Pope's Message Reader's Blog

സ്നാനമേറ്റവർ ജീവകാരുണ്യ പ്രവർത്തകരാകണം: ഫ്രാൻസിസ് പാപ്പാ

കത്തോലിക്കാ ജീവകാരുണ്യ ശൃംഖലയിലെ അംഗങ്ങളുടെ റോമിലേക്കുള്ള തീർത്ഥാടന അവസരത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ അവരെ സ്വീകരിക്കുകയും, ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശം നൽകുകയും ചെയ്തു. ഈ ദിവസങ്ങളിൽ, അപ്പസ്തോലന്മാരുടെയും, രക്തസാക്ഷികളുടെയും കബറിടങ്ങൾക്കരികിൽ ധ്യാനിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നതുവഴിയായി, സഭയോടുള്ള സ്നേഹം വർദ്ധിക്കുന്നതിനും, സുവിശേഷം അറിയിക്കുന്നതിനുള്ള സമർപ്പണമനോഭാവം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും, വിശുദ്ധിയുടെയും നീതിയുടെയും സമാധാനത്തിന്റെയും ക്രിസ്തുരാജ്യത്തിനായുള്ള സേവനതത്പ്പരത അടിയുറപ്പിക്കുന്നതിനും സാധിക്കട്ടെയെന്ന്‌ പാപ്പാ ആശംസിച്ചു. സഭയുടെ സിനഡൽ സ്വഭാവത്തെപ്പറ്റിയുള്ള ചിന്തകൾ ഏറുന്ന ഒരു കാലഘട്ടത്തിൽ മാമ്മോദീസ സ്വീകരിച്ച എല്ലാ വ്യക്തികളും, പ്രേഷിത പ്രവർത്തനത്തിനുള്ള Read More…

News Reader's Blog

വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ വഖഫ് നിയമ പരിഷ്കരണവും ചർച്ചകളിൽ Read More…

Daily Saints Reader's Blog

ടൂർസിലെ വിശുദ്ധ മാർട്ടിൻ: നവംബർ 11

എ.ഡി 316-ൽ പന്നോനിയയിലെ ഒരു പട്ടണമായ സബരിയായിൽ ബെനഡിക്റ്റൻ ആശ്രമത്തിനടുത്തായാണ് വിശുദ്ധ മാർട്ടിൻ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധൻ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സിൽ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. പതിനഞ്ചാമത്തെ വയസ്സിൽ വിശുദ്ധൻ സൈന്യത്തിൽ ചേരുകയും കോൺസ്റ്റാന്റിയൂസ്, ജൂലിയൻ തുടങ്ങിയ ചക്രവർത്തിമാർക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. മാമ്മോദീസ സ്വീകരിക്കുമ്പോൾ മാർട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം രണ്ട് വർഷം കൂടി സൈന്യത്തിൽ ജോലി Read More…

Daily Saints Reader's Blog

വിശുദ്ധ തിയോഡർ: നവംബർ 9

ദൈവത്തിൻറെ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ. അമാസിയയുടെ വിശുദ്ധൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ തുർക്കിയിലെ ആധുനിക അമാസ്വയായ അമാസിയയിൽ റോമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. യുക്കെറ്റ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത് എന്ന് അനുമാനിക്കുന്നു. എഡി 303 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധൻ തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. 303 കാലഘട്ടത്തിൽ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃദേവത യുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും Read More…

News Reader's Blog

മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം Read More…

Pope's Message Reader's Blog

വൈദികർ ദൈവത്തിനും, ദൈവജനത്തിനും സമീപസ്ഥരായിരിക്കണം: ഫ്രാൻസിസ് പാപ്പാ

ഒരുമയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വൈദികരെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഇതുമായി ബന്ധപ്പെട്ട്, വൈദികർ ഒന്നാമതായി ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, അവനെ കണ്ടുമുട്ടാനുള്ള കഴിവ് നേടണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു. തന്റെ മെത്രാനായി അടുപ്പം കാത്തുസൂക്ഷിക്കാത്ത വൈദികനിൽ എന്തിന്റെയോ കുറവുണ്ടെന്ന് വേണം കരുതാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു. മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട Read More…

Daily Saints Reader's Blog

ട്രിനിറ്റിയിലെ വിശുദ്ധ എലിസബത്ത് : നവംബർ 8

1880 ജൂലൈ 18 ന് എലിസബത്ത് കാറ്റെസ് എന്ന പേരിൽ ചെറിലെ അവോർഡിലെ സൈനിക താവളത്തിൽ ക്യാപ്റ്റൻ ജോസഫ് കാറ്റെസിൻ്റെയും മേരി റോളണ്ടിൻ്റെയും ആദ്യ കുട്ടിയായി അവർ ജനിച്ചു. എലിസബത്തിൻ്റെ പിതാവ് 1887 ഒക്ടോബർ 2-ന് അപ്രതീക്ഷിതമായി മരിച്ചു.തുടർന്ന് കുടുംബം ഡിജോണിലേക്ക് മാറി. എലിസബത്തിന്റെ ആദ്യ കുർബാന 1891 ഏപ്രിൽ 19 ന് സെൻ്റ്-മിഷേലിൽ ആയിരുന്നു. കുട്ടിക്കാലത്ത് എലിസബത്തിന് ഭയങ്കര ദേഷ്യമായിരുന്നു. ആദ്യ കുർബാന സ്വീകരിച്ചതിനുശേഷം അവൾ കൂടുതൽ ആത്മനിയന്ത്രണം നേടുകയും ദൈവത്തെയും ലോകത്തെയും കുറിച്ച് ആഴത്തിലുള്ള Read More…

Daily Saints Reader's Blog

വിശുദ്ധ വില്ലിബ്രോഡ് : നവംബർ 7

നോര്‍ത്തമ്പ്രിയായില്‍ 658-ല്‍ വില്ലിബ്രോഡ് ജനിച്ചു. ഒരു ബനഡിക്‌ടൈന്‍ സന്ന്യാസിയായിരുന്നു അദ്ദേഹം. യോര്‍ക്കിനു സമീപമുള്ള റിപ്പണിലെ ഒരാശ്രമത്തിലായിരുന്നു വിദ്യാഭ്യാസം. ഇരുപതാമത്തെ വയസ്സില്‍ അയര്‍ലണ്ടില്‍ പോയി പന്ത്രണ്ടു വര്‍ഷം വി. എഗ്ബര്‍ട്ടിന്റെ ശിഷ്യത്വം സ്വീകരിച്ചു ജീവിച്ചു. പിന്നീട് എഗ്ബര്‍ട്ട് വില്ലിബ്രോഡിനെ പതിനൊന്ന് സന്ന്യാസിമാരോടൊപ്പം മിഷന്‍ പ്രവര്‍ത്തനത്തിനായി ഫ്രീസിയായിലേക്ക് അയച്ചു. 692-ല്‍ റോം സന്ദര്‍ശിച്ചപ്പോള്‍ തന്റെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പിന്റെ അംഗീകാരം ലഭിച്ചു. രണ്ടാമത്തെ റോമാ സന്ദര്‍ശനവേളയില്‍ പോപ്പ് സെര്‍ജിയസ് ഒന്നാമന്‍ ഫ്രീസിയാക്കാരുടെ ആര്‍ച്ചുബിഷപ്പായി വില്ലിബ്രോഡിനെ അഭിഷേകം ചെയ്യുകയും അദ്ദേഹത്തെ ക്ലമന്റ് Read More…

Daily Saints Reader's Blog

ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ് : നവംബർ 6

നോബ്ലാക്കിലെ ലിയോണാര്‍ഡ് അഥവാ ലിമോഗെസിലെ ലിയോണാര്‍ഡ് ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) അവിടുത്തെ രാജാവിനോടൊപ്പം വിശുദ്ധ ലിയോണാര്‍ഡും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധന്‍ അനേകം തടവ് പുള്ളികളുടെ മോചനം സാധ്യമാക്കി. പിന്നീട് മാനസാന്തരപ്പെട്ട ഇവര്‍ തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം Read More…

Daily Saints Reader's Blog

വിശുദ്ധ സക്കറിയയും എലിസബത്തും: നവംബർ 5

ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, വിശുദ്ധ ലൂക്കായുടെ സുവിശേഷ പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നാണ്. പുരോഹിതനായ ആരോണിന്റെ പിന്‍തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില്‍ തന്റെ ഭര്‍ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള തുടര്‍ച്ചയായ Read More…