ലൂക്കാ 8 : 42 – 48അശുദ്ധതയുടെ അതിർവരമ്പുകൾ സമൂഹത്തിലെ അശുദ്ധതയുടെ ഭ്രഷ്ട്, വിശ്വാസ ബലത്താൽ ഛേദിച്ച ഒരു രക്തസ്രാവക്കാരിയുടെ ജീവിതമാണ് വചനസാരം. താൻ സ്പർശിച്ചത് അവൻ പോലും അറിയരുതെന്ന് അവൾ പേടിമൂലം ആഗ്രഹിച്ചു. വിശ്വാസ സ്പർശം അത്ഭുതങ്ങൾക്ക് വഴിമാറി. സൗഖ്യം വിശ്വാസപ്രഖ്യാപനത്തിന് ഇടം നൽകി. ദൈവീകശക്തി പ്രവർത്തനനിരതമായി. അവളുടെ ഉറച്ച വിശ്വാസവും ദൈവീകശക്തിയും അസാധ്യതയെ സാധ്യതയാക്കി മാറ്റി. യേശു അവളുടെ വിശ്വാസം അറിഞ്ഞു, അവൾക്കുവേണ്ടി പ്രവർത്തിച്ചു. അവന്റെ അനുവാദം കൂടാതെ സൗഖ്യം നേടിയിട്ടും അവൻ അവളെ Read More…
Reader’s Blog
ആകുലതകളെ അകറ്റി നിർത്താം; ദൈവ പരിപാലനയിൽ ആശ്രയിക്കാം…
ലൂക്കാ 12 : 29 – 34ജീവിതാകുലതകൾ ലോകസുഖങ്ങളോടുള്ള ആസക്തിയാണ്, നമ്മിൽ ആകുലത ഉളവാക്കുന്നത്. ദൈവാശ്രയബോധത്തിൽ ജീവിച്ചാൽ, ജീവിതത്തിൽ ശാന്തതയും സമാധാനവും കൈവരും. ദൈവപരിപാലനയുടേയും കരുതലിന്റേയും മുമ്പിൽ, മറ്റൊന്നിനും സ്ഥാനമില്ല എന്ന ബോധ്യം നമ്മിൽ വളർത്താം. ദൈവമനുഷ്യബന്ധത്തിൽ ആകുലതയ്ക്ക് ഇടമില്ല. കാരണം, അന്നന്ന് വേണ്ടുന്നതെല്ലാം, അവിടുന്ന് അളവിൽ കൂടുതൽ നല്കുന്നവനാണ്. അവൻ നമ്മെ പഠിപ്പിച്ച പ്രാർത്ഥനയും അതായിരുന്നല്ലോ, “അന്നന്ന് വേണ്ട ആഹാരം…”. നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടിയറിയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നമുക്ക് ഇവയെല്ലാം പ്രദാനം ചെയ്യുന്ന ദൈവത്തെ Read More…
വിശുദ്ധ ഓസ്‌വാൾഡ് :ഫെബ്രുവരി 29
എസ്.ടി. കാൻ്റർബറിയിലെ ആർച്ച് ബിഷപ്പായ സെൻ്റ് ഒഡോയുടെയും പിന്നീട് യോർക്കിലെ ഡോർസെസ്റ്ററിലെ ആദ്യത്തെ ബിഷപ്പായ ഓസ്‌കിറ്റെലിൻ്റെയും അനന്തരവനായിരുന്നു ഓസ്‌വാൾഡ്.. അദ്ദേഹം സെൻ്റ് ഒഡോയിൽ നിന്ന് വിദ്യാഭ്യാസം നേടി. വിൻചെസ്റ്ററിൻ്റെ ഡീനായി. എന്നാൽ, ഫ്രാൻസിലേക്ക് കടന്ന് ഫ്ലൂറിയിലെ സന്യാസ ശീലം സ്വീകരിച്ചു. പള്ളിയെ സേവിക്കാനായി തിരിച്ചുവിളിക്കപ്പെട്ട്, ഏകദേശം 959-ൽ വോർസെസ്റ്ററിലെ സെൻ്റ് ഡൺസ്റ്റൻ്റെ പിൻഗാമിയായി അദ്ദേഹം മാറി. തൻ്റെ രൂപതയിലെ ഗ്രാമമായ വെസ്റ്റ്ബെറിയിൽ സന്യാസിമാരുടെ ഒരു ആശ്രമം സ്ഥാപിച്ചു. 972-ൽ ഹണ്ടിംഗ്ഡൺഷെയറിലെ ചതുപ്പുനിലങ്ങളും ഔസ് നദിയും ചേർന്ന് രൂപംകൊണ്ട Read More…
വചനം വായിക്കാം ; ജീവിതത്തിൽ പ്രാവർത്തികമാക്കാം….
മത്തായി 7 : 21 – 28“കർത്താവേ കർത്താവേ എന്ന്…..പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ..”. പ്രാർത്ഥനയും പ്രവൃത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പല അത്ഭുതപ്രവർത്തികൾക്കുംമുമ്പ് അവൻ പിതാവിനോട് പ്രാർത്ഥിച്ചിരുന്നു എന്ന് നാം വി.ഗ്രന്ഥത്തിൽ കാണുന്നു. പ്രവൃത്തികൾക്കുള്ള ഊർജ്ജമാണ്, കരുത്താണ് പ്രാർത്ഥന എന്ന് തിരിച്ചറിയാം. അത്യുച്ചത്തിലുള്ള ആർപ്പുവിളിയോ, ശബ്ദകോലാഹലങ്ങളോ, ഭാഷാവരങ്ങളോ ഒന്നുമല്ല പ്രാർത്ഥന. നാം തനിച്ച്, ഏകാന്തതയിൽ, അവനുമായി ഹൃദയം തുറക്കുന്ന സ്നേഹസംഭാഷണമാണത്. ദിവ്യകാരുണ്യനാഥന്റെ മുമ്പിൽ ശാന്തതയിൽ ഇരുന്ന്, അവനെ കൺതുറക്കെ കണ്ടും, മനംതുറക്കെ പങ്കുവെച്ചും, കാത് കുളിർക്കെ ശ്രവിച്ചും, അൽപസമയം Read More…
വിശുദ്ധ ഹിലാരി മാർപാപ്പ: ഫെബ്രുവരി 28
റോമിലെ സാർഡിനിയൻ ആർച്ച്ഡീക്കൻ ആയിരുന്നു വിശുദ്ധ ഹിലാരി മാർപാപ്പ. 461 നവംബർ 17-ന് റോമിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധ ലിയോ ഒന്നാമൻ (മഹാനായ) മാർപാപ്പയുടെ കീഴിൽ ആർച്ച്ഡീക്കൻ എന്ന നിലയിൽ റോമൻ സിംഹാസനത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം അപാരമായ ശക്തി പ്രകടിപ്പിച്ചു. പോപ്പ് എന്ന നിലയിൽ അദ്ദേഹം തൻ്റെ മുൻഗാമിയായ ലിയോയുടെ നയങ്ങൾ തുടർന്നു. എപ്പിസ്‌കോപ്പൽ അച്ചടക്കത്തിൽ മാർപ്പാപ്പയുടെ നിയന്ത്രണം അദ്ദേഹം തുടർന്നു. അദ്ദേഹത്തിൻ്റെ ചില വിജ്ഞാനകോശങ്ങൾ വർദ്ധിച്ച അച്ചടക്കത്തിൻ്റെ താൽപ്പര്യങ്ങളായിരുന്നു. ആർലെസ് ബിഷപ്പ് വർഷം തോറും Read More…
അപരനോട് കരുണയുള്ളവരാകാം ; ദൈവകരുണയ്ക്ക് അർഹരാകാം …
ലൂക്കാ 6 : 32 – 38കരുണയുടെ അളവുകോൽ വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം. പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും. ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ Read More…
വിശുദ്ധ ഗ്രിഗറി : ഫെബ്രുവരി 27
നരെക്കിലെ വിശുദ്ധ ഗ്രിഗറി, പണ്ഡിതന്മാരുടെയും പള്ളിക്കാരുടെയും ഒരു പരമ്പരയിൽ നിന്നുള്ള ബിഷപ്പ് ഖോസ്‌റോവ് ആൻഡ്സെവാത്സിയുടെ മകനാണ്. അദ്ദേഹവും രണ്ട് സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ സന്യാസികളായി. സംഗീതം, ജ്യോതിശാസ്ത്രം, ജ്യാമിതി, ഗണിതം, സാഹിത്യം, ദൈവശാസ്ത്രം എന്നിവയിൽ ഗ്രിഗറി മികച്ചുനിന്നു. 977-ൽ വൈദികനായി. തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും നരെക് ആശ്രമത്തിലാണ് അദ്ദേഹം ജീവിച്ചത്, അവിടെ തൻ്റെ ജീവിതകാലം മുഴുവൻ അദ്ദേഹം സന്യാസ വിദ്യാലയത്തിൽ ദൈവശാസ്ത്രം പഠിപ്പിച്ചു. ഒരു അർമേനിയൻ രാജകുമാരൻ നിയോഗിച്ച സോംഗ് ഓഫ് സോംഗ്സിൻ്റെ വ്യാഖ്യാനത്തോടെയാണ് അദ്ദേഹത്തിൻ്റെ രചനകൾ Read More…
ആത്മീയതയിലെ സമ്പന്നത
മർക്കോസ് 12 : 38 – 44ഹൃദയമുഖം അവൻ,തന്റെ സ്വന്തനിലപാടുകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ, ഈ വചനഭാഗത്തോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു, “താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, മറിച്ച്, ശുശ്രൂഷിക്കാനും…..”. വിരുന്നിൽ ഏറ്റവും ഒടുവിലിരുന്നാൽ നീ മറ്റുള്ളവരുടെ മുമ്പിൽ സ്വീകാര്യനായി മാറും എന്നുപറഞ്ഞ ഉപമയും, ഈ അവസരത്തിൽ വിസ്മരിക്കപ്പെടാനാവില്ല. കൂടാതെ, അവരിലെ കപടഭക്തിയെ ‘വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്നു ‘ എന്ന വാക്കുകളാൽ അവൻ രൂക്ഷമായി വിമർശിക്കുന്നു. നമ്മിലെ കപടഭക്തിയുടെ മുഖംമൂടി വലിച്ചുകീറി ദൂരെയെറിയാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. ദൈവീകകാര്യങ്ങളെ വഞ്ചനയുടെ മൂടുപടമാക്കരുതെ, Read More…
വിശുദ്ധ നെസ്‌റ്റോറിൻ്റെ തിരുനാൾ : ഫെബ്രുവരി 26
ഡേസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച ഒരു മെത്രാനാണ് വിശുദ്ധ നെസ്‌റ്റോര്‍. പംഫിലിയായിലെ മെത്രാനായിരുന്ന നെസ്‌റ്റോര്‍ വിശ്വാസ പ്രചാരണത്തിനും ജീവിത വിശുദ്ധിക്കും പുകള്‍പെറ്റ ഒരാളായിരുന്നു. വിശുദ്ധന്റെ പ്രശസ്തിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഗവര്‍ണര്‍ എപ്പോളിയൂസിന്റെ ചെവിയിലുമെത്തി. ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ വേണ്ടി വര്‍ദ്ധിച്ച ക്രൂരതയോടെ ക്രിസ്തുവിന്റെ ശാന്തരായ ശിഷ്യരെ ഗവര്‍ണര്‍ മര്‍ദ്ധിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു മര്‍ദ്ദകനെ അയച്ചു ബിഷപ് നെസ്റ്റോറിനെ പിടിച്ചുകൊണ്ടുവരികയും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്ന ക്രൂശിതന്റെ മാതൃകയില്‍ കുരിശില്‍ തറയ്ക്കുകയും ചെയ്തു. 250-ാം ആണ്ടിലായിരുന്നു ഈ കുരിശുമരണം.
എളിമപ്പെടാം; ശിശുവിനെപ്പോലെ നിഷ്കളങ്കരായിത്തീരാം…
മർക്കോസ് 9 : 33 – 41മാറ്റണം നാം നമ്മെത്തന്നെ തങ്ങളിൽ വലിയവൻ ആര് ? എന്ന ചോദ്യം ശിഷ്യരിലുയരുന്നു. രോഗസൗഖ്യം നൽകുന്നതിൽ പരാജയപ്പെട്ടിട്ടും, ദിശാബോധം നിറഞ്ഞ പ്രാർത്ഥന ഇല്ലാതിരുന്നിട്ടും, അവന്റെ പീഡാനുഭവവിവരണം അവരിൽ ഭയം ജനിപ്പിച്ചിട്ടും, തങ്ങളിൽ വലിയവൻ ആരെന്ന ഭാവത്തിനുമാത്രം, ഒരു കോട്ടവും തട്ടിയില്ല. ദൈവരാജ്യത്തിലെ വലുപ്പം, ത്യാഗപൂർണ്ണമായ ശുശ്രൂഷയാണെന്നു അവൻ അവരെ പഠിപ്പിക്കുന്നു. ആഗ്രഹം തെറ്റല്ല. എന്നാൽ, സ്വയം ചെറുതാകളിലെ വലുപ്പമാണ് പ്രധാനം. സ്വാർത്ഥതാമനോഭാവത്തിൽനിന്നും, നിസ്വാർത്ഥ സേവനത്തിലേക്ക് മനസ്സും ശരീരവും തിരിയണം. സഹോദര Read More…










