യോഹന്നാൻ 12:1-11സ്നേഹപരിമളം. അത്താഴം സ്നേഹത്തിൻ്റെ വിരുന്നാണ്. പങ്കുവയ്ക്കലിൻ്റെ ഇടമാണ്. അതിനാലാണ് ‘അഗാപ്പേ’ എന്നു പോലും അതറിയപ്പെടുന്നത്. ഈ വിരുന്നിൻ്റെ വേളയിലാണ് വിലയേറിയ നാർദീൻ സുഗന്ധദ്രവ്യവുമായി മറിയം കടന്നു വരുന്നത്. തൈലത്തിൻ്റെ പരിമളത്താൽ വീടു നിറഞ്ഞു എന്ന് സുവിശേഷകൻ പറയുമ്പോൾ, സ്നേഹ പരിമളം എന്നാണ് നാം കാണേണ്ടത്. കൃതജ്ഞതയുടെ, ജീവൻ്റെ തന്നെ പരിമളം. ഒരു കുടുംബത്തിലേയ്ക്ക് യേശു കടന്നുവന്നാൽ അവിടെയുണ്ടാകുന്ന അനുഭവമാണത്. ഈ നന്മ അനുഭവിച്ചറിയുമ്പോഴാണ് നാം ദൈവസ്നേഹത്തിൽ വളരുക. എങ്കിലും കാകദൃഷ്ടികൾ അന്യമല്ല എവിടെയും. യൂദാസ് അതിനുദാഹരണമാണ്. Read More…
Sample Page
വിശുദ്ധ ലിയ : മാർച്ച് 22
നാലാം നൂറ്റാണ്ടിലെ ഒരു വിധവയായിരുന്നു സെൻ്റ് ലിയ. തൻ്റെ സമ്പത്ത് ഉപേക്ഷിച്ച് സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ചു, അവിടെ അവൾ സന്യാസത്തിൻ്റെയും പ്രാർത്ഥനയുടെയും വിശുദ്ധ ജീവിതം നയിച്ചു. ഒരു ആശ്രമത്തിൻ്റെ അധിപയായ അവൾ അതിലെ കന്യകമാർക്ക് ഒരു യഥാർത്ഥ അമ്മയായി സ്വയം മാതൃക കാണിച്ചു. മൃദുലമായ വസ്ത്രത്തിന് പകരം പരുക്കൻ ചാക്കുവസ്ത്രം ധരിച്ച്, രാത്രികളിൽ ഉറങ്ങാതെ പ്രാർത്ഥിച്ചു..പ്രതിഷേധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും എന്നതിലുപരി തൻ്റെ മാതൃകയിലൂടെ സഹയാത്രികരെ ഉപദേശിച്ചു. ഭൂമിയിൽ താൻ അനുഷ്ഠിച്ച പുണ്യങ്ങൾക്കുള്ള പ്രതിഫലം ലഭിക്കുന്നതിനായി അവൾ സ്വർഗത്തിലേക്കുള്ള അവളുടെ Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം നടത്തി
പാലാ:കാൻസർ ചികിത്സാ രംഗത്ത് സുപ്രധാന കേന്ദ്രമായി മാറാൻ ലക്ഷ്യമിടുന്ന പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവ്വഹിച്ചു. ഉന്നതമായ ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി ചുരുങ്ങിയ കാലത്തിനുള്ളിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറിയെന്നു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കുരിശിൻ്റെ വഴി
പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകരയുടെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം പ്രവിത്താനം സെൻ്റ് അഗസ്റ്റിൻസ് പള്ളി സഹവികാരി ഫാ ജോസഫ് കറുപ്പശ്ശേരിൽ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. തുടർന്നു നേർച്ചക്കഞ്ഞി വിതരണവും നടത്തി. കുരിശിൻ്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വല്യച്ഛൻ മല തീർത്ഥാടനം
അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.
മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നേടിയ ദൈവത്തോട് ഉത്ഥാനനുഭവത്തിനായി പ്രാർത്ഥിക്കാം..
യോഹന്നാൻ 11: 32 – 44നിത്യജീവനിലേക്കുള്ള കവാടം ഒരേസമയം, ദൈവപുത്രനും മനുഷ്യപുത്രനുമായവൻ. വേദനിക്കുന്ന മനുഷ്യരോട്, അവരുടെ കണ്ണീരിൽ പങ്കുപറ്റി, നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നവൻ. പാപത്തിന്റേയും മരണത്തിന്റേയും അടിമത്വത്തിലായിരുന്ന, മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പ് തന്നെയായിരുന്നല്ലോ, അവന്റെ മനുഷ്യാവതാരലക്ഷ്യവും. അതിനായി, അവൻ സ്വയം മരണവിധേയനാവുകയും, സ്വജീവൻ വിലയായി നൽകി, നിത്യജീവൻ നമുക്ക് നേടിത്തരികയും ചെയ്തു. അതിലൂടെ, അവൻ ഒരു സത്യം നമുക്ക് വെളിവാക്കിത്തന്നു, മരണമെന്ന യാഥാർഥ്യത്തിലൂടെ കടന്നുപോയാലെ, നിത്യജീവനെന്ന ദൈവദാനം സ്വയത്തമാക്കാൻ കഴിയൂ. തുടർന്ന്, തന്റെ പ്രാർത്ഥന ശ്രവിച്ച പിതാവായ ദൈവത്തോടുള്ള, Read More…
വിശുദ്ധ ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ : മാർച്ച് 23
സ്‌പെയിനിലെ മയോർഗയിൽ ജനിച്ച ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ പെറുവിലെ തദ്ദേശീയരായ ഇന്ത്യക്കാരുടെ അവകാശങ്ങളുടെ സംരക്ഷകനും ബിഷപ്പും അഭിഭാഷകനും തുടർന്ന് സലാമങ്കയിൽ പ്രൊഫസറും ആയി. ഗ്രാനഡയിലെ ഇൻക്വിസിഷൻ കോടതിയിലെ ചീഫ് ജഡ്‌ജിയായി നിയമനം ലഭിച്ചു. 1578-ൽ അദ്ദേഹത്തെ പെറുവിലേക്ക് അയച്ചു. ലിമയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. അവൻ പലപ്പോഴും വലിയ രൂപതയിൽ ഉടനീളം കാൽനടയായി സഞ്ചരിച്ചു. കണ്ടുമുട്ടുന്ന ആരെയെങ്കിലും ഉൾപ്പെടുത്തി. അവിടത്തെ നാട്ടുകാരുമായി സംഭാഷണം നടത്താൻ അദ്ദേഹം പ്രാദേശിക ഭാഷകൾ പഠിച്ചു. അവരെ ഉപദേശിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു. Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു
പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…
വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം
പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു
പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…










