കാവൽ മാലാഖമാർ ദൈവം തങ്ങളെ ഏൽപ്പിക്കുന്ന വ്യക്തിയെ സംരക്ഷിക്കുകയും ആ വ്യക്തിക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നതാണ്. കാവൽ മാലാഖമാർ ദൈവമുമ്പാകെ വ്യക്തികളെ പ്രതിനിധീകരിക്കുക, അവരെ എപ്പോഴും നിരീക്ഷിക്കുക, അവരുടെ പ്രാർത്ഥനയെ സഹായിക്കുക, മരണസമയത്ത് അവരുടെ ആത്മാക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുക എന്നിവയാണ് അവരുടെ പങ്ക്. ഓരോ മനുഷ്യനെയും നയിക്കാനും പരിപോഷിപ്പിക്കാനും നിയോഗിക്കപ്പെട്ട ഒരു മാലാഖ എന്ന സങ്കൽപ്പം കത്തോലിക്കാ സിദ്ധാന്തത്തിൻ്റെയും തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള ഭക്തിയുടെയും വികാസമാണ്. സന്യാസ പാരമ്പര്യത്തിൻ്റെ ജനനത്തോടെ മാലാഖമാരോടുള്ള ഭക്തി വികസിക്കാൻ തുടങ്ങി. വിശുദ്ധ Read More…
Sample Page
വിശുദ്ധ കൊച്ചുത്രേസ്യ; ഒക്ടോബർ 1
സെലി മാർട്ടിന്റെയും ലൂയിസ് മാർട്ടിന്റെയും അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകളായി 1873 ജനുവരി രണ്ടാം തീയതിയാണ് ലിസ്യൂവിലെ തെരേസ (കൊച്ചുത്രേസ്യ) ജനിച്ചത്. ആ ദമ്പതികൾക്ക് ഒൻപതു മക്കൾ പിറന്നിരുന്നെങ്കിലും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ശൈശവത്തിൽ മരിച്ചതിനാൽ അഞ്ചു പെൺകുട്ടികൾ മാത്രം അവശേഷിച്ചിരുന്നു. അച്ഛൻ ലൂയിസ് മാർട്ടിൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. വൈദികൻ ആകാൻ വളരെ ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന് ലത്തീൻ ഭാഷ അറിയാത്തതിനാൽ അതിനു കഴിഞ്ഞില്ല. തൂവാല (ലൈസ്) നിർമ്മാണം ആയിരുന്നു സെലിയുടെ മുഖ്യ വരുമാന മാർഗം. Read More…
വിശുദ്ധ കൊച്ചുത്രേസ്യ: ദൈവത്തിന്‍റെ പ്രണയം തിരിച്ചറിഞ്ഞവൾ…
ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ OCD ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖില ലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള Read More…
സ്വർഗ്ഗത്തിൽനിന്നും വന്ന മനുഷ്യപുത്രനെ വിശ്വസിച്ച് ഏറ്റുപറയാം, നിത്യജീവൻ നേടാം ..
യോഹന്നാൻ 3 : 31 – 36ദൈവസ്നേഹത്തിന്റെ പൂർണ്ണത. ദൈവത്തിന്റെ വചനമായവൻ, ഉന്നതത്തിൽനിന്നും വന്നവനാണ്. ആയതിനാൽ, എല്ലാറ്റിനും ഉപരിയായവനാണവൻ. അവൻ ലോക സൃഷ്ടിക്കുമുമ്പേ ഉള്ളവനാണ്. പിതാവിനെ വെളിപ്പെടുത്തുന്ന ഏകപുത്രനുമാണ്. അവൻ സ്വർഗ്ഗത്തിൽനിന്നും വന്ന മനുഷ്യപുത്രനാണ്. അവന്റെ പൂർണ്ണതയിൽനിന്നുമാണ് ദൈവമക്കളാകാൻ നാം യോഗ്യതനേടുന്നത്. എന്നാൽ, ഈ സത്യങ്ങളൊന്നും വിശ്വസിച്ചു അംഗീകരിക്കാത്തവർ ഏറെയുണ്ട്. വിശ്വസിച്ചു ഏറ്റുപറയുന്നവർ, നിത്യജീവൻ സ്വന്തമാക്കും. ദൈവം സ്നേഹമായതിനാൽ, അവൻ കോപിഷ്ഠനല്ല, മറിച്ച്, അവനെ തിരിച്ചറിയാത്തവർക്കും, അവനിൽ വിശ്വസിച്ചു അവനെ സ്വീകരിക്കാത്തവർക്കും ദൈവം കോപിഷ്ഠനായി കരുതപ്പെടുന്നു എന്നുമാത്രം. Read More…
സെപ്റ്റംബർ 30: വിശുദ്ധ ജെറോം
റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന പന്നോനിയ, ഡാൽമേഷ എന്നിവയുടേയും ഇറ്റലിയുടേയും ഇടയിൽ, അക്വലെയക്ക് സമീപമുള്ള സ്ട്രിഡോൻ എന്ന സ്ഥലത്താണ് ജെറോം ജനിച്ചത്. പ്രസംഗകലയും തത്ത്വശാസ്ത്രവും പഠിക്കാൻ അദ്ദേഹം റോമിലെക്ക് പോയി. അവിടെ, വൈയാകരണൻ ഡൊണാറ്റസിന് ശിഷ്യപ്പെട്ട ജെറോം, ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ അവഹാഗം നേടി. റോമിൽ കുറേ വർഷങ്ങൾ കഴിഞ്ഞ ശേഷം ജെറോം സുഹൃത്ത് ബൊണോസസിനൊപ്പം ഗോളിലേക്ക് പോയി. മതവിഷയങ്ങളുടെ ഗൗരവപൂർവമുള്ള പഠനം അദ്ദേഹം തുടങ്ങിയത് ഇക്കാലത്താണ്. റൂഫിനസ് എന്ന സുഹൃത്തിനുവേണ്ടി പോയ്ട്യേയിലെ ഹിലരിയുടെ സങ്കീർത്തനവ്യാഖ്യാനം അദ്ദേഹം പകർത്തിയെഴുതി. തുടർന്ന് Read More…
അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം…
സി. റെറ്റി FCC പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ത്ഥനയാണ് ജപമാലയര്‍പ്പണം. അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്‍റെ യോഗ്യത പരി. അമ്മയുടെ മാദ്ധ്യസ്ഥം വഴി നാം സ്വീകരിക്കുന്നു. ഇന്ന് നാം പ്രാര്‍ത്ഥനയായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ജപമാലയുടെ ചരിത്രം ആരംഭിക്കുന്നത് ഡൊമിനിക്കന്‍ സന്ന്യാസ സ്ഥാപകനായ വി. ഡൊമിനിക്കിലാണ്. വളരെ വിപല്‍ക്കരമായ ആല്‍ബി ജെല്‍സിയന്‍ പാഷണ്ഡതയെ പരാജയപ്പെടുത്താന്‍ തന്‍റെ പ്രസംഗങ്ങളെക്കാള്‍ ഭേദം ജപമാലയായിരിക്കുമെന്ന് വി. ഡൊമിനിക്കിന് വ്യക്തമായി. പരി. ദൈവമാതാവ് തന്നെയാണ് പാപത്തിനും ദൈവദൂഷണത്തിനും എതിരെയുള്ള മറുപടിയായിട്ട് ഈ ജപമാല ഉപദേശിച്ചത്. 1571 ഒക്ടോബറില്‍ ലെപ്പാന്‍റോ Read More…
വിശുദ്ധ വെഞ്ചസ്ലാസ് : സെപ്റ്റംബർ 28
വെന്‍സെസ്ലാവൂസ് ബൊഹേമിയയിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് 907ല്‍ ആണ് ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരുയുദ്ധത്തില്‍ കൊല്ലപ്പെട്ടു. രാജ്യഭരണം വിഗ്രഹാരാധകയായിരുന്ന അദ്ദേഹത്തിന്റെ അമ്മയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്‌വില്ല വിശുദ്ധ വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും വിശുദ്ധ അദ്ദേഹത്തെ പഠിപ്പിച്ചു. വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് പ്രഭുക്കള്‍ അമ്മൂമ്മയെ വധിച്ചെങ്കിലും അഗാധവും Read More…
ജീവിതപരിവർത്തനത്തിലൂടെ, യഥാർത്ഥ ക്രിസ്തുസാക്ഷിയായി മാറാം..
യോഹന്നാൻ 1 : 43 – 51ദൈവാനുഭവവും, ശിഷ്യത്വവും. നഥാനയേലിന്റെ മിശിഹാനുഭവം, നമ്മിൽ വിസ്മയം ജനിപ്പിക്കുന്നതാണ്. ഓരോ വ്യക്തിയേയും മുൻകൂട്ടി അറിയുന്നവനാണ് ദൈവം. ഒരുവനെ, ദൈവം “അറിഞ്ഞു” എന്നു പറഞ്ഞാൽ, അതിനർത്ഥം, അവൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടുവെന്നാണ്. എന്നാൽ, എല്ലാവരേയും അവൻ അറിയുന്നില്ല, അറിഞ്ഞവരെ അവൻ വിളിച്ചു, വിളിച്ചവരെ നീതീകരിച്ചു, നീതീകരിച്ചവരെ മഹത്വപ്പെടുത്തി. അവരെല്ലാം, പിതാവായ ദൈവത്തിന്റെ ഏകപുത്രനോട് സദൃശ്യമായി അനുരൂപപ്പെട്ടു. അവൻ അറിഞ്ഞു, അവനാൽ വിളിക്കപ്പെട്ടവരെല്ലാം, അവനെ ദൈവപുത്രനും, ഇസ്രായേലിന്റെ രാജാവുമായി ഏറ്റുപറയുന്നു. എന്നാൽ, അതിനേക്കാൾ ആഴമായ Read More…
വിശുദ്ധ വിൻസെന്റ് ഡി പോൾ: സെപ്റ്റംബർ 27
1581-ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി വിൻസെന്റ് ഡി പോൾ പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദേവശാസ്ത്ര പഠനത്തിനായി ചേർന്നു. 1600 സെപ്റ്റംബർ 25-ന് വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു. 1605-ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടു വർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടി വന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു. അവിടെ നിന്നും മോചിപ്പിക്കപ്പെട്ട വിൻസെന്റ് റോമിലെ കർദ്ദിനാൾമാരുടെ മുൻപിൽ താൻ അഭ്യസിച്ച ജാല വിദ്യകൾ Read More…
വിശുദ്ധ ഫിന്‍ബാര്‍: സെപ്റ്റംബർ 25
വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന്‍ സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അദ്ദേഹത്തെപ്പറ്റി നിരവധി കഥകള്‍ നിപ്രചരിച്ചിട്ടുണ്ട്. അതിലൊന്നു, അദ്ദേഹം Read More…










