മർക്കോസ് 10 : 46 – 52ഉൾക്കാഴ്ച ഉൾക്കണ്ണാൽ അവനെ കണ്ടു തിരിച്ചറിഞ്ഞവനാണ് ബർത്തിമേയൂസ്. ആൾക്കൂട്ടത്തിന്റെ ശകാരത്തെപ്പോലും ഗൗനിക്കാത്ത, അത്ര ആഴമായിരുന്നു അവന്റെ വിശ്വാസം. അതുകൊണ്ടാവണം, കാഴ്ചയുള്ളവർ പോലും അംഗീകരിച്ചു ഏറ്റുപറയാത്ത സത്യം, “ദാവീദിന്റെ പുത്രനായ മിശിഹാ” എന്നത്, അവൻ വിളിച്ചു പറഞ്ഞു അപേക്ഷിക്കുന്നത്. രണ്ടു സ്വഭാവരീതിയുള്ള ഒരേ ജനക്കൂട്ടത്തെ നാം ഇവിടെ കാണുന്നു. ആദ്യം നിരുത്സാഹപ്പെടുത്തുകയും, പിന്നീട് അതേ ജനം അവനെ യേശുവിന്റെ അടുക്കലെത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മിലും ഒരുപക്ഷേ, ഈ ആൾക്കൂട്ടമനോഭാവമുണ്ട്. തരത്തിനനുസരിച്ചു നിറം Read More…
Reader’s Blog
വിശുദ്ധ കോളെറ്റ് : മാർച്ച് 6
ഫ്രാൻസിലെ പിക്കാർഡി മേഖലയിലെ കോർബി ഗ്രാമത്തിൽ 1381 ജനുവരി 13 ന് വിശുദ്ധ കോളെറ്റ് ജനിച്ചു. കോർബിയിലെ സെൻ്റ് കോളെറ്റ് ഒരു മരപ്പണിക്കാരൻ്റെ മകളായിരുന്നു. അവളുടെ ജനനസമയത്ത് അവളുടെ മാതാപിതാക്കൾക്ക് ഏകദേശം 60 വയസ്സായിരുന്നു. അവൾ 17-ാം വയസ്സിൽ അനാഥയായിത്തീർന്നു. ഒരു ബെനഡിക്റ്റൈൻ മഠാധിപതിയുടെ സംരക്ഷണയിൽ ജീവിച്ചു. കോളെറ്റിൻ്റെ രക്ഷാധികാരി അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, എന്നാൽ കോലെറ്റ് മതപരമായ ജീവിതത്തിലേക്ക് ആകർഷിക്കപ്പെട്ടു. കോർബിയിലെ സെൻ്റ് കോളെറ്റ് യഥാർത്ഥത്തിൽ ബെഗ്വിൻസിലും ബെനഡിക്റ്റൈൻസിലും ചേരാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു. Read More…
വിശുദ്ധ അഡ്രിയന്‍ രക്തസാക്ഷി: മാര്‍ച്ച് 5
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദന നാളുകളില്‍ പലസ്തീനായിലെ ഗവര്‍ണര്‍ രക്തകൊതിയനായ ഫിര്‍മിലിയനായിരുന്നു. അക്കാലത്ത് മഗാന്‍സിയായില്‍ നിന്ന് അഡ്രിയന്‍, എവൂബുലൂസു തുടങ്ങിയ കുറേപേര്‍ സേസരെയായിലെ വിശുദ്ധരെ വണങ്ങാന്‍ പുറപ്പെടുകയുണ്ടായി. നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ അവരുടെ യാത്രാലക്ഷ്യം സംബന്ധിച്ച് ചോദ്യമുണ്ടായി. അവര്‍ ഒന്നും മറച്ചുവച്ചില്ല. തല്‍ക്ഷണം അവരെ പ്രസിഡന്റിന്റെ അടുക്കലേക്ക് ആനയിക്കുകയും അവരെ മര്‍ദ്ദിക്കുവാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്തുകള്‍ കൊണ്ട് അവരുടെ വയറു കീറിയ ശേഷം വന്യമൃഗങ്ങള്‍ക്ക് അവരെ സമര്‍പ്പിക്കുകയാണ് ചെയ്തത്. രണ്ടാം ദിവസം സേസരിയായില്‍ ഒരു ഉത്സവമുണ്ടായിരുന്നു അന്ന് Read More…
ഈ നോമ്പുകാലം, ഹൃദയവിശുദ്ധീകരണത്തിന്റെ നാളുകളാക്കി മാറ്റാം….
ലൂക്കാ 11 : 33 – 41ഹൃദയം പ്രകാശിക്കട്ടെ അവനാകുന്ന പ്രകാശത്തെ, ലോകം മുഴുവനും നൽകുന്ന ഉപകരണമായി, ശിഷ്യർ മാറണം. കണ്ണ് ശരീരത്തിന്റെ വിളക്കാണെങ്കിൽ, അവൻ ലോകമാകുന്ന ശരീരത്തിന്റെ കണ്ണാണ്. അവനെ തിരിച്ചറിഞ്ഞു, അവൻ വന്നു ആവസിക്കുന്നവർ, അവന്റെ പ്രകാശത്തിൽ നടക്കും. അവൻ നൽകുന്ന പ്രകാശം, അവന്റെ തിരുവചനങ്ങളാണ്. ചുരുക്കത്തിൽ, അവന്റെ തിരുവചനങ്ങളും പ്രബോധനങ്ങളും, അവന്റെ ശിഷ്യർ, ലോകമെങ്ങും പ്രചരിപ്പിക്കണം എന്നുസാരം. നല്ലത് മാത്രം കാണുന്ന, നന്മനിറഞ്ഞ കണ്ണുകൾ നമുക്കുണ്ടെങ്കിൽ, നാം മുഴുവനായും നന്നായി എന്നാണർത്ഥം. കാരണം, Read More…
വിശുദ്ധ കാതറിൻ ഡ്രെക്സൽ : മാർച്ച് 3
കാതറിൻ ഡ്രെക്സൽ 1858 നവംബർ 26 ന് അമേരിക്കയിലെ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ ജനിച്ചു. ഫ്രാൻസിസ് ആൻ്റണി ഡ്രെക്സലിൻ്റെയും ഹന്ന ലാങ്‌സ്ട്രോത്തിൻ്റെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവൾ. ഒരു പ്രമുഖ ബാങ്കറും മനുഷ്യസ്‌നേഹിയുമായിരുന്നു ഫ്രാൻസിസ് ആൻ്റണി. തങ്ങളുടെ കുടുംബത്തിൻ്റെ സമ്പത്ത് തങ്ങളുടേതല്ലെന്നും അത് മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കണമെന്നുമുള്ള വിശ്വാസത്തോടെയാണ് കാതറിൻ വളർന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒരു കുടുംബ യാത്രയ്ക്കിടെ, കാതറിൻ ഡ്രെക്സൽ, ഒരു യുവതിയായിരിക്കുമ്പോൾ, തദ്ദേശീയ അമേരിക്കൻ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസകരമായ ജീവിത സാഹചര്യങ്ങളും ദാരിദ്ര്യവും കണ്ടു. Read More…
ധാർമ്മികതയുടെ മാനങ്ങളിലേക്ക് ഒരു ചുവട്…
മത്തായി 5 : 27 – 32നിലവിലുള്ള കല്പനയെ, അതിലുള്ള അപര്യാപ്തത നീക്കി, യേശു കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുന്നു. അവൻ നിയമത്തിന്റെ ആന്തരീകവശം കൂടി വ്യക്തമാക്കുന്നു. ബാഹ്യമായ വിശുദ്ധിയോടൊപ്പം, ഹൃദയപരിശുദ്ധികൂടി അവൻ നമ്മോട് ആവശ്യപ്പെടുന്നു. ധാർമ്മികതയും ആന്തരീക മനോഭാവവും രണ്ടല്ല, അവ രണ്ടും ഒന്നിച്ചു പോകേണ്ട വസ്തുതകളാണ്. സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന, പഴമയുടെ കാഴ്ചപ്പാടുകളെ തിരുത്തി, അവരുടെ വ്യക്തിത്വത്തിന് അവൻ വില നൽകുന്നു. ഉള്ളിലെ ചിന്തകളാണ് ഒരുവനെ പാപത്തിലേക്ക് നയിക്കുന്നത്. ആയതിനാൽ, നമ്മുടെ ചിന്തകളിൽപോലും വിശുദ്ധി Read More…
അസാധ്യതയെ സാധ്യതയാക്കുന്ന വിശ്വാസം….
ലൂക്കാ 8 : 42 – 48അശുദ്ധതയുടെ അതിർവരമ്പുകൾ സമൂഹത്തിലെ അശുദ്ധതയുടെ ഭ്രഷ്ട്, വിശ്വാസ ബലത്താൽ ഛേദിച്ച ഒരു രക്തസ്രാവക്കാരിയുടെ ജീവിതമാണ് വചനസാരം. താൻ സ്പർശിച്ചത് അവൻ പോലും അറിയരുതെന്ന് അവൾ പേടിമൂലം ആഗ്രഹിച്ചു. വിശ്വാസ സ്പർശം അത്ഭുതങ്ങൾക്ക് വഴിമാറി. സൗഖ്യം വിശ്വാസപ്രഖ്യാപനത്തിന് ഇടം നൽകി. ദൈവീകശക്തി പ്രവർത്തനനിരതമായി. അവളുടെ ഉറച്ച വിശ്വാസവും ദൈവീകശക്തിയും അസാധ്യതയെ സാധ്യതയാക്കി മാറ്റി. യേശു അവളുടെ വിശ്വാസം അറിഞ്ഞു, അവൾക്കുവേണ്ടി പ്രവർത്തിച്ചു. അവന്റെ അനുവാദം കൂടാതെ സൗഖ്യം നേടിയിട്ടും അവൻ അവളെ Read More…
ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…
ലൂക്കാ 12 : 29 – 34ജീവിതാകുലതകൾ ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം. ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ Read More…
വിശുദ്ധ ഓസ്‌വാൾഡ് :ഫെബ്രുവരി 29
എസ്.ടി. കാൻ്റർബറിയിലെ ആർച്ച് ബിഷപ്പായ സെൻ്റ് ഒഡോയുടെയും പിന്നീട് യോർക്കിലെ ഡോർസെസ്റ്ററിലെ ആദ്യത്തെ ബിഷപ്പായ ഓസ്‌കിറ്റെലിൻ്റെയും അനന്തരവനായിരുന്നു ഓസ്‌വാൾഡ്.. അദ്ദേഹം സെൻ്റ് ഒഡോയിൽ നിന്ന് വിദ്യാഭ്യാസം നേടി. വിൻചെസ്റ്ററിൻ്റെ ഡീനായി. എന്നാൽ, ഫ്രാൻസിലേക്ക് കടന്ന് ഫ്ലൂറിയിലെ സന്യാസ ശീലം സ്വീകരിച്ചു. പള്ളിയെ സേവിക്കാനായി തിരിച്ചുവിളിക്കപ്പെട്ട്, ഏകദേശം 959-ൽ വോർസെസ്റ്ററിലെ സെൻ്റ് ഡൺസ്റ്റൻ്റെ പിൻഗാമിയായി അദ്ദേഹം മാറി. തൻ്റെ രൂപതയിലെ ഗ്രാമമായ വെസ്റ്റ്ബെറിയിൽ സന്യാസിമാരുടെ ഒരു ആശ്രമം സ്ഥാപിച്ചു. 972-ൽ ഹണ്ടിംഗ്ഡൺഷെയറിലെ ചതുപ്പുനിലങ്ങളും ഔസ് നദിയും ചേർന്ന് രൂപംകൊണ്ട Read More…
വചനം വായിക്കാം ; ജീവിതത്തിൽ പ്രാവർത്തികമാക്കാം….
മത്തായി 7 : 21 – 28“കർത്താവേ കർത്താവേ എന്ന്…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”. പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന് തിരിച്ചറിയാം. അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം Read More…









