Honey Bhaskaran “താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന വീട്ടു പേരിനോളം അലിവുള്ള മറ്റൊരു വാക്ക് ആ പുസ്തകത്തിൽ വേറെ ഇല്ല. ആ വാക്കിനെ ഒന്ന് കെട്ടിപ്പിടിക്കാതെ ആർക്കും കടന്നു പോവാനും സാധിച്ചേക്കില്ല. ആത്മ സുഹൃത്ത് ഫാ. മനോജ് ഒറ്റപ്ലാക്കൽ എന്ന Read More…
Author: Web Editor
ഫാ. വര്‍ഗീസ് പാത്തികുളങ്ങരക്ക് പൗരസ്ത്യരത്‌നം അവാർഡ്
സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്‌നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി. സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തി Read More…
ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 7 ന്
ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം സമൃദ്ധമായി Read More…
ആരും നശിച്ചുപോകരുത് എന്ന യേശുവിന്റെ ഉപദേശം സ്വീകരിച്ച് സഹോദരന്റെ തെറ്റുകൾ തിരുത്താം
മത്തായി 18 : 15 – 20സഹോദര തെറ്റുകൾ തിരുത്തേണ്ടവിധം. സഹോദര തെറ്റുകൾ തിരുത്തുക, പശ്ചാത്തപിച്ചാൽ അവനോട് ക്ഷമിക്കുക. അത് ഓരോ ക്രൈസ്തവന്റേയും കടമയാണ്. എന്നാൽ അത് നാം വിവേകപൂർവ്വം ഉപയോഗിച്ചില്ലെങ്കിൽ, ഫലത്തേക്കാൾ അത് ദോഷം ചെയ്യും. ഒരുപക്ഷേ, തെറ്റുചെയ്തവൻ അത് തെറ്റാണെന്ന് അംഗീകരിക്കാനും, അത് തിരുത്താനും വിമുഖത കാണിച്ചേക്കാം. എങ്കിലും, ആരും നശിച്ചുപോകരുത്, അതിന് നാം ഇടയാകരുത് എന്ന യേശുവിന്റെ ഉപദേശം കണക്കിലെടുത്ത് നാം പരിശ്രമിച്ചേ മതിയാകൂ. എന്നാൽ അതിൽ ഏറെ കരുതൽ വേണം താനും. Read More…
വിശുദ്ധ ഹയാസിന്ത്: ഓഗസ്റ്റ് 17
പോളണ്ടാണ് ഹയാസിന്തിന്റെ ജന്മദേശം. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം നിയമവും ദൈവശാസ്ത്രവും പഠിച്ച് ഡോക്ടറേറ്റ് എടുത്തപ്പോള്‍ ക്രാക്കോവില്‍ കാനണായി നിയമിതനായി. 1220-ല്‍ ബിഷപ്പിനോടൊപ്പം റോം സന്ദര്‍ശിച്ച ഹയാസിന്ത് വി. ഡോമിനിക്കിനെ കണ്ടുമുട്ടി. വചനപ്രഘോഷകര്‍ക്കായി പുതുതായി സ്ഥാപിച്ച സഭയില്‍ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച അദ്ദേഹത്തെ ഡോമിനിക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. വി. സെസ്‌ലാസും അക്കൂടെയുണ്ടായിരുന്നു. വി. ഡോമിനിക്ക്, പോളണ്ടിലേക്ക് അയയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന മിഷണറി ഗ്രൂപ്പിന്റെ തലവനായി ഹയാസിന്തിനെ നിയമിച്ചു. ആ ഉത്തരവാദിത്വം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ Read More…
ദേശീയപതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വൈദികന്‍ മരിച്ചു
കാസർഗോഡ് മുള്ളേരിയയിൽ ദേശീയപകാക താഴ്ത്തുന്നിതനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ( ഷിന്‍സ് അഗസ്റ്റിന്‍-29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൂടെയുണ്ടായിരുന്ന സഹ Read More…
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം യാചിക്കാം..
യോഹന്നാൻ 2 : 1 – 12മറിയമേ സ്വസ്തി. ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്. ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു. കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ Read More…
നിസ്കാര വിവാദം: മതപണ്ഡിതര്‍ മറച്ചുവയ്ക്കുന്ന ചില വസ്തുതകള്‍
മൂവാറ്റുപുഴ നിര്‍മ്മല കോളജിലും കോതമംഗലം പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഇസ്ലാമതവിശ്വാസികളായ വിദ്യാര്‍ത്ഥിനികള്‍ നിസ്കാരമുറി ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. മൂവാറ്റുപഴ നിര്‍മ്മല കോളജില്‍ ഈ വിഷയത്തിലുള്ള വിവാദം രൂക്ഷമായതോടെ ഒരുപറ്റം മതനേതാക്കള്‍ മുന്നോട്ടുവന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റുപറ്റിയെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ എറണാകുളം ജില്ലയിലെ മറ്റൊരു സ്കൂളിലും ഇതേ ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥിനികള്‍ പ്രശ്നം സൃഷ്ടിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. ഈ ആവശ്യം കേരളം മുഴുവനിലുമുള്ള കത്തോലിക്കാ, ക്രൈസ്തവസ്ഥാപനങ്ങളില്‍ ഇവര്‍ ആവശ്യപ്പെടും എന്നതിന്‍റെ തെളിവാണ് Read More…
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ : ഓഗസ്റ്റ് 15
1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും. പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി പുരാതനവിശ്വാസം കത്തോലിക്കാ Read More…
വിശുദ്ധ മാക്സിമില്യൻ കോൾബെ: ഓഗസ്റ്റ് 14
പോളണ്ടിലെ ഒരു കൊച്ചു ഗ്രാമമായ ഡൂൺ സ്കാവോളയിൽ കോൾബെ കുടുംബത്തിൽ ജൂലിയസിന്റേയും ഭാര്യ മരിയന്നായുടേയും രണ്ടാമത്തെ പുത്രനായി 1894 ജനുവരി 8ന് മാക്സിമില്യൻ ജനിച്ചു. അന്നുതന്നെ കുഞ്ഞിനെ മാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയിൽ കൊണ്ടുപോയി മാമ്മോദീസ നൽകി. റെയ്മണ്ട് എന്ന പേരും നൽകി. മാതാവിനോട് കോൾബെ കുടുംബത്തിന് പ്രത്യേക ഭക്തിയുണ്ടായിരുന്നു. റെയ്മണ്ടും മാതാവിന്റെ സ്വരൂപത്തിന്റെ മുന്നിൽനിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. താല്പര്യത്തോടെ അവൻ കുടുംബപ്രാർത്ഥനകളിൽ പങ്കെടുക്കുമായിരുന്നു. തുണിവില്പനക്ക് കൂടുതൽ സാധ്യതയുള്ളതിനാൽ നെയ്ത്തുകാരായ കോൾബെ കുടുംബം ‘പബിയാനിസ്’ എന്ന സ്ഥലത്തേക്ക് താമസം Read More…










