Daily Saints Reader's Blog

വിശുദ്ധ നാർസിസസ്: ഒക്ടോബർ 29

ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസസ് ജനിച്ചത്, ജറുസലേമിൻ്റെ 30-ാമത്തെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ഏകദേശം 80 വയസ്സായിരുന്നു. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ്‌ സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് Read More…

Daily Saints Reader's Blog

വിശുദ്ധ യൂദാ തദേവൂസ് : ഒക്ടോബർ 28

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ എന്നും യാക്കോബിന്റെ സഹോദരനായ യൂദാ എന്നും പ്രതിപാദിക്കുന്നു. എ.ഡി. 66-ൽ യൂദാശ്ലീഹാ പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ യൂദാശ്ലീഹായെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന യൂദാശ്ലീഹായെ അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് Read More…

Daily Saints Reader's Blog

വിശുദ്ധ ഇവാരിസ്റ്റസ് : ഒക്ടോബർ 26

ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചൻമാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാൻമാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും Read More…

Daily Saints Reader's Blog

വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയനും : ഒക്ടോബർ 25

വിശുദ്ധ ക്രിസ്പിനുംവിശുദ്ധ ക്രിസ്പിനിയനും സഹോദരങ്ങളായിരുന്നു. അവർ ഒരുമിച്ച് മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഗൗളിനെ സുവിശേഷം അറിയിച്ചു. അവർ ഫ്രാൻസിലെ സോയ്‌സൺസിൽ നിന്ന് ജോലി ചെയ്തു. അവിടെ അവർ പകൽ തെരുവുകളിൽ പ്രസംഗിക്കുകയും രാത്രി ഷൂസ് ഉണ്ടാക്കുകയും ചെയ്തു. അവരുടെ ദാനധർമ്മം, ഭക്തി, എന്നിവ നാട്ടുകാരിൽ മതിപ്പുളവാക്കി. അവരുടെ ശുശ്രൂഷാ വർഷങ്ങളിൽ പലരും മതം മാറി. റോമിൽ വെച്ച് ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. 286 എ.ഡി. ചെരുപ്പുകുത്തുന്നവർ, കൈയ്യുറ നിർമ്മാതാക്കൾ, ലേസ് നിർമ്മാതാക്കൾ, ലെയ്സ് തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, Read More…

Meditations Reader's Blog

ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം

ലൂക്കാ 13 : 22 – 30രക്ഷയുടെ മാനദണ്ഡം. രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്. അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്. വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ Read More…

Daily Saints Reader's Blog

വിശുദ്ധ റാഫേൽ പ്രധാന മാലാഖയുടെ തിരുനാൾ : ഒക്ടോബർ 24

പ്രധാന ദൂതന്മാർക്ക് ബഹുമാനത്തിൻ്റെയും പ്രാധാന്യത്തിൻ്റെയും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ദൈവത്തിൻ്റെ ഈ ശക്തരായ സന്ദേശവാഹകർ ദൈവിക പദ്ധതിയിൽ നിർണായക പങ്ക് വഹിക്കുന്നു, മനുഷ്യരാശിക്ക് മാർഗനിർദേശവും സംരക്ഷണവും രോഗശാന്തിയും വാഗ്ദാനം ചെയ്യുന്നു. റാഫേൽ എന്ന പേരിൻ്റെ അർത്ഥം “ദൈവം സുഖപ്പെടുത്തി” എന്നാണ്. തോബിത്തിൻ്റെ പുസ്തകത്തിൽ അദ്ദേഹം തോബിയാസിൻ്റെ യാത്രാ സഹചാരിയായി പരാമർശിക്കപ്പെടുന്നു. “മഹാനായ അനനിയാസിൻ്റെ മകൻ അസറിയാസ്” ആയി വേഷംമാറി, റാഫേൽ വഴി അറിയുന്ന ഒരു സുഹൃത്തായി സേവിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന ബെദ്സൈതായിലെ രോഗശാന്തി കുളത്തിൽ Read More…

Daily Saints Reader's Blog

കാപ്പിസ്ട്രാനോയിലെ വിശുദ്ധ ജോൺ: ഒക്ടോബർ 23

1386 ജൂൺ 24-ന് ഇറ്റലിയിലെ കാപ്പിസ്ട്രാനോയിൽ, ഒരു ജർമ്മൻ പ്രഭുവിന്റെ മകനായാണ് ജോൺ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പെറുഗിയ സർവകലാശാലയിൽ നിയമം പഠിച്ച ജോൺ ഇറ്റലിയിലെ നേപ്പിൾസിൽ അഭിഭാഷകനായി ജോലി ചെയ്തു. 26 വയസ്സുള്ളപ്പോൾ അദ്ദേഹത്തെ പെറുഗിയയുടെ ഗവർണറായി നിയമിച്ചു. മലതെസ്റ്റാസിനെതിരായ യുദ്ധത്തിനുശേഷം തടവിലായ അദ്ദേഹം തൻ്റെ ജീവിതരീതി പൂർണ്ണമായും മാറ്റാൻ തീരുമാനിച്ചു. 30-ആം വയസ്സിൽ അദ്ദേഹം ഫ്രാൻസിസ്‌കൻ നൊവിഷ്യേറ്റിൽ പ്രവേശിച്ചു, നാല് വർഷത്തിന് ശേഷം വൈദികനായി. മതപരമായ ഉദാസീനതയുടെയും ആശയക്കുഴപ്പത്തിൻ്റെയും സമയത്ത് ജോണിൻ്റെ Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ : ഒക്ടോബര് 22

1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു. വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ Read More…

Meditations Reader's Blog

മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തിനായി പ്രാർത്ഥനയോടെ ജാഗരൂകരായിരിക്കാം

ലൂക്കാ 21:29-36നിരീക്ഷണപാടവം. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ഈ വചനഭാഗത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, നമ്മുടെ കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക്, ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാൻ കഴിയട്ടെ. കാലാവസ്ഥാ വ്യതിയാനങ്ങളും തീവ്രവാദങ്ങളും മതാത്മക കുടിയേറ്റങ്ങളുമെല്ലാം Read More…

Daily Saints Reader's Blog

ഒക്ടോബര്‍ 21: രക്തസാക്ഷികളായ വി. ഉര്‍സുലയും സഹ വിശുദ്ധകളും

ഉര്‍സുള എന്ന വിശുദ്ധയുടെയും അവളുടെ കൂടെ രക്തസാക്ഷിത്വം വരിച്ച 11000 കന്യകമാരുടെയും കഥ അവിശ്വസനീയമായി തോന്നാം. ഇംഗ്ലണ്ടിലെ കോര്‍ണവേയിലെ ക്രൈസ്തവ വിശ്വാസിയായ രാജാവ് ഡിംനോക്കിന്റെ മകളായിരുന്നു ഉര്‍സുല. സുന്ദരിയായ രാജകുമാരിക്ക് ഉത്തമവിദ്യാഭ്യാസം തന്നെ രാജാവ് നല്‍കി. യേശുവില്‍ നിറഞ്ഞ ഭക്തിയോടെ അവള്‍ വളര്‍ന്നു വന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ഉര്‍സുലയ്ക്കുണ്ടായിരുന്നു. തന്റെ ജീവിതം യേശുവിന്റെ മണവാട്ടിയായി ജീവിക്കുവാനുള്ളതാണെന്ന് അവള്‍ ശപഥം ചെയ്തു. എന്നാല്‍, മകളെ അര്‍മോറികയിലെ വിജാതീയനായ രാജാവിനു വിവാഹം ചെയ്തു കൊടുക്കാമെന്ന് ഡിംനോക്ക് രാജാവ് വാക്കു Read More…