Daily Saints Reader's Blog

വിശുദ്ധ മഗ്ദലന മറിയം: ജൂലൈ 22

മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്‌. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും Read More…

Meditations Reader's Blog

തിരുവചനത്തിൽ വേരൂന്നിയ ജീവിതം നയിക്കുവാനായി പ്രയത്നിക്കാം…

ലൂക്കാ 10 : 38 – 42ഏറ്റവും ശ്രേഷ്ഠം ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു. യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, Read More…

Daily Saints Reader's Blog

വിശുദ്ധ ലോറൻസ് ഓഫ് ബ്രിണ്ടിസി: ജൂലൈ 21

വെനീഷ്യൻ വ്യാപാരികളുടെ കുടുംബത്തിൽ നേപ്പിൾസ് കിംഗ്ഡത്തിലെ ബ്രിൻഡിസിയിൽ 1559 ജൂലൈ 22 ന് ജിയൂലിയോ സിസാരെ റുസ്സോ ജനിച്ചു. അദ്ദേഹം സിസാർ വെറോണയിലെ കപ്പൂച്ചിൻസിൽ ചേർന്നു. പിന്നീട് വെനീസിൽ പഠിക്കാൻ പോയി. അവിടെ അദ്ദേഹം കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻസിൽ പ്രവേശിക്കാനുള്ള ആഹ്വാനം മനസ്സിലാക്കുകയും ലോറൻസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പ്രഗത്ഭനായ ഭാഷാശാസ്ത്രജ്ഞനായ ലോറൻസിന് തൻ്റെ മാതൃഭാഷയായ ഇറ്റാലിയൻ ഭാഷയ്ക്ക് പുറമേ ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമ്മൻ, ബൊഹീമിയൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ നന്നായി വായിക്കാനും സംസാരിക്കാനും Read More…

Meditations Reader's Blog

കരുണയും സ്നേഹവും ക്ഷമയും നമ്മിൽ വളർത്തിയെടുക്കാം ; പിതാവിന്റെ സ്നേഹ ഔദാര്യത്തിന് അർഹരാകാം

മത്തായി 7 : 7 – 11പിതാവിന്റെ സ്നേഹ ഔദാര്യം. മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും. ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക. പരിമിത സ്നേഹമുള്ള ഇടങ്ങളിൽ Read More…

Daily Saints Reader's Blog

വിശുദ്ധനായ ഫ്ലാവിയാന്‍: ജൂലൈ 20

ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല. അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന നിലയില്‍ ഫ്ലാവിയാനും, ജെറൂസലേമിലെ പാത്രിയാര്‍ക്കീസെന്ന Read More…

Daily Saints Reader's Blog

വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും: ജൂലൈ 19

സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്‌. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും ചെയ്തു. ക്രിസ്തീയവിശ്വാസത്തില്ലൂന്നിയ ഒരു ജീവിതമായിരുന്നു ആ രണ്ടു സഹോദരിമാരും നയിച്ചിരുന്നത്. ദരിദ്രരെ സഹായിക്കുവാനുള്ള ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. അവരുടെ ആ ആദരണീയമായ ജീവിതത്തിന് Read More…

Meditations Reader's Blog

സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാം..

യോഹന്നാൻ 14:1-11“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “ തങ്ങളുടെ ഗുരുവിൻ്റെ വാക്കുകളിൽ ശിഷ്യർ വല്ലാതെ അസ്വസ്ഥരാകുന്നു. വരാനിരിക്കുന്ന വേദനകളും, തിക്താനുഭവങ്ങളും, കുരിശുമരണവും അവരുടെ ഹൃദയത്തിൽ വല്ലാതെ ദു:ഖവും ഭയവും ജനിപ്പിച്ചിരുന്നു. പാപത്തിന്മേൽ വിജയം നേടാൻ അവൻ മരണം വരിക്കേണ്ടത് അനിവാര്യമാണെന്നറിഞ്ഞിരുന്നിട്ടും ഇശോയെക്കുറിച്ച് അവർ അസ്വസ്ഥതപ്പെടുകയാണ്. പാപവും മരണവും – മനുഷ്യനിൽ അസ്വസ്ഥത ഉളവാക്കുന്ന രണ്ട് യാഥാർഥ്യങ്ങളാണ്. അതുകൊണ്ട് തന്നെ മരണത്തിൻ്റെ വേർപാടിനേക്കാൾ ഉത്ഥാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഈശോ അവരെ പഠിപ്പിക്കുന്നു. മരണശേഷം താൻ ഉത്ഥിതനായി Read More…

Daily Saints Reader's Blog

വിശുദ്ധ ഫ്രെഡറിക്ക്: ജൂലൈ 18

ഫ്രിസിയൻ രാജാവായ റാഡ്‌ബണിൻ്റെ ചെറുമകനായ വിശുദ്ധ ഫ്രെഡറിക്ക്, ഉട്രെക്റ്റ് പള്ളിയിലെ പുരോഹിതന്മാരിൽ നിന്ന് വിദ്യാഭ്യാസം നേടി. പിന്നീട് വലിയ ഭക്തിക്കും പഠനത്തിനും പേരുകേട്ട ഒരു പുരോഹിതനായി. കാറ്റെക്യുമെൻസിനെ പഠിപ്പിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു, ഒടുവിൽ 825-ൽ ഉട്രെക്റ്റിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ബിഷപ്പ് ഉടനടി തൻ്റെ രൂപത ക്രമപ്പെടുത്താൻ തുടങ്ങി. അവിടെ നിലനിന്നിരുന്ന വിജാതീയത ഇല്ലാതാക്കാൻ വിശുദ്ധ ഒഡൽഫിനെയും മറ്റ് മിഷനറിമാരെയും വടക്കൻ ഭാഗങ്ങളിലേക്ക് അയച്ചു. അവിഹിത വിവാഹങ്ങളാൽ പ്രബലമായിരുന്ന നെതർലാൻഡിൽ ഉൾപ്പെട്ടിരുന്ന വാൽചെറൻ എന്ന ദ്വീപായ Read More…

Meditations Reader's Blog

വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം

ലൂക്കാ 17 : 11 – 19രക്ഷ കരഗതമാക്കാൻ. ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്. ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ Read More…

News Reader's Blog

യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്‌.എം.വൈ.എം പാലാ രൂപത

പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. Read More…