മത്തായി 7 : 7 – 11പിതാവിന്റെ സ്നേഹ ഔദാര്യം. മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും. ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക. പരിമിത സ്നേഹമുള്ള ഇടങ്ങളിൽ Read More…
Meditations
സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാം..
യോഹന്നാൻ 14:1-11“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “ തങ്ങളുടെ ഗുരുവിൻ്റെ വാക്കുകളിൽ ശിഷ്യർ വല്ലാതെ അസ്വസ്ഥരാകുന്നു. വരാനിരിക്കുന്ന വേദനകളും, തിക്താനുഭവങ്ങളും, കുരിശുമരണവും അവരുടെ ഹൃദയത്തിൽ വല്ലാതെ ദു:ഖവും ഭയവും ജനിപ്പിച്ചിരുന്നു. പാപത്തിന്മേൽ വിജയം നേടാൻ അവൻ മരണം വരിക്കേണ്ടത് അനിവാര്യമാണെന്നറിഞ്ഞിരുന്നിട്ടും ഇശോയെക്കുറിച്ച് അവർ അസ്വസ്ഥതപ്പെടുകയാണ്. പാപവും മരണവും – മനുഷ്യനിൽ അസ്വസ്ഥത ഉളവാക്കുന്ന രണ്ട് യാഥാർഥ്യങ്ങളാണ്. അതുകൊണ്ട് തന്നെ മരണത്തിൻ്റെ വേർപാടിനേക്കാൾ ഉത്ഥാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഈശോ അവരെ പഠിപ്പിക്കുന്നു. മരണശേഷം താൻ ഉത്ഥിതനായി Read More…
വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം
ലൂക്കാ 17 : 11 – 19രക്ഷ കരഗതമാക്കാൻ. ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്. ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ Read More…
മാനുഷീക നീതിയും; ദൈവകരുണയും
മത്തായി 20 : 1 – 16ജീവിതവേതനം. ഈ ഒരു ഉപമ പലപ്പോഴും സാധാരണ ചിന്തയിലൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. കാരണം, ഇതിന്റെ പിന്നിലെ പശ്ചാത്തലവും ദൈവശാസ്ത്രവീക്ഷണവും നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എപ്പോഴും സ്വർഗ്ഗരാജ്യത്തെ മുൻനിർത്തിയാണ് അവൻ ഉപമകൾ പറയുന്നത്. ഇവിടെ വിവക്ഷിക്കപ്പെടുന്നതും മാനുഷീക നീതിയല്ല, സ്വർഗ്ഗനീതിയാണ്. ആയതിനാൽ, മാനുഷീക മാനദണ്ഡങ്ങൾ ഇവിടെ വിലപ്പോകില്ല. ജോലി ചെയ്തതിൽ സമയവ്യത്യാസം ഉണ്ടെങ്കിലും, എല്ലാവർക്കും ഒരേ വേതനം എന്നത് നമുക്ക് സ്വീകാര്യമായ കാര്യമല്ല. മനുഷ്യനീതിക്കൊപ്പം ദൈവകരുണകൂടി കൂട്ടിച്ചേർത്താലെ ഇതിന്റെ Read More…
ഈശോയാകുന്ന മുന്തിരിവള്ളിയോട് ചേർന്ന് നിൽക്കാം ;ഫലം പുറപ്പെടുവിക്കാം..
യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…
ദൈവസ്നേഹം കരുതുന്നതും, കരുത്തേക്കുന്നതും, പുനർജീവിപ്പിക്കുന്നതുമാണ്
യോഹന്നാൻ 11 : 1 – 16ദൈവഹിതവും വിശ്വാസധീരതയും. തിരുവചനഭാഗത്ത് ഓരോ വിശ്വാസികളുടേയും പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു. കാരണം, ലാസറിന്റെ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു പറഞ്ഞത്, ‘നി സ്നേഹിക്കുന്നവൻ’ എന്നാണ്. സ്നേഹത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന യോഹന്നാന്റെ സുവിശേഷം, ഇതിലൂടെ ദൈവം എല്ലാവരേയും വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. കൂടാതെ, ലാസറിന്റെ പുനർജനി, ഓരോ വിശ്വാസിയേയും നിത്യജീവനിലേക്ക് അവിടുന്നു ക്ഷണിക്കുന്നതിന്റെ സൂചനകൂടിയാണ്. ലാസറിന്റെ രോഗവും മരണവും ദൈവത്തിനും ദൈവപുത്രനും മഹത്വീകൃത കാരണമായി. ഈ അത്ഭുതം, ഈശോയുടെ പീഡാനുഭവമരണോത്ഥാനത്തിന് പെട്ടെന്നുള്ള Read More…
നമ്മുടെ ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിറവേറ്റി യജമാനനായ ഈശോയോട് ചേർന്ന് ജീവിക്കാം…
ലൂക്കാ 12 : 41 – 48കരുതലും വിധേയത്വവും. യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. Read More…
ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം
യോഹന്നാൻ 4 : 31 – 38പ്രേഷിതപ്രവർത്തനം. ഈശോയും സമറിയാക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ വചനഭാഗം. ഭക്ഷണം വാങ്ങാൻ പോയ അവന്റെ ശിഷ്യന്മാർ മടങ്ങിയെത്തുന്നു. യഹൂദപാരമ്പര്യങ്ങൾക്ക് വിരുദ്ധമായി അവൻ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് അവർ കാണുന്നു. അതും പരസ്യപാപിനിയായ ഒരുവൾ. അവന്റെ രക്ഷാകര പ്രവർത്തനങ്ങളിൽ, മനുഷ്യത്വരഹിതമായ പാരമ്പര്യങ്ങളെക്കാളും, മനുഷ്യത്വത്തിനും നിത്യജീവനും അവൻ പ്രാധാന്യം നൽകുന്നു. ദൈവ-മനുഷ്യബന്ധങ്ങളിൽനിന്നും ഒഴിഞ്ഞു, ഒറ്റപ്പെട്ടു നിൽക്കുന്നവരെ അവൻ പ്രത്യേകമാംവിധം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്. തന്റെ ജീവിതപരിവർത്തനം പ്രേഷിതത്വത്തിലേക്ക് വഴി മാറുമ്പോൾ, അവൾ Read More…
ദൈവഹിതത്തിന് വിധേയപ്പെട്ട്, സഭാധികാരികളെ അനുസരിച്ച് യഥാർത്ഥ സഭാമക്കളായി വളരാം…
മത്തായി 16 : 13 – 19അനുസരണവും, വിധേയത്വവും. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. തുടർന്നുള്ള ചോദ്യം അവരോടായി, “ഞാൻ Read More…
സമാധാനത്തിന്റെ വക്താക്കളായി മാറാം..
മത്തായി 10:1-15തിരഞ്ഞെടുക്കപ്പെട്ടവർ… യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…