Daily Prayers Meditations Reader's Blog

മാനസാന്തരത്തിന്റെ ഫലങ്ങൾ പുറപ്പെടുവിക്കാം

ലൂക്കാ 13 : 1 – 5മാനസാന്തരം. മാനസാന്തരത്തിന്റെ ആവശ്യകതയാണ് ഈ വചനഭാഗത്തിലൂടെ യേശു വ്യക്തമാക്കുന്നത്. പാപത്തിന്റെ പരിണിതഫലങ്ങളാണ് ജീവിതദുരന്തങ്ങൾ എന്ന വികലമായ കാഴ്ചപ്പാടിനെ അവൻ തിരുത്തിക്കുറിക്കുന്നു. അവ മുൻകാലപാപങ്ങളുടെ ഫലമാണ് എന്നതിൽ അവൻ വിശ്വസിക്കുന്നില്ല. തെറ്റുകൾ മനുഷ്യസഹജമെങ്കിലും, അത് തിരിച്ചറിഞ്ഞുള്ള മാനസാന്തരം ദൈവീകമായ ഒരു പ്രവൃത്തിയാണ്. നാശത്തിൽനിന്നും രക്ഷനേടാനുള്ള ഏക മാർഗ്ഗം. എല്ലാമനുഷ്യരും പാപികളാണ്. അവിടുത്തെ ശിക്ഷാവിധിക്ക് അർഹരുമാണ്‌. എന്നാൽ, രക്ഷ നേടാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ മാറ്റമാണ് എന്ന് തിരിച്ചറിഞ്ഞു, സ്വയം തിരുത്തുന്നവൻ രക്ഷ കരഗതമാക്കും. Read More…

Meditations Reader's Blog

വിശ്വാസത്തിൽ ആഴപ്പെടാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാം..

മത്തായി 24 : 1 – 14കാലത്തിന്റെ പ്രവചനം. ഇതെല്ലാം എപ്പോൾ സംഭവിക്കും?ആകാംക്ഷ നിറഞ്ഞ ഒരു ചോദ്യമാണിത്. യുഗാന്ത്യോന്മുഖ കാഴ്ചപ്പാടോടെ അവൻ പറഞ്ഞ കാര്യങ്ങൾ അവർ ഗ്രഹിച്ചിരുന്നില്ല എന്നതാണ് ഈ ചോദ്യത്തിന് നിതാനം. ക്ലേശങ്ങളുടേയും പീഡനങ്ങളുടേയും വ്യാജക്രിസ്തുമാരുടേയും കാലം. വഴിതെറ്റി പോകാതിരിക്കാൻ ഏറെ ജാഗ്രത പുലർത്താൻ അവൻ ആളുകളെ ഉപദേശിക്കുന്നു. യേശുവിന്റെ പീഡാസഹനത്തിന്റെ തുടർച്ചയെന്നവണ്ണം അവന്റെ പിൻഗാമികളും പീഡനങ്ങൾക്ക് വിധേയരാകും. അത് അവന്റെ ശിഷ്യത്വത്തിന്റെ വിലയായിക്കണ്ട്‌ സ്വീകരിച്ചേ മതിയാകൂ. സകല ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടും. അവിടെല്ലാം പീഡനം Read More…

Meditations Reader's Blog

ജാഗരൂകരായി രക്ഷകൻ്റെ വരവിനായി കാത്തിരിക്കാം

ലൂക്കാ 21:29-38മനുഷ്യപുത്രൻ. ജാഗരൂകരായി അവൻ്റെ വരവിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ ഈശോ ഈ വചനഭാഗത്തിലൂടെ നമ്മോട് ആഹ്വാനം ചെയ്യുന്നു. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക് ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ Read More…

Meditations Reader's Blog

അടയാളങ്ങൾ ആവശ്യപ്പെടാതെ, മാനസാന്തരത്തിലൂടെ ക്രിസ്തുവിൽ അഭയംതേടാം..

മത്തായി 12 : 38 – 42വിശ്വസിക്കാൻ എന്തടയാളം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ അവരുടെ മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ ജീവിതവുമായി ഒരുപാട് Read More…

Meditations Reader's Blog

മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാം..

ലൂക്കാ 3 : 7 – 14സ്വയം മാറ്റത്തിന്റെ മണിനാദം മുഴങ്ങട്ടെ. ജീവിതനവീകരണത്തിന് തയ്യാറാകാത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്നാപകന്റെ വാക്കുകളാണ് വചനഭാഗം. അവർ പാരമ്പര്യത്തിൽ വമ്പ് പറഞ്ഞു, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണ്. അതൊന്നും ദൈവശിക്ഷയിൽനിന്നും ഒഴിവാകാനുള്ള ഒഴികഴിവുകൾ അല്ലെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു. രക്ഷ എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രം അർഹതപ്പെട്ടതല്ല, അത് സാർവ്വത്രികമാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അത് നേടാൻ, മാനസാന്തരഫലങ്ങൾ പുറപ്പെടുവിക്കണം. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ ഒരു മാനസാന്തരവ്യക്തിയുടെ ഉള്ളിൽ ജനിക്കേണ്ട ആദ്യചോദ്യം ഇതായിരിക്കണം. Read More…

Meditations Reader's Blog

ഉത്ഥിതനായ യേശുവിൽ പ്രത്യാശയർപ്പിക്കാം..

മത്തായി 22 : 23 – 33പുനരുത്ഥാനം. സദുക്കായരുടെ യേശുവിനെതിരെയുള്ള മതപരവും വിശ്വാസപരവുമായ വാദമാണ് വചനഭാഗം. പുനരുത്ഥാനമാണ് പ്രധാനവിഷയം. അവർ അതിൽ വിശ്വസിച്ചിരുന്നില്ല എന്നതാണ് പ്രധാനകാരണം. ഒരു സാങ്കൽപ്പിക കഥയുമായി അവർ യേശുവിനെ സമീപിക്കുന്നു. പുനരുത്ഥാനത്തിൽ ഓരോരുത്തരും പുതിയ സൃഷ്ടികളാണ് എന്ന സത്യം ഈശോ അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. അമർത്യതയിൽ വിവാഹമോ, സന്താനോൽപ്പാദനമോ ആവശ്യമില്ല. ശരീരത്തോടെ ഉയിർത്തെഴുന്നേൽക്കുമ്പോഴും, പുതു സൃഷ്ടികളായതിനാൽ, സ്വർഗ്ഗീയദൂതർക്ക് സമാനമാണവർ. അവിടെ വിവാഹം എന്ന ചിന്തയെ ജനിക്കുന്നില്ല. ദൈവത്തിൽ വിശ്വാസമർപ്പിച്ചവർ ഒരിക്കലും നശിച്ചു പോയിട്ടില്ല. കാരണം, Read More…

Meditations Reader's Blog

വിവാഹജീവിതത്തിന്റെ പരിശുദ്ധി…

മത്തായി 5 : 27 – 32കുടുംബബന്ധങ്ങളിലെ പവിത്രത. ദൈവകല്പനയുടെ ധാർമ്മികവശം അവൻ ഈ കല്പനയുടെ വിവരണത്തിലൂടെ വിശദീകരിക്കുന്നു. മാനുഷീക നിയമങ്ങളിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി, അവയുടെ ആന്തരീകവശം അവൻ അവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. നമ്മിലെ ആന്തരീകമനോഭാവം ധാർമ്മികതയുടെ ഭാഗം തന്നെയാണ്. ഉള്ളിലെ പാപചിന്തകളും തെറ്റ് തന്നെ. ഭാര്യ, ഭർത്താവിന്റെ ഉടമസ്ഥതയിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ ഒരുവൻ മറ്റൊരുവന്റെ ഭാര്യയെ മോഹിക്കുമ്പോൾ, അവന്റെ സമ്പത്ത് മോഷ്ടിക്കുന്നതിന് തുല്യമായി അതിനെ കരുതിയിരുന്നു. ഇവിടെ മോഹം പോലും പാപമായി കണ്ടിരുന്നു എന്ന് Read More…

Meditations Reader's Blog

യേശുവിൽ ആശ്രയിക്കാം ; രക്ഷ നേടാം

ലൂക്കാ 23 : 33 – 43ആശ്രയിക്കുക…രക്ഷ നേടുക… യേശുവിന്റെ മരണവും, അതിനെത്തുടർന്നുള്ള പ്രതികരണങ്ങളുമാണ് വചനഭാഗം.ഇവ ഓരോന്നും യേശുവിന്റെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കുന്നവയാണ്. നിരപരാധിയും നീതിമാനുമായ യേശു അന്യായമായി സഹിക്കുമ്പോഴും, ജീവൻ ബലിയായി പിതാവിന് സമർപ്പിക്കുമ്പോഴും, പ്രവചനങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് നടക്കുന്നത്. ഈ വേദനകൾക്ക് നടുവിലും അവൻ രക്ഷ ദാനമായി നൽകുന്നു. സ്വന്തരക്തത്താൽ അവൻ മനുഷ്യകുലത്തെ മുഴുവനായും വീണ്ടെടുത്തു. അവനോടുകൂടെ ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ, വലത്തെ കള്ളൻ, സ്വയം ആത്മശോധനയ്ക്ക് വിധേയപ്പെട്ടു രക്ഷനേടുന്നു. ദൈവത്തെ ഭയപ്പെടാനും ശാരീരികമായ രക്ഷയേക്കാൾ ആത്മീയരക്ഷ Read More…

Meditations Reader's Blog

ഈശോ നൽകുന്ന അധികാരം ഭരിക്കാനുള്ള അധികാരമല്ല, സേവിക്കാനുള്ളതാണ്

മത്തായി 10:5 -15തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും, ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…

Meditations

ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് കാരണമാകും

ലൂക്കാ 16 : 19 – 31സമ്പത്തിന്റെ വിനിയോഗം. രണ്ട് വിപരീത കഥാപാത്രങ്ങളെ ചിത്രീകരിച്ചു, ഇഹലോകവും പരലോകവും വിവരിച്ചു നൽകുന്നു. മാനുഷീക ചിന്തകൾ പ്രകാരം, സമ്പത്ത് ദൈവാനുഗ്രഹമാണ്. ആയതിനാൽ, ആ ഭാഗ്യം സ്വർഗ്ഗത്തിലും തുടരും എന്നുള്ള തെറ്റിദ്ധാരണ ആളുകളിൽ രൂഢമൂലമായിരുന്നു. എന്നാൽ, ദാരിദ്ര്യം ദൈവശാപത്തിന്റെ ലക്ഷണമാണ്. അതും ഇതേ രീതിയിൽ തന്നെ പരലോകത്തിലും തുടരും. എന്നാൽ ആളുകളുടെ ചിന്തകൾക്ക് വിപരീതമായാണ് ദൈവതിരുമുമ്പാകെ എല്ലാം സംഭവിക്കുന്നത്. ഈ ലോകജീവിതസൗഭാഗ്യം പരലോകത്തിൽ കൂട്ടിനെത്തില്ല, മറിച്ച്, ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് Read More…