എ.ഡി. 332-ൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ താഗസ്തേ എന്ന നഗരത്തിൽ ഫെനീഷ്യൻ വംശജരായ മാതാപിതാക്കളിലാണ് മോനിക്കയുടെ ജനനം. ആത്മീയകാര്യങ്ങളിലും സഹജീവികളെ സഹായിക്കുന്നതിലും മോനിക്കയുടെ കുടുംബം മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നു. ഇതു മൂലം മോനിക്കയും തന്റെ ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവരെ സഹായിച്ചിരുന്നു. അമ്മയായിരുന്നു മോനിക്കയുടെ മാതൃക. അമ്മയുടെ പ്രാർഥനയും സഹജീവിസ്നേഹവും മോനിക്ക വീക്ഷിച്ചിരുന്നു. യേശുവിന്റെ ശിഷ്യന്മാരുടെ ജീവിതത്തിലെ ക്ലേശങ്ങളും നേരിട്ട പീഡകളും മോനിക്ക അമ്മയിൽ നിന്നും മനസ്സിലാക്കി. അവരുടെ ഈ അനുഭവങ്ങളെ പിന്തുടരുവാനായി അവൾ ഭക്ഷണസമയത്തല്ലാതെ വെള്ളം കുടിക്കില്ല Read More…
Author: Web Editor
യേശുവിൽ ആശ്രയിക്കാം ; രക്ഷ നേടാം
ലൂക്കാ 23 : 33 – 43ആശ്രയിക്കുക…രക്ഷ നേടുക… യേശുവിന്റെ മരണവും, അതിനെത്തുടർന്നുള്ള പ്രതികരണങ്ങളുമാണ് വചനഭാഗം.ഇവ ഓരോന്നും യേശുവിന്റെ വെളിപ്പെടുത്തലുകൾ സ്ഥിരീകരിക്കുന്നവയാണ്. നിരപരാധിയും നീതിമാനുമായ യേശു അന്യായമായി സഹിക്കുമ്പോഴും, ജീവൻ ബലിയായി പിതാവിന് സമർപ്പിക്കുമ്പോഴും, പ്രവചനങ്ങളുടെ പൂർത്തീകരണവും സ്ഥിരീകരണവുമാണ് നടക്കുന്നത്. ഈ വേദനകൾക്ക് നടുവിലും അവൻ രക്ഷ ദാനമായി നൽകുന്നു. സ്വന്തരക്തത്താൽ അവൻ മനുഷ്യകുലത്തെ മുഴുവനായും വീണ്ടെടുത്തു. അവനോടുകൂടെ ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ, വലത്തെ കള്ളൻ, സ്വയം ആത്മശോധനയ്ക്ക് വിധേയപ്പെട്ടു രക്ഷനേടുന്നു. ദൈവത്തെ ഭയപ്പെടാനും ശാരീരികമായ രക്ഷയേക്കാൾ ആത്മീയരക്ഷ Read More…
വിശുദ്ധ സെഫിരിനൂസ്: ഓഗസ്റ്റ് 26
റോമില്‍ ഹബുണ്ടിയൂസിന്റെ മകനായാണ് വിശുദ്ധ സെഫിരിനൂസ് ജനിച്ചത്. ചരിത്രകാരന്മാരില്‍ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഖനിയിലെ അടിമജോലിയില്‍ നിന്നും മോചിതനായതിനു ശേഷം സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച കാലിക്സ്റ്റസില്‍ സെഫിരിനൂസ് ആശ്രയിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ക്രമേണ അദ്ദേഹം കാലിക്സ്റ്റസിനെ ആര്‍ച്ച് ഡീക്കണാക്കുകയും, സഭയുടെ അധികാരത്തിലുള്ള അപ്പിയന്‍ മാര്‍ഗ്ഗത്തിലെ സെമിത്തേരിയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അക്കാലത്ത് നാനാവശങ്ങളില്‍ നിന്നും മതവിരുദ്ധ വാദം സഭയെ പിടിച്ചുലച്ചുകൊണ്ടിരുന്നു. എന്നാല്‍ സെഫിരിനൂസാകട്ടെ അപ്പസ്തോലന്‍മാര്‍ മുന്നോട്ട് വെച്ചിട്ടുള്ള പ്രബോധനങ്ങളില്‍ ഉറച്ചു നില്‍ക്കുകയും സഭയെ സംരക്ഷിക്കുകയും ചെയ്തു. സഭയില്‍ Read More…
റോമിലെ വിശുദ്ധ ജെനേസിയൂസ്: ഓഗസ്റ്റ് 25
റോമിലെ ജെനേസിയൂസ് ഒരു ഇതിഹാസ ക്രിസ്ത്യൻ സന്യാസിയാണ്, ഒരിക്കൽ ക്രിസ്തുമതത്തെ പരിഹസിക്കുന്ന നാടകങ്ങളിൽ അഭിനയിച്ചിരുന്ന ഹാസ്യനടനും നടനുമായിരുന്നു. ഐതിഹ്യമനുസരിച്ച്, സ്നാനത്തെ പരിഹസിക്കുന്ന ഒരു നാടകത്തിൽ അഭിനയിക്കുമ്പോൾ, സ്റ്റേജിൽ വെച്ച് ഒരു അനുഭവം അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി. അദ്ദേഹം തൻ്റെ പുതിയ വിശ്വാസം പ്രഖ്യാപിച്ചു. ഒരു ദിവസം റോമിലെ ഒരു നാടകസംഘത്തിൻ്റെ നേതാവായ ജെനേസിയൂസ്, റോമൻ ചക്രവർത്തി ഡയോക്ലീഷ്യൻ്റെ മുമ്പാകെ നാടകം അവതരിപ്പിക്കുകയായിരുന്നു . ക്രിസ്ത്യൻ മതപരമായ ആചാരങ്ങളെ തൻ്റെ പ്രേക്ഷകർ പരിഹസിക്കാൻ ഉദ്ദേശിച്ച്, സ്നാനത്തിൻ്റെ കൂദാശ സ്വീകരിക്കുന്നതായി നടിച്ചു. Read More…
സാമൂഹിക പ്രതിബദ്ധതയ്ക്കും സമുദായമുന്നേറ്റത്തിനും ആഹ്വാനം നൽകി സീറോമലബാർ സഭാ അസംബ്ലി
പാലാ: സാമൂഹികപ്രതിബദ്ധതയും രാഷ്ട്രനിർമ്മിതിയിലെ പങ്കാളിത്തവും ഉറപ്പാക്കിയും സമുദായമുന്നേറ്റത്തിന് ഉറച്ചവഴികൾ നിശ്ചയിച്ചും സീറോമലബാർ സഭയുടെ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മൂന്നാംദിനം പിന്നിട്ടു. അസംബ്ലിയിലുയർന്ന ചിന്തകളും പഠനങ്ങളും ക്രോഡീകരിച്ച് സിനഡിന് സമർപ്പിച്ചാണ് അസംബ്ലി ആഗസ്റ്റ് 25 (ഞായറാഴ്ച) സമാപനത്തിലേക്ക് പ്രവേശിക്കുന്നത്. ഉജെയ്ൻ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ, ബിജ്നോർ രൂപതാധ്യക്ഷൻ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ, ഫാ. പോളി പയ്യപ്പള്ളി, ഫാ. തോമസ് വടക്കുംകര സിഎംഐ, സെബാസ്റ്റ്യൻ പന്തല്ലൂപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ ഹിന്ദിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാണ് അസംബ്ലിയുടെ മൂന്നാംദിനത്തിന് തുടക്കമിട്ടത്. സമുദായ Read More…
സീറോമലബാർ അസംബ്ലിയിൽ അലിഞ്ഞില്ലാതായി വ്യത്യസ്ത ഭാഷകൾ
പാലാ: സീറോമലബാർ അസംബ്ലിക്കായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വിവിധ ഭാഷകൾ സംസാരിച്ചെത്തിയവർ സഹോദരസ്‌നേഹത്തിന്റെ കരുത്തിൽ ഒന്നായി മാറി. മലയാളവും ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും ജർമ്മനുമൊക്കെ സംസാരിച്ചത് സ്‌നേഹത്തിന്റെ ഭാഷകളിലായിരുന്നു. വിവിധഭാഷകളെ മറികടക്കാനായി ഇംഗ്ലീഷിനും മലയാളത്തിനും പ്രാധാന്യം നൽകിയായിരുന്നു പ്രഭാഷണങ്ങളേറെയും. തിരുകർമ്മങ്ങളിലെ ഗീതങ്ങൾ പലഭാഷകളിൽ മുഴങ്ങിയത് അംഗങ്ങൾക്കൊല്ലാം ഏറെ ഹൃദ്യമായി. നിർദ്ദേശങ്ങളെല്ലാം വ്യത്യസ്തഭാഷകളിൽ സമ്മാനിക്കാനായത് സംഘാടകമികവും വിളിച്ചറിയിച്ചു. മലയാളത്തിന് പിന്നാലെ ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും മാറിമാറി ഉപയോഗിച്ച് അനൗൺസ്‌മെന്റ് വേദിയിൽ ഫാ. ജോർജ് കാരാംവേലി ശ്രദ്ധനേടി. മേലുകാവുമറ്റം സെന്റ് തോമസ് Read More…
മാർ ജോർജ് ആലഞ്ചേരി സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യൻ: മാർ റാഫേൽ തട്ടിൽ
പാലാ: സഹനങ്ങളിലൂടെ സഭയുടെ സ്വത്വബോധം വീണ്ടെടുത്ത ആചാര്യനാണ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെന്ന് മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. സീറോമലബാർ സഭാ അസംബ്ലിയുടെ രണ്ടാംദിനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മേജർ ആർച്ചുബിഷപ്പെന്ന നിലയിലെ നേതൃത്വശുശ്രൂഷകൾക്ക് സഭയുടെ മുഴുവൻ ആദരവർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ റാഫേൽ തട്ടിൽ. ക്രിസ്തുസ്നേഹത്തിന്റെയും സഭാസ്നേഹത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും നേരനുഭവമാണ് മാർ ജോർജ് ആലഞ്ചേരി സഭയ്ക്കു സമ്മാനിച്ചത്. കുടിയേറ്റജനത സഭയുടെ ഹൃദയമിടിപ്പാണെന്ന ബോധ്യത്തിൽ ആലഞ്ചേരി പിതാവ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി സഭയ്ക്കുണ്ടായ Read More…
കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയണം
കാഞ്ഞിരപ്പളളി: കുടുംബ ബന്ധങ്ങളുടെ മഹത്വവും മൂല്യവും പുതുതലമുറ തിരിച്ചറിയുവാനുള്ള സാഹചര്യങ്ങളൊരുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍. കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മ്മല റിന്യൂവല്‍ സെന്ററില്‍, കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് കാണപ്പെട്ട ദൈവം. പ്രാര്‍ത്ഥനാജീവിതം, കൃത്യനിഷ്ഠ, അച്ചടക്കം, സേവന മനോഭാവം, സാഹോദര്യം എന്നിവയിലുടെ കുട്ടികള്‍ വളരണം. ലോകം വിരല്‍ത്തുമ്പിലായിരിക്കുന്ന ആധുനിക കാലഘട്ടത്തില്‍ മത്സരിച്ച് മുന്നേറുവാന്‍ കഠിനാധ്വാനം ചെയ്യണം. Read More…
ഈശോ നൽകുന്ന അധികാരം ഭരിക്കാനുള്ള അധികാരമല്ല, സേവിക്കാനുള്ളതാണ്
മത്തായി 10:5 -15തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത പന്ത്രണ്ടു ശിഷ്യരും, ഉന്നതകുലജാതരോ, ഉയർന്ന വിദ്യാഭ്യാസം നേടിയവരോ, മികച്ച സാംസ്ക്കാരിക പശ്ചാത്തലമുള്ളവരോ അല്ല. വ്യത്യസ്തരായ ഒരുകൂട്ടം സാധാരണക്കാർ. അവന്റെ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡവുമില്ല. സുവിശേഷം വ്യക്തമാക്കുന്നത് ഒരു കാര്യം മാത്രമാണ്; യേശു അവരെ വിളിയ്ക്കുന്നു, അധികാരം നൽകി അയയ്ക്കുന്നു. എന്ത് അധികാരം? അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിയ്ക്കാനും എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്താനുമുള്ള അധികാരം. അതായത് യേശു എന്തു ചെയ്തു കൊണ്ടിരുന്നുവോ അത് തുടരുവാനുള്ള അധികാരമാണവൻ അവരെ ഏൽപ്പിച്ചത്. ഈ അധികാരം ദാനമാണ്. അതുകൊണ്ടുതന്നെ Read More…
വി.ബര്‍ത്തലോമിയോ: ഓഗസ്റ്റ് 24
വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ, അപ്പസ്തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സത്യത്തിനു നേരെ തുറന്നിട്ടിരുന്നു. വിശുദ്ധന്‍ സ്വന്തം ഇഷ്ടപ്രകാരം ഫിലിപ്പോസിനോടൊപ്പം യേശുവിനെ കാണുവാനായി വരികയും, കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. ആദ്യ പെന്തക്കോസ്ത് ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ സമ്മാനിതനായ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രചരിപ്പിച്ചു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ Read More…










