകയാണ്. അവൻ്റെ വേർപാടിൽ അവർ അത്യന്തം ദു:ഖിതരാകുന്നുണ്ട്, ആ ദു:ഖം മനസിലാക്കിത്തന്നെ ഈശോ അവരോട് പറയുകയാണ്, ഞാൻ എന്നേക്കുമായി പോവുകയല്ല ,ഞാൻ മടങ്ങി വരും എന്ന്. താൻ ഉപേക്ഷിക്കയില്ല, കൂടെയുണ്ടാവും എന്ന ഉറപ്പ് അവർക്ക് നൽകുകയാണവൻ.”മരണം” വേദനിപ്പിക്കുന്ന Read More…

Meditations Reader's Blog

സുവിശേഷത്തിൽ അടിയുറച്ച്, അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും ഫലം പുറപ്പെടുവിക്കാം…

ലൂക്കാ 10 : 1- 12, 17 – 20പ്രേഷിതദൗത്യത്തിന്റെ വിവിധ മാനങ്ങൾ ഓരോ വീടുകളിലും, പ്രവേശിക്കുകയും താമസിക്കുകയും ഭക്ഷിക്കുകയും ചെയ്യുമ്പോൾ, തങ്ങൾ ദൈവരാജ്യത്തിന്റെ വേലക്കാരും, ദൈവജനത്തിന്റെ ശുശ്രൂഷകരുമാണെന്നുള്ള സ്വയഭിമാനത്തോടെ വേണം അവ ചെയ്യാനെന്നു അവൻ അവരെ ഓർമ്മിപ്പിക്കുന്നു. സ്വന്തം സുഖമന്വേഷിക്കാതെ, ഓരോന്നും ദൈവരാജ്യപ്രഘോഷണവസരമായി കണക്കാക്കണം. തിരസ്ക്കരണയിടങ്ങളിൽ, പാദങ്ങളിലെ പൊടി തട്ടിക്കളയുന്നത്, അവരും ദൈവവുമായുള്ള വേർതിരിവിന്റേയും, അവരുടെ വിധിയുടേയും സൂചനയാണ്. തിരസ്ക്കരിക്കുന്ന നഗരങ്ങളുടെ സ്ഥിതി, വളരെ ദുസ്സഹമായിരിക്കും. ദൈവരാജ്യപ്രഘോഷണത്തെ തിരസ്ക്കരിക്കുന്നവർക്ക് ശിക്ഷയും, സ്വീകരിക്കുന്നവർക്ക് ദൈവീകപ്രതിഫലവും അവൻ വാഗ്‌ദാനം Read More…

Meditations Reader's Blog

രക്ഷയും ശിക്ഷയും യേശുവിന്റെ കരങ്ങളിലാണ്; അതിനാൽ മനസാന്തരപ്പെടാം …

യോഹന്നാൻ 3 : 4 – 12സ്നാപകന്റെ ആഹ്വാനം യേശുവിന്റെ പരസ്യജീവിതത്തിനൊരുക്കമായുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് സ്നാപകയോഹന്നാൻ. അവന്റെ വസ്ത്രധാരണവും ഭക്ഷണക്രമവും തികച്ചും ഒരു പ്രവാചകന്റേത് തന്നെ. മാനസാന്തരത്തിന്റെ ആഹ്വാനവുമായാണ് സ്നാപകന്റെ വരവ്. അത് യുഗാന്ത്യോന്മുഖ ചിന്തയാണ്. അവൻ ആളുകളെ സ്നാനപ്പെടുത്തുകയും, പ്രവൃത്തികളിൽ അധിഷ്ഠിതമായ ഫലം പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നവീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവ് പ്രവൃത്തികളിൽ നിന്നും വ്യക്തമാകും. ഫരിസേയരേയും സദുക്കായരേയും അവരുടെ നിയമസംഹിതകളേയും അവൻ രൂക്ഷമായി വിമർശിക്കുന്നു. പാരമ്പര്യങ്ങളിൽ വമ്പ് പറഞ്ഞു ജീവിച്ചാൽ, രക്ഷ കരഗതമാക്കാൻ Read More…

Meditations Reader's Blog

നമ്മുടെ വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാം; നല്ല പ്രേഷിതരായിത്തീരാം..

യോഹന്നാൻ 4 : 27 – 30, 39 – 42വിശ്വാസാനുഭവം. അവനിലെ ദൈവത്വം തിരിച്ചറിഞ്ഞ സമറിയാക്കാരി, അതു മറ്റുള്ളവരുമായി പങ്കുവെക്കുകയും, അനേകരെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. വി.ഗ്രന്ഥത്തിൽ നാം കാണുന്ന ആദ്യ പ്രേഷിതയാണവൾ. അവനുമായുള്ള കണ്ടുമുട്ടൽ, അവളിൽ ഒരുപാട് ജീവിതപരിവർത്തനമുളവാക്കി. അവന്റെ കാൽചുവട്ടിലിരുന്നു, അവൾ തന്റെ പഴയകാലജീവിതം വായിച്ചെടുത്തു. തിരുത്തേണ്ട മേഖലകളെ തിരുത്തിയും, പുതിയ തീരുമാനങ്ങളെ ഉൾക്കൊണ്ടും, ദൈവതിരുമുമ്പാകെ, തുറവിയോടെ, അവൾ തന്റെ ജീവിതമാകുന്ന പുസ്തകത്തിൽ, പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. അനുഭവങ്ങൾ ആഴമുള്ളതെങ്കിൽ, അതിന്റെ പങ്കുവെക്കൽ Read More…

Meditations Reader's Blog

നമ്മുടെ കുറവുകളെക്കുറിച്ച് ബോധവാൻമാരാകാം; വിനയത്തേടും, വിശ്വാസത്തോടും കൂടെ പ്രാർത്ഥിക്കാം

ലൂക്കാ 7 : 1 – 10വിശ്വാസമാതൃക. ജന്മംകൊണ്ട് വിജാതീയനും, കർമ്മംകൊണ്ടു യഹൂദന് സമനുമായി മാറിയ വ്യക്തിയാണ് ഈ ശതാധിപൻ. അവന് യേശുവിൽ ഏറെ വിശ്വാസവും, അതിലുപരിയായി, അവന്റെ അധികാരത്തെ സ്വയം അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ഇവിടെ ഏറെ ശ്രദ്ധേയമാണ്. തന്റെ അധികാരത്തേയും കുറവുകളേയും കുറിച്ചു, അയാൾ ബോധവാനാകയാൽ, വിനയാന്വിതനായി അയാൾ സ്വയം മാറുന്നു. യേശുവിനെ സമീപിക്കാൻപോലും, താൻ അനർഹനെന്നു അയാൾ കരുതുന്നു. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ മറ്റാരേയുംകാൾ, അയാൾ യേശുവിന്റെ ചാരെ തന്നെയുണ്ടുതാനും. കാരണം, അവന്റെ Read More…

Meditations

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

ലൂക്കാ 9 : 57 – 62അവന്റെ വിളിയെന്നാൽ, വെല്ലുവിളിയാണ്. ഇവിടെ പരാമർശിക്കുന്ന ഒന്നാമനും മൂന്നാമനും, യേശുവിനെ അനുഗമിക്കാൻ സ്വമേധയാ ആഗ്രഹം പ്രകടിപ്പിച്ചു മുന്നോട്ട് വരുന്നു. എന്നാൽ, രണ്ടാമനെ യേശുതന്നെ വിളിക്കുകയാണ് ചെയ്യുന്നത്. അവൻ പോകുന്നിടത്തെല്ലാം അവനെ അനുഗമിക്കുക എന്നതാണ് ഒന്നാമന്റെ ആഗ്രഹം. എന്നാൽ, തന്റെ വഴികൾ ഒട്ടും സുരക്ഷിതമല്ലെന്നും, അതറിഞ്ഞു വേണം തീരുമാനമെടുക്കാനെന്നും, അവൻ ഒന്നാമനെ ഉപദേശിക്കുന്നു. രണ്ടാമനെ യേശു വിളിക്കുന്നു. എന്നാൽ, പിതാവിനെ സംസ്‌കരിക്കാൻ അവൻ അനുവാദം ചോദിക്കുന്നു. ഇവിടെ അപ്രതീക്ഷിത മറുപടിയാണ് യേശുവിൽനിന്നും Read More…

Meditations Reader's Blog

ആരെയും നിന്ദികാതിരിക്കാൻ ശ്രദ്ധിക്കാം; സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കാം

മത്തായി 18 : 10 – 14യഥാർത്ഥ അജപാലനം. യേശു തന്റെ ജീവിതപ്രവർത്തന ശൈലി വിവരിക്കുന്നതാണ് വചനഭാഗം. എളിയവരേയും ബലഹീനരേയും ചെറിയവരേയും നിന്ദിക്കുകയോ അവഗണിക്കുകയോ അരുതെന്ന് അവൻ നിർദ്ദേശിക്കുന്നു. കാരണം, അവരുടെ ദൈവീകദൂതന്മാർ എന്നും ദൈവതിരുമുമ്പാകെ ഉണർന്നിരിക്കുന്നവരും പ്രവർത്തനനിരതരുമാണ്. അവരാണ് നമ്മുടെ ഓരോരുത്തരുടേയും കാവൽമാലാഖമാർ. ചെറിയവനെന്നോ വലിയവനെന്നോ പിതാവായ ദൈവത്തിന്റെ മുമ്പിൽ വേർതിരിവില്ല. ഓരോ വ്യക്തിയുടെയും കാര്യത്തിൽ അവിടുന്ന് ഉൽക്കണ്ഠാകുലനും കരുതൽ ഉള്ളവനുമാണ്. ആയതിനാൽ, നാം ആർക്കും ദുഷ്പ്രേരണ നൽകാൻ ഇടയാകാതെ ശ്രദ്ധിക്കണമെന്ന് അവൻ താക്കീത് നൽകുന്നു. Read More…

Meditations Reader's Blog

മാനസാന്തരപ്പെടാം, പരിശുദ്ധാത്മാവിനാൽ നിറയാം

യോഹന്നാൻ 3 :1 – 12അവിശ്വാസത്തിൽ നിന്നും വിശ്വാസത്തിലേക്കുള്ള വളർച്ച. ഉള്ളിൽ വിശ്വാസവെളിച്ചം ഉണ്ടെങ്കിലും, അവിശ്വാസത്തിൻ അന്ധതനിറഞ്ഞ രാത്രിയിലാണ്, നിക്കോദേമൂസ്‌ യേശുവിനെ കാണാൻ വരുന്നത്. എന്നാൽ, ഇതവന്റെ വിശ്വാസത്തിലേക്കുള്ള ഒരു യാത്രയായി മാറി. അവനെ തേടിയുള്ള നിക്കോദേമൂസിന്റെ വരവ് തന്നെ വിശ്വാസത്തിന്റെ ആദ്യചുവടാണ്. പുതിയ ജീവിതത്തിൻ്റെ തുടക്കം. “വീണ്ടും ജനിക്കണം” എന്നതിലൂടെ ഈശോ അർത്ഥമാക്കിയതും, ഈ പുനർജനി തന്നെ. എന്നാൽ, പുനർജനനം ആത്മാവിനാലും ജലത്താലും ആകണം എന്നുമാത്രം. പരിശുദ്ധാത്മാവാണ് ഒരുവനിൽ വിശ്വാസത്തിന്റെ വിത്ത് ജനിപ്പിക്കുന്നത്‌. അതാണ് ആത്മാവിൽ Read More…

Meditations Reader's Blog

ത്രിയേകദൈവത്തിന്റെ വാസസ്ഥലമായി നമ്മുടെ ഹൃദയങ്ങളെ മാറ്റാം..

യോഹന്നാൻ 14 : 15 – 24ക്രൈസ്തവ സത്ത ഈശോയുടെ നാമത്തിൽ ചോദിക്കുന്ന എന്തിന്റേയും ഫലദായകത്വം, അവൻ ഇവിടെ വ്യക്തമാക്കുന്നു. പിതാവുമായുള്ള അവന്റെ ഐക്യമാണ്, അതിന്റെ കാരണമായി അവൻ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാൽ, നാം അവനുമായി ഐക്യപ്പെടേണ്ടിയിരിക്കുന്നു. അത് പ്രാർത്ഥനവഴിയെ സാധ്യമാവുകയുള്ളൂ. ഈയൊരു പ്രാർത്ഥന ബന്ധത്തിൽ, നമ്മുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലീകൃതമാകും. കൂടാതെ, അവന്റെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിനുശേഷം, നമ്മോടുകൂടെ നിത്യമായിരിക്കാൻ, ഒരു സഹായകനെ അവൻ വാഗ്‌ദാനം ചെയ്തു. എന്നാൽ, അവനിൽ വിശ്വസിക്കുന്നവനെ, അവനെ അറിഞ്ഞവനെ, ഈ സഹായകനെ സ്വീകരിക്കാൻ Read More…

Meditations Reader's Blog

ദൈവവചനമനുസരിച്ച് ജീവിക്കാം; വചനം പ്രഘോഷിക്കാം..

മത്തായി 28 : 16 – 20പ്രേഷിതദൗത്യം യേശു തന്റെ ദൗത്യം ആരംഭിക്കുന്നതും, ശിഷ്യരെ ആ ദൗത്യം തുടരാൻ ഭരമേൽപ്പിക്കുന്നതും, “ഗലീലിയിൽ” വച്ചാണ് എന്നത് ഇവിടെ വളരെ ശ്രദ്ധേയമാണ്. മലമുകളിലാണ് അവൻ അവരെ കാണുന്നത്. മലമുകൾ ദൈവീക വെളിപാടുകളുടെ ഇടമാണ്. അവൻ തന്റെ സർവ്വ മഹത്വത്തിലും അവിടെ പ്രത്യക്ഷനായി. ഒരു സാർവ്വത്രിക ദൗത്യമാണ് അവൻ തന്റെ ശിഷ്യരെ ഭരമേൽപ്പിക്കുന്നത്. കാരണം, എല്ലാ ജനതകളേയും ശിഷ്യപ്പെടുത്താൻ, അവൻ അവരോട് ആവശ്യപ്പെടുന്നു. എല്ലാ പരിമിതികളും, ഇവിടെ അവന്റെ അധികാരത്തിനുമുമ്പിൽ, അതിലംഘിക്കപ്പെടുന്നു. Read More…