ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നല്‍കാം.
Author: Web Editor
പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം
പാലാ: പീഡാസഹനത്തിന്റെ നൊമ്പരങ്ങൾ ഉണർത്തി, ത്യാഗത്തിൻ വഴിയിലൂടെ ക്രൂശിതൻ്റെ പാത പിന്തുടരാൻ പ്രചോദനമേകി പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാപള്ളി നോമ്പുകാലത്ത് വിശ്വാസികൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പാമ്പൂരാംപാറയിൽ (22/03/2024) നാൽപതാം വെള്ളിയാഴ്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടക്കുന്ന തിരുക്കർമ്മങ്ങൾക്കു ഫാ. ജോസഫ് വടകര നേതൃത്വം നൽകും. രാവിലെ 9.30ന് ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ ഇടപ്പാടിയിലുള്ള ജന്മഗൃഹത്തിൽ നിന്നും പാമ്പൂരാംപാറയിലേക്ക് ഭക്തി സാന്ദ്രമായ കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ Read More…
ചെറിയ ചെറിയ ത്യാഗങ്ങളിലൂടെ, സഹനങ്ങളിലൂടെ ക്രിസ്തുവിനു സാക്ഷ്യം വഹിക്കാം
മത്തായി 10 : 17 – 22പ്രഘോഷണജീവിതം ദൈവവചനപ്രഘോഷണമേഖലകളിൽ, നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് വചനഭാഗം സൂചിപ്പിക്കുന്നത്. എന്നാൽ, അവിടെല്ലാം വിവേകത്തോടും നിഷ്കളങ്കതയോടുംകൂടി വർത്തിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു. അപകടങ്ങൾ തിരിച്ചറിഞ്ഞാൽ, അവയിൽനിന്നും ഒഴിഞ്ഞുമാറാനുള്ള വിവേകമാണ് നാം പുലർത്തേണ്ടത്. ഒഴിവാകലിനെ, ഭയം മൂലമുള്ള ഒളിച്ചോട്ടമായി കരുതരുത്. മറിച്ച്, ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കമായി വേണം കരുതാൻ. ഈയൊരു പിൻവാങ്ങൽ, കടന്നുപോകുന്ന മറ്റിടങ്ങളിൽ, സുവിശേഷപ്രഘോഷണത്തിന് ഇടമൊരുക്കുന്നു എന്നതും, വിസ്മരിക്കാനാവാത്ത സത്യമാണ്. ശിഷ്യത്വജീവിതത്തിൽ ഭയപ്പാടിനിടമില്ല. കാരണം, അവരല്ല, പരിശുദ്ധാത്മാവാണ് അവരിലൂടെ സംസാരിക്കുന്നത്. അവന്റെ നാമത്തിൽ Read More…
വിശുദ്ധ കത്ത്ബെർട്ട് : മാർച്ച് 20
ചെറിയ കുട്ടിയായിരുന്നപ്പോൾ അനാഥനായ കത്ത്ബെർട്ട് ഒരു ഇടയനായിരുന്നു, പിന്നീട് മെൽറോസ് ആബിയിൽ സന്യാസിയായി. 661-ൽ അദ്ദേഹം സെൻ്റ് ഈറ്റയെ അനുഗമിച്ചു. മെൽറോസിൻ്റെ മഠാധിപതി നിർമ്മിച്ച റിപ്പൺ ആബിയിലേക്ക് പോയി. എന്നാൽ അടുത്ത വർഷം ആൽക്ഫ്രിഡ് രാജാവ് ആ മഠം സെൻ്റ് വിൽഫ്രിഡിന് കൈമാറി. തുടർന്ന് മെൽറോസിൻ്റെ പ്രിയോറായി. കത്ത്ബെർട്ട് മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും റോമൻ ആരാധനാക്രമങ്ങൾക്കനുകൂലമായി വിറ്റ്ബി കൗൺസിലിൻ്റെ തീരുമാനം അംഗീകരിക്കാൻ സെൻ്റ് കോൾമാൻ വിസമ്മതിക്കുകയും ലിൻഡിസ്ഫാർനിലെ ഒട്ടുമിക്ക സന്യാസിമാരോടൊപ്പം അയർലണ്ടിലേക്ക് കുടിയേറുകയും ചെയ്തപ്പോൾ, വിശുദ്ധ ഈറ്റയെ Read More…
അരുവിത്തുറയിൽ പള്ളിയിൽ നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും
അരുവിത്തുറ: മധ്യകേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിലും വല്യച്ചൻമലയിലും നാൽപതാം വെള്ളിയാചരണവും നാൽപത് മണി ആരാധനയും മാർച്ച് 21, 22, 23 തീയതികളിൽ നടക്കും. നാൽപതാം വെള്ളിയാചരണത്തിന്റെ ഭാഗമായി ഇടവക പള്ളിയിൽ നിന്ന് വല്യച്ചൻമലയിലേക്ക് നടത്തുന്ന ജപമാല പ്രദക്ഷിണത്തിലും കുരിശിന്റെ വഴിയിലും അനുഗ്രഹം തേടി പതിനായിരങ്ങളാണ് എത്തുക. 21ന് രാവിലെ 7.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം, വി. കുർബാനയുടെ പ്രതിഷ്ഠ എന്നിവയോടെ നാൽപത് മണി ആരാധന ആരംഭിക്കും. 22ന് 11.30 ആരാധന Read More…
ദൈവീക നിയോഗങ്ങൾക്ക് മുമ്പിൽ ആമ്മേൻ പറയുന്നവരാകാം
മത്തായി 1 : 18 – 25നീതി + വിശ്വസ്തത പരിശുദ്ധാത്മാവിനാൽ മറിയം ഗർഭിണിയായി, ജോസഫ് മറിയത്തെ സ്വീകരിച്ചു, അവൻ ശിശുവിന് യേശു എന്ന് പേരിട്ടു, അവൻ ജനങ്ങളുടെ പാപവിമോചകനാണ്, പേരിടലിലൂടെ ജോസഫ് നിയമപരമായി മറിയത്തിന്റെ ഭർത്താവായി, ദാവീദിന്റെ പുത്രനായ ജോസഫ് എന്ന അഭിസംബോധന, യേശു ദാവീദിന്റെ പുത്രനായി മാറി. മുകളിൽ പറഞ്ഞവയെല്ലാം, ദൈവീകരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകളായി കണക്കാക്കാം. യേശുവിന്റെ കന്യകാജനനംതന്നെ, പഴയനിയമചരിത്രഭാഗമാണ്. യേശുവിന്റെ ജ്ഞാനത്തിലും, അവന്റെ പിതാവിലും മാതാവിലുമുള്ള സംശയം, യഹൂദരുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്നത്, പിന്നീട്, Read More…
മാര്‍ച്ച് 19: വിശുദ്ധ യൗസേപ്പ്
ദാവീദിന്റെ വംശത്തില്‍നിന്ന് യാക്കോബിന്റെ മകനായി വിശുദ്ധ യൗസേപ്പ് ജനിച്ചു. താനുമായി വിവാഹം നിശ്ചയം ചെയ്തിരിക്കുന്ന മേരി ഇതിനകം ഗർഭിണിയാണെന്ന് മനസിലാക്കി.”നീതിമാൻ ആയതിനാൽ അവളെ പരസ്യമായി അപമാനിക്കാൻ തയ്യാറായില്ല.” (മത്തായി 1:19), അവളെ നിശബ്ദമായി വിവാഹമോചനം ചെയ്യാൻ തീരുമാനിച്ചു. ഒരു ദൂതൻ അവനോട് പറഞ്ഞു: അവളെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ട, അവൾ ഗർഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിനാൽ ആണ്. കുട്ടി ദൈവപുത്രനാണെന്നും പറഞ്ഞു. ദൂതനെ അനുസരിച്ചുകൊണ്ട് യൗസേപ്പ് മറിയത്തെ ഭാര്യയായി സ്വീകരിച്ചു. യേശുവിൻ്റെ ജനനത്തിനു ശേഷം വിശുദ്ധ കുടുംബം യഹൂദയിലെ Read More…
ഈശോയുടെ വഴിയേ സഞ്ചരിക്കാൻ വിനയത്തോടെ പ്രാർത്ഥിക്കാം
മത്തായി 12 : 15 – 21പിൻവാങ്ങൽ പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്ന ഈശോ, ഏശയ്യാ പ്രവാചകനിലൂടെ അരുൾചെയ്യപ്പെട്ട ദൈവവചനത്തിന് ജീവൻ നല്കുന്നു. താൻ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദാസനാണെന്നും, ആത്മാവു പ്രസാദിച്ച പിതാവിൻ്റെ പ്രിയപ്പെട്ടവനാണെന്നും, അവനറിയാമായിരുന്നു. കാരണം, ദൈവാത്മാവിനാലാണ് അവൻ നയിക്കപ്പെട്ടത്. ലോകാത്മാവിൽ നിന്നും തികച്ചും വ്യത്യസ്തമായി, അവൻ വ്യാപരിക്കുന്നു. അവൻ വിജാതീയരെ ന്യായവിധി അറിയിച്ച്, അവരുടെ പ്രത്യാശയായി മാറുന്നു. തർക്കങ്ങളുടെയോ, ബഹളങ്ങളുടെയോ, തെരുവോര ശബ്ദങ്ങളുടെയോ ശൈലിയല്ല അവൻ്റേത്. നീതിയെ, ദൈവീക നീതിയെ വിജയത്തിലെത്തിക്കുന്നതാണ് അവൻ്റെ ലക്ഷ്യം. പുകഞ്ഞതിരി കെടുത്താത്ത, Read More…
വിശുദ്ധ സിറില്‍ : മാർച്ച് 18
വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ലിഖിതങ്ങള്‍ മനപാഠമാക്കിയ ആളായിരുന്നു ജെറൂസലേമിലെ വിശുദ്ധ സിറില്‍. വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തില്‍ വളരെയേറെ ആഴത്തില്‍ ചിന്തിക്കുകയും, യാഥാസ്ഥിതിക കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു വലിയ സംരക്ഷകനുമായിതീര്‍ന്ന ശ്രേഷ്ഠ വ്യക്തിയായിരുന്നു വിശുദ്ധ സിറില്‍. അദ്ദേഹം ബ്രഹ്മചര്യവും, കഠിനമായ സന്യാസനിഷ്ടകളുമായി എളിയ ജീവിതം നയിക്കുകയും ചെയ്‌തു. ജെറൂസലേമിലെ പാത്രിയാര്‍ക്കീസ് ആയിരുന്ന വിശുദ്ധ മാക്സിമസ്, വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും, വിശ്വാസികള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണം നടത്തുന്നതിനും, ക്രിസ്തീയവിശ്വാസ സ്വീകരണത്തിനു തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അദേഹത്തെ ചുമതലപ്പെടുത്തുകയും Read More…
KCYL കല്ലറ പുത്തൻപള്ളി യൂണിറ്റ് തല പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും
കെ സി വൈ എൽ കല്ലറ പുത്തൻപള്ളി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ ജോണീസ് പി സ്റ്റീഫൻ നിർവഹിച്ചു. പൊതുയോഗത്തിന് മുന്നോടിയായി യൂണിറ്റ് ഡയറക്ടർ ഡോ. ജിപിൻ വാക്കേപറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് ശ്രീ അഖിൽ ജിയോ സോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി റവ. ഫാ. ബൈജു എടാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെസിസി യൂണിറ്റ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ വരിക്കമാംതൊട്ടി, ഹെഡ്മാസ്റ്റർ ശ്രീ ടോമി Read More…










