യോഹന്നാൻ 11 : 1 – 16ദൈവഹിതവും വിശ്വാസധീരതയും. തിരുവചനഭാഗത്ത് ഓരോ വിശ്വാസികളുടേയും പ്രതിനിധിയായി ലാസർ നിലകൊള്ളുന്നു. കാരണം, ലാസറിന്റെ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു പറഞ്ഞത്, ‘നി സ്നേഹിക്കുന്നവൻ’ എന്നാണ്. സ്നേഹത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന യോഹന്നാന്റെ സുവിശേഷം, ഇതിലൂടെ ദൈവം എല്ലാവരേയും വ്യക്തിപരമായി സ്നേഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു. കൂടാതെ, ലാസറിന്റെ പുനർജനി, ഓരോ വിശ്വാസിയേയും നിത്യജീവനിലേക്ക് അവിടുന്നു ക്ഷണിക്കുന്നതിന്റെ സൂചനകൂടിയാണ്. ലാസറിന്റെ രോഗവും മരണവും ദൈവത്തിനും ദൈവപുത്രനും മഹത്വീകൃത കാരണമായി. ഈ അത്ഭുതം, ഈശോയുടെ പീഡാനുഭവമരണോത്ഥാനത്തിന് പെട്ടെന്നുള്ള Read More…
Meditations
നമ്മുടെ ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിറവേറ്റി യജമാനനായ ഈശോയോട് ചേർന്ന് ജീവിക്കാം…
ലൂക്കാ 12 : 41 – 48കരുതലും വിധേയത്വവും. യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. Read More…
ജീവിതസാക്ഷ്യമാണ് ഏറ്റവും വലിയ പ്രേഷിതപ്രവർത്തനം
യോഹന്നാൻ 4 : 31 – 38പ്രേഷിതപ്രവർത്തനം. ഈശോയും സമറിയാക്കാരിയും തമ്മിലുള്ള സംഭാഷണത്തിന്റെ തുടർച്ചയാണ് ഈ വചനഭാഗം. ഭക്ഷണം വാങ്ങാൻ പോയ അവന്റെ ശിഷ്യന്മാർ മടങ്ങിയെത്തുന്നു. യഹൂദപാരമ്പര്യങ്ങൾക്ക് വിരുദ്ധമായി അവൻ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് അവർ കാണുന്നു. അതും പരസ്യപാപിനിയായ ഒരുവൾ. അവന്റെ രക്ഷാകര പ്രവർത്തനങ്ങളിൽ, മനുഷ്യത്വരഹിതമായ പാരമ്പര്യങ്ങളെക്കാളും, മനുഷ്യത്വത്തിനും നിത്യജീവനും അവൻ പ്രാധാന്യം നൽകുന്നു. ദൈവ-മനുഷ്യബന്ധങ്ങളിൽനിന്നും ഒഴിഞ്ഞു, ഒറ്റപ്പെട്ടു നിൽക്കുന്നവരെ അവൻ പ്രത്യേകമാംവിധം പരിഗണിക്കുന്നു എന്നതിന്റെ സൂചനയാണിത്. തന്റെ ജീവിതപരിവർത്തനം പ്രേഷിതത്വത്തിലേക്ക് വഴി മാറുമ്പോൾ, അവൾ Read More…
ദൈവഹിതത്തിന് വിധേയപ്പെട്ട്, സഭാധികാരികളെ അനുസരിച്ച് യഥാർത്ഥ സഭാമക്കളായി വളരാം…
മത്തായി 16 : 13 – 19അനുസരണവും, വിധേയത്വവും. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. തുടർന്നുള്ള ചോദ്യം അവരോടായി, “ഞാൻ Read More…
സമാധാനത്തിന്റെ വക്താക്കളായി മാറാം..
മത്തായി 10:1-15തിരഞ്ഞെടുക്കപ്പെട്ടവർ… യേശു തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…
ഉത്ഥിതനായ ഈശോ കൂടെ ഉണ്ടെങ്കിൽ ദുഃഖങ്ങളും സന്തോഷമായി മാറും
യോഹന്നാൻ 16:16-24ജീവിതപ്രതീക്ഷ. “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, വീണ്ടും അൽപ്പസമയം കഴിഞ്ഞാൽ നിങ്ങളെന്നെ കാണും.” തൻ്റെ കുരിശുമരണവും ഉത്ഥാനവുമാണ് ഇതിലൂടെ ഈശോ ശിഷ്യർക്ക് വെളിപ്പെടുത്തുന്നത്. അവൻ്റെ വാക്കുകൾ മനസിലാകാത്ത ശിഷ്യന്മാർക്ക് മുന്നിൽ ഈശോ തൻ്റേതായ ശൈലിയിൽ വിശദീകരണം നല്കുകയാണ്. അവൻ്റെ വേർപാടിൽ അവർ അത്യന്തം ദു:ഖിതരാകുന്നുണ്ട്, ആ ദു:ഖം മനസിലാക്കിത്തന്നെ ഈശോ അവരോട് പറയുകയാണ്, ഞാൻ എന്നേക്കുമായി പോവുകയല്ല ,ഞാൻ മടങ്ങി വരും എന്ന്. താൻ ഉപേക്ഷിക്കയില്ല, കൂടെയുണ്ടാവും എന്ന ഉറപ്പ് അവർക്ക് നൽകുകയാണവൻ.”മരണം” വേദനിപ്പിക്കുന്ന Read More…
സുവിശേഷത്തിൽ അടിയുറച്ച്, അനുതാപത്തിന്റേയും മാനസാന്തരത്തിന്റേയും ഫലം പുറപ്പെടുവിക്കാം…
ലൂക്കാ 10 : 1- 12, 17 – 20പ്രേഷിതദൗത്യത്തിന്റെ വിവിധ മാനങ്ങൾ ഓരോ വീടുകളിലും, പ്രവേശിക്കുകയും താമസിക്കുകയും ഭക്ഷിക്കുകയും ചെയ്യുമ്പോൾ, തങ്ങൾ ദൈവരാജ്യത്തിന്റെ വേലക്കാരും, ദൈവജനത്തിന്റെ ശുശ്രൂഷകരുമാണെന്നുള്ള സ്വയഭിമാനത്തോടെ വേണം അവ ചെയ്യാനെന്നു അവൻ അവരെ ഓർമ്മിപ്പിക്കുന്നു. സ്വന്തം സുഖമന്വേഷിക്കാതെ, ഓരോന്നും ദൈവരാജ്യപ്രഘോഷണവസരമായി കണക്കാക്കണം. തിരസ്ക്കരണയിടങ്ങളിൽ, പാദങ്ങളിലെ പൊടി തട്ടിക്കളയുന്നത്, അവരും ദൈവവുമായുള്ള വേർതിരിവിന്റേയും, അവരുടെ വിധിയുടേയും സൂചനയാണ്. തിരസ്ക്കരിക്കുന്ന നഗരങ്ങളുടെ സ്ഥിതി, വളരെ ദുസ്സഹമായിരിക്കും. ദൈവരാജ്യപ്രഘോഷണത്തെ തിരസ്ക്കരിക്കുന്നവർക്ക് ശിക്ഷയും, സ്വീകരിക്കുന്നവർക്ക് ദൈവീകപ്രതിഫലവും അവൻ വാഗ്‌ദാനം Read More…
രക്ഷയും ശിക്ഷയും യേശുവിന്റെ കരങ്ങളിലാണ്; അതിനാൽ മനസാന്തരപ്പെടാം …
യോഹന്നാൻ 3 : 4 – 12സ്നാപകന്റെ ആഹ്വാനം യേശുവിന്റെ പരസ്യജീവിതത്തിനൊരുക്കമായുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് സ്നാപകയോഹന്നാൻ. അവന്റെ വസ്ത്രധാരണവും ഭക്ഷണക്രമവും തികച്ചും ഒരു പ്രവാചകന്റേത് തന്നെ. മാനസാന്തരത്തിന്റെ ആഹ്വാനവുമായാണ് സ്നാപകന്റെ വരവ്. അത് യുഗാന്ത്യോന്മുഖ ചിന്തയാണ്. അവൻ ആളുകളെ സ്നാനപ്പെടുത്തുകയും, പ്രവൃത്തികളിൽ അധിഷ്ഠിതമായ ഫലം പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നവീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവ് പ്രവൃത്തികളിൽ നിന്നും വ്യക്തമാകും. ഫരിസേയരേയും സദുക്കായരേയും അവരുടെ നിയമസംഹിതകളേയും അവൻ രൂക്ഷമായി വിമർശിക്കുന്നു. പാരമ്പര്യങ്ങളിൽ വമ്പ് പറഞ്ഞു ജീവിച്ചാൽ, രക്ഷ കരഗതമാക്കാൻ Read More…
നമ്മുടെ വിശ്വാസാനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കാം; നല്ല പ്രേഷിതരായിത്തീരാം..
യോഹന്നാൻ 4 : 27 – 30, 39 – 42വിശ്വാസാനുഭവം. അവനിലെ ദൈവത്വം തിരിച്ചറിഞ്ഞ സമറിയാക്കാരി, അതു മറ്റുള്ളവരുമായി പങ്കുവെക്കുകയും, അനേകരെ അവനിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. വി.ഗ്രന്ഥത്തിൽ നാം കാണുന്ന ആദ്യ പ്രേഷിതയാണവൾ. അവനുമായുള്ള കണ്ടുമുട്ടൽ, അവളിൽ ഒരുപാട് ജീവിതപരിവർത്തനമുളവാക്കി. അവന്റെ കാൽചുവട്ടിലിരുന്നു, അവൾ തന്റെ പഴയകാലജീവിതം വായിച്ചെടുത്തു. തിരുത്തേണ്ട മേഖലകളെ തിരുത്തിയും, പുതിയ തീരുമാനങ്ങളെ ഉൾക്കൊണ്ടും, ദൈവതിരുമുമ്പാകെ, തുറവിയോടെ, അവൾ തന്റെ ജീവിതമാകുന്ന പുസ്തകത്തിൽ, പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്തു. അനുഭവങ്ങൾ ആഴമുള്ളതെങ്കിൽ, അതിന്റെ പങ്കുവെക്കൽ Read More…
നമ്മുടെ കുറവുകളെക്കുറിച്ച് ബോധവാൻമാരാകാം; വിനയത്തേടും, വിശ്വാസത്തോടും കൂടെ പ്രാർത്ഥിക്കാം
ലൂക്കാ 7 : 1 – 10വിശ്വാസമാതൃക. ജന്മംകൊണ്ട് വിജാതീയനും, കർമ്മംകൊണ്ടു യഹൂദന് സമനുമായി മാറിയ വ്യക്തിയാണ് ഈ ശതാധിപൻ. അവന് യേശുവിൽ ഏറെ വിശ്വാസവും, അതിലുപരിയായി, അവന്റെ അധികാരത്തെ സ്വയം അംഗീകരിക്കുകയും ചെയ്യുന്നു എന്നത് ഇവിടെ ഏറെ ശ്രദ്ധേയമാണ്. തന്റെ അധികാരത്തേയും കുറവുകളേയും കുറിച്ചു, അയാൾ ബോധവാനാകയാൽ, വിനയാന്വിതനായി അയാൾ സ്വയം മാറുന്നു. യേശുവിനെ സമീപിക്കാൻപോലും, താൻ അനർഹനെന്നു അയാൾ കരുതുന്നു. എന്നാൽ, വിശ്വാസത്തിന്റെ കാര്യത്തിൽ മറ്റാരേയുംകാൾ, അയാൾ യേശുവിന്റെ ചാരെ തന്നെയുണ്ടുതാനും. കാരണം, അവന്റെ Read More…