മത്തായി 20 : 17 – 28മോചനദ്രവ്യം. ജറുസലേമിലേയ്ക്കുള്ള യാത്രയെക്കുറിച്ചും, അവിടെ തനിക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സഹനബലിയും, ക്രൂശിലെ ബലിയും സംസാരവിഷയമായപ്പോൾ, ശിഷ്യരുടെ മനസിൽ അവന്റെ രാജകീയ പ്രവേശനത്തിൽ,അവന്റെ വലതുവശത്തും ഇടതുവശത്തുമിരിക്കുവാനുള്ള വ്യഗ്രതയായിരുന്നു മനസ്സ് നിറയെ. രാജ്യത്തിൻ്റെ സിംഹാസനമല്ല, ആത്മബലിയുടെ പാനപാത്രമാണ് പിതാവിൻ്റെ ഇഷ്ടമെന്ന് ഈശോ പഠിപ്പിക്കുന്നു. വിജാതീയരെ പോലെ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും വേണ്ടിയുള്ള മാത്സര്യമല്ല, ക്രിസ്തു ശിഷ്യത്വം. വലിയവൻ ശുശ്രുഷകനും, ദാസനുമായിത്തീരുന്ന എളിമയുടെ ഭാഗമാണത്. തൻ്റെ തന്നെ ജീവനും ജീവിതവും ബലിയായി നൽകുവാനും, മോചനദ്രവ്യമായി സമർപ്പിക്കുവാനുമാണ് അവൻ Read More…
Meditations
ദൈവ സ്നേഹത്തിന് പരിശുദ്ധ അമ്മയോട് ചേർന്ന് നമുക്കും സ്തോത്രഗീതമാലപിക്കാം…
ലൂക്കാ 1 : 46 – 56ദൈവാനുഭവത്തെ രക്ഷാകരമാക്കുമ്പോൾ… കർത്താവിനെ മഹത്വപ്പെടുത്തുന്ന ആത്മാവും, രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്ന മനസ്സുമാണ് പരിശുദ്ധ അമ്മയുടേത്. ദൈവത്തിൻ്റെ ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്നവനാണ് അവിടുന്നെന്ന്, അവൾ ഏറ്റുപറയുന്നു. ദൈവകാരുണ്യത്തെ അവൾ വാനോളം ഉയർത്തുന്നു.പൂർവ്വികർക്കുനല്കിയ വാഗ്ദാനത്തെ നിറവേറ്റുന്ന ദൈവമാണ് അവിടുന്നെന്നു അവൾ ഉറക്കെ പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളിലൂടെ തലമുറകൾ അവളെ ഭാഗ്യവതി എന്ന് പ്രകീർത്തിയ്ക്കുമെന്ന പ്രവചനഭാഗവും ഇവിടെയുണ്ട്. പരിശുദ്ധനായവൻ ശക്തനും വലിയ കാര്യങ്ങൾ ചെയ്യുന്നവനുമാണെന്നും, തലമുറകളോളം തൻ്റെ ഭക്തരുടെ മേൽ കരുണ വർഷിക്കുന്നവനാണെന്നും, അവൾ ഏറ്റുപറഞ്ഞ് Read More…
ദൈവസ്നേഹത്തിൽ നിലനിൽക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം..
യോഹന്നാൻ 21 : 15 – 19ആഴമാർന്ന സ്നേഹം. ശിഷ്യത്വസ്നേഹം “അധികസ്നേഹം” ആവശ്യപ്പെടുന്ന ഒന്നാണ്. അവിടെ മറ്റെല്ലാം ഉപേക്ഷിക്കണം, ത്യാഗം വേണം, സഹനം വേണം, സമർപ്പണം വേണം, ജീവൻപോലും വെടിയാൻ സന്നദ്ധമാകണം. ഇവയിലൂടെ കടന്നുപോയവരാണ് യഥാർത്ഥശിഷ്യർ. എന്നാൽ, എല്ലാവർക്കും ഈ സ്നേഹത്തിൽ നിലനിൽക്കാൻ കഴിഞ്ഞെന്നു വരില്ല. കാരണം, ഇതിനു ദൈവത്തിന്റെ പ്രത്യേക കൃപ കൂടിയേ തീരൂ. അതുകൊണ്ടാവണം “എല്ലാം നി അറിയുന്നുവെന്നു” പത്രോസ് പ്രത്യുത്തരിച്ചത്. മൂന്നുപ്രാവശ്യം യേശു പത്രോസിനോട് ചോദ്യം ആവർത്തിക്കുന്നു. മൂന്ന് തവണ തള്ളിപ്പറഞ്ഞതിന്റെയും, അവന്റെ Read More…
എളിമയുള്ളവരാകാം..
മത്തായി 8 : 5 – 13ഞാനെന്ന ഭാവംവെടിയാം. “വന്നു സുഖമാക്കാം” എന്ന് യേശു ആദ്യം പറയുന്നുവെങ്കിലും, ശതാധിപന്റെ ആഴമേറിയ വിശ്വാസത്തിനുമുമ്പിൽ, സാന്നിധ്യമോ, സ്പർശനമോ കൂടാതെ, വാക്കുകൾക്കൊണ്ടുതന്നെ, അവൻ ഭൃത്യനെ സുഖമാക്കുന്നു. ആ ശതാധിപന്റെ, യേശുവിലുള്ള വിശ്വാസവും ആദരവും, പ്രശംസനീയംതന്നെ. ആളുകളിൽ അത് ബോധ്യപ്പെടുത്താൻ, യേശുതന്നെ അക്കാര്യം എടുത്തുപറയുന്നുമുണ്ട്. ചെന്ന് സുഖമാക്കാനുള്ള, യേശുവിന്റെ മനസ്സിന്റെ വലുപ്പം മനസ്സിലാക്കി, വിജാതീയനായ ആ ശതാധിപൻ, അശുദ്ധിയുടെ യഹൂദപാരമ്പര്യം ചിന്തിച്ചിട്ടെന്നവണ്ണം, യേശുവിനെ അതിൽനിന്നും നിരുത്സാഹപ്പെടുത്തിക്കൊണ്ട്, എളിമയോടെ, തന്നിലെ അയോഗ്യതയുടെ കണക്കുകൾ, അവന്റെ Read More…
ദൈവകരുണയിൽ ആശ്രയിക്കാം…
മത്തായി 8 : 1 – 4ദൈവകരുണയുടെ നീർച്ചാൽ… മാനുഷീകമായ അശുദ്ധതയുടെ അതിർവരമ്പുകളെ, ആത്മീയതയുടെ കരസ്പർശത്താൽ, അവൻ പൊളിച്ചുമാറ്റുന്നു. സമൂഹത്തിൽനിന്നും ബഹിഷ്കൃതരും, ആത്മീയസമ്മേളനങ്ങളിൽ തിരസ്കൃതരും, ജീവിതപാതയിൽ ഏകാന്തപതികരുമാണ് കുഷ്ഠരോഗികൾ. എന്നാൽ, ദൈവത്തിൽനിന്നും ഒട്ടും അകലെയല്ല ഈ കുഷ്ഠരോഗി. കാരണം, ആ കുഷ്ഠരോഗിയുടെ മനസ്സിൽ ദൈവം വസിക്കുന്നു, അവന്റെ ജീവിതത്തോട് ഏറെ അടുത്താണ് ദൈവം എന്നതുകൊണ്ടാണ്, അവൻ യേശുവിനെ താണുവണങ്ങുകയും, അവന്റെ അധികാരത്തിലും ശക്തിയിലുമുള്ള തന്റെ വിശ്വാസം, സാക്ഷ്യമായി ഏറ്റുപറയുകയും ചെയ്യുന്നത്. എങ്കിലും, ദൈവഹിതത്തിന് അവൻ സ്വയം വിധേയപ്പെടുന്നുവെന്നതിനാലാണ്, Read More…
പ്രചനങ്ങളുടെ പൂർത്തീകരണമായ ഈശോ..
ലൂക്കാ 24 : 44 – 48ശിഷ്യത്വവും സാക്ഷ്യവും. പ്രവചനങ്ങളുടെ പൂർത്തീകരണമാണ് താനെന്ന്, അവൻ വീണ്ടും വെളിപ്പെടുത്തുന്നു. ഉത്ഥിതനേയും അവന്റെ രക്ഷാപ്രവൃത്തിയേയും തിരിച്ചറിയാൻ, തുറവിയുള്ള മനസ്സ് വേണമെന്ന് അവൻ ആവശ്യപ്പെടുന്നു. തന്റെ സഹനവും മരണവും ഉയിർപ്പും, ഒഴിവാക്കാനാവാത്ത വഴികളാണെന്നും, അതിലൂടെ പൂർത്തിയാകേണ്ടതാണ് തന്റെ ദൗത്യമെന്നും അവൻ അസന്നിദ്ധമായി പ്രഖ്യാപിക്കുന്നു. കാരണം, അനുതാപപൂർണ്ണമായ പാപമോചനം, ഇതിലൂടെ മാത്രമേ മനുഷ്യകുലത്തിന് സംജാതമാകൂ. അനുതാപത്തിന്റെ ഈ പ്രഘോഷണദൗത്യം തുടരാൻ, സഹായകനായി പരിശുദ്ധാത്മാവിനെ അവൻ വാഗ്‌ദാനം ചെയ്യുന്നു. ഇവക്കെല്ലാം സാക്ഷികളായവരോ, അവന്റെ ശിഷ്യഗണങ്ങളും. Read More…
ക്രിസ്‌തുവിന് സാക്ഷ്യം വഹിക്കുന്നവരാകാം
ലൂക്കാ 12 : 1 – 9നിർഭയസാക്ഷ്യം. പ്രതികൂലസാഹചര്യങ്ങളിൽ എടുക്കേണ്ട നിലപാടുകൾ വളരെ വ്യക്തമായി അവൻ അവരെ പഠിപ്പിക്കുന്നു.അവൻ അവരെ “സ്നേഹിതരെന്നാണ്” വിളിക്കുന്നത്. ശിഷ്യരേക്കാൾ കൂടുതൽ അടുപ്പം ഗുരുവുമായി സ്നേഹിതർക്കുണ്ടാകും. നമ്മുടെ ഹൃദയരഹസ്യങ്ങൾപോലും അടുത്തറിയുന്നവരാണ് നമ്മുടെ ഉറ്റസ്നേഹിതർ. ഗുരുവിന്റെ ഹൃദയത്തോട് ചേർന്നുനില്കുന്നവരും അവന്റെ ഹൃദയരഹസ്യങ്ങൾ അറിയുന്നവരുമാണ് ശിഷ്യർ എന്നാണിതിനർത്ഥം. ആയതിനാൽ ഗുരുവിന് കിട്ടുന്നതിനേക്കാൾ വലിയ സ്വീകാര്യതയൊന്നും ശിഷ്യർ പ്രതീക്ഷിക്കേണ്ടതില്ല. ഒരുപക്ഷേ അവനോടുള്ള വിശ്വസ്തതയിൽ മരിക്കേണ്ടി വന്നേക്കാം. “സ്നേഹിതർക്കുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്നു” ജീവിതംകൊണ്ട് കാണിച്ചു തന്നവനാണ് Read More…
തിന്മയുടെ ആസക്തികളെ വെടിഞ്ഞ്, നന്മയുടെ വഴിയേ ചരിക്കാം …
യോഹന്നാൻ 12 : 20 – 36ക്രിസ്തു നമ്മിൽ ജീവിക്കുന്നു…. തന്റെ മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഉയിർക്കൊള്ളുന്ന പുതുജനതയെ അവൻ ഇവിടെ അനുസ്മരിപ്പിക്കുന്നു. പുതുനാമ്പിന് ജന്മം നൽകാൻ, സ്വജീവനെ ഇല്ലായ്മചെയ്യുന്ന ഗോതമ്പ് മണി. ഇതിനു സമാനമായാണ് അവൻ സ്വജീവൻ നമ്മുടെ നിത്യജീവനുവേണ്ടി ബലിദാനമാക്കിയത്. അവന്റെ തന്നെ വാക്കുകൾ അതു വെളിപ്പെടുത്തുന്നു, “മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്ക് മോചനദ്രവ്യമായി നല്കാനുമത്രേ”. അവന്റെ വാക്കുകൾ പ്രവൃത്തികൾക്ക് വഴിയൊരുക്കുന്നവയായിരുന്നു. മനുഷ്യകുലത്തോടുള്ള അവന്റെ സ്നേഹം പകരം വെയ്ക്കാനാവാത്തതായിരുന്നു. ഒരിക്കലും മനുഷ്യന് Read More…
സ്വാർത്ഥത വെടിയാം ; പങ്കുവയ്പ്പിന്റെ അനുഭവത്തിലേയ്ക്ക് വളരാം .…
ലൂക്കാ 20 : 9 – 19പങ്കുവെക്കൽ തോട്ടത്തിൻ്റെ ഉടമ ഓഹരിയ്ക്ക് വേണ്ടി മാത്രമാണ് വരുന്നത്. അവരുടെ നേട്ടത്തിൽ നിന്നും ഒരു ഓഹരി. അതു പോലും അവർ നിഷേധിക്കുകയാണിവിടെ. തോട്ടത്തിനു വേണ്ടതെല്ലാം ഒരുക്കി നൽകിയ ഉടമ, വിളവ് മുഴുവൻ അല്ല ആവശ്യപ്പെടുന്നത്, തനിക്ക് അർഹതപ്പെട്ടത് മാത്രം. സ്വാർത്ഥതയുടെ മുഖംമൂടി അണിഞ്ഞ കൃഷിക്കാർ, എന്നാൽ, ആർത്തിയോടെ എല്ലാം പിടിച്ചു വെയ്ക്കുന്നു. അവകാശപ്പെട്ടവരുടെ ഉപരി ആഗ്രഹിക്കുന്നതാണ്, നമ്മിലെ സ്വാർത്ഥത. ദൈവം നല്കിയ ഒരുപാട് നന്മകളുടെ കൂടാരമാണ് നമ്മുടെ ജീവിതം. ഈ Read More…
ദേവാലയ ദുരുപയോഗത്തിൻ്റെ പ്രവാചക താക്കീതുകൾ
ലൂക്കാ 19 : 41 – 48മാറ്റങ്ങൾ. പഴയനിയമ പ്രവചനമാണ്, അവൻ ഇവിടെ പരാമർശിക്കുന്നത്. ഇതിനെല്ലാം കാരണം, യേശുവിനെതിരെയുള്ള അവരുടെ തെറ്റായ നിലപാടുകളും, അനുതപിക്കാത്ത മനസ്സുമാണ്. രക്ഷകന്റെ വരവിനെക്കുറിച്ചുള്ള അവരുടെ അജ്ഞതയെ, അവൻ എടുത്തുകാട്ടുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം, അതിനുള്ള ശിക്ഷയാണ്. ധനത്തേയും, ദൈവത്തേയും ഒരുപോലെ സ്നേഹിക്കുന്ന, അവരുടെ ദേവാലയ അനുഷ്ഠാനങ്ങളെ, അവൻ ചാട്ടവാറാൽ തൂത്തെറിഞ്ഞു. അവനാകുന്ന ബലിവസ്തുവിനേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ലാത്തതിനാൽ, ബലിമൃഗങ്ങളേയും അവൻ ദേവാലയത്തിൽനിന്നും പുറത്താക്കി. അങ്ങനെ, ദേവാലയം, എല്ലാവരേയും ഉൾക്കൊള്ളുന്ന യഥാർത്ഥ പ്രാർത്ഥനാലയമായി മാറി. ദേവാലയ Read More…