Meditations Reader's Blog

ദൈവീകരഹസ്യങ്ങളുടെ ഗ്രാഹ്യത്തിനായി ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം

യോഹന്നാൻ 16 : 25 – 33സമാധാനം. അവൻ ഉപമകളിലൂടെ അവരെ പഠിപ്പിച്ചു. മൂന്ന് വർഷക്കാലം കൂടെ നടന്ന ശിഷ്യർപോലും, അവൻ പറഞ്ഞവ അധികമൊന്നും ഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അതിനാൽ തന്റെ ഉത്ഥാനശേഷം പരിശുദ്ധാത്മാവ് എല്ലാം വെളിപ്പെടുത്തിത്തരുമെന്ന വാഗ്‌ദാനം അവൻ നൽകുന്നു. പിതാവിന്റെ പക്കലേക്ക്‌തന്നെ താൻ മടങ്ങിപ്പോകുന്നുവെന്നു അവൻ പറയുമ്പോൾ, വിശ്വാസത്തോടെ ആ ദൈവീകരഹസ്യം ശിഷ്യർ ഏറ്റുപറയുന്നു. എന്നാൽ അപ്പോഴും യേശു അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. താൻ പിതാവിങ്കലേക്ക് പോകുന്നവേളയിൽ, വിശ്വാസത്യാഗം നിങ്ങളിൽ ഉണ്ടാകുമെന്നും, എങ്കിലും Read More…

Daily Saints Reader's Blog

വിശുദ്ധ എഡിത്ത് സ്റ്റെയിൻ: ഓഗസ്റ്റ്‌ 9

1891-ൽ ഒരു ജൂതകുടുംബത്തിൽ ജനിച്ച എഡിത്ത് സ്റ്റെയിൻ ചെറുപ്പം മുതലേ ശ്രദ്ധേയയ യ ഒരു പണ്ഡിതയായിരുന്നു. പ്രശസ്ത തത്ത്വചിന്തകനായ എഡ്മണ്ട് ഹുസെലിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ഡോക്ടറേറ്റ് നേടിയ അവർ തത്ത്വചിന്ത പിന്തുടർന്നു. എന്നിരുന്നാലും, അവളുടെ ബൗദ്ധിക യാത്ര അവളെ ഒരു ആത്മീയ പാതയിലേക്ക് നയിച്ചു, അവൾ 1922-ൽ കത്തോലിക്കാ മതം സ്വീകരിച്ചു. സ്റ്റെയിൻ കത്തോലിക്കാ മതം സ്വീകരിച്ചത് ഒരു വിചിത്രമായ തീരുമാനമായിരുന്നില്ല. 16-ാം നൂറ്റാണ്ടിലെ സ്പാനിഷ് മിസ്‌റ്റിക്‌സും കർമ്മലീത്ത കന്യാസ്ത്രീയുമായിരുന്ന അവിലയിലെ സെൻ്റ് തെരേസയുടെ രചനകൾ അവളെ ആഴത്തിൽ Read More…

News Social Media

ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന്

കേരളത്തില്‍ ആദ്യമായി നടക്കുന്ന ഇന്ത്യാസ് പ്രോ-ലൈഫ് മാര്‍ച്ച് ഓഗസ്റ്റ് 10ന് തൃശൂരില്‍ നടക്കും. കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (സിബിസിഐ) നേതൃത്വത്തിലാണ് മാര്‍ച്ചും മഹാസമ്മേളനവും നടക്കുന്നത്. കേരളത്തിനുപുറത്തുനിന്നുള്ള രൂപതകളിലെ 500 പ്രതിനിധികളും കേരളത്തില്‍നിന്നുള്ള 1000 പ്രതിനിധികളും 10 ന് രാവിലെ നടക്കുന്ന സെമിനാറില്‍ സംബന്ധിക്കും. ജീവനിഷേധത്തിന്റെ കാണാപ്പുറങ്ങളും കാലഘട്ടം ഉയര്‍ത്തുന്ന ഭയനാകമായ വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഡോ. എബ്രാഹം ജേക്കബ് സെമിനാര്‍ നയിക്കും. 11. 15ന് വിവിധ ഭാഷകളിലുള്ള പ്രാര്‍ത്ഥനകളോടെ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് 1.30 Read More…

Meditations Reader's Blog

ദൈവത്തിൽ ആശ്രയിക്കാം..

മർക്കോസ് 1 : 40 – 45നമ്മിലെ ശുദ്ധത. ‘അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും’….ദൈവതിരുമനസ്സിന് സ്വയം കയ്യാളിക്കുന്ന ഒരു യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. അശുദ്ധതയുടെ വസ്ത്രമണിഞ്ഞു, സമൂഹത്തിൽനിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടപ്പോഴും, അവനിലുള്ള വിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ,ആശ്രയബോധത്തോടെ ദൈവേഷ്ടത്തിനു വിധേയനാകുന്നു. ഗദ്സമേനിയിലെ പ്രാർത്ഥനയിൽ യേശുവിലുണ്ടായ അതേ മനോഭാവമാണ് അവൻ ഇവിടെ പ്രകടമാക്കിയത്. നിർബന്ധബുദ്ധിയുടെ അപേക്ഷയേക്കാൾ, നമുക്കും നമ്മെ ദൈവേഷ്ടത്തിനു സ്വയം സമർപ്പിക്കാം. നിയമലംഘനം നടത്തി തന്നെ സമീപിച്ച അവനെ, യേശു ശാസിക്കുന്നില്ല മറിച്ച് കൈനീട്ടി അവനെ Read More…

News Social Media

അയോഗ്യതയ്ക്കു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ‘സ്വപ്നങ്ങൾ തകർന്നു, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല, ഗുഡ്‌ബൈ റസ്ലിങ്’, എന്നാണ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വിരമിക്കൽ പോസ്റ്റിൽ വിനേഷ് ഫോഗട്ട് കുറിച്ചിരിക്കുന്നത്. ഗുസ്തി ഫൈനലിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് പ്രഖ്യാപനം. ഒളിമ്പിക്സിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‍ലിങ് തലവൻ നെനാദ് ലലോവിച് പറഞ്ഞിരുന്നു. 50 കിലോ Read More…

Daily Saints Reader's Blog

വിശുദ്ധ ഡൊമിനിക്: ഓഗസ്റ്റ് 8

സ്പെയിനിലെ കസ്റ്റീൽ പ്രവിശ്യയിലെ കലാറോഗയിൽ ഡോൺ ഫെലിക്സ് ഗുസ്മന്റേയും അസായിലെ ഹുവാനയുടേയും ഡൊമിനിക് പുത്രനായി ജനിച്ചു. ഡൊമിനിഗോ ഡി ഗുസ്മാൻ എന്നായിരുന്നു ആദ്യനാമം. 7 മുതൽ 14 വയസ്സു വരെ, അമ്മയുടെ സഹോദരനായിരുന്ന ഗുമീൽ ഡിസാൻ എന്ന പുരോഹിതന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 1184-ൽ പലെൻഷ്യ സർവകലാശാലയിൽ ചേർന്ന ഡൊമിനിക് പത്തുവർഷത്തെ പഠനത്തിനിടെ ദൈവശാസ്ത്രത്തിലും ലളിതകലകളിലും അവഗാഹം സമ്പാദിച്ചു. അഗസ്തീനിയൻ സന്യാസസഭയിൽ ചേർന്ന അദ്ദേഹം 1194-ൽ വൈദികപദവിയിലെത്തി. ഓസ്മായിലെ ഭദ്രാസനപ്പള്ളിയായിൽ അവിടത്തെ മെത്രാന്റെ കീഴിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. Read More…

News Social Media

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തങ്ങൾ

വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഉണ്ടാകുന്ന നല്ല ഫലങ്ങളില്‍ നിന്ന് അവിടെ പരിശുദ്ധാത്മാവിന്റെ സ്ഥായിയായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് മനസിലാക്കാമെന്ന് വത്തിക്കാന്‍. വത്തിക്കാന്റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് നിയുക്ത തഞ്ചാവൂര്‍ ബിഷപ് സാഗ്യരാജ് തമ്പുരാജിനയച്ച കത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഈ തീര്‍ത്ഥാടനകേന്ദ്രത്തോടുള്ള മാര്‍പാപ്പയുടെ പ്രത്യേക അഭിനന്ദനവും കര്‍ദിനാള്‍ കത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ എട്ടിന് ആഘോഷിക്കുന്ന ആരോഗ്യമാതാവിന്റെ തിരുനാളിന് മുന്നോടിയായാണ് വത്തിക്കാന്റെ കത്ത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്ന ക്രൈസ്തവേതര മതങ്ങളിലുള്ള നിരവധിയാളുകള്‍ക്ക് മാതാവിന്റെ മാധ്യസ്ഥത്തിലൂടെ നിരവധി Read More…

Meditations Reader's Blog

ഹൃദയശുദ്ധി ഉള്ളവരാകാം..

മത്തായി 21 : 12 – 17ശുദ്ധതയുടെ ചാട്ടവാർ. യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം ചെന്നവസാനിക്കുന്നത് ജെറുസലേം ദേവാലയത്തിലാണ്. ദേവാലയത്തിൽ അവൻ കണ്ട ക്രയവിക്രയങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. ബലിയർപ്പണത്തിനുള്ള ആടുകളേയും കാളകളേയും പ്രാവുകളേയും ചെങ്ങാലികളേയും ദേവാലയത്തിൽ വച്ചുതന്നെ വില്ക്കുകയും, വിദേശനാണയങ്ങൾ ഹെബ്രായ നാണയങ്ങളാക്കി മാറ്റി കൊടുക്കുകയും ചെയ്തിരുന്നു. ദേവാലയം അശുദ്ധമാകാതിരിക്കാൻ എന്ന വ്യാജേനയാണ് അവർ ഇവയെല്ലാം ചെയ്തിരുന്നത്. ദൈവത്തിന്റെ ആലയം, ആത്മീയകച്ചവടസ്ഥലമായി മാറി. ശുദ്ധതയുടെ സ്വയം ആത്മബലിയേക്കാൾ, ബാഹ്യമായ ആവശ്യങ്ങൾക്കായി അവർ സ്ഥലവും സമയവും കണ്ടെത്തി. ഈ Read More…

News Social Media

ഓൾ പാസില്ല; 8, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും. നേരത്തെ സംസ്ഥാനത്ത് സ്കൂൾ Read More…

Daily Saints Reader's Blog

വിശുദ്ധ കജെറ്റൻ: ഓഗസ്റ്റ് 7

1480 ഒക്‌ടോബറിൽ വെനെറ്റോ മേഖലയിലെ വിസെൻസ പ്രദേശത്തെ പ്രഭുക്കന്മാരിൽ ഒന്നാം റാങ്കിലുള്ള തീനിയുടെ പ്രഭുവായ ഗാസ്‌പറിൻ്റെയും മേരി പോർട്ടയുടെയും മകനായി കജെറ്റൻ ജനിച്ചു. രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്വതവേ ശാന്തനായ കജെറ്റൻ ഭക്തിയിൽ വളർന്നു. കജെറ്റൻ പാദുവയിൽ നിയമം പഠിച്ചു. 24-ാം വയസ്സിൽ ഡോക്‌ടർ യൂട്രിയസ്‌ക് ജൂറിയായി (അതായത് സിവിൽ, കാനോൻ നിയമങ്ങളിൽ) ബിരുദം നേട . 1506-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ നയതന്ത്രജ്ഞനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹവുമായി വെനീസ് റിപ്പബ്ലിക്കിനെ അനുരഞ്ജിപ്പിക്കാൻ സഹായിച്ചു. എന്നാൽ Read More…