Meditations Reader's Blog

തിരുവചനം അനുസരിച്ച് ജീവിക്കാം; നമ്മുടെ ഹൃദയങ്ങളെ ദൈവഭവനമായി മാറ്റം

യോഹന്നാൻ 14 : 18 – 24സ്നേഹം. പിതാവായ ദൈവത്തേയും പരിശുദ്ധാത്മാവിനേയും നാം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത് പുത്രൻ തമ്പുരാനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണ്. കാരണം, അവരെ ലോകത്തിനു വെളിപ്പെടുത്തിയത് അവിടുന്നാണ്. പരിധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന ദൈവമാണ് നമുക്കുള്ളതെങ്കിൽ, ആ സ്നേഹം തിരിച്ചറിയാൻ നാം അവിടുത്തേയും സ്നേഹിച്ചേ മതിയാകൂ. അതിനായി നാം ആദ്യപടി എന്നവണ്ണം ഈശോയെ സ്നേഹിക്കണം എന്നുസാരം. ഈശോ വചനം തന്നെയാകയാൽ, തിരുവചനം പാലിക്കുന്നവരുടെ ഹൃദയത്തിൽ ത്രിയേകദൈവം വാസമാക്കുന്നു. കാരണം, പിതാവിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവൻ അവിടുത്തെ Read More…

Daily Saints Reader's Blog

ആവിലായിലെ വിശുദ്ധ തെരേസ : ഒക്‌ടോബര്‍ 15

സ്പെയിനിലെ കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്. മൊറോക്കോയിലെ ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കാനായി ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. ഇതിനായി പുറപ്പെട്ട കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്. ത്രേസ്യക്ക് പതിനാല്‌ വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഇത് മകൾക്ക് വലിയ ആഘാതമായി. അമ്മയുടെ Read More…

Daily Saints Reader's Blog

വിശുദ്ധ കാലിസ്റ്റസ് ഒന്നാമൻ: ഒക്ടോബർ 14

ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. ഇദ്ദേഹത്തിന്റെ പിതാവിന്റെ ഉടമയും ഒരു ക്രിസ്ത്യാനി ആയിരുന്നു. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു. സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ Read More…

Daily Saints Reader's Blog

വിശുദ്ധ എഡ്വേർഡ്‌ രാജാവ്: ഒക്ടോബർ 13

രക്തസാക്ഷിത്വം വരിച്ച എഡ്വേർഡ്‌ രാജാവിന്റെ പേരക്കുട്ടിയായ വിശുദ്ധ എഡ്വേർഡ്‌ തന്റെ ചെറുപ്പകാലം മുഴുവനും തന്റെ അമ്മാവനൊപ്പം ഒളിവിലാണ് കഴിഞ്ഞത്. പാപപങ്കിലമായ ചുറ്റുപാടിലും തന്റെ വിശുദ്ധി കൈവിടാതെ കാത്ത് സൂക്ഷിക്കുവാൻ വിശുദ്ധനു കഴിഞ്ഞിരുന്നു. 1042-ൽ ഇംഗ്ലണ്ടിലെ സിംഹാസനത്തിൽ അദ്ദേഹം അവരോധിതനായി. ജനങ്ങളുടെ ഇടയിൽ ക്രിസ്തീയ വിശ്വാസം പുനരുജ്ജീവിപ്പിച്ചു. രാജ്യത്ത് ധാരാളം പള്ളികൾ പണിയുകയും സന്യസ്തരെയും പുരോഹിതരെയും രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹം ചെയ്തുവെങ്കിലും തന്റെ വിശുദ്ധി വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം കാത്ത് സൂക്ഷിച്ചു. സുവിശേഷകനായ Read More…

Daily Saints Reader's Blog

വിശുദ്ധ വില്‍ഫ്രഡ്: ഒക്ടോബർ 12

ഇംഗ്ലണ്ടിലെ നോര്‍ത്തുമ്പ്രിയായില്‍ ജനിച്ച വില്‍ഫ്രഡ് തന്റെ കാലഘട്ടത്തിലെ മഹാന്മാരില്‍ ഒരാളായിരുന്നു. റോമിന്റെ പരമാധികാരം ഇംഗ്ലണ്ടില്‍ സ്ഥാപിച്ചെടുക്കുവാന്‍ അശ്രാന്തം അദ്ധ്വാനിച്ച വ്യക്തിയുമായിരുന്നു. കുലീന കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് കാന്റര്‍ബറിയിലും മറ്റും വിദ്യാഭ്യാസം ചെയ്യാന്‍ കഴിഞ്ഞു. റോമിനു പോയ വി. ബനഡിക്ടിനെ അനുഗമിക്കാന്‍ ഭാഗ്യം ലഭിച്ച യുവാവും ഇദ്ദേഹമായിരുന്നു. റോമില്‍ നിന്നു തിരിച്ചെത്തിയ വില്‍ഫ്രഡ് റിപ്പണില്‍ ഒരു ആശ്രമം സ്ഥാപിച്ചു. 24-ാമത്തെ വയസ്സില്‍ അതിന്റെ ആബട്ടായി. ബനഡിക്ടന്‍ ആശ്രമത്തിന്റെ നിയമങ്ങളാണ് അദ്ദേഹം സ്വീകരിച്ചത്. അഞ്ചുവര്‍ഷം കഴിഞ്ഞ് പൗരോഹിത്യം സ്വീകരിച്ചു. 664-ല്‍ Read More…

Pope's Message

കായികമത്സരങ്ങൾ സാഹോദര്യം വളർത്തണം: ഫ്രാൻസിസ് മാർപാപ്പാ

കായികമത്സരങ്ങൾ സാഹോദര്യം വളർത്തുന്നുവെന്നും, കായികരംഗത്തുള്ളവർ സ്ഥിരതയും ആത്മാർത്ഥതയും സൗഹൃദവും ഐക്യദാർഢ്യവും വളർത്തണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഒക്ടോബർ പത്താം തീയതി, ഓസ്ട്രിയയിൽനിന്നുള്ള സ്കീയിങ് അസോസിയേഷൻ അംഗങ്ങൾക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിലാണ് മെച്ചപ്പെട്ട ഒരു ലോകത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് പാപ്പാ ആഹ്വാനം ചെയ്‌തത്‌. ഓസ്ട്രിയയുടെ മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തിൽ, പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് സ്തുതിഗീതം ആലപിക്കുവാനും കായികരംഗത്തുള്ള ഈ അസോസിയേഷന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കായികമത്സരങ്ങൾ മുന്നോട്ടുവയ്ക്കുന്ന സ്ഥിരത, ആത്മാർത്ഥത, സൗഹൃദം, ഐക്യം എന്നീ മൂല്യങ്ങൾ വളർത്താൻ Read More…

News Social Media

വനിതകള്‍ സാമൂഹികപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: തദ്ദേശസ്ഥാപനങ്ങളില്‍ 50% വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വനിതകള്‍ സാമൂഹിക, രാഷ്ട്രിയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ വനിതാ സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ പ്രിസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഫാ. ഫിലിപ്പ് കവിയില്‍, ആന്‍സമ്മ സാബു, ലിസാ ട്രീസാ Read More…

News Social Media

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ; കാലതാമസം വഞ്ചനാപരം: കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ: ഒക്ടോബർ 11

ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലെ സോട്ടോ ഇൽ മോണ്ടെ എന്ന ചെറിയ ഗ്രാമത്തിലാണ് 1881 നവംബർ 25 ന് ഏയ്ഞ്ചലോ ഗ്യൂസെപ്പെ റോങ്കാലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ജനിച്ചത്. ജിയോവാനി ബാറ്റിസ്റ്റ റൊങ്കാലിയുടെയും ഭാര്യ മരിയാന ജിയൂലിയ മസോളയുടെയും മകനാണ്. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ബെർഗാമൊ സെമിനാരിയുടെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത Read More…

Meditations Reader's Blog

സ്വയം ശൂന്യവത്ക്കരണത്തിലൂടെ നിത്യജീവൻ നേടാം..

യോഹന്നാൻ 12 : 20 – 26പുതുനാമ്പ്. ‘മഹത്വീകരണം’ എന്നാൽ, മനുഷ്യപുത്രന്റെ മരണവും ഉത്ഥാനവുമാണ് അർത്ഥമാക്കുന്നത്. സ്വജാതീയരുടെ തിരസ്ക്കരണവും, വിജാതീയരുടെ സ്വീകരണവും മുന്നിൽക്കണ്ടാണ് തന്റെ മഹത്വീകരണസമയം അവൻ പ്രഖ്യാപിക്കുന്നത്. തന്നെ സ്വീകരിക്കുന്നവർക്കും, തന്നിൽ വിശ്വസിക്കുന്നവർക്കും, അവൻ ദൈവമക്കളാകാൻ അവസരം നൽകി. മണ്ണിൽ വീണഴിയുന്ന ഗോതമ്പുമണി പുതുനാമ്പണിയുന്നപോലെ, മനുഷ്യപുത്രനും സ്വജീവൻ നൽകി, നിത്യജീവന്റെ അച്ചാരമായി. സ്വയം ശൂന്യവത്ക്കരണത്തിലൂടെ അവൻ സ്നേഹത്തിന്റെ കൂദാശയായി. ശുശ്രൂഷിക്കപ്പെടാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചു, അവൻ അനേകർക്ക് മോചനദ്രവ്യമായി. അവന്റെ ഈ ജീവിതമാതൃകയാണ് അവന്റെ പിന്തുടർച്ചക്കാർ എന്ന Read More…