News Social Media

ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ലോകമെമ്പാടും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇന്നലെ (ആഗസ്റ്റ്-21) വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അർപ്പിച്ചത്. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ, മതാധ്യാപകരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം സൂചിപ്പിച്ചത്. “ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി ലോകത്തിന്റെ പല Read More…

News Reader's Blog

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഇന്ന് തുടക്കം

പാലാ : മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്കു വേദിയാകുന്ന പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സും ഇടയന്മാരെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി. ഇന്നു വൈകിട്ടു തുടങ്ങുന്ന അസംബ്ലി 25ന് ആണു സമാപിക്കുക. അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് വേദിയായ ആദ്യ മഹാസമ്മേളനം പത്തുവർഷം മുൻപു നടന്ന സിബിസിഐ സിന‍ഡാണ്. പിന്നീടു കാരിത്താസ് ഇന്ത്യയുടെ വൻ സമ്മേളനത്തിനും ഇൻസ്റ്റിറ്റ്യൂട്ട് സാക്ഷിയായി. ഇതിനു സമീപമുള്ള സെന്റ് തോമസ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിന്റെ താഴത്തെ നിലയിലാണ് (ബിഷപ് Read More…

Daily Saints Reader's Blog

സ്വർലോകരാജ്ഞിയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ : ഓഗസ്റ്റ് 22

‘രാജാക്കന്‍മാരുടെ രാജാവും, പ്രഭുക്കന്‍മാരുടെ പ്രഭുവുമായ’ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. ഈ വസ്തുതക്ക് വേണ്ട ആധികാരികമായ വെളിപ്പെടുത്തലുകള്‍ സഭാ പിതാക്കന്‍മാര്‍, സഭയുടെ വേദപാരംഗതന്മാര്‍, മാര്‍പാപ്പാമാര്‍ തുടങ്ങിയവര്‍ നല്‍കിയിട്ടുണ്ട്. 1954 ഒക്ടോബര്‍ 11ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ തന്റെ ചാക്രികലേഖനം വഴി സകല വിശ്വാസികളുടേയും, അജപാലകരുടേയും ചിരകാലാഭിലാഷത്തെ അംഗീകരിച്ചുകൊണ്ട് മറിയത്തിന്റെ രാജ്ഞിത്വ തിരുനാള്‍ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചു. അതിനോടകം തന്നെ ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികള്‍ Read More…

Meditations

ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് കാരണമാകും

ലൂക്കാ 16 : 19 – 31സമ്പത്തിന്റെ വിനിയോഗം. രണ്ട് വിപരീത കഥാപാത്രങ്ങളെ ചിത്രീകരിച്ചു, ഇഹലോകവും പരലോകവും വിവരിച്ചു നൽകുന്നു. മാനുഷീക ചിന്തകൾ പ്രകാരം, സമ്പത്ത് ദൈവാനുഗ്രഹമാണ്. ആയതിനാൽ, ആ ഭാഗ്യം സ്വർഗ്ഗത്തിലും തുടരും എന്നുള്ള തെറ്റിദ്ധാരണ ആളുകളിൽ രൂഢമൂലമായിരുന്നു. എന്നാൽ, ദാരിദ്ര്യം ദൈവശാപത്തിന്റെ ലക്ഷണമാണ്. അതും ഇതേ രീതിയിൽ തന്നെ പരലോകത്തിലും തുടരും. എന്നാൽ ആളുകളുടെ ചിന്തകൾക്ക് വിപരീതമായാണ് ദൈവതിരുമുമ്പാകെ എല്ലാം സംഭവിക്കുന്നത്. ഈ ലോകജീവിതസൗഭാഗ്യം പരലോകത്തിൽ കൂട്ടിനെത്തില്ല, മറിച്ച്, ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് Read More…

Daily Saints Reader's Blog

ക്ലെയർവോയിലെ വിശുദ്ധ ബെർണർദീനോസ് :ഓഗസ്റ്റ് 20

1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. ഒരു ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ്. വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു Read More…

News Social Media

ജസ്ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുക്കാൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത്

ജെസ്ന തിരോധാന കേസിൽ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായ പശ്ചാത്തലത്തിൽ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്‌നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിർദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണിൽ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റർ പിടിച്ചെടുത്ത് പരിശോധിക്കാനാണ് Read More…

News Social Media

മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണം: ഇടുക്കി രൂപത

മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് പറഞ്ഞ് ഇടുക്കി രൂപത. ജനങ്ങളോട് ആശങ്കപ്പെടരുത്, ആശങ്ക പ്രചരിപ്പിക്കരുതെന്ന് പറയുന്നതിൽ അർഥമില്ല. കേന്ദ്രസർക്കാർ മുൻകൈയെടുത്ത് വിഷയം പരിഹരിക്കണമെന്നും ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു. ഇടുക്കിയിൽ നിന്നും വിജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകൂലത തിരിച്ചറിഞ്ഞു ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണമെന്നാണ് ഇടുക്കി രൂപതയുടെ നിലപാട്. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി. തമിഴ്നാടിന് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം Read More…

News Reader's Blog

സ്വവർഗ്ഗ ലൈംഗിക ബന്ധത്തെ സഭ അംഗീകരിക്കുന്നു എന്ന് വാദിക്കുന്നവരോട് …

പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു, ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക – ദൈവശാസ്ത്ര പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും, ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ യൂഡ്സ് : ഓഗസ്റ്റ് 19

വിശുദ്ധ ജോൺ യൂഡ്സ് ഒരു ഫ്രഞ്ച് മിഷനറിയും കോൺഗ്രിഗേഷൻ ഓഫ് ഔവർ ലേഡി ഓഫ് ചാരിറ്റിയുടെ സ്ഥാപകനുമായിരുന്നു. കൂടാതെ യേശുവിൻ്റെയും മറിയത്തിൻ്റെയും വിശുദ്ധ ഹൃദയങ്ങളെ ആരാധിക്കുന്ന ആരാധനാക്രമത്തിൻ്റെ രചയിതാവ് കൂടിയായിരുന്നു. 1601 നവംബർ 14-ന് ഫ്രാൻസിലെ റി എന്ന സ്ഥലത്താണ് സെൻ്റ് ജോൺ ജനിച്ചത്. പതിനാലാമത്തെ വയസ്സിൽ അദ്ദേഹം വിശുദ്ധി പ്രതിജ്ഞയെടുത്തു. കുട്ടിക്കാലം മുതൽ കർത്താവായ യേശുവിനെ അനുകരിച്ച് ജീവിക്കാൻ ശ്രമിച്ചു. 1625-ൽ, 24-ആം വയസ്സിൽ, പുരോഹിതനായി അഭിഷിക്തനായ അദ്ദേഹം, പ്രബോധന ദൗത്യങ്ങൾ ആരംഭിക്കുകയും തൻ്റെ യുഗത്തിലെ Read More…

Daily Saints Reader's Blog

വിശുദ്ധ ഹെലേന: ഓഗസ്റ്റ് 18

വിശുദ്ധ ഹെലേന ഏഷ്യാമൈനറിലെ ബിഥിനിയായില്‍ ജനിച്ചതായാണ് കരുതപ്പെടുന്നത്. യേശുവിനെ തറച്ച യഥാര്‍ത്ഥ കുരിശ് ജെറുസലേമില്‍ നിന്നും കണ്ടെത്തിയത് വിശുദ്ധ ഹെലേനയാണ് എന്ന വിശ്വാസം സഭയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ജൂതന്‍മാരുടെ പ്രക്ഷോഭത്തിനും മുന്‍പ് റോമന്‍ ചക്രവര്‍ത്തിയായ ഹഡ്രിയാന്‍ (A.D. 117-38) ‘ജൂദിയ’ പ്രദേശത്തെ ‘സിറിയ പലസ്തീന’ എന്ന് പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ അദ്ദേഹം തന്റെ പുതിയ തലസ്ഥാനമാക്കി മാറ്റി. അവിടെയെങ്ങും ജൂതന്‍മാര്‍ക്ക് പ്രവേശനമില്ലായിരുന്നു. A.D. 70-ലെ കലാപത്തെ തുടർന്ന് അവശേഷിപ്പുകളുടെ ഒരു നഗരമായിരുന്ന ജെറുസലേമിനെ ഹഡ്രിയാന്‍ പൂര്‍ണ്ണമായും തകര്‍ത്തു. Read More…