സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ആദിവാസികളെയും മലയോര കര്‍ഷകരെയും വന്യമൃഗങ്ങള്‍ക്ക് ഭക്ഷിച്ചു തീര്‍ക്കാനുള്ള ഇരകളായാണ് സര്‍ക്കാരുകള്‍ കാണുന്നതെന്നും മലയോര കര്‍ഷകരെ നിശബ്ദമായി കുടിയിറക്കാന്‍ ബോധപൂര്‍വ്വ ശ്രമമെന്നും മാര്‍ ജോസഫ് പ്ലാംപ്ലാനി ആരോപിച്ചു. വന്യമൃഗ ശല്യം തടയുന്നതിന് കര്‍ശന നടപടി ആവശ്യപ്പെട്ട് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് നടത്തുന്ന ഏകദിന ഉപവാസസമരത്തിലാണ് മാര്‍ ജോസഫ് പ്ലാംപ്ലാനിയുടെ പ്രതികരണം. എങ്ങനെ മലയോര കര്‍ഷകന്റെ ഉപജീവനം മുട്ടിക്കാം, അവനെ ഇവിടെ ഇല്ലാതാക്കാമെന്നുള്ളത് വന്യ Read More…
Social Media
സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ
കാക്കനാട്: സീറോമലബാർസഭയുടെ കേരളത്തിലെ മൂന്നു സിനഡൽ മേജർ സെമിനാരികൾക്ക് പുതിയ റെക്ടർമാർ നിയമിതരായി. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയുടെ റെക്ടറായി റവ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി യുടെ റെക്ടറായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി യുടെ റെക്ടറായി റവ. ഡോ. മാത്യു പട്ടമന എന്നിവരാണ് നിയമിതരായിരിക്കുന്നത്. മംഗലപ്പുഴ സെമിനാരിയുടെ റെക്ടറായി 2024 ഓഗസ്റ്റ് മാസത്തിൽ നടന്ന സിനഡു തിരഞ്ഞെടുത്ത ഫാ. സ്റ്റാൻലിയെ വത്തിക്കാനിലെ Read More…
മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്
കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാൻ. മാർപാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നൽകിയതിനാലും ഉയർന്ന അളവിൽ ഓക്സിജൻ കൊടുക്കുന്നുണ്ടെന്നും വത്തിക്കാൻ അറിയിച്ചു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാർപാപ്പ കിടക്കയിൽനിന്ന് എഴുന്നേൽക്കുകയോ മുൻ ദിവസങ്ങളിലെപ്പോലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നത് സംബന്ധിച്ച് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ Read More…
ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെ ഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചു. എങ്കിലും ജീ വനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരും. തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചു വയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. ഇതാ ദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽനിന്ന് ആരോഗ്യ നില സംബന്ധിച്ച വിവരം പുറത്തുവരുന്നത്. ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവിൽ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാ Read More…
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം; 2 ശ്വാസകോശത്തിലും ന്യൂമോണിയ ബാധ
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ഒരു ആഴ്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സി.ടി. സ്കാൻ പരിശോധനയിൽ, അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു. പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ Read More…
ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ; സർക്കാർ സുതാര്യത പുലർത്തണം, റിപ്പോർട്ട് പൂർണ്ണ രൂപത്തിൽ പുറത്തുവിടണം: കെസിബിസി ജാഗ്രത കമ്മീഷൻ
ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച് ഫെബ്രുവരി 17 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല അവലോകന യോഗം സംബന്ധിച്ച്, റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ മന്ത്രിസഭ പരിഗണിക്കുമെന്നും വകുപ്പുകൾക്ക് നടപ്പാക്കാൻ കഴിയുന്നതും ഇനിയും നടപ്പാകാത്തതുമായ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ ആശ്വാസകരമാണ്. ഇതുവരെയുള്ള നടപടിക്രമങ്ങൾ തൃപ്തികരമെന്ന് യോഗം വിലയിരുത്തിയതായും പ്രസ്താവനയിൽ പറയുന്നു. എന്നാൽ, ഇതുവരെ നടപ്പാക്കിയ നിർദ്ദേശങ്ങൾ എന്തൊക്കെയെന്നും നടപടിക്രമങ്ങളിലെ പുരോഗതികളെന്തെന്നും വ്യക്തമാക്കാതെ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗം സംബന്ധിച്ച Read More…
സമർപ്പിതർ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം: മാർ റാഫേൽ തട്ടിൽ
കാക്കനാട്: സമർപ്പിതർ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണമെന്നു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികൾക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിത സമൂഹങ്ങൾ ചെയ്യുന്ന പ്രേഷിതപ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷൻ പ്രദേശങ്ങളിൽ തങ്ങളുടെ പ്രത്യേക സിദ്ധിയും ദർശനവുമനുസരിച്ചു ധീരതയോടെ ശുശ്രൂഷ ചെയ്യണമെന്നും മേജർ ആർച്ചുബിഷപ്പ് ഓർമ്മി പ്പിച്ചു. സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്ന കാര്യങ്ങൾ തുടരുമ്പോൾതന്നെ സുവിശേഷാത്മകമായ ക്രൈസ്തവ സാക്ഷ്യം Read More…
പുതിയ തലമുറയെ തമ്മിലടിപ്പിച്ച് സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണം: ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിന്റെ ശക്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകണമെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുന്നൂറ്റിപ്പത്ത് യൂണിറ്റുകളില്‍നിന്നുള്ള കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബല്‍ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് കുടിയേറിയ പൂര്‍വപിതാക്കന്മാര്‍ സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിന്‍തലമുറക്കാരായ നാം കത്തോലിക്ക സഭയില്‍ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോള്‍ സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിന്റെയും സജീവസാക്ഷ്യമാകുമെന്നും മാര്‍ പാംപ്ലാനി Read More…
സുറിയാനി ഭാഷ ക്രിസ്തീയ പാരമ്പര്യത്തിൻ്റെ പ്രകാശം : മാർ റാഫേൽ തട്ടിൽ
കോട്ടയം: സുറിയാനി ഭാഷയുടെ പഠനം അപ്പോസ്തോലിക പിതാക്കന്മാരുടെ തനതായ അനുഭവങ്ങളും ക്രിസ്തീയ പാരമ്പര്യത്തിൻ്റെ ആഴത്തിലുള്ള ദർശനങ്ങളും അനാവരണം ചെയ്യുന്നതാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാൻസലറുമായ മാർ റാഫേൽ തട്ടിൽ. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തർദേശീയ സുറിയാനി ദൈവശാ സ്ത്ര സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ക്രിസ്തുമതത്തിന്റെ പിള്ളത്തൊട്ടിലായ സെമിറ്റിക് സംസ്കാരത്തിലും ഭാഷയിലും രൂപംകൊണ്ട ആരാധനക്രമ പാരമ്പര്യമാണ് Read More…
പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധൻ: മാർ റാഫേൽ തട്ടിൽ
കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്കാ രത്തിനു അർഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധ നാണെന്നു സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്. കാർഡിയോ തൊറാസിക് സർജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമർപ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാഗവണ്മെന്റ് ഈ പുരസ്ക്കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജർ ആർച്ചുബിഷപ്പ് തന്റെ അഭിനന്ദനന്ദേശത്തിൽ പറഞ്ഞു. സീറോമലബാർ സഭയുടെ അഭിമാനവും തികഞ്ഞ കത്തോലിക്കാ Read More…









