ഒരു കുട്ടിയോ ദുർബ്ബലനായ വ്യക്തിയോ എവിടെ സുരക്ഷിതനാണോ അവിടെ ക്രിസ്തു ശുശ്രൂഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ മാർച്ച് 24-28 വരെ നടക്കുന്ന സമ്പൂർണ്ണസമ്മേളനത്തിന് അയച്ച തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്. ഈ സമതിനടത്തുന്ന പ്രവർത്തനങ്ങൾ പ്രാദേശികസഭകൾക്കും സന്ന്യസ്തസമൂഹങ്ങൾക്കും ജീവവായുവാണെന്ന് വിശേഷിപ്പിച്ച പാപ്പാ അടിയന്തരാവസ്ഥകളുണ്ടാകുമ്പോൾ വിരിക്കേണ്ട ഒരു പുതപ്പല്ല കുട്ടികളുടെ ദുരുപയോഗം തടയൽ പ്രവർത്തനമെന്നും മറിച്ച്, സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറകളിൽ ഒന്നാണതെന്നും ഉദ്ബോധിക്കുകയും അവരോട് തൻറെ Read More…
Pope’s Message
ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തുന്നു…
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ മാർച്ച് 23 ഞായറാഴ്ച തിരികെ വത്തിക്കാനിലേക്ക് എത്തും. ഇതേദിവസം ഉച്ചയ്ക്ക് ത്രികാലജപപ്രാർത്ഥനയുടെ സമയത്ത് പാപ്പാ ആശപത്രിയിലെ തന്റെ മുറിയുടെ ജാലകത്തിൽ പ്രത്യക്ഷനായേക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും, പിന്നീട് ന്യുമോണിയയും മൂലം ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ മാർച്ച് 23 ഞായറാഴ്ച ആശപത്രിയിൽനിന്ന് ഡിസ്ചാർജ് ആകും. ഞായറാഴ്ച Read More…
സ്‌നേഹം ബുദ്ധിശക്തിയേക്കാൾ വിലപ്പെട്ടതാണ് : ഫ്രാൻസിസ് മാർപാപ്പ
ഫെബ്രുവരി 10–11 തീയതികളിൽ പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന നേതാക്കൾക്കുള്ള സന്ദേശത്തിൽ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ ആത്യന്തികമായി മനുഷ്യരാശിയെ സേവിക്കുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന തന്റെ നിലപാട് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു. ഫെബ്രുവരി 11-ന് തന്റെ സന്ദേശത്തിൽ ഫ്രഞ്ച് തത്ത്വചിന്തകനായ ജാക്വസ് മാരിറ്റൈനെ ഉദ്ധരിച്ച് പരിശുദ്ധ പിതാവ് പറഞ്ഞു: “സ്നേഹം ബുദ്ധിശക്തിയേക്കാൾ വിലപ്പെട്ടതാണ്”, ഡാറ്റയ്ക്കും അൽഗോരിതങ്ങൾക്കും അമിതമായി പ്രാധാന്യം നൽകുന്നത് സത്യത്തെ അപകടകരമാംവിധം കൃത്രിമമാക്കുകയും മനുഷ്യന്റെ സർഗ്ഗാത്മകതയെ ദുർബലപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക പ്രകടിപ്പിച്ചു. “എന്റെ ഏറ്റവും Read More…
പാവപ്പെട്ടവർക്കും ദുരിതമനുഭവിക്കുന്നവർക്കും ശുശ്രൂഷ ചെയ്യുന്ന സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കാം: ഫ്രാൻസിസ് പാപ്പാ
ദരിദ്ര്യരാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്കും, യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വേണ്ടി ശുശ്രൂഷ ചെയ്യുന്ന വൈദികർക്കും, സമർപ്പിതർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഫെബ്രുവരി 5ന് വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയുടെ അവസാനം പോളിഷ് ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്ത അവസരത്തിലാണ് ബുദ്ധിമുട്ടേറിയ അജപാലനമേഖലകളിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരെ പാപ്പാ പ്രത്യേകം അനുസ്മരിച്ചത്. ഉക്രൈൻ, മദ്ധ്യപൂർവ്വദേശങ്ങൾ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങൾ തന്റെ പ്രഭാഷണത്തിൽ പാപ്പാ പ്രത്യേകം പരാമർശിച്ചു. സായുധസംഘർഷങ്ങളും യുദ്ധങ്ങളും നിലനിൽക്കുന്നയിടങ്ങളിൽ വൈദികരുടെയും സമർപ്പിതരുടെയും സാന്നിദ്ധ്യം, Read More…
ആശയവിനിമയം മാനവികതയുടെ മുറിവുകൾ ഉണക്കണം: ഫ്രാൻസിസ് മാർപാപ്പാ
നിസ്സംഗത, അവിശ്വാസം, വിദ്വേഷം എന്നിങ്ങനെയുള്ള തിന്മകൾ നിറയുന്ന ഒരു ലോകത്തിൽ, നന്മയുടെ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതും, ഹൃദയത്തെ വിശാലമാക്കിക്കൊണ്ട്, സാഹോദര്യം ഉറപ്പുവരുത്തുന്നതുമായ ഒരു മാനവികത സൃഷ്ടിക്കുന്നതാണ് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നു ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു. അൻപത്തിയൊമ്പതാമത് ആഗോള സമൂഹ മാധ്യമ ദിനത്തിനായുള്ള ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ജൂബിലി വർഷത്തിൽ, പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമുക്ക്, മറ്റുള്ളവരുടെ ജീവിതത്തിൽ മറഞ്ഞിരിക്കുന്ന പ്രത്യാശയുടെ കിരണങ്ങൾ ജ്വലിപ്പിക്കുവാനുള്ള കടമയെയും പാപ്പാ ഓർമ്മപ്പെടുത്തുന്നു. മാധ്യമപ്രവർത്തകരുടെ മധ്യസ്ഥനായ വിശുദ്ധ Read More…
തിരുഹൃദയം ജീവജലത്തിൻ്റെ അരുവികൾ ചൊരിയുന്നത് തുടരും…
ഡോ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS ‘ഡിലെക്സിറ്റ് നോസ്’ (Dilexit nos)- ൻ്റെ കാലികപ്രസക്തി! 28000 വാക്കുകളും 220 ഖണ്ഡികകളും 227 അടിക്കുറിപ്പുകളും ഉള്ള ‘ഡിലെക്സിറ്റ് നോസ്’ (Dilexit Nos / അവൻ നമ്മെ സ്നേഹിച്ചു) എന്ന ചാക്രീയ ലേഖനത്തിന് നാല് അദ്ധ്യായങ്ങളും ചെറിയൊരു ഉപസംഹാരവുമാണുള്ളത്. തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ ഈ ചക്രീയലേഖനത്തെ വി. കുർബാനയെക്കുറിച്ചുള്ള ചക്രീയലേഖനം എന്ന് വിളിക്കാനാകും. കാരണം വി. കുർബാനയിൽ പങ്കുകൊണ്ടുകൊണ്ടും, വി. കുർബാന സ്വീകരിച്ചുകൊണ്ടും, വ്യാഴാഴ്ചകളിൽ വി. കുർബാനക്കുമുൻപിൽ ഒരു മണിക്കൂർ ആരാധനാ Read More…
പ്രത്യാശയുടെ പാത യേശുവിന്റേതാണ്: ഫ്രാൻസിസ് പാപ്പാ
പ്രത്യാശയുടെ ജൂബിലി വർഷത്തിൽ നിത്യനഗരമായ റോം സന്ദർശനത്തിനായും, തീർത്ഥാടനത്തിനായും എത്തിച്ചേർന്ന സ്‌പെയിനിലെ കോർദോബ സെമിനാരിയിൽ നിന്നുള്ള വൈദികവിദ്യാർത്ഥികൾക്കും, പരിശീലകർക്കും ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ജനുവരി മാസം പതിനേഴാം തീയതി അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ച്ചയുടെ അവസരത്തിലാണ്, പ്രത്യാശയുടെ തീർത്ഥാടനം വിശ്വാസികൾക്ക് നൽകുന്ന സൂചനകളെയും, അടയാളങ്ങളെയും എടുത്തു പറഞ്ഞുകൊണ്ട് സന്ദേശം നൽകിയത്. ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീർത്ഥാടകരായി എത്തിച്ചേർന്ന വൈദികവിദ്യാർത്ഥികളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എടുത്തുപറഞ്ഞു. യേശുവുമായുള്ള കണ്ടുമുട്ടലിലേക്ക് നമ്മെ ‘നയിക്കുന്ന’താണ് പ്രത്യാശയുടെ തീർത്ഥാടനത്തിന്റെ ആദ്യ Read More…
കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ…
ഫാ. വർഗീസ് വള്ളിക്കാട്ട് കത്തോലിക്കാ കൂട്ടായ്മയിലെ ആരാധനാക്രമ പാരമ്പര്യങ്ങൾ!കത്തോലിക്കാ സഭ ആറ് ആരാധനാക്രമ പാരമ്പര്യങ്ങളെ അംഗീകരിക്കുന്നു: 1.അലക്സാണ്ട്രിയൻ പാരമ്പര്യംഈജിപ്തിലെ അലക്സാണ്ട്രിയയിൽ ഉത്ഭവിച്ച ഈ പാരമ്പര്യം കോപ്റ്റിക് കത്തോലിക്കാ സഭയും എത്യോപ്യൻ കത്തോലിക്കാ സഭയും ഉപയോഗിക്കുന്നു. 2.അന്ത്യോക്യൻ പാരമ്പര്യംഈ പാരമ്പര്യം സിറിയയിലെ അന്ത്യോക്യയിൽ ഉത്ഭവിച്ചതും മരോണൈറ്റ് സഭ, സിറിയക് കത്തോലിക്കാ സഭ, സിറോ-മലങ്കര കത്തോലിക്കാ സഭ എന്നിവ ഉപയോഗിക്കുന്നതുമാണ്. 3.അർമേനിയൻ പാരമ്പര്യംഅർമേനിയൻ കത്തോലിക്കാ സഭയ്ക്ക് മാത്രമുള്ള ഈ പാരമ്പര്യത്തിന്റെ വേരുകൾ പുരാതന അർമേനിയയിലാണ്. 4.ബൈസന്റൈൻ പാരമ്പര്യംഗ്രീക്ക് അല്ലെങ്കിൽ കോൺസ്റ്റാന്റിനോപൊളിറ്റൻ Read More…
കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്…
ഫാ. വർഗീസ് വള്ളിക്കാട്ട് കത്തോലിക്കാ സഭകത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ്:ഓറിയന്റൽ കത്തോലിക്കാ സഭകൾ (23). അലക്സാണ്ട്രിയൻ പാരമ്പര്യം:1. കോപ്റ്റിക് കത്തോലിക്കാ സഭ2. എറിട്രിയൻ കത്തോലിക്കാ സഭ3. എത്യോപ്യൻ കത്തോലിക്കാ സഭ അന്ത്യോക്യൻ പാരമ്പര്യം:1. മരോണൈറ്റ് സഭ2. സിറിയക് കത്തോലിക്കാ സഭ3. സിറോ-മലങ്കര കത്തോലിക്കാ സഭ അർമേനിയൻ പാരമ്പര്യം:1. അർമേനിയൻ കത്തോലിക്കാ സഭ ബൈസന്റൈൻ പാരമ്പര്യം:1. അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ Read More…
മാനവിക, സഹോദര്യമൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയതന്ത്രബന്ധം വളർത്തുക: ഫ്രാൻസിസ് പാപ്പാ
ഔദ്യോഗികപരമായ നയതന്ത്രബന്ധത്തിനൊപ്പം കുടുംബ, മാനവിക, സഹോദര്യപരമായ ബന്ധത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ഫ്രാൻസിസ് പാപ്പാ. ഇന്ന് രാവിലെ, പരിശുദ്ധ സിംഹാസനവുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങളുടെയും അന്താരാഷ്ട്രസംഘടനകളുടെയും പ്രതിനിധികൾക്ക് ഈ വർഷവും പതിവുപോലെ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ, മാനവിക, സാഹോദര്യ മൂല്യങ്ങൾക്കുണ്ടാകേണ്ട പ്രാധാന്യം പാപ്പാ എടുത്തുകാട്ടിയത്. കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം 2025, ജൂബിലിയുടെ വർഷമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്, പ്രത്യേകമായ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും, ലോകത്തിന്റെ ചടുലതയിൽനിന്ന് മാറി, സ്വസ്ഥമായിരിക്കാനും വിചിന്തനം നടത്താനുമുള്ള ഒരു സമയമാണെന്നും പാപ്പാ പറഞ്ഞു. Read More…