അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ. റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് മാർപാപ്പാ. മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു. ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ Read More…
Pope’s Message
സ്നേഹം നമ്മെ ആശ്ചര്യപ്പെടുത്തുന്നു: ഫ്രാൻസിസ് മാർപാപ്പാ
ക്രിസ്തുമസ് – പുതുവത്സരദിന ആശംസകൾ അറിയിക്കുന്നതിനും, തങ്ങളുടെ സ്നേഹം പങ്കുവയ്ക്കുന്നതിനുമായി, ഇറ്റലിയിലെ ‘കത്തോലിക്കാ ക്രിയാത്മക കൂട്ടായ്മ’ അഥവാ അത്സിയോനെ കത്തോലിക്കാ സംഘടനയിലെ യുവ അംഗങ്ങൾ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു. തദവസരത്തിൽ പാപ്പാ അവർക്ക് ആശംസകൾ നേർന്നുകൊണ്ട്, ഹ്രസ്വസന്ദേശം നൽകുകയും ചെയ്തു. എല്ലാവർഷവും, ക്രിസ്തുമസ് ആശംസകൾ നേരുന്നതിനായി അംഗങ്ങൾ വത്തിക്കാനിൽ എത്താറുണ്ട്. സംഘടനയുടെ ദേശീയ അധ്യക്ഷനും, മറ്റു ഭാരവാഹികളും സ്വകാര്യസദസ്സിൽ സംബന്ധിച്ചു. തന്റെ സന്ദേശത്തിൽ, ശിഷ്യന്മാരെ ദൗത്യനിർവ്വഹണത്തിനായി വിളിക്കുന്ന യേശുവിനെ, പാപ്പാ യുവജനങ്ങൾക്ക് എടുത്തു കാണിച്ചു. സംഘടനയുടെ Read More…
രോഗം ഇരുട്ടിലേക്കു തള്ളുന്നവർക്ക് വെളിച്ചം പകരുക: ഫ്രാൻസിസ് മാർപാപ്പാ
രോഗം പലപ്പോഴും വ്യക്തിയെയും അയാളുടെ കുടുബത്തെയും വേദനയുടെയും മനോവ്യഥയുടെയും ഇരുട്ടിലേക്ക് തള്ളിവിടുകയും ഏകാന്തതയും അടച്ചുപൂട്ടലും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അപ്പോൾ അവിടെ അല്പം വെളിച്ചം പകരാൻ, സൗഹൃദവും സാമീപ്യവും ശ്രവണവും കൊണ്ട് പ്രത്യാശയുടെ ഒരു ദീപനാളമാകാൻ ആരെങ്കിലും വേണമെന്നും മാർപ്പാപ്പാ. രക്താർബുദത്തിനും രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും വിധം മജ്ജയിലുണ്ടാകുന്ന മാറ്റങ്ങൾക്കുമെതിരെ പോരാടുന്നതിനായുള്ള ഗവേഷണപഠനങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വന സാമീപ്യമാകുകയും ചെയ്യുന്ന ഇറ്റലിയിലെ ഒരു സംഘടനയുടെ (Associazione Italiana contro le Leucemie, i linfomi Read More…
മാനവിക സുസ്ഥിരത ഏറെ ആവശ്യമാണ്: ഫ്രാൻസിസ് മാർപാപ്പാ
മാനവിക വികസനത്തിനും, സുസ്ഥിരതയ്ക്കും അടിസ്ഥാനമിടുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന, മനുഷ്യ സാമ്പത്തിക ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ‘ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തിന്മേലാണ് റോമിൽ ഡിസംബർ മാസം 10, 11 തീയതികളിലായി സമ്മേളനം നടക്കുന്നത്. മാനുഷിക സുസ്ഥിരത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന എന്ന നിലയിൽ, അതിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം Read More…
എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങള്‍; ഗുരുവിന്റെ സന്ദേശം ഉയര്‍ത്തിക്കാട്ടി ഫ്രാൻസിസ് മാര്‍പ്പാപ്പ
ശ്രീ നാരായണ ഗുരുവിൻ്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലമെന്ന് ഫ്രാൻസിസ് മാർപാപ്പ. വേർതിരിവില്ലാത്തെ മനുഷ്യർ ഒന്നെന്ന സന്ദേശം നൽകിയത് ശ്രീനാരായണ ഗുരുവാണ്. ഗുരു ലോകത്തിന് നൽകിയത് എല്ലാവരും മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ്. ശിവഗിരി മഠം സംഘടിപ്പിക്കുന്ന സർവ്വ മത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ആണ് മാർപാപ്പ ഗുരുവിനെ അനുസ്മരിച്ച് സംസാരിച്ചത്. ശ്രീനാരായണഗുരു തൻ്റെ ജീവിതം സമൂഹത്തിൻ്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമാണെന്നും Read More…
സന്തോഷപൂർവ്വം വേണം സുവിശേഷം പ്രഘോഷിക്കേണ്ടത്: ഫ്രാൻസിസ് മാർപാപ്പാ
“സുവിശേഷം” എന്ന വാക്കിന്റെ അർത്ഥമറിഞ്ഞ്, സന്തോഷപൂർവ്വം സുവിശേഷപ്രഘോഷണം നടത്താൻ ഏവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധാരൂപിയുടെ ഫലമായ സന്തോഷവുമായി ബന്ധപ്പെട്ട് നവംബർ 27 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രബോധനം നടത്തിയതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമമായ എക്‌സിലൂടെയും സുവിശേഷപ്രഘോഷകർ സന്തോഷപൂർവ്വം വേണം വചനമറിയിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്. ദുഃഖമോ ദേഷ്യമോ മൂലം ഇരുണ്ട മുഖത്തോടെയാകരുത് വചനപ്രഘോഷണം നടത്തേണ്ടതെന്നും, വചനത്തിൽ മറഞ്ഞിരിക്കുന്ന വിലയേറിയ മുത്തുകളും നിധിയും കണ്ടെത്തിയതിലെ ആനന്ദം വെളിവാകുന്ന രീതിയിൽ വേണം നാം വചനം പ്രഘോഷിക്കേണ്ടതെന്നും പാപ്പാ വിശദീകരിച്ചു. Read More…
അജപാലനമേഖലയിൽ സഭാചരിത്രപഠനത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ
പൗരോഹിത്യപരിശീലനരംഗത്തും, അജപാലനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് ഏറെ പ്രധാനപെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്പുതിരുനാൾ ദിനമായ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് സാമൂഹികയാഥാർത്ഥ്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാഹായിക്കുന്നതിൽ ചരിത്രപഠനത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. പൗരോഹിത്യപരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, തങ്ങളുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ചരിത്രത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് Read More…
സമാധാനമാണ് ലോകത്തെ മനോഹരമാക്കുന്നത്: ഫ്രാൻസിസ് മാർപ്പാപ്പ
മാനുഷിക യത്നത്തിന്റെ മൂല്യം ഏറ്റവും മഹത്തരമായി എടുത്തുകാണിക്കുന്ന കരകൗശല പ്രവൃത്തികൾ തനിക്കു ഏറ്റവും പ്രിയപ്പെട്ടതാണെന്നു അടിവരയിട്ടുകൊണ്ട്, നവംബർ മാസം പതിനഞ്ചാം തീയതി, ഇറ്റലിയിലെ കരകൗശല വിദഗ്ധരുടെയും, ചെറുകിട-ഇടത്തരം സംരംഭകരുടെയും സഖ്യം വത്തിക്കാനിൽ സമ്മേളിച്ചപ്പോൾ, ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. കരകൗശലവിദ്യകൾ എപ്പോഴും സഹോദരോന്മുഖമാണെന്നും, അവിടെ സർഗാത്മകതയുടെ മൂർത്തീമത്ഭാവം, വിദഗ്ധരെ ദൈവത്തിന്റെ സൃഷ്ടിപരമായ വേലയിൽ സഹകാരികളാക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. പൊതുവായ നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങളിൽ ഇത്തരം വിദഗ്ധരുടെ പങ്കാളിത്തം ഏറെ പ്രയോജനപ്രദമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്നു സുവിശേഷത്തിലെ Read More…
പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സേവനമനുഷ്ഠിക്കുന്നവരെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവിന്റെ സഹോദരങ്ങളായ ഭവനരഹിതരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ, ദൈവത്തിന്റെ കരുണയുടെയും സഹാനുഭൂതിയുടെയും, ആർദ്രതയുടെയും മുഖമാണ് വെളിവാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ പുത്രന്റെ വേദനകളിൽ ചേർന്ന് നിന്നിരുന്ന പരിശുദ്ധ അമ്മ, ക്രിസ്തുവിനെയെന്നപോലെ, ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനം വഴി, മനുഷ്യരുടെ അന്തസ്സും പ്രത്യാശയും തിരികെ നൽകുന്ന സേവനം തുടരാനും പാപ്പാ ആവശ്യപ്പെട്ടു. നവംബർ പതിമൂന്ന് ബുധനാഴ്ച, നോത്ര് ദാം ദേ സാൻസ്അബ്രി (Notre-Dame des Sans-Abri – ഭവനരഹിതർക്കായുള്ള നോത്ര് ദാം Read More…
സ്നാനമേറ്റവർ ജീവകാരുണ്യ പ്രവർത്തകരാകണം: ഫ്രാൻസിസ് പാപ്പാ
കത്തോലിക്കാ ജീവകാരുണ്യ ശൃംഖലയിലെ അംഗങ്ങളുടെ റോമിലേക്കുള്ള തീർത്ഥാടന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും, ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു. ഈ ദിവസങ്ങളിൽ, അപ്പസ്തോലന്മാരുടെയും, രക്തസാക്ഷികളുടെയും കബറിടങ്ങൾക്കരികിൽ ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നതുവഴിയായി, സഭയോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും, സുവിശേഷം അറിയിക്കുന്നതിനുള്ള സമർപ്പണമനോഭാവം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്റെയും ക്രിസ്തുരാജ്യത്തിനായുള്ള സേവനതത്പ്പരത അടിയുറപ്പിക്കുന്നതിനും സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സഭയുടെ സിനഡൽ സ്വഭാവത്തെപ്പറ്റിയുള്ള ചിന്തകൾ ഏറുന്ന ഒരു കാലഘട്ടത്തിൽ മാമ്മോദീസ സ്വീകരിച്ച എല്ലാ വ്യക്തികളും, പ്രേഷിത പ്രവർത്തനത്തിനുള്ള Read More…