മർക്കോസ് 10 : 32 – 34മൂന്നാം പ്രവചനം. ഒന്നും രണ്ടും പ്രവചനങ്ങളിൽനിന്നും, ശിഷ്യർക്ക് അതിൽ വ്യക്തത കൈവരിക്കാൻ കഴിയാഞ്ഞതിലാകണം, അവൻ വീണ്ടും പ്രവചിക്കാൻ നിർബന്ധിതനാകുന്നത്. അവൻ അവർക്ക് മുമ്പേ നടന്നു…തനിക്ക് വരാനിരിക്കുന്ന കാര്യങ്ങളെ, നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാനുള്ള ആർജ്ജവം, അവൻ നേടിക്കഴിഞ്ഞു എന്നുസാരം. കാര്യങ്ങൾ മുൻകൂട്ടിയറിഞ്ഞിട്ടും, അവിടേക്ക്‌തന്നെ നടന്നടുക്കുന്ന അവൻ, തന്റെ മരണവും സഹനവും ബോധപൂർവ്വം സ്വീകരിച്ചതിന്റെ സൂചനകളാണ്. അവന്റെ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറുന്നത് നാം അവിടെ കാണുന്നു. അവനെ ഏല്പിക്കപ്പെടുന്നതും, മരണവിധിയും, വിജാതീയർക്ക് ഏല്പിക്കപ്പെടുന്നതും, പരിഹാസവും Read More…
Sample Page
ഫ്‌ലൂയിലെ വിശുദ്ധ നിക്കോളസ് : മാർച്ച് 21
രാജ്യത്തിന്റെ വിശുദ്ധന്‍ എന്ന് വിശേഷണം നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ് ആദരിക്കുന്ന വിശുദ്ധനാണ് ബ്രദര്‍ ക്ലോസ് എന്നറിയപ്പെടുന്ന ഫ്‌ലൂയിലെ നിക്കോളസ്. കര്‍ഷകന്‍, സൈനിക നേതാവ്, രാജ്യസഭാംഗം, കൗണ്‍സിലര്‍, ന്യായാധിപന്‍, മിസ്റ്റിക് എന്നീ വേഷങ്ങളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ധാര്‍മ്മികമൂല്യങ്ങളില്‍ എന്നും അടിയുറച്ചു നിന്നിരുന്നു. തന്റെ 29ാം വയസ് മുതല്‍ ഇരുപത് വര്‍ഷത്തിലേറെ വ്രതാനുഷ്ഠാനം നടത്തിയാണ് അദ്ദേഹം വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. വിജ്ഞാനപ്രദമായ ഉപദേശത്തിലൂടെ സ്വിസ് കന്റോണുകള്‍ തമ്മിലുള്ള യുദ്ധം തടഞ്ഞതിലൂടെ അദ്ദേഹം നാടിന്റെ രക്ഷകനായി. ആദ്യകാല ജീവിതം 1417-ല്‍, അണ്ടര്‍വാള്‍ഡന്‍ കന്റോണിലെ Read More…
ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ. ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…
ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാം
മത്തായി 10 : 17 – 22പ്രഘോഷണജീവിതം ദൈവവചനപ്രഘോഷണമേഖലകളിൽ, നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് വചനഭാഗം സൂചിപ്പിക്കുന്നത്. എന്നാൽ, അവിടെല്ലാം വിവേകത്തോടും നിഷ്കളങ്കതയോടുംകൂടി വർത്തിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. അപകടങ്ങൾ തിരിച്ചറിഞ്ഞാൽ, അവയിൽനിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകമാണ് നാം പുലർത്തേണ്ടത്. ഒഴിവാകലിനെ, ഭയം മൂലമുള്ള ഒളിച്ചോട്ടമായി കരുതരുത്. മറിച്ച്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കമായി വേണം കരുതാൻ. ഈയൊരു പിൻവാങ്ങൽ, കടന്നുപോകുന്ന മറ്റിടങ്ങളിൽ, സുവിശേഷപ്രഘോഷണത്തിന് ഇടമൊരുക്കുന്നു എന്നതും, വിസ്മരിക്കാനാവാത്ത സത്യമാണ്. ശിഷ്യത്വജീവിതത്തിൽ ഭയപ്പാടിനിടമില്ല. കാരണം, അവരല്ല, പരിശുദ്ധാത്മാവാണ് അവരിലൂടെ സംസാരിക്കുന്നത്. അവന്റെ നാമത്തിൽ Read More…
വിശുദ്ധ കത്ത്ബെർട്ട് : മാർച്ച് 20
ചെറിയ കുട്ടിയായിരുന്നപ്പോൾ അനാഥനായ കത്ത്ബെർട്ട് ഒരു ഇടയനായിരുന്നു, പിന്നീട് മെൽറോസ് ആബിയിൽ സന്യാസിയായി. 661-ൽ അദ്ദേഹം സെൻ്റ് ഈറ്റയെ അനുഗമിച്ചു. മെൽറോസിൻ്റെ മഠാധിപതി നിർമ്മിച്ച റിപ്പൺ ആബിയിലേക്ക് പോയി. എന്നാൽ അടുത്ത വർഷം ആൽക്ഫ്രിഡ് രാജാവ് ആ മഠം സെൻ്റ് വിൽഫ്രിഡിന് കൈമാറി. തുടർന്ന് മെൽറോസിൻ്റെ പ്രിയോറായി. കത്ത്ബെർട്ട് മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും റോമൻ ആരാധനാക്രമങ്ങൾക്കനുകൂലമായി വിറ്റ്ബി കൗൺസിലിൻ്റെ തീരുമാനം അംഗീകരിക്കാൻ സെൻ്റ് കോൾമാൻ വിസമ്മതിക്കുകയും ലിൻഡിസ്ഫാർനിലെ ഒട്ടുമിക്ക സന്യാസിമാരോടൊപ്പം അയർലണ്ടിലേക്ക് കുടിയേറുകയും ചെയ്തപ്പോൾ, വിശുദ്ധ ഈറ്റയെ Read More…
അരുവിത്തുറയിൽ പള്ളിയിൽ നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും
അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക. 21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും. 22ന് 11.30 ആരാധന Read More…
ദൈവീക നിയോഗങ്ങൾക്ക് മുമ്പിൽ ആമ്മേൻ പറയുന്നവരാകാം
മത്തായി 1 : 18 – 25നീതി + വിശ്വസ്തത പരിശുദ്ധാത്മാവിനാൽ മറിയം ഗർഭിണിയായി, ജോസഫ് മറിയത്തെ സ്വീകരിച്ചു, അവൻ ശിശുവിന് യേശു എന്ന് പേരിട്ടു, അവൻ ജനങ്ങളുടെ പാപവിമോചകനാണ്, പേരിടലിലൂടെ ജോസഫ് നിയമപരമായി മറിയത്തിന്റെ ഭർത്താവായി, ദാവീദിന്റെ പുത്രനായ ജോസഫ് എന്ന അഭിസംബോധന, യേശു ദാവീദിന്റെ പുത്രനായി മാറി. മുകളിൽ പറഞ്ഞവയെല്ലാം, ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളായി കണക്കാക്കാം. യേശുവിന്റെ കന്യകാജനനംതന്നെ, പഴയനിയമചരിത്രഭാഗമാണ്. യേശുവിന്റെ ജ്ഞാനത്തിലും, അവന്റെ പിതാവിലും മാതാവിലുമുള്ള സംശയം, യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്നത്, പിന്നീട്, Read More…
മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്
ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചു. താനുമായി വിവാഹം നിശ്ചയം ചെയ്തിരിക്കുന്ന മേരി ഇതിനകം ഗർഭിണിയാണെന്ന് മനസിലാക്കി.”നീതിമാൻ ആയതിനാൽ അവളെ പരസ്യമായി അപമാനിക്കാൻ തയ്യാറായില്ല.” (മത്തായി 1:19), അവളെ നിശബ്ദമായി വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദൂതൻ അവനോട് പറഞ്ഞു: അവളെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട, അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആണ്. കുട്ടി ദൈവപുത്രനാണെന്നും പറഞ്ഞു. ദൂതനെ അനുസരിച്ചുകൊണ്ട് യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു. യേശുവിൻ്റെ ജനനത്തിനു ശേഷം വിശുദ്ധ കുടുംബം യഹൂദയിലെ Read More…
ഈശോയുടെ വഴിയേ സഞ്ചരിക്കാൻ വിനയത്തോടെ പ്രാർത്ഥിക്കാം
മത്തായി 12 : 15 – 21പിൻവാങ്ങൽ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്ന ഈശോ, ഏശയ്യാ പ്രവാചകനിലൂടെ അരുൾചെയ്യപ്പെട്ട ദൈവവചനത്തിന് ജീവൻ നല്കുന്നു. താൻ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദാസനാണെന്നും, ആത്മാവു പ്രസാദിച്ച പിതാവിൻ്റെ പ്രിയപ്പെട്ടവനാണെന്നും, അവനറിയാമായിരുന്നു. കാരണം, ദൈവാത്മാവിനാലാണ് അവൻ നയിക്കപ്പെട്ടത്. ലോകാത്മാവിൽ നിന്നും തികച്ചും വ്യത്യസ്തമായി, അവൻ വ്യാപരിക്കുന്നു. അവൻ വിജാതീയരെ ന്യായവിധി അറിയിച്ച്, അവരുടെ പ്രത്യാശയായി മാറുന്നു. തർക്കങ്ങളുടെയോ, ബഹളങ്ങളുടെയോ, തെരുവോര ശബ്ദങ്ങളുടെയോ ശൈലിയല്ല അവൻ്റേത്. നീതിയെ, ദൈവീക നീതിയെ വിജയത്തിലെത്തിക്കുന്നതാണ് അവൻ്റെ ലക്ഷ്യം. പുകഞ്ഞതിരി കെടുത്താത്ത, Read More…










