മത്തായി 22 : 23 – 33പുനരുത്ഥാനം. സദുക്കായരുടെ യേശുവിനെതിരെയുള്ള മതപരവും വിശ്വാസപരവുമായ വാദമാണ് വചനഭാഗം. പുനരുത്ഥാനമാണ് പ്രധാനവിഷയം. അവർ അതിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഒരു സാങ്കൽപ്പിക കഥയുമായി അവർ യേശുവിനെ സമീപിക്കുന്നു. പുനരുത്ഥാനത്തിൽ ഓരോരുത്തരും പുതിയ സൃഷ്ടികളാണ് എന്ന സത്യം ഈശോ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അമർത്യതയിൽ വിവാഹമോ, സന്താനോൽപ്പാദനമോ ആവശ്യമില്ല. ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോഴും, പുതു സൃഷ്ടികളായതിനാൽ, സ്വർഗ്ഗീയദൂതർക്ക് സമാനമാണവർ. അവിടെ വിവാഹം എന്ന ചിന്തയെ ജനിക്കുന്നില്ല. ദൈവത്തിൽ വിശ്വാസമർപ്പിച്ചവർ ഒരിക്കലും നശിച്ചു പോയിട്ടില്ല. കാരണം, Read More…
Sample Page
വിശുദ്ധ റെയ്മണ്ട് നൊണ്‍നാറ്റസ്: ഓഗസ്റ്റ് 31
സ്‌പെയിനിലെ കാറ്റലോണിയയിൽ ആണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. സ്‌പെയിനിലെ അന്നത്തെ സാമൂഹികാന്തരീക്ഷവും അടിമകളുടെ ജീവിതവും ബാലനായ റെയ്മണ്ടിനെ വേദനിപ്പിച്ചിരുന്നു. അടിമകളുടെ മോചനത്തിനു വേണ്ടി എപ്പോഴും പ്രാര്‍ഥിച്ചിരുന്ന ആ ബാലന്‍ തന്റെ വിദ്യാഭ്യാസ കാലത്തിനു ശേഷം ഒരു പുരോഹിതനാകാനാണ് ആഗ്രഹിച്ചിരുന്നത്. മകനെ ഒരു അഭിഭാഷകനാക്കാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവിനു മകന്റെ ഈ തീരുമാനത്തോട് യോജിപ്പുണ്ടായിരുന്നില്ല. റെയ്മണ്ടിനെ ഒരു കുടുംബ തോട്ടത്തിന്റെ പൂര്‍ണ ചുമതല നല്‍കി അദ്ദേഹം അങ്ങോട്ട് അയച്ചു. അവിടെ ആടുകളെ നോക്കിയും ജോലിക്കാര്‍ക്കു മേല്‍നോട്ടം കൊടുത്തും ജീവിക്കുമ്പോഴും Read More…
മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പ്
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി നിലവിലെ സഹായമെത്രാൻ മാർ തോമസ് (52) തറയിൽ നിയമിതനായി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ന ടന്നുവരുന്ന സീറോ മലബാർ സഭാ സിന ഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വി രമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷ പ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബി ഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെന്റ് Read More…
യേശുവിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാം; നിത്യജീവൻ സ്വന്തമാക്കാം
യോഹന്നാൻ 11 : 17 – 27പുനരുത്ഥാനവും ജീവനും. ലാസർ സംസ്ക്കരിക്കപ്പെട്ടതിന്റെ നാലാം ദിവസമാണ് യേശു ബഥാനിയായിൽ എത്തുന്നത്. ഒരാൾ മരിച്ചു മൂന്നാംനാൾ അയാളിൽനിന്നും ആത്മാവ് വേർപെട്ടുപോകും എന്നതാണ് യഹൂദവിശ്വാസം. ആയതിനാലാവണം, കല്ലറയുടെ കല്ല് എടുത്തുമാറ്റാൻ ഈശോ ആവശ്യപ്പെട്ടപ്പോൾ, ദുർഗന്ധം വമിക്കും എന്ന കാരണം പറഞ്ഞു, അവർ അവനെ അതിൽനിന്നും പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നത്. ലാസറിന്റെ സഹോദരിമാർ അവനെ സ്വീകരിക്കുന്നു. തുടർന്ന് തങ്ങളുടെ വേവലാതികൾ അവനുമായി പങ്കുവെയ്ക്കുന്നു. അവൻ അവരെ ആശ്വസിപ്പിക്കുന്നു. അവരുടെ വേദനയിൽ പങ്കുചേർന്നു കരയുന്നു. എങ്കിലും Read More…
വിശുദ്ധ ജീൻ ജുഗൻ: ഓഗസ്റ്റ് 30
ജോസഫിൻ്റെയും മേരി ജുഗൻ്റെയും എട്ട് മക്കളിൽ ആറാമത്തെയാളായി ബ്രിട്ടാനിയിലെ കാൻകാലിലെ തുറമുഖ നഗരത്തിൽ 1792 ഒക്ടോബർ 25 നാണ് ജുഗൻ ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തിൻ്റെ രാഷ്ട്രീയവും മതപരവുമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് അവൾ വളർന്നത്. അവൾ ജനിച്ച് നാല് വർഷത്തിന് ശേഷം, മത്സ്യത്തൊഴിലാളിയായ അവളുടെ പിതാവ് കടലിൽ നഷ്ടപ്പെട്ടു. അക്കാലത്തെ കത്തോലിക്കാ വിരുദ്ധ പീഡനങ്ങൾക്കിടയിൽ അവർക്ക് രഹസ്യമായി മതപരമായ പ്രബോധനങ്ങൾ നൽകുന്നതിനിടയിൽ, ചെറുപ്പക്കാരായ ജീനിനെയും അവളുടെ സഹോദരങ്ങളെയും പരിപാലിക്കാൻ അവളുടെ അമ്മ പാടുപെട്ടു. ജുഗൻ വളരെ ചെറുപ്പത്തിൽ തന്നെ ഒരു Read More…
ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി ദിനാചരണവുമായി മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതി
ചെറുപുഷ്പ മിഷന്‍ ലീഗ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ രക്തസാക്ഷി അനുസ്മരണം- ‘ജീവധാര 2024’ നടത്തി. അടിമാലി മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തകര്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ഇടുക്കി രൂപത മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്തവ വിശ്വാസത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായി ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിക്കേണ്ടിവന്ന അനേകരെ ഓര്‍മിക്കുവാനും പ്രാര്‍ത്ഥിക്കുവാനും അവസരമായിത്തീര്‍ന്നു ഈ അനുസ്മരണം. ചുടുനിണമുതിര്‍ന്ന ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് രൂപതാ സമിതിയുടെ നേതൃത്വത്തില്‍ Read More…
ശിശുമനോഭാവം ഉള്ളവരാകാം ; സ്വർഗ്ഗത്തിൽ വലിയവരാകാം
മത്തായി 18 : 1 – 5മനോഭാവം. തങ്ങളിൽ വലിയവൻ ആരെന്ന തർക്കം യേശുശിഷ്യർക്കിടയിൽ ഉണ്ടായതാണ് ചിന്താവിഷയം. അവൻ അതിന് മറുപടിയായി അവർക്ക് നൽകുന്ന ഉപദേശത്തിൽ ‘ശിശു’വാണ് കഥാപാത്രം. ശിശു ഒരേസമയം വലിയവനും ചെറിയവനുമാണ്. സമൂഹത്തിൽ ചെറിയവനും, സ്വർഗ്ഗരാജ്യത്തിൽ വലിയവനും. അവരിലെ ശാരീരിക ചെറുപ്പമല്ല, മറിച്ച്, വിനയവും ആശ്രയബോധവും നിഷ്കളങ്കതയും ചേരുന്ന അവരുടെ ദൈവീകഭാവം കലർന്ന ചെറുപ്പമാണ് അവരിലെ യഥാർത്ഥ വലുപ്പം. ഇതാണ് വലിയവർ എന്ന് ഭാവിക്കുന്നവർക്ക് അവൻ നൽകുന്ന മാതൃക. നമ്മിലെ ഔദ്ധത്യവും ഗർവ്വും അഹങ്കാരവും Read More…
വിശുദ്ധ എവുപ്രാസ്യമ്മ: ഓഗസ്റ്റ് 29
തൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. 1898 ജനുവരി പത്താം തീയതി സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. സന്യാസത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും അവളെ ഏറെ അലട്ടി. അതുപോലെതന്നെ സ്വർഗ്ഗീയ ആനന്ദവും ഉണ്ടായിരുന്നു. അവളുടെ എല്ലാ ആധ്യാത്മിക സംഘട്ടനങ്ങളും ദൈവീക വെളിപാടുകളും മേനാച്ചേരി പിതാവിനെ അദ്ദേഹത്തിന്റെ കല്പനപ്രകാരം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ Read More…
സമ്പൂർണ്ണ ബൈബിൾ പകർത്തിയെഴുതി പ്രവിത്താനം ഇടവകാംഗം നിഷ ജീതു ഞാറക്കാട്ട്
പ്രവിത്താനം : രണ്ടര വർഷം മുമ്പ് പ്രത്യേക നിയോഗം സമർപ്പിച്ച് ആരംഭിച്ച ബൈബിൾ പകർത്തിയെഴുത്ത് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് പ്രവിത്താനം ഞാറക്കാട്ട് നിഷ ജീതു.വചനം ഇശോയാണെന്നും, വചനത്തെ സ്നേഹിക്കുമ്പോൾ ഈശോയെ തന്നെയാണ് സ്നേഹിക്കുക എന്ന ഉറച്ച ബോധ്യത്തോടെയും ആണ് നിഷ ഈ ഉദ്യമം ആരംഭിച്ചത്. ദൈവവചനത്തിന്റെ പ്രാധാന്യം ബൈബിളിൽ നിന്ന് തന്നെ മനസ്സിലാക്കി തരുന്ന വചനങ്ങളാണ് നിഷയ്ക്ക് ഈ ശ്രമകരമായ ദൗത്യത്തിൽ ഏറെ തുണയായത്. ഈശോയ്ക്ക് വേണ്ടി ചെറിയ സഹനങ്ങൾ ഏറ്റെടുക്കുമ്പോൾ തീർച്ചയായും ദൈവസന്നിധിയിൽ അതിന് വിലയുണ്ടാവും എന്ന Read More…
വിശുദ്ധ അഗസ്റ്റീനോസ് : ഓഗസ്റ്റ് 28
പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ Read More…










