Meditations Reader's Blog

ജീവിതത്തിലെ ഓരോ സംഭവങ്ങളേയും, ദൈവനിയോഗമായിക്കണ്ട് സ്വീകരിക്കാം…

മർക്കോസ് 10 : 32 – 34മൂന്നാം പ്രവചനം. ഒന്നും രണ്ടും പ്രവചനങ്ങളിൽനിന്നും, ശിഷ്യർക്ക് അതിൽ വ്യക്തത കൈവരിക്കാൻ കഴിയാഞ്ഞതിലാകണം, അവൻ വീണ്ടും പ്രവചിക്കാൻ നിർബന്ധിതനാകുന്നത്. അവൻ അവർക്ക് മുമ്പേ നടന്നു…തനിക്ക്‌ വരാനിരിക്കുന്ന കാര്യങ്ങളെ, നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാനുള്ള ആർജ്ജവം, അവൻ നേടിക്കഴിഞ്ഞു എന്നുസാരം. കാര്യങ്ങൾ മുൻകൂട്ടിയറിഞ്ഞിട്ടും, അവിടേക്ക്‌തന്നെ നടന്നടുക്കുന്ന അവൻ, തന്റെ മരണവും സഹനവും ബോധപൂർവ്വം സ്വീകരിച്ചതിന്റെ സൂചനകളാണ്. അവന്റെ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറുന്നത് നാം അവിടെ കാണുന്നു. അവനെ ഏല്പിക്കപ്പെടുന്നതും, മരണവിധിയും, വിജാതീയർക്ക് ഏല്പിക്കപ്പെടുന്നതും, പരിഹാസവും Read More…

Meditations Reader's Blog

ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാം

മത്തായി 10 : 17 – 22പ്രഘോഷണജീവിതം ദൈവവചനപ്രഘോഷണമേഖലകളിൽ, നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് വചനഭാഗം സൂചിപ്പിക്കുന്നത്. എന്നാൽ, അവിടെല്ലാം വിവേകത്തോടും നിഷ്കളങ്കതയോടുംകൂടി വർത്തിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. അപകടങ്ങൾ തിരിച്ചറിഞ്ഞാൽ, അവയിൽനിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകമാണ് നാം പുലർത്തേണ്ടത്. ഒഴിവാകലിനെ, ഭയം മൂലമുള്ള ഒളിച്ചോട്ടമായി കരുതരുത്. മറിച്ച്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കമായി വേണം കരുതാൻ. ഈയൊരു പിൻവാങ്ങൽ, കടന്നുപോകുന്ന മറ്റിടങ്ങളിൽ, സുവിശേഷപ്രഘോഷണത്തിന് ഇടമൊരുക്കുന്നു എന്നതും, വിസ്മരിക്കാനാവാത്ത സത്യമാണ്. ശിഷ്യത്വജീവിതത്തിൽ ഭയപ്പാടിനിടമില്ല. കാരണം, അവരല്ല, പരിശുദ്ധാത്മാവാണ് അവരിലൂടെ സംസാരിക്കുന്നത്. അവന്റെ നാമത്തിൽ Read More…

Meditations Reader's Blog

ദൈവീക നിയോഗങ്ങൾക്ക് മുമ്പിൽ ആമ്മേൻ പറയുന്നവരാകാം

മത്തായി 1 : 18 – 25നീതി + വിശ്വസ്തത പരിശുദ്ധാത്മാവിനാൽ മറിയം ഗർഭിണിയായി, ജോസഫ് മറിയത്തെ സ്വീകരിച്ചു, അവൻ ശിശുവിന് യേശു എന്ന് പേരിട്ടു, അവൻ ജനങ്ങളുടെ പാപവിമോചകനാണ്, പേരിടലിലൂടെ ജോസഫ് നിയമപരമായി മറിയത്തിന്റെ ഭർത്താവായി, ദാവീദിന്റെ പുത്രനായ ജോസഫ് എന്ന അഭിസംബോധന, യേശു ദാവീദിന്റെ പുത്രനായി മാറി. മുകളിൽ പറഞ്ഞവയെല്ലാം, ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളായി കണക്കാക്കാം. യേശുവിന്റെ കന്യകാജനനംതന്നെ, പഴയനിയമചരിത്രഭാഗമാണ്. യേശുവിന്റെ ജ്ഞാനത്തിലും, അവന്റെ പിതാവിലും മാതാവിലുമുള്ള സംശയം, യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്നത്, പിന്നീട്, Read More…

Meditations Reader's Blog

ഈശോയുടെ വഴിയേ സഞ്ചരിക്കാൻ വിനയത്തോടെ പ്രാർത്ഥിക്കാം

മത്തായി 12 : 15 – 21പിൻവാങ്ങൽ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്ന ഈശോ, ഏശയ്യാ പ്രവാചകനിലൂടെ അരുൾചെയ്യപ്പെട്ട ദൈവവചനത്തിന് ജീവൻ നല്കുന്നു. താൻ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദാസനാണെന്നും, ആത്മാവു പ്രസാദിച്ച പിതാവിൻ്റെ പ്രിയപ്പെട്ടവനാണെന്നും, അവനറിയാമായിരുന്നു. കാരണം, ദൈവാത്മാവിനാലാണ് അവൻ നയിക്കപ്പെട്ടത്. ലോകാത്മാവിൽ നിന്നും തികച്ചും വ്യത്യസ്തമായി, അവൻ വ്യാപരിക്കുന്നു. അവൻ വിജാതീയരെ ന്യായവിധി അറിയിച്ച്, അവരുടെ പ്രത്യാശയായി മാറുന്നു. തർക്കങ്ങളുടെയോ, ബഹളങ്ങളുടെയോ, തെരുവോര ശബ്ദങ്ങളുടെയോ ശൈലിയല്ല അവൻ്റേത്. നീതിയെ, ദൈവീക നീതിയെ വിജയത്തിലെത്തിക്കുന്നതാണ് അവൻ്റെ ലക്ഷ്യം. പുകഞ്ഞതിരി കെടുത്താത്ത, Read More…

Meditations Reader's Blog

ഈശോയുടെ മഹത്വപൂർണ്ണമായ രൂപാന്തരീകരണത്തിന്റെ അനുഭവത്തിനായി ഈ നോമ്പുകാലത്ത് വിശ്വാസത്തോടെ പ്രാർത്ഥിക്കാം

മത്തായി 17 : 1 – 9ഉത്ഥാനത്തിന്റെ മുന്നാസ്വാദനം അവന്റെ ഈ രൂപന്തരീകരണം, ഉത്ഥാനത്തിന്റെ ഒരു മുന്നാസ്വാദനമായിരുന്നു. ഇതിലൂടെ, തന്റെ പീഡാസഹനക്കുരിശുമരണത്തിന്റെ പിന്നിലെ മഹത്വം അവൻ അവർക്ക് കാണിച്ചുകൊടുത്തു. ഇത് അനുഭവവേദ്യമായതിനാലാകണം, അതിൽത്തന്നെ തുടരാൻ, ശിഷ്യർ ആഗ്രഹിച്ചതും, താൽക്കാലിക കൂടാരങ്ങൾ പണിത്, ഈ ദൈവീകമായ അനുഭവത്തിൽ തുടരാൻ പരിശ്രമിക്കുന്നതും. അവന്റെ ഉത്ഥാനത്തിന്റെ മുന്നാസ്വാദനം ആയതിനാലാണ്, ഈ നടന്ന കാര്യങ്ങൾ ഒന്നും, തന്റെ ഉത്ഥാനത്തിന് മുമ്പ്, ആരോടും പറയരുതെന്ന്, അവൻ അവരെ വിലക്കാൻ കാരണമെന്ന് വ്യക്തം. കൂടാതെ, അവിടെ Read More…

Meditations Reader's Blog

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ..

മത്തായി 20 : 20 – 28സഹന വഴിയേ… ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ, അവന്റെ വലതുവശത്തും ഇടതുവശത്തും ഇരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, Read More…

Meditations Reader's Blog

കരുണയുള്ളവരാകാം..

മത്തായി 18 : 21 – 35ക്ഷമയും..ദയയും.. കാര്യസ്ഥതയുടെ കണക്കിൽ പിഴവ് വന്നിട്ടും, അവൻ തന്റെ യജമാനന്റെ ഔദാര്യത്തിന് പാത്രീഭൂതനാകുന്നു. ഇതു യജമാനന്റെ കരുണയുടെ കഥയാണ്. എന്നാൽ ഈ കാരുണ്യത്തിന്റെ നിഴലിൽനിന്നുകൊണ്ടു, അപരനോട് നിഷ്കരുണം വർത്തിക്കുന്ന ഭൃത്യൻ. നമ്മുടെ ജീവിത കടമകളുടെ കാര്യസ്ഥതയിൽ നമുക്കൊരുപാട് കുറവുകൾ വന്നിട്ടുണ്ട്. അവിടെയൊക്കെ തമ്പുരാന്റെ കരുണയുടെ കണ്ണുകൾ നമ്മുക്ക് തണലായി മാറിയിട്ടുണ്ട്. എന്നാൽ നമ്മുടെ സഹോദരങ്ങളുടെ കാര്യത്തിൽ പലപ്പോഴും ഈ വിട്ടുവീഴ്ചാമനോഭാവം നാം പുലർത്താറില്ല. പലപ്പോഴും കാർക്കശ്യത്തിന്റെ കാര്യസ്ഥരായി നാം മാറുന്നു. Read More…

Meditations Reader's Blog

നമുക്കെതിരുനിൽക്കുന്നവരെ ശത്രുവായി കാണരുത്; സ്നേഹത്തോടെ ചേർത്തുനിർത്താം..

മത്തായി 18 : 15 – 20യേശുവിന്റെ മനോഭാവം നിൻ്റെ സഹോദരൻ തെറ്റ് ചെയ്യുകയാണെങ്കിൽ… നിന്നോട് തെറ്റ് ചെയ്തത് നിന്റെ സഹോദരനാണ്, വേറെ ആരുമല്ല എന്ന ബോധ്യം ആദ്യമുണ്ടാകണം. തെറ്റ് ചെയ്ത സഹോദരനെ തിരുത്തുക എന്നത് കടമയാണ്. പക്ഷെ, അതു വിവേകപൂർവ്വം ചെയ്യണം. അതിനു മൂന്നു ഘട്ടങ്ങളുണ്ട്. സഹോദരന്റെ തെറ്റു തിരുത്തൽ എപ്പോഴും ഏറെ കരുതലും, ശ്രദ്ധയും, രഹസ്യാത്മകവുമായിരിക്കണമെന്ന് അവൻ ഓർമിപ്പിയ്ക്കുന്നു. തെറ്റ് ചെയ്തവൻ തനിച്ചായിരിക്കുമ്പോൾ തിരുത്തുന്നത് “രഹസ്യാത്മകം” ആണ്. ഇതു ഫലം കാണുന്നില്ലെങ്കിൽ രണ്ട് സാക്ഷികളുടെ Read More…

Meditations Reader's Blog

അസാധ്യതകളെ സാധ്യതകളാക്കുന്ന വിശ്വാസം…

ലൂക്കാ 17 : 1 – 6നാം ഉൾക്കൊള്ളേണ്ട ജീവിതപാഠങ്ങൾ അപരന് ദുഷ്പ്രേരണ നല്കരുത്, മറ്റുള്ളവരോട് അളവില്ലാതെ ക്ഷമിക്കുക, ശക്തമായ വിശ്വാസത്തിന്നുടമകളാവുക.. ഇതെല്ലാമാണ് അവന്റെ ഉപദേശം. ഒന്നാമതായി, ദുഷ്പ്രേരണ നല്കരുത്. മറ്റൊരുവനെ പാപത്തിലേക്കോ, അവിശ്വാസത്തിലേക്കോ നയിക്കുന്ന, യാതൊരുവിധപ്രവൃത്തികളും, എന്നിൽനിന്നും ഉണ്ടാകാൻ പാടില്ല. തെറ്റുകളും ദുഷ്പ്രേരണകളും സ്വാഭാവികമാണ്. എന്നാൽ, അത് ഞാൻ മൂലം ഉണ്ടാകരുത് എന്ന് ഓരോവ്യക്തിയും തീരുമാനിച്ചാൽ, അതാണ് അനുചിതം. ഇത് ഏറെ ഗൗരമേറിയ തെറ്റാകയാലാകണം, അതിനുള്ള ശിക്ഷയെന്നവണ്ണം, ഒരിക്കലും ഒരു തിരിച്ചുവരവുപോലും അർഹിക്കാതെ, കഴുതയുടെ തിരികല്ലു Read More…

Meditations

ഈ നോമ്പുകാലത്ത് സ്വയം വിലയിരുത്താം…

യോഹന്നാൻ 8 : 1 – 11കൂപ്പിയ കരങ്ങളോടെ.. പാപിനിയായ അവളുടെ മനോഗതം മനസ്സിലാക്കാൻ, ഭൂമിയോളം തല കുനിച്ച മരപ്പണിക്കാരനീശോ, ചുറ്റും കൂടിയ ഓരോ ആളുകളും, അവളിൽ സൃഷ്ടിക്കുന്ന മാനസിക സംഘർഷം അറിയുന്നുണ്ടായിരുന്നു. ഇരുട്ടിൻ്റെ മറവിൽ നാമോരോരുത്തരും മറ്റുള്ളവരെ വിധിക്കാൻ തിടുക്കം കൂട്ടുമ്പോൾ, ഒരുകാര്യം നാം മറന്നു പോകുന്നു. എക്കാലവും ഇരുട്ടായിരിക്കില്ല, രാവു പുലരും, വെളിച്ചം വീഴും. അന്യരുടെ ചെറിയ തെറ്റുകളെ എണ്ണിപ്പറഞ്ഞ് അവരെ തള്ളിക്കളയുമ്പോൾ, തള്ളിപ്പറയുമ്പോൾ, നമ്മിലെ അന്ധകാരത്തെ നാം വീണ്ടും മൂടിവയ്ക്കുന്നു. ജീവിതത്തിൽ ഒരു Read More…