പ്രത്യാശയുടെ ജൂബിലി വർഷത്തിൽ നിത്യനഗരമായ റോം സന്ദർശനത്തിനായും, തീർത്ഥാടനത്തിനായും എത്തിച്ചേർന്ന സ്‌പെയിനിലെ കോർദോബ സെമിനാരിയിൽ നിന്നുള്ള വൈദികവിദ്യാർത്ഥികൾക്കും, പരിശീലകർക്കും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ജനുവരി മാസം പതിനേഴാം തീയതി അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ്, പ്രത്യാശയുടെ തീർത്ഥാടനം വിശ്വാസികൾക്ക് നൽകുന്ന സൂചനകളെയും, അടയാളങ്ങളെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകിയത്. ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരായി എത്തിച്ചേർന്ന വൈദികവിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എടുത്തുപറഞ്ഞു. യേശുവുമായുള്ള കണ്ടുമുട്ടലിലേക്ക് നമ്മെ ‘നയിക്കുന്ന’താണ് പ്രത്യാശയുടെ തീർത്ഥാടനത്തിന്റെ ആദ്യ Read More…
Author: Web Editor
വിശുദ്ധ അന്തോണീസ്: ജനുവരി 17
വിശുദ്ധ അന്തോണി “മഹാൻ” എന്നും “സന്യാസിമാരുടെ പിതാവ്” എന്നും അറിയപ്പെടുന്ന അദ്ദേഹം 250-ൽ ഈജിപ്തിൽ വിശിഷ്ടരായ മാതാപിതാക്കൾക്ക് ജനിച്ചു. അവരുടെ അകാല മരണത്തിനു ശേഷം, അവൻ മാരകമായ പ്രവൃത്തികൾക്കായി സ്വയം സമർപ്പിച്ചു. ഒരു ദിവസം പള്ളിയിൽ വെച്ച് (ഏകദേശം 18 വയസ്സ്) സുവിശേഷത്തിലെ വാക്കുകൾ അവൻ കേട്ടു: “നിങ്ങൾക്ക് പൂർണത കൈവരിക്കണമെങ്കിൽ, പോയി നിനക്കുള്ളത് വിറ്റ് ദരിദ്രർക്ക് കൊടുക്കുക” (മത്താ. 19:21). താൻ അനുസരിക്കേണ്ട ഒരു കൽപ്പന നൽകി ക്രിസ്തു തന്നോട് വ്യക്തിപരമായി സംസാരിച്ചതായി ആൻ്റണിക്ക് തോന്നി. Read More…
വന നിയമഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം: സ്വാഗതം ചെയ്ത് മാര്‍ ജോസഫ് പാംപ്ലാനി
സര്‍ക്കാര്‍ നീക്കത്തെ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ല – അദ്ദേഹം വിശദമാക്കി.
വിശുദ്ധ ദേവസഹായം പിള്ള : ജനുവരി 14
1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ഒരു സമ്പന്ന ഹിന്ദു കുടുംബത്തിലാണ് നീലകണ്ഠൻ പിള്ള ജനിച്ചത്. അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യസ്തനായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള യേശു ക്രിസ്തുവിനെ കുറിച്ച് അറിഞ്ഞത്. തെക്കൻ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാ Read More…
പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലരി : ജനുവരി 13
ഫ്രാൻസിലെ പോയിറ്റിയേഴ്സിലെ അക്രൈസ്തവ കുടുംബത്തിൽ ജനിച്ച ഹിലാരി അവിചാരിതമായി വിശുദ്ധ ബൈബിള്‍ വായിക്കാന്‍ ഇടയായി. വി. ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവ മതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേക്കു ചേര്‍ത്തു. “മനുഷ്യരുടെ ഭ്രാന്തിനും അജ്ഞതയ്ക്കും” എതിരെ ത്രിത്വത്തിൻ്റെ സിദ്ധാന്തത്തെ പ്രതിരോധിക്കാൻ തുടർന്നു. അദ്ദേഹം വിശ്വാസികളിൽ മതിപ്പുളവാക്കി. അവർ അദ്ദേഹത്തെ ബിഷപ്പായി തിരഞ്ഞെടുത്തു. അക്കാലത്തെ “ഭ്രാന്തിലും അജ്ഞതയിലും” പങ്കുചേർന്നവരിൽ ഒരു കൂട്ടം ബിഷപ്പുമാരും അല്മായരും ഉണ്ടായിരുന്നു. അത് ക്രിസ്തുവിൻ്റെ ദൈവികതയെ Read More…
വിശുദ്ധ തിയോഡോഷ്യസ്: ജനുവരി 11
സെൻ്റ് ബേസിൽ പ്രവിശ്യയിലെ കപ്പഡോഷ്യയിലെ മൊഗാരിസോസ് എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് . തിയോഡോഷ്യസിൻ്റെ മാതാപിതാക്കളായ പ്രൊഹെറേഷ്യസും യൂലോജിയയും വളരെ ഭക്തിയുള്ളവരായിരുന്നു. ദൈവസ്നേഹത്തിനായി മാതാപിതാക്കളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും മറ്റെല്ലാറ്റിനെയും ഉപേക്ഷിച്ച് അബ്രഹാമിനെ അനുകരിക്കാനുള്ള ആഗ്രഹം ചെറുപ്പത്തിൽ അവനു തോന്നി. 451-ൽ നടന്ന ഹോളി ഫോർത്ത് എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചാൽസെഡോണിൻ്റെ സമയത്താണ് തിയോഡോഷ്യസ് ജറുസലേമിലേക്ക് പുറപ്പെട്ടത് . തിയോഡോഷ്യസ് ജറുസലേമിൽ എത്തിയപ്പോൾ അദ്ദേഹം വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയും ആരാധിക്കുകയും ചെയ്തു. ഏകാന്തതയിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് സ്വയം ശിക്ഷണം Read More…
മാർ ജോസഫ് പാംപ്ലാനി എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി…
എറണാകുളം: ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ രാജി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത യുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവ് ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയിൽ തന്റെ വികാരിയായി 2025 ജനുവരി 11 -നു നിയമിച്ചു. 2025 ജനുവരി 6 മുതൽ 11 വരെ നടന്ന മുപ്പത്തിമൂന്നാമതു സിനഡിന്റെ ഒന്നാം സമ്മേളനം മാർ പാംപ്ലാനിയെ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരിയായി Read More…
മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു
മലയാളത്തിന്റെ പ്രിയ ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം. നാളെ രാവിലെ 9 മണിക്ക് മൃതദേഹം ആശുപത്രിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ഉച്ച വരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും, ശേഷം ചേന്ദമംഗലം Read More…
ജനത്തിന്റെ പ്രശ്നങ്ങളിലേക്കും വേദനകളിലേക്കും കണ്ണും കാതും തുറന്നിരിക്കണം: കർദിനാൾ ജോർജ് കൂവക്കാട്
കാക്കനാട് :ജനത്തിന്റെ പ്രശ്നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേൾക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കർദിനാൾ ജോർജ് കൂവക്കാട്. സീറോമലബാർ സഭാസിനഡ് നല്കിയ സ്വീകരണയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാൻ തയ്യാറാകാതെ, പാർശ്വവൽക്കരിക്കപ്പെട്ടവനെ ചേർത്തുപിടിക്കാൻ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങൾ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടുപോകാനാകില്ലെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. മുറിവുകളിൽ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാൻ ആഗ്രഹിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മനസ്സ് ഇതോടു ചേർത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു. സഭാസ്നേഹത്തിൽ Read More…










