Meditations Reader's Blog

ദൈവഹിതമനുസരിച്ച്, ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കാം..

യോഹന്നാൻ 17 : 1 – 8മാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. അവിടുന്ന് തന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…

News Reader's Blog

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് – ഇടവകയിലെ അമ്പതോളം കലാകാരൻമാരും കലാകാരികളും അണിനിരക്കുന്ന ബൈബിൾ നാടകം . “ആ ശബ്ദം നിലച്ചിട്ടില്ല” ഇന്ന് രാത്രി 7 മണിക്ക് പാരിഷ്ഹാളിൽ നടക്കും. വി.ബൈബിളിലെ സ്നാപകയോഹന്നാന്റെ കഥയെ ആസ്പദമാക്കി ഇടവകാംഗമായ ബിജോ മാത്യൂ കൊല്ലക്കൊമ്പിൽ ആണ് രചനയും സംവിധാനവും – നിർവ്വഹിച്ചിരിക്കുന്നത്. അസിസ്റ്റന്റ് വികാരി ഫാദർ തോമസ് കട്ടിപ്പറമ്പിലും പ്രധാന റോളിൽ അഭിനയിക്കുന്നു. ഇടവകയിലെ കലാപ്രതിഭകളെ വളർത്തി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വികാരി Read More…

Daily Saints Reader's Blog

വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ: നവംബർ 23

അന്ത്യോക്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിർണയിലെ വിശുദ്ധ പോളികാർപ്പ് എന്നിവരോടൊപ്പം “അപ്പോസ്തോലിക പിതാവ്” എന്ന പദവി വഹിക്കുന്ന മൂന്ന് ആദ്യകാല സഭാപിതാക്കന്മാരിൽ ഒരാളാണ് വിശുദ്ധ ക്ലെമൻ്റ്. അപ്പോസ്തലന്മാരെ വ്യക്തിപരമായി അറിയുകയും അവരിൽ നിന്ന് സുവിശേഷം സ്വീകരിക്കുകയും അപ്പോസ്തലന്മാരുടെ ആദ്യ അവകാശികളും പിൻഗാമികളും ആയിത്തീരുകയും ചെയ്തവരാണ് അപ്പസ്തോലിക പിതാക്കന്മാർ. വിശുദ്ധ ക്ലെമൻറ് മാർപ്പാപ്പയെ കുറിച്ച്, വിശുദ്ധ ഐറേനിയസ് (c. 130-c. 202) എഴുതി, “ഈ മനുഷ്യൻ, വാഴ്ത്തപ്പെട്ട അപ്പോസ്തലന്മാരെ കാണുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിനാൽ, അപ്പോസ്തലന്മാരുടെ പ്രസംഗം ഇപ്പോഴും Read More…

News Reader's Blog Social Media

മോൺ. ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച

നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ മെത്രാഭിഷേകച്ചടങ്ങുകൾ 24ന് ഉച്ചയ്ക്കു 2നു ചങ്ങനാശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് പ്രതിനിധി ആർച്ച് ബിഷപ് ഡോ. എഡ്‌ഗർ പാർറ എന്നിവർ സഹകാർമികരാകും. വൈദികരുടെ നേതൃത്വത്തിൽ 12 കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തക്കാടാണു ജനറൽ കൺവീനർ. മോൺ. Read More…

News Reader's Blog Social Media

പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ

പാലാ അമലോത്ഭവ ജൂബിലി തിരുനാൾ ഡിസംബർ ഒന്നു മുതൽ ഒൻപത് വരെ ആചരിക്കുന്നു. ഏഴാം തീയതി രാവിലെ 7.30 ന് അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്‌ഠിക്കും. പ്രധാന തിരുനാൾ ദിനമായ എട്ടാം തീയതി 10 മണിക്ക് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ കാർമ്മികത്വത്തിൽ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും. പാലാ കത്തീഡൽ, ളാലം പഴയപള്ളി, ളാലം പൂത്തൻപള്ളി ഇടവകകളുടെ ആഭിമുഖ്യത്തിൽ പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അലോത്ഭവ മാതാവിൻ്റെ തിരുനാൾ ഡിസംബർ 1 മുതൽ Read More…

Pope's Message Reader's Blog

അജപാലനമേഖലയിൽ സഭാചരിത്രപഠനത്തിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ

പൗരോഹിത്യപരിശീലനരംഗത്തും, അജപാലനമേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത് ഏറെ പ്രധാനപെട്ടതാണെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ്പുതിരുനാൾ ദിനമായ നവംബർ ഇരുപത്തിയൊന്നിന് നൽകിയ തുറന്ന കത്തിലൂടെയാണ് സാമൂഹികയാഥാർത്ഥ്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും സാഹായിക്കുന്നതിൽ ചരിത്രപഠനത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. പൗരോഹിത്യപരിശീലനരംഗത്ത് കഴിഞ്ഞ ഇരുപത് നൂറ്റാണ്ടുകളുടെ സഭാചരിത്രം പഠിപ്പിക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും, തങ്ങളുടെ മാനവികതയുടെ ചരിത്രപരമായ വശം ഈ രംഗത്തുള്ളവർ കൂടുതൽ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ചരിത്രത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, മുൻതലമുറകളുമായി ബന്ധപ്പെടാതെ, നാളെകളെക്കുറിച്ച് നമുക്ക് Read More…

News Reader's Blog Social Media

തുരുത്തിപ്പളളിയിലെ സ്നേഹസംഗമം ശ്രദ്ധേയമായി

കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ Read More…

Daily Saints Reader's Blog

വിശുദ്ധ സിസിലിയ : നവംബർ 22

റോമൻ രക്തസാക്ഷികളിൽ ഏറ്റവും പ്രശസ്തയായ ഒരാളാണ് സിസിലിയ. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഐതിഹ്യമനുസരിച്ച് , അവൾ ഒരു കുലീന റോമൻ ആയിരുന്നു, അവൾ കുട്ടിക്കാലത്ത് തൻ്റെ കന്യകാത്വം ദൈവത്തോട് നേർന്നിരുന്നു. ഭാവിയിലെ വിശുദ്ധനായ വലേറിയനുമായി അവൾ വിവാഹിതയായപ്പോൾ , ഒരു ദൈവദൂതൻ താൻ കന്യകയായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ അവനോട് പറഞ്ഞു. മാലാഖയെ കാണാൻ അനുവദിച്ചാൽ ഈ ആഗ്രഹത്തെ മാനിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അവൻ മാമോദീസ സ്വീകരിച്ചാൽ അവൻ ചെയ്യുമെന്ന് അവൾ മറുപടി പറഞ്ഞു . Read More…

Daily Saints Reader's Blog

പരിശുദ്ധ കന്യക മറിയത്തിൻ്റെ കാഴ്ചവയ്പ് : നവംബർ 21

പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ഇന്ന് ആഘോഷിക്കുകയാണ് തിരുസഭ. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുനാളുകളായ പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ Read More…

News Reader's Blog

മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ എക്യുമെനിക്കൽ ആയി അരുവിത്തുറപ്പള്ളിയിൽ ആചരിച്ചു

അരുവിത്തുറ : സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ തിരുനാൾ അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ ഭക്തിപൂർവ്വം കൊണ്ടാടി. തിരുനാളിന്റെ ഭാഗമായി നവംബർ 20 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറത്തു നമസ്കാരവും വിവിധ സഭകളിലെ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങളുമായി നടത്തപ്പെട്ട തിരുനാൾ ആചരണം വേറിട്ടതും നവ്യവുമായ ഒരു അനുഭവമായി മാറി. ഒന്നാം നൂറ്റാണ്ടിലെ ഭാരതീയർ ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷം അവന്റെ ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് Read More…