ഫാ. ജയ്സൺ കുന്നേൽ mcbs ആഗ്രഹിക്കാത്തതു സംഭവിക്കുമ്പോഴും കർത്താവിനു സമർപ്പിക്കുകആഗ്രഹത്തിന് വിരുദ്ധമായി വരുന്നതെല്ലാം സഹിച്ചു കര്‍ത്താവിനു കാഴ്ച കൊടുക്കണം. വിശുദ്ധ അൽഫോൻസാമ്മ ആഗ്രഹത്തിന് വിരുദ്ധമായതെല്ലാം സഹിച്ചു കർത്താവിനു കാഴ്ച കൊടുക്കുക എന്ന വിശുദ്ധ അൽഫോൻസാമ്മയുടെ മനോഭാവം ബലിജീവിതം നയിക്കുന്ന ക്രൈസ്തവരുടെ ജീവിതത്തിൻ്റെ നേർസാക്ഷ്യമാണ്. മനുഷ്യജീവിതത്തിൽ പ്രതീക്ഷിച്ചതിലുപരി കഷ്ടതകളും ദുരിതങ്ങളും വന്നുചേർന്നേക്കാം. എന്നാൽ അവയെ ദൈവത്തിനുള്ള അർപ്പണമായി മാറ്റുക എന്നത് ഉന്നതമായ ആത്മീയ വളർച്ച കരസ്ഥമാക്കിയവർക്കു മാത്രം സാധ്യമായ കാര്യമാണ്. വിശുദ്ധ അൽഫോൻസാമ്മ തന്റെ ജീവിതത്തിൽ ഇതിന്റെ ഉദാത്ത Read More…
Reader’s Blog
35 ദിവസം നീണ്ട ആശങ്കകൾക്ക് അറുതി; ഫ്രാൻസിസ് മാർപാപ്പ നാളെ വിശ്വാസികളെ അഭിവാദ്യം ചെയ്യും
ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 മണികഴിയുമ്പോൾ ആശീർവ്വാദം നല്കുന്നതിനായി ആശുപത്രിയുടെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, വെളിപ്പെടുത്തി. പാപ്പായ്ക്കുണ്ടായിട്ടുള്ള ശ്വസന-ചലനപരങ്ങളായ നേരിയ പുരോഗതികളിൽ തുടർച്ചയുണ്ടെന്ന് വാർത്താ കാര്യാലയം, മാർച്ച് 21-ന് (വെള്ളിയാഴ്ച) രാത്രി അറിയിച്ചിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയാണെന്നും വാർത്താകാര്യാലയം അന്നു വെളിപ്പെടുത്തി. രാത്രിയിൽ ശ്വസനത്തിന് യന്ത്രസഹായം (മെക്കാനിക്കൽ വെൻറിലേഷൻ) ഉപയോഗപ്പെടുത്തുന്നില്ലെയെന്നും എന്നാൽ അതിനു Read More…
റോമിലെ വിശുദ്ധ ലിയ: മാർച്ച് 22
റോമിലെ ലിയയെക്കുറിച്ചുള്ള വിവരങ്ങൾ അവളുടെ പ്രിയപ്പെട്ട സുഹൃത്തായ പണ്ഡിതനായ വിശുദ്ധ ജെറോമിന്റെ സാക്ഷ്യത്തിലൂടെ മാത്രമേ അറിയൂ. ബൈബിളിന്റെ ലാറ്റിൻ വിവർത്തനത്തിന് (വൾഗേറ്റ്) പേരുകേട്ട പണ്ഡിത സന്യാസിയായ ജെറോം, വിശുദ്ധ ലിയയെക്കുറിച്ചുള്ള സഭയുടെ ഏക ഉറവിടമാണ്. സമ്പത്തിലും പദവികളിലും ജനിച്ച റോമിലെ ഒരു കുലീന സ്ത്രീ, ജെറോമിന്റെ സമകാലികയായിരുന്നു. എന്നിരുന്നാലും, വിവാഹശേഷം താമസിയാതെ അവൾ വിധവയായി, സാമ്പത്തികമായി വളരെ നല്ല അവസ്ഥയിലായിരുന്നു. എന്നിരുന്നാലും, ഒരു ധനികയായ വിധവയായി ജീവിക്കുന്നതിനുപകരം, അവൾ നഗരത്തിലെ സമർപ്പിത കന്യകമാരുടെ ഒരു കോൺവെന്റിൽ ചേർന്നു.അവൾക്കുണ്ടായിരുന്ന Read More…
ലഹരിവ്യാപനത്തിനും, അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയെന്ന് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍
ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായി ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തിയതായി ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭവനങ്ങളും തൊഴില്‍ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റുകളും വ്യാപാര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ബോധ്യപ്പെട്ടതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ രണ്ടാംഘട്ട പരിപാടിയുടെ രണ്ടാം ദിനത്തില്‍ രാമപുരം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തിയപ്പോഴാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജനങ്ങള്‍ പ്രതികരണം Read More…
ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ചിലെയിൽ വത്തിക്കാൻ സ്ഥാനപതി
തെക്കേ അമേരിക്കന്‍ രാജ്യമായ ചിലെയിലെ വത്തിക്കാൻ സ്ഥാനപതിയായി (അപ്പോസ്‌തലിക് നുൺഷ്യോ) ആർച്ച് ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചു. ഈസ്റ്ററിനു ശേഷം ചുമതലയേൽക്കും. കോട്ടയം അതിരൂപതയിലെ നീണ്ടൂർ ഇടവകാംഗമാണ്. 1966 ഓഗസ്റ്റ് നാലിനാണ് കുര്യൻ മാത്യു വയലുങ്കൽ ജനിച്ചത്. 2021 മുതൽ അൾജീരിയ, തുനീസിയ എന്നിവിടങ്ങളിലെ സ്ഥാനപതിയാണ്. 1991 ഡിസംബർ 27നു വൈദിക പട്ടം സ്വീകരിച്ചു. 1998ൽ റോമിലെ ഹോളിക്രോസ് പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്നു കാനൻ നിയമത്തിൽ പിഎച്ച്ഡി നേടിയശേഷം വത്തിക്കാൻ നയതന്ത്ര Read More…
മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുണ്ടാകണം : ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: പൊതുസമൂഹത്തെ അപകടകരമായി ഗ്രസിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്നുകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പൊതുസമൂഹവും ഭരണകര്‍ത്താക്കളും നിലപാടെടുക്കണമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ പാലാ ബിഷപ് ഹൗസില്‍ നിന്നും തുടക്കംകുറിച്ച ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്. ലഹരിയോട് അല്പംപോലും ദയയോ മൃദുസമീപനമോ പാടില്ല. ഇതിനെതിരെ ശബ്ദിക്കാതിരുന്നാല്‍ അപകടകരമായ അവസ്ഥയിലേക്ക് സമൂഹം നീങ്ങും. നിയന്ത്രണമില്ലാതെ ലഹരിവസ്തുക്കള്‍ വ്യാപിക്കുകയാണ്. ഇക്കാര്യത്തില്‍ ഉരുക്കുമുഷ്ടിതന്നെ Read More…
വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകർ: മാർ മാത്യു മൂലക്കാട്ട്
കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂർവം മനസ്സിലാക്കാൻ ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആർച്ചുബിഷപ്പ് മാർ മാത്യു മൂലക്കാട്ട്. സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രൈബ്യൂണൽ ജഡ്ജിമാരുടെയും, നീതി സംരക്ഷകരുടെയും, രൂപതകളിലെ ജുഡീഷൽ വികാരിമാരു ടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സഭയുടെ നീതി നിർവഹണ വിഭാഗത്തിന്റെ മോഡറേറ്റർയായ മാർ മൂലക്കാട്ട്. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവ ത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാൽ മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്ന താകണം Read More…
മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പാലാ രൂപത: മാസ് പിന്തുണയുമായി പൊതുസമൂഹം
പാലാ: മനുഷ്യജീവനുകളെ കൂട്ടക്കുരുതിക്ക് കൊടുക്കുന്ന മാരക ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ക്കശ നിലപാടുകളുമായി പാലാ രൂപതയും, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതാതിര്‍ത്തിക്കുള്ളിലെ ഒരു കുഞ്ഞുപോലും ലഹരിക്കടിമപ്പെടരുതെന്ന ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് പാലാ രൂപതയിലെ ഊര്‍ജ്ജിത ലഹരിവിരുദ്ധ മുന്നേറ്റങ്ങളുടെ തുടര്‍ച്ചയ്ക്ക് കാരണം. ‘വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്’ പരിപാടിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പാലാ ബിഷപ്‌സ് ഹൗസില്‍ തിങ്കളാഴ്ച്ച (17.03.2025) രാവിലെ 9 ന് Read More…
യുവജനതക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥ, സർക്കാർ കർഷക സൗഹൃദമാകണമെന്ന് മാർ ജോസഫ് പെരുന്തോട്ടം
സർക്കാർ കർഷക സൗഹൃദമാകണമെന്ന്ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.യുവജനതയ്ക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ്.സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണ്. കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.സംസ്ഥാനത്ത് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണം.മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹംസർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് എടുക്കാൻ ആളില്ല.ഓരോവർഷവും പരാതികൾ അവർത്തിക്ക പ്പെടുന്നതിന് ശാശ്വത പരിഹാരം ഉണ്ടാകണം. കാർഷിക മേഖലയെ പ്രത്യേകം പരിഗണിക്കണമെന്നും മാർ ജോസഫ് Read More…
ഫ്രാൻസീസ് പാപ്പ @12
ഫാ. ജയ്സൺ കുന്നേൽ mcbs 2013 ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അസാധാരണമായ ഒരു സംഭവം നടന്നു, അന്നാണ് പത്രോസിൻ്റെ 265 പിൻഗാമിയും 2005 ഏപ്രിൽ 19 മുതൽ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ തൻ്റെ സ്ഥാനത്യാഗം The historic declaration of sede vacante പ്രഖ്യാപിച്ചത്. 2013 മാർച്ച് തിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി. മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ Read More…









