അരുവിത്തുറ: പാലാ രൂപതാ പിതൃവേദിയുടേയും മാതൃവേദിയുടേയും നേതൃത്വത്തിൽ നാൽപതാം വെള്ളി ആചരണവും വല്യച്ഛൻ മല തീർത്ഥാടനവും നടത്തി. രാവിലെ 9 മണിക്ക് ജപമാലയോടു കൂടി അരുവിത്തുറ പള്ളിയിൽ നിന്ന് ആരംഭിച്ച് 9.30 ന് മലയടിവാരത്തു നിന്ന് കുരിശിൻറെവഴി ചൊല്ലി മല കയറി. മലമുകളിലെ പള്ളിയിൽ ദിവ്യബലിയും സന്ദേശവും ഡയറക്ടർ റവ. ഫാദർ ജോസഫ് നരിതൂക്കിൽ നടത്തി. വൈദികരും സിസ്റ്റേഴ്സും മാതൃവേദി, പിതൃവേദി ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം വഹിച്ചു. പരിപാടികൾക്കു ശേഷം നേർച്ച കഞ്ഞി വിതരണവും നടന്നു.
Author: Web Editor
മരണത്തെ പരാജയപ്പെടുത്തി നിത്യജീവൻ നേടിയ ദൈവത്തോട് ഉത്ഥാനനുഭവത്തിനായി പ്രാർത്ഥിക്കാം..
യോഹന്നാൻ 11: 32 – 44നിത്യജീവനിലേക്കുള്ള കവാടം ഒരേസമയം, ദൈവപുത്രനും മനുഷ്യപുത്രനുമായവൻ. വേദനിക്കുന്ന മനുഷ്യരോട്, അവരുടെ കണ്ണീരിൽ പങ്കുപറ്റി, നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നവൻ. പാപത്തിന്റേയും മരണത്തിന്റേയും അടിമത്വത്തിലായിരുന്ന, മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പ് തന്നെയായിരുന്നല്ലോ, അവന്റെ മനുഷ്യാവതാരലക്ഷ്യവും. അതിനായി, അവൻ സ്വയം മരണവിധേയനാവുകയും, സ്വജീവൻ വിലയായി നൽകി, നിത്യജീവൻ നമുക്ക് നേടിത്തരികയും ചെയ്തു. അതിലൂടെ, അവൻ ഒരു സത്യം നമുക്ക് വെളിവാക്കിത്തന്നു, മരണമെന്ന യാഥാർഥ്യത്തിലൂടെ കടന്നുപോയാലെ, നിത്യജീവനെന്ന ദൈവദാനം സ്വയത്തമാക്കാൻ കഴിയൂ. തുടർന്ന്, തന്റെ പ്രാർത്ഥന ശ്രവിച്ച പിതാവായ ദൈവത്തോടുള്ള, Read More…
വിശുദ്ധ ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ : മാർച്ച് 23
സ്‌പെയിനിലെ മയോർഗയിൽ ജനിച്ച ടോറിബിയോ അൽഫോൻസോ ഡി മൊഗ്രോവെജോ പെറുവിലെ തദ്ദേശീയരായ ഇന്ത്യക്കാരുടെ അവകാശങ്ങളുടെ സംരക്ഷകനും ബിഷപ്പും അഭിഭാഷകനും തുടർന്ന് സലാമങ്കയിൽ പ്രൊഫസറും ആയി. ഗ്രാനഡയിലെ ഇൻക്വിസിഷൻ കോടതിയിലെ ചീഫ് ജഡ്‌ജിയായി നിയമനം ലഭിച്ചു. 1578-ൽ അദ്ദേഹത്തെ പെറുവിലേക്ക് അയച്ചു. ലിമയിലെ ആർച്ച് ബിഷപ്പായി നിയമിച്ചു. അവൻ പലപ്പോഴും വലിയ രൂപതയിൽ ഉടനീളം കാൽനടയായി സഞ്ചരിച്ചു. കണ്ടുമുട്ടുന്ന ആരെയെങ്കിലും ഉൾപ്പെടുത്തി. അവിടത്തെ നാട്ടുകാരുമായി സംഭാഷണം നടത്താൻ അദ്ദേഹം പ്രാദേശിക ഭാഷകൾ പഠിച്ചു. അവരെ ഉപദേശിക്കുകയും സ്നാനപ്പെടുത്തുകയും ചെയ്തു. Read More…
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ കൂറ്റൻ പിയാത്ത ശില്പം സ്ഥാപിച്ചു
പാലാ: പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയുടെ മുന്നിൽ മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ പിയാത്ത ശിൽപ്പത്തിൻ്റെ കൂറ്റൻ മാതൃക സ്ഥാപിച്ചു. പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രത്തിൽ കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ശില്പം സ്ഥാപിച്ചത്. ശില്പത്തിന് പത്തടി ഉയരമുണ്ട്. അങ്കമാലി മള്ളൂശ്ശേരി ബെത് ലേ ഹേം ആർട്ട്സിലെ വിൻസെൻ്റാണ് ഫൈബറിൽ ഈ ശില്പം തയ്യാറാക്കിയത്. നാലു ലക്ഷത്തോളം രൂപയാണ് ശില്പത്തിൻ്റെ നിർമ്മാണ ചിലവ്. ശില്പത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മം Read More…
വിശ്വാസികളെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് എസ്. എം. വൈ.എം
പാലാ: പൂഞ്ഞാർ സംഭവത്തെ മുൻനിർത്തി ക്രൈസ്തവരെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പത്തനംതിട്ട ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി തോമസ് ഐസക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എം.വൈ.എം. പാലാ രൂപത ആവശ്യപ്പെട്ടു. ക്രൈസ്തവരുടെ സ്വയം പ്രതിരോധം കലാപാഹ്വാനമായി ചിത്രീകരിക്കുന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണ്. വോട്ടിനു വേണ്ടി പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോയാൽ ജനാധിപത്യ രീതിയിൽ തക്കതായ തിരിച്ചടി പൂഞ്ഞാറിന്റെ മണ്ണിൽ നിന്ന് ഉണ്ടാകും. മുഖ്യമന്ത്രി പോലും തെമ്മാടിത്തരം എന്ന് വിശേഷിപ്പിച്ച സംഭവത്തെ നാല് വോട്ടിനു വേണ്ടി ന്യായീകരിക്കുന്ന തോമസ് Read More…
മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു
പാലാ: മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്ന മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ആരംഭശിലയുടെ ആശീർവാദ കർമ്മം മാർച്ച് 22 (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ Read More…
ജീവിതത്തിലെ ഓരോ സംഭവങ്ങളേയും, ദൈവനിയോഗമായിക്കണ്ട് സ്വീകരിക്കാം…
മർക്കോസ് 10 : 32 – 34മൂന്നാം പ്രവചനം. ഒന്നും രണ്ടും പ്രവചനങ്ങളിൽനിന്നും, ശിഷ്യർക്ക് അതിൽ വ്യക്തത കൈവരിക്കാൻ കഴിയാഞ്ഞതിലാകണം, അവൻ വീണ്ടും പ്രവചിക്കാൻ നിർബന്ധിതനാകുന്നത്. അവൻ അവർക്ക് മുമ്പേ നടന്നു…തനിക്ക് വരാനിരിക്കുന്ന കാര്യങ്ങളെ, നിശ്ചയദാർഢ്യത്തോടെ അഭിമുഖീകരിക്കാനുള്ള ആർജ്ജവം, അവൻ നേടിക്കഴിഞ്ഞു എന്നുസാരം. കാര്യങ്ങൾ മുൻകൂട്ടിയറിഞ്ഞിട്ടും, അവിടേക്ക്‌തന്നെ നടന്നടുക്കുന്ന അവൻ, തന്റെ മരണവും സഹനവും ബോധപൂർവ്വം സ്വീകരിച്ചതിന്റെ സൂചനകളാണ്. അവന്റെ പ്രവചനങ്ങൾ അക്ഷരംപ്രതി നിറവേറുന്നത് നാം അവിടെ കാണുന്നു. അവനെ ഏല്പിക്കപ്പെടുന്നതും, മരണവിധിയും, വിജാതീയർക്ക് ഏല്പിക്കപ്പെടുന്നതും, പരിഹാസവും Read More…
ഫ്‌ലൂയിലെ വിശുദ്ധ നിക്കോളസ് : മാർച്ച് 21
രാജ്യത്തിന്റെ വിശുദ്ധന്‍ എന്ന് വിശേഷണം നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ് ആദരിക്കുന്ന വിശുദ്ധനാണ് ബ്രദര്‍ ക്ലോസ് എന്നറിയപ്പെടുന്ന ഫ്‌ലൂയിലെ നിക്കോളസ്. കര്‍ഷകന്‍, സൈനിക നേതാവ്, രാജ്യസഭാംഗം, കൗണ്‍സിലര്‍, ന്യായാധിപന്‍, മിസ്റ്റിക് എന്നീ വേഷങ്ങളിലെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം ധാര്‍മ്മികമൂല്യങ്ങളില്‍ എന്നും അടിയുറച്ചു നിന്നിരുന്നു. തന്റെ 29ാം വയസ് മുതല്‍ ഇരുപത് വര്‍ഷത്തിലേറെ വ്രതാനുഷ്ഠാനം നടത്തിയാണ് അദ്ദേഹം വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. വിജ്ഞാനപ്രദമായ ഉപദേശത്തിലൂടെ സ്വിസ് കന്റോണുകള്‍ തമ്മിലുള്ള യുദ്ധം തടഞ്ഞതിലൂടെ അദ്ദേഹം നാടിന്റെ രക്ഷകനായി. ആദ്യകാല ജീവിതം 1417-ല്‍, അണ്ടര്‍വാള്‍ഡന്‍ കന്റോണിലെ Read More…
ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ. ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…










