ഫാ. വർഗീസ് വള്ളിക്കാട്ട് എട്ടാം ക്‌ളാസുമുതലെങ്കിലും സഭയുടെ ജീവിത ദർശന ക്യാമ്പുകളിലും പരിശീലന പരിപാടികളിലും സംബന്ധിച്ച അനുഭവമാണ് എന്റെ ജീവിതത്തെ ഇന്നത്തെ രീതിയിൽ വഴിതിരിച്ചു വിട്ടത്. കുഞ്ഞു മിഷനറിയിലെ കുഞ്ഞേട്ടന്റെയും, കാഞ്ഞിരപ്പള്ളി രൂപതയിലെ കോലത്തച്ചന്റെയും ക്‌ളാസുകൾ ഇപ്പോഴും ഓർത്തിരിക്കുന്നു. സെമിനാരിയിൽ പഠിക്കുമ്പോൾ അവധിക്കാലത്തു കുട്ടികൾക്കായി ‘ജീസസ് ക്യാമ്പ്’ സംഘടിപ്പിക്കുന്നതിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങളും ക്യാമ്പ് നടത്തിയതിന്റെ ഓർമ്മകളും പിന്നീടു വർഷങ്ങൾക്കു ശേഷവും ക്യാമ്പിലെ ‘കുട്ടികൾ’ ‘വള്ളിക്കാടൻ ബ്രദറല്ലേ അച്ചൻ’ എന്നു ചിരിച്ചുകൊണ്ട് ‘ ഓടിവന്നിട്ടുള്ളതുമെല്ലാം മനോഹരമായ ഓർമകളാണ്! പിന്നെയും, Read More…
Reader’s Blog
എളിമയുള്ളവരാകാം..
മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…
ഏപ്രില്‍ 9: ഈജിപ്തിലെ വിശുദ്ധ മറിയം
പന്ത്രണ്ടു വയസ്സു മുതല്‍ 17 വര്‍ഷം പാപത്തിലും അനന്തരം ഈജിപ്തിലെ മരുഭൂമിയില്‍ 47 വര്‍ഷം പ്രായശ്ചിത്തത്തിലും ജീവിച്ച വിശുദ്ധ മറിയത്തിന്റെ ജീവിതം അവിശ്വസനീയമാംവിധം അത്ഭുതകരമാണ്. പലസ്തീനായിലെ മരുഭൂമിയില്‍ പരിശുദ്ധനായ ഒരു സന്യാസിയുണ്ടായിരുന്നു-സോസിമൂസ്. അദ്ദേഹം ഒരു പുണ്യവാനെ കണ്ട് ഉപദേശം ചോദിക്കാനായി ഈജിപ്ഷന്‍ മരുഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ അകലെ ഒരു രൂപം കണ്ടു. സോസിമൂസ് നടന്ന് അടുത്തപ്പോള്‍ ആ രൂപം പാഞ്ഞ് അകന്നുകൊണ്ടേയിരുന്നു. സ്വരം കേള്‍ക്കത്തക്ക ദൂരമായപ്പോള്‍ സോസിമൂസ് ആ പ്രാകൃതരൂപത്തോട് നില്ക്കാന്‍ പറഞ്ഞു. ഉടനെ ഒരു മറുപടി കേട്ടു: Read More…
ദൈവകരുണയിൽ ആശ്രയിക്കാം…
മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…
ഏപ്രിൽ 8 : വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട്
വിശുദ്ധ ജൂലി (ജൂലിയ) ബില്ല്യാർട്ട് ഏഴ് മക്കളിൽ അഞ്ചാമതായി 1751-ൽ ജനിച്ചു. കുട്ടിക്കാലത്ത് ദിവ്യബലിയിൽ അവൾ യേശുവിനോട് വലിയ സ്നേഹം വളർത്തി. 16 വയസ്സുള്ളപ്പോൾ, അവൾ തൻ്റെ കുടുംബത്തെ സഹായിക്കാൻ പഠിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും, അവളുടെ പിതാവിനെതിരായ ഒരു കൊലപാതകശ്രമം കാരണം, അവൾ 30 വർഷമായി വളരെ മോശമായ ആരോഗ്യനിലയിലായി. ഈ സമയത്ത് അവൾ വളരെ ക്ഷമയുള്ളവളായിരുന്നു, അവളുടെ എല്ലാ കഷ്ടപ്പാടുകളും ദൈവത്തിന് സമർപ്പിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, വിശ്വസ്തരായ പുരോഹിതരുടെ ഒളിത്താവളമായി ജൂലി തൻ്റെ വീട് തുറന്നു. Read More…
വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ : ഏപ്രിൽ 7
വിശുദ്ധ ജോൺ ബാപ്റ്റിസ്റ്റ് ഡി ലാ സല്ലെ ഏപ്രിൽ 30 ന് ഫ്രാൻസിലെ റീംസിൽ ജനിച്ചു. അദ്ദേഹം പാരീസിൽ പഠിച്ചു. 1678-ൽ പൗരോഹിത്യം സ്വീകരിച്ചു. ദരിദ്രർക്കൊപ്പമുള്ള പ്രവർത്തനത്തിന് അദ്ദേഹം പ്രശസ്തനായിരുന്നു. അക്കാലത്ത് മിക്ക കുട്ടികൾക്കും ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലായിരുന്നു. ഈ ലോകത്തിലായാലും പരലോകത്തായാലും “രക്ഷയിൽ നിന്ന് വളരെ അകലെ” എന്ന് തോന്നുന്ന ദരിദ്രരുടെ ദുരവസ്ഥയിൽ പ്രേരിതനായി, സ്വന്തം കഴിവുകളും ഉന്നത വിദ്യാഭ്യാസവും കുട്ടികളുടെ സേവനത്തിനായി ഉപയോഗിക്കാൻ അദ്ദേഹം തീരുമാനിച്ചു. 1680-ൽ ക്രിസ്ത്യൻ സ്കൂളുകളിലെ സഹോദരങ്ങളുടെ കൂട്ടായ്മ സ്ഥാപിച്ചു. Read More…
പ്രചനങ്ങളുടെ പൂർത്തീകരണമായ ഈശോ..
ലൂക്കാ 24 : 44 – 48ശിഷ്യത്വവും സാക്ഷ്യവും. പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ ശിഷ്യഗണങ്ങളും. Read More…
ഏപ്രിൽ 6 : കോർണിലോണിലെ വിശുദ്ധ ജൂലിയാന
1191-ൽ ഇപ്പോൾ ബെൽജിയമായ ലീജ് പ്രിൻസിപ്പാലിറ്റിയിലെ റെറ്റിനസ് ഗ്രാമത്തിലാണ് ജൂലിയാന ജനിച്ചത്. അവളും അവളുടെ ഇരട്ട സഹോദരി ആഗ്നസും അഞ്ചാം വയസ്സിൽ അനാഥരായി, അഗസ്റ്റീനിയൻ കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വളർന്നു. മോണ്ട് കോർണിലോണിൻ്റെ കോൺവെൻ്റും ലെപ്രോസാറിയവും. അവളുടെ ആത്മീയ വികാസത്തിന് മേൽനോട്ടം വഹിച്ച സിസ്റ്റർ സപിയൻസ യുടെ കീഴിൽ നിരവധി വർഷത്തെ പഠനത്തിന് ശേഷം ജൂലിയാന ഒരു അഗസ്റ്റീനിയൻ കന്യാസ്ത്രീയായി. സിസ്റ്റർ ജൂലിയാന വളരെ ബുദ്ധിമതിയായിരുന്നു. ലത്തീൻ ഭാഷയിലുള്ള സഭാപിതാക്കൻമാരായ സെൻ്റ് അഗസ്റ്റിൻ, സെൻ്റ് ബെർണാഡ് എന്നിവരുടെ രചനകൾ Read More…
എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!
മാത്യൂ ചെമ്പുകണ്ടത്തിൽ “നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ? പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ വാക്യങ്ങള്‍ ഏറെ കാവ്യാത്മകമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് സത്യവേദപുസ്തകത്തിലാണ്. അത് ഇപ്രകാരമാണ്. “മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തു. അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ Read More…










