ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ പ്രത്യേകം ഒരുക്കിയ ദേവാലയത്തിൽ നടന്ന ശുശ്രൂഷ ഏൽക്കൽ ചടങ്ങിൽ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായി. രാവിലെ 8.45-ന് അരമനയിൽനിന്ന് നിയുക്ത ആർച്ച് ബിഷപ്പും ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിൽ എത്തി. തുടർന്ന് അവർ തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ഈ സമയം നൂറ്റൊന്ന് ആചാര വെടികളും പള്ളിമണികളും മുഴങ്ങി. ഒൻപതരയോടെ ചടങ്ങുകൾ തുടങ്ങി. ചങ്ങനാശേരി ആർച് ബിഷപ് മാർ ജോസഫ് Read More…
Reader’s Blog
ബാഹ്യശുദ്ധിയെക്കാൾ ഹൃദയപരിശുദ്ധിക്ക് പ്രാധാന്യം നൽകാം
ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…
വിശുദ്ധ അൽഫോൺസസ് റോഡ്രിഗസ് :ഒക്ടോബർ 31
1531-ല്‍ സ്പെയിനിലെ ഒരു കുടുംബത്തിലെ പതിനൊന്ന്‍ മക്കളില്‍ മൂന്നാമത്തവനായാണ് വിശുദ്ധ അല്‍ഫോണ്‍സസ് റോഡ്രിഗസിന്റെ ജനനം. അദ്ദേഹത്തിന് പതിനൊന്നു വയസ്സായപ്പോള്‍ മൂത്ത സഹോദരന്റെ കൂടെ അദ്ദേഹത്തെയും ഒരു ജെസ്യൂട്ട് കോളേജിലേക്കയച്ചു. 1557-ല്‍ അദ്ദേഹം നല്ല സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു സ്ത്രീയെ വിവാഹം ചെയ്തു. 5 വർഷത്തിനുശേഷം ഭാര്യയും രണ്ട് കുട്ടികളും മരണപ്പെട്ടു. പിന്നീട് ഒരു മകൻ മാത്രമായിരുന്നു അവശേഷിച്ചത്. ഈ ദുരിതങ്ങൾ തന്റെ പാപങ്ങൾ മൂലമാണ് തനിക്ക് വന്നതെന്നു അദ്ദേഹം വിശ്വസിച്ചു. ഇനി ഒരു ചെറിയ പാപം പോലും Read More…
വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ: ഒക്ടോബർ 30
വിശുദ്ധ മാർസെല്ലസ് ഓഫ് ടാംഗിയർ അല്ലെങ്കിൽ വിശുദ്ധ മാർസെല്ലസ് ദി സെഞ്ചൂറിയൻ മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ – 298 എഡി ഒരു റോമൻ ശതാധിപനായിരുന്നു. കത്തോലിക്കാ സഭയിൽ ഒരു രക്തസാക്ഷി-വിശുദ്ധനായി ആദരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ തിരുനാൾ ഒക്ടോബർ 30 ന് ആഘോഷിക്കുന്നു. 298 ജൂലൈയിൽ മാക്‌സിമിയൻ ചക്രവർത്തിയുടെ ജന്മദിനാഘോഷ വേളയിൽ , മാർസെല്ലസ് തൻ്റെ പദവിയുടെ ചിഹ്നം വലിച്ചെറിഞ്ഞുകൊണ്ട് തൻ്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും താൻ ഒരു ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് Read More…
ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം
മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…
വിശുദ്ധ നാർസിസസ്: ഒക്ടോബർ 29
ഒന്നാം നൂറ്റാണ്ടിൻ്റെ അവസാനത്തിലാണ് വിശുദ്ധ നാർസിസസ് ജനിച്ചത്, ജറുസലേമിൻ്റെ 30-ാമത്തെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ഏകദേശം 80 വയസ്സായിരുന്നു. ഈ വിശുദ്ധനായ മെത്രാന്‍ വഴി ദൈവം കാണിച്ച നിരവധി അത്ഭുതങ്ങളുടെ ഓര്‍മ്മകള്‍ ജെറൂസലേമിലെ അക്കാലത്തെ ക്രൈസ്തവര്‍ സൂക്ഷിച്ചിരുന്നതായി യൂസേബിയൂസ് സാക്ഷ്യപ്പെടുത്തുന്നു. അതിലൊരെണ്ണത്തെ കുറിച്ച് യൂസേബിയൂസ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരിക്കല്‍ ഒരു ഈസ്റ്റര്‍ രാത്രിയില്‍ ശെമ്മാച്ചന്‍മാരുടെ പക്കല്‍ ദേവാലയത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനാവശ്യമായ എണ്ണ തീര്‍ന്നുപോയി. അക്കാലങ്ങളില്‍ ദേവാലയങ്ങളില്‍ വിളക്കുകള്‍ അത്യാവശ്യമായിരുന്നു. നാര്‍സിസ്സസ് ഉടന്‍ തന്നെ വിളക്ക് തെളിയിക്കുന്നതിന്റെ ചുമതലക്കാരോട് Read More…
വിശുദ്ധ യൂദാ തദേവൂസ് : ഒക്ടോബർ 28
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് യൂദാ ശ്ലീഹാ എന്ന യൂദാ തദേവൂസ്. യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്കരിയോത്ത യൂദായിൽ നിന്നും ഇദ്ദേഹത്തെ വേർതിരിച്ചറിയുന്നതിനായി ബൈബിളിൽ ഇദ്ദേഹത്തെ ഇസ്കരിയോത്താവല്ലാത്ത യൂദാ എന്നും യാക്കോബിന്റെ സഹോദരനായ യൂദാ എന്നും പ്രതിപാദിക്കുന്നു. എ.ഡി. 66-ൽ യൂദാശ്ലീഹാ പേർഷ്യയിലേക്ക് സുവിശേഷപ്രസംഗത്തിനായി യാത്രയായി. പ്രാകൃത മതങ്ങളിൽ വിശ്വസിച്ചിരുന്ന ആ നാട്ടിലെ ജനങ്ങൾ യൂദാശ്ലീഹായെ പിടികൂടി അവരുടെ ആചാരങ്ങളും വിഗ്രഹാരാധനയും നടത്തുവാൻ പ്രേരിപ്പിച്ചു. ഇതിനു വഴങ്ങാതിരുന്ന യൂദാശ്ലീഹായെ അവർ വധിക്കുവാൻ തീരുമാനിച്ചു. അപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ട് Read More…
വിശുദ്ധ ഇവാരിസ്റ്റസ് : ഒക്ടോബർ 26
ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചൻമാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാൻമാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും Read More…
വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയനും : ഒക്ടോബർ 25
വിശുദ്ധ ക്രിസ്പിനുംവിശുദ്ധ ക്രിസ്പിനിയനും സഹോദരങ്ങളായിരുന്നു. അവർ ഒരുമിച്ച് മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഗൗളിനെ സുവിശേഷം അറിയിച്ചു. അവർ ഫ്രാൻസിലെ സോയ്‌സൺസിൽ നിന്ന് ജോലി ചെയ്തു. അവിടെ അവർ പകൽ തെരുവുകളിൽ പ്രസംഗിക്കുകയും രാത്രി ഷൂസ് ഉണ്ടാക്കുകയും ചെയ്തു. അവരുടെ ദാനധർമ്മം, ഭക്തി, എന്നിവ നാട്ടുകാരിൽ മതിപ്പുളവാക്കി. അവരുടെ ശുശ്രൂഷാ വർഷങ്ങളിൽ പലരും മതം മാറി. റോമിൽ വെച്ച് ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. 286 എ.ഡി. ചെരുപ്പുകുത്തുന്നവർ, കൈയ്യുറ നിർമ്മാതാക്കൾ, ലേസ് നിർമ്മാതാക്കൾ, ലെയ്സ് തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, Read More…
ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം
ലൂക്കാ 13 : 22 – 30രക്ഷയുടെ മാനദണ്ഡം. രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്. അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്. വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ Read More…









