പൗരസ്ത്യ സഭയിലെ നാലു മഹാപിതാക്കന്മാരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നിസ്തുലനായ ഈ വേദപാരംഗതന് ”ക്രിസോസ്റ്റം” എന്ന അപരനാമം ലഭിച്ചത് അദ്ദേഹത്തിന്റെ വാഗ്മിത്വത്തിന്റെ സൂചനയായിട്ടാണ്. ”സ്വര്‍ണ്ണ നാവുകാരന്‍” എന്നാണ് ഇതിനര്‍ത്ഥം. എന്നാല്‍ അദ്ദേഹത്തിന്റെ വാഗ്‌വിലാസത്തെക്കാള്‍ എത്രയോ ഉപരിയായിരുന്നു അദ്ദേഹത്തിന്റെ ദൈവസ്‌നേഹവും വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും ധീരതയും. വിശുദ്ധ ജോണ്‍ 344-ല്‍ അന്ത്യോക്യായില്‍ ജനിച്ചു. സിറിയായിലെ സൈന്യാധിപനായിരുന്ന സെക്കുന്തൂസിന്റെ ഏകപുത്രനായിരുന്നു അദ്ദേഹം. അമ്മയായ അന്തൂസയ്ക്ക് 20 വയസ്സുള്ളപ്പോള്‍ സെക്കുന്തൂസ് മരിച്ചു. എങ്കിലും ഭക്തയായ ആ സ്ത്രീ ഒരു പുനര്‍വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. Read More…
Reader’s Blog
വിശുദ്ധ ഇൻസ്‌വിത്ത് : സെപ്റ്റംബർ 12
കെൻ്റ് രാജ്യത്തിൻ്റെ രാജകുമാരിയായിരുന്നു ഇൻസ്‌വിത്ത്. 616 മുതൽ 640 വരെ കെൻ്റ് രാജാവായി ഭരിച്ചിരുന്ന അവളുടെ പിതാവ് ഈഡ്ബാൾഡ് ആയിരുന്നു. ഇൻസ്‌വിത്തിൻ്റെ മുത്തച്ഛൻ കെൻ്റിലെ എതെൽബെർട്ട് , ക്രിസ്ത്യൻ സ്നാനം സ്വീകരിച്ച ആംഗ്ലോ-സാക്സൺ ഇംഗ്ലണ്ടിലെ ആദ്യത്തെ രാജാവായിരുന്നു. ഇൻസ്‌വിത്ത് തൻ്റെ പിതാവിൻ്റെ പിന്തുണയോടെ ഇംഗ്ലണ്ടിലെ ആദ്യത്തെ കന്യാസ്ത്രീ മഠമായ ബെനഡിക്‌ടൈൻ ഫോക്ക്‌സ്റ്റോൺ പ്രിയറി സ്ഥാപിച്ചു. ഒരു വിജാതീയ രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ കെൻ്റിലെത്തി. രണ്ടോ മൂന്നോ വർഷം മുമ്പ് വിജാതീയ രാജാവായ എഡ്വിനെ വിവാഹം കഴിച്ച Read More…
ദൈവഹിതം നിറവേറ്റി, നിതാന്ത ജാഗ്രതയോടെ നമുക്ക് ജീവിക്കാം..
മത്തായി 25 : 1 – 13ജാഗരൂകതയുടെ നാളുകൾ. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടാണ് വചനസാരം. മനുഷ്യരെന്ന നിലയിൽ ഒന്നിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ഇല്ലാത്തതിനാൽ, ജീവിതത്തിൽ ഉടനീളം നാം ജാഗ്രത പുലർത്തണമെന്ന് അവിടുന്ന് ഈ ഉപമയിലൂടെ നമ്മോടാവശ്യപ്പെടുന്നു. പ്രതീക്ഷിക്കാത്ത മണിക്കൂറിൽ വരുന്ന യജമാനനും, വൈകി വരുന്ന മണവാളനും, അതിന് ഉദാഹരണങ്ങളാണ്. യേശുവിന്റെ രണ്ടാമത്തെ ആഗമനവും ഇതിന് സാദൃശ്യമാണ്. അവിടെ വിധിയും,വേർതിരിവും, ശിക്ഷയും അവന്റെ കൈകളിലാണ്. ഒരുങ്ങിയിരിക്കുന്നവരും ഒന്നിനേയും കുറിച്ച് ചിന്തയില്ലാതെ എല്ലാം മറന്ന് ജീവിക്കുന്നവരും, രക്ഷയും ശിക്ഷയും സ്വീകരിക്കുന്ന Read More…
വിശ്വാസത്തിന്റെ ശക്തി
മർക്കോസ് 11 : 12 – 14,20 – 26വിശ്വാസം,പ്രാർത്ഥന,ക്ഷമ. വിശ്വാസ-അത്ഭുതത്തിനിടയിലും ദേവാലയ ശുദ്ധീകരണത്തെ വളരെ വിദഗ്ദ്ധമായി മർക്കോസ് അവതരിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന് അടിസ്ഥാനം വിശ്വാസമാണെങ്കിൽ ,അതിനു ഹൃദയവിശുദ്ധീകരണം അനിവാര്യമാണ് എന്നു ചൂണ്ടിക്കാണിക്കുകയാണ് ഈ ദേവാലയ ശുദ്ധീകരണത്തിലൂടെ. ഈ മൂന്ന് സംഭവങ്ങളും ഒരു സാൻഡ്‌വിച്ച് പോലെ അവതരിപ്പിക്കപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. അത്തിമരത്തിന്റെ സാധാരണ സ്വഭാവരീതിയനുസരിച്ചു,ഇലതൂർന്നാൽ ഫലം നിശ്ചയം എന്നാണ്. അങ്ങനെയെങ്കിൽ ഒരുപക്ഷേ ഒരു കപടതയുടെ പ്രതീകമായി അതു മാറിയില്ലേ? അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നിട്ടുപോലും അങ്ങനെ ഒരു പ്രതീതി അതു ജനിപ്പിച്ചു Read More…
ടോലെൻ്റിനോയിലെ വിശുദ്ധ നിക്കോളാസ് : സെപ്റ്റംബർ 10
1245-ൽ പോണ്ടാനോയിലെ സാൻ്റ് ആഞ്ചലോയിൽ വിശുദ്ധ നിക്കോളാസ് ജനിച്ചു. 18-ആം വയസ്സിൽ ഓർഡർ ഓഫ് ഹെർമിറ്റ്സ് ഓഫ് സെൻ്റ് 1274-ൽ, അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിനടുത്തുള്ള ടോലെൻ്റിനോയിലേക്ക് അദ്ദേഹത്തെ അയച്ചു.1274-ൽ, അദ്ദേഹത്തിൻ്റെ ജന്മസ്ഥലത്തിനടുത്തുള്ള ടോലെൻ്റിനോയിലേക്ക് അദ്ദേഹത്തെ അയച്ചു. ദയയും സൗമ്യവുമായ പെരുമാറ്റം കാരണം, ആശ്രമ കവാടങ്ങളിലെ ദരിദ്രർക്ക് ദിവസേന ഭക്ഷണം നൽകാൻ മേലുദ്യോഗസ്ഥർ അദ്ദേഹത്തെ ഏൽപ്പിച്ചു, എന്നാൽ ചില സമയങ്ങളിൽ അദ്ദേഹം ഫ്രയറിയുടെ വ്യവസ്ഥകളാൽ സ്വതന്ത്രനായിരുന്നു. പ്രൊക്യുറേറ്റർ തൻ്റെ ഔദാര്യം പരിശോധിക്കാൻ മേലുദ്യോഗസ്ഥനോട് അപേക്ഷിച്ചു. ഒരിക്കൽ, ദീർഘമായ ഉപവാസത്തിനു ശേഷം Read More…
വിശ്വസ്തനായ ഭൃത്യൻ ദൈവദൃഷ്ടിയിൽ ഭാഗ്യവാനാണ്
മത്തായി 24 : 45 – 51സ്വർഗ്ഗസൗഭാഗ്യവാൻ. ഈ ഉപമ അവൻ തന്റെ ശിഷ്യന്മാരെ പൊതുവെ ഉദ്ദേശിച്ചു പറഞ്ഞതാണ്. കാരണം, ഇത് ഒരു പൊതുനിർദ്ദേശമാണ്. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, Read More…
വിശുദ്ധ പീറ്റർ ക്ലാവർ: സെപ്റ്റംബർ 9
1581-ൽ സ്പെയിനിലെ കാറ്റലോണിയയിൽ പീറ്റർ ക്ലാവർ ജനിച്ചു. ബാഴ്സെലോണ സർവകലാശാലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. വിശുദ്ധ അൽഫോൻസസിന്റെ ജീവിതം മാതൃകയാക്കി മിഷനറി പ്രവർത്തനത്തിനായി തയ്യാറായി. 1610-ൽ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയിൽ വെച്ചാണ് പൗരോഹിത്യം സ്വീകരിച്ചത്. ആഫ്രിക്കയിൽ നിന്നും നീഗ്രോകളെ അമേരിക്കയിലേക്ക് ഇറക്കിയിരുന്ന കാലമായിരുന്നു അത്. ഇത്തരം അടിമത്തത്തിനെതിരെയായിരുന്നു പീറ്റർ പ്രവർത്തിച്ചത്. അധികാരികളോട് പോരാടി അടിമത്തം ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. എങ്കിലും അടിമകൾക്ക് ആശ്വാസമേകാൻ അദ്ദേഹം ഇറങ്ങിത്തിരിച്ചു. അവശരായ നീഗ്രാകളെ ശുശ്രൂഷിക്കുവാനും അവരെ Read More…
സെപ്റ്റംബർ 08: പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ
ഇന്ന് സെപ്റ്റംബര്‍ 8. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ആഘോഷിക്കുന്ന സുദിനം. ഏതാണ്ട് 170-ല്‍ രചിക്കപ്പെട്ട യാക്കോബിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ് പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിവായിട്ടുള്ളത്. ഇതിലെ വിവരങ്ങള്‍ അനുസരിച്ച്, അക്കാലത്തു ഏറെ ബഹുമാനിക്കപ്പെട്ടിരിന്ന ജൊവാക്കിമിനും അദ്ദേഹത്തിന്റെ പത്നിയായിരുന്ന അന്നായ്ക്കും വര്‍ഷങ്ങളായി കുട്ടികള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു . ദൈവത്തിന്റെ Read More…
നിത്യസഹായ മാതാവിന്‍റെ നൊവേന: എട്ടാം ദിവസം: സമാപനം…
(പ്രാരംഭ ഗാനം) നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീനിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീപ്രാര്‍ത്തിക്ക സ്നേഹനാഥേ(മൂന്നുപ്രാവശ്യം)(മുട്ടുകുത്തുന്നു) വൈദികന്‍: ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു. അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുള്ള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു. Read More…
മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാം
ലൂക്കാ 13 : 1 – 5മാനസാന്തരം. മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും. Read More…










