ലൂക്കാ 13 : 1 – 5മാനസാന്തരം. മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും. Read More…
Author: Web Editor
വിശുദ്ധ ക്ലൗഡ് : സെപ്റ്റംബർ 07
എ.ഡി 522-ൽ ഓർലീൻസിലെ രാജാവായ ക്‌ളോഡോമിറിന്റെ പുത്രനായിട്ടായിരുന്നു വിശുദ്ധ ക്ലൗഡിന്റെ ജനനം. വിശുദ്ധന് മൂന്നു വയസ് പ്രായമായപ്പോൾ പിതാവ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ അമ്മൂമ്മയായിരുന്ന വിശുദ്ധ ക്ലോറ്റിൽഡാ വിശുദ്ധനെയും അദ്ദേഹത്തിന്റെ രണ്ടു സഹോദരന്മാരെയും സ്‌നേഹത്തോടെ വളർത്തി. എന്നാൽ അവരുടെ അതിമോഹിയായ അമ്മാവൻ ഒർലീൻസ് രാജ്യം സ്വന്തമാക്കുകയും വിശുദ്ധ ക്ലൗഡിന്റെ രണ്ട് സഹോദരന്മാരെ കൊലപ്പെടുത്തുകയും ചെയ്തു. ഒരു പ്രത്യേക ദൈവനിയോഗത്താൽ വിശുദ്ധ ക്ലൗഡ് ആ കൂട്ടക്കൊലയിൽനിന്നും രക്ഷപെടുകയും പിന്നീട് ലോകത്തിന്റെ ഭൗതികത ഉപേക്ഷിച്ച് ദൈവസേവനത്തിനായി സ്വയം സമർപ്പിച്ചുകൊണ്ട് ആശ്രമപരമായ ജീവിതം Read More…
ആഗോള ഇസ്ലാമികഭീകരതയും ക്രൈസ്തവവേട്ടയും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI വിവിധ രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരരുടെ അതിക്രമങ്ങൾക്കിരയാകുന്ന ക്രൈസ്തവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ അമ്പത്തായിരത്തിൽപ്പരം നൈജീരിയൻ ക്രിസ്ത്യാനികൾ ബോക്കോഹറാം, ഫുലാനി ഇസ്ലാമിക തീവ്രവാദികളാൽ ക്രൂരമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് ആഗസ്റ്റ് 29 ന് പുറത്തുവന്ന ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇസ്‌ലാമികതീവ്രവാദികളുടെ കിരാതമായ നരവേട്ടകളുടെ Read More…
പാലക്കാട് രൂപത സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ
പാലക്കാട് രൂപതയിൽ ഒരു വർഷമായി നടന്നു വരുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനo നാളെ സെന്റ് റാഫേൽസ് കത്തീഡ്രലിൽ നടക്കും. രാവിലെ ഒമ്പതിനു മേജർ ആർച്ച്ബിഷപ്പിനെ കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിക്കും. തുടർന്നുള്ള വിശുദ്ധ കുർബാനയ്ക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സഹകാർമികനാകും. പന്ത്രണ്ടു ബിഷപ്പുമാരും 2500 ഓളം അല്‌മായ പ്രതിനിധികളും പങ്കെടുക്കും. വിശുദ്ധ കുർബാനക്കുശേഷം കത്തീഡ്രൽ സ്ക‌്വയറിൽ Read More…
ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജം വിശുദ്ധ കുര്‍ബാന: മാര്‍ റാഫേല്‍ തട്ടില്‍
വിശുദ്ധ കുര്‍ബാനയായിരുന്നു ചിറ്റിലപ്പിള്ളി പിതാവിന്റെ ഊര്‍ജമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ താമരശേരി മേരിമാതാ കത്തീഡ്രലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ചുബിഷപ്. പരിശുദ്ധ കുര്‍ബാനയോടു ചേര്‍ന്നു നിന്ന മനുഷ്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കുന്നതില്‍ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചു; മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. മറിയം ഈശോയെ ഉദരത്തില്‍ സ്വീകരിച്ചതു പോലെയാണ് ചിറ്റിലപ്പിള്ളി പിതാവ് കല്യാണ്‍ Read More…
വിശ്വാസത്തിൽ ആഴപ്പെടാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം..
മത്തായി 24 : 1 – 14കാലത്തിന്റെ പ്രവചനം. ഇതെല്ലാം എപ്പോൾ സംഭവിക്കും?ആകാംക്ഷ നിറഞ്ഞ ഒരു ചോദ്യമാണിത്. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടോടെ അവൻ പറഞ്ഞ കാര്യങ്ങൾ അവർ ഗ്രഹിച്ചിരുന്നില്ല എന്നതാണ് ഈ ചോദ്യത്തിന് നിതാനം. ക്ലേശങ്ങളുടേയും പീഡനങ്ങളുടേയും വ്യാജക്രിസ്തുമാരുടേയും കാലം. വഴിതെറ്റി പോകാതിരിക്കാൻ ഏറെ ജാഗ്രത പുലർത്താൻ അവൻ ആളുകളെ ഉപദേശിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെ തുടർച്ചയെന്നവണ്ണം അവന്റെ പിൻഗാമികളും പീഡനങ്ങൾക്ക് വിധേയരാകും. അത് അവന്റെ ശിഷ്യത്വത്തിന്റെ വിലയായിക്കണ്ട് സ്വീകരിച്ചേ മതിയാകൂ. സകല ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും. അവിടെല്ലാം പീഡനം Read More…
വിശുദ്ധ ഏലിയുത്തേരിയസ് : സെപ്റ്റംബർ 6
സ്പോളിറ്റോക്ക് സമീപമുള്ള വിശുദ്ധ മാര്‍ക്ക് മഠത്തിലെ സർവ്വസമ്മതനായ ആശ്രമാധിപതിയായിരിന്നു വിശുദ്ധ ഏലിയുത്തേരിയസ്. അത്ഭുത പ്രവർത്തികൾ നിവർത്തിക്കാൻ പ്രത്യേക വരം സിദ്ധിച്ചയാളെന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ വിശുദ്ധന് സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന് ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. Read More…
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് മേഖല സന്ദർശിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
വയനാട്, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായ ആളുകൾക്കു ജാതി-മത ഭേദമില്ലാതെ സീറോമലബാർ സഭയും കേരള കത്തോലിക്ക മെത്രാൻ സമിതിയും ചേർന്നു സഹായമെത്തിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്മേഖല സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ആളുകൾക്ക് സഹായം നൽകുന്നതിനു ജാതിയോ മതമോ തടസമാകില്ല. കെസിബിസിയുടെ നേതൃത്വത്തിൽ വയനാട്, വിലങ്ങാട് മേഖലകളിൽ 100 വീടുകൾ നിർമിച്ചു നൽകും. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. മറ്റൊരു ഏജൻസിയെയും ഏൽപ്പിക്കാതെ സഭയുടെ കീഴിലുള്ള സംവിധാനങ്ങളെ ഉപയോഗിച്ച് കുറ്റമറ്റ Read More…
വിശുദ്ധ മദര്‍ തെരേസ ഓര്‍മയായിട്ട് ഇന്നേക്ക് 27 വര്‍ഷം…
ജിൽസ ജോയ് കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000-ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?” മദർ പറഞ്ഞു, “ഞാൻ അതൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, “നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? “അവർ ചോദിക്കും, “ക്രിസ്തു മദറിനെപ്പോലെ ആണോ? Read More…
വിശുദ്ധ മദർ തെരേസ :സെപ്റ്റംബർ 5
വിശുദ്ധ മദർ തെരേസ 1910 ഓഗസ്റ്റ് 26 ന് മാസിഡോണിയയിലെ സ്കോപ്ജെയിൽ ജനിച്ചു. വിശുദ്ധ മദർ തെരേസയുടെ യഥാർത്ഥ പേര് ആഗ്നസ് ഗോൺഷ ബോജാക്സിയു എന്നാണ്. നിക്കോളയ്ക്കും ഡ്രെയ്ൻ ബോജാക്സിയുവിനും ജനിച്ച കുട്ടികളിൽ ഏറ്റവും ഇളയവൻ. അവളുടെ പിതാവ് ഒരു വിജയകരമായ വ്യാപാരിയായിരുന്നു, അവൾ മൂന്ന് സഹോദരന്മാരിൽ ഇളയവളായിരുന്നു. അഞ്ചര വയസ്സിൽ അവൾ ആദ്യത്തെ കുർബാന സ്വീകരിച്ചു, 1916 നവംബറിൽ അവൾ സ്ഥിരീകരിച്ചു. അവളുടെ ആദ്യ വിശുദ്ധ കുർബാന ദിവസം മുതൽ, അവളുടെ ഉള്ളിൽ ആത്മാക്കളോടുള്ള സ്നേഹമുണ്ടായിരുന്നു. Read More…










