നിയുക്ത കർദിനാളായി ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ, കല്ദായസഭയുടെ നിസിബിസിന്റെ സ്ഥാനീയആർച്ചുബിഷപ്പായി നിയമിച്ചു. വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ സേവനം ചെയ്തു വരികയാണ് മോൺസിഞ്ഞോർ കൂവക്കാട്. പൗരസ്ത്യസഭയുടെ അതിപുരാതനമായ ഒരു മെത്രാപ്പോലീത്തൻ പ്രാദേശിക സഭയാണ് നിസിബിസ്. നെസ്തോറിയൻ സഭയെന്നും, ഇതിനെ പൗരാണികമായ വിളിക്കാറുണ്ട്. ഇന്നത്തെ തുർക്കി നഗരമായ നുസൈബിനുമായി സംയോജിക്കുന്ന പ്രദേശമാണ് നിസിബിസ്. ജോർജ് കൂവക്കാടിൻ്റെ ആർച്ചുബിഷപ് പദവി പ്രഖ്യാപനം 2024 ഒക്ടോബർ 25 വൈകുന്നേരം 3.30ന് അതിരൂപതാകേന്ദ്രത്തിലെ ചാപ്പലിൽ അതിരൂപതാ മെത്രാപ്പോലീത്താ അഭി. മാർ Read More…
Sample Page
റബർ കര്‍ഷക അവഗണനക്കതിരെ കത്തോലിക്ക കോണ്‍ഗ്രസ്
പാലാ: റബര്‍ കര്‍ഷകരെ അവഗണിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുവദിക്കുകയില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ റബര്‍ കര്‍ഷകരുടെ വിലാപങ്ങള്‍ക്ക് അറുതി വരുത്തണമെന്നും, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും റബര്‍ബോര്‍ഡിന്റെയും അനങ്ങാപ്പാറ നയങ്ങള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് പാലാ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബര്‍ വിലയിലുണ്ടായ തകര്‍ച്ച ഭീകരമാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അനിയന്ത്രിതമായ റബര്‍ ഇറക്കുമതി Read More…
വിശുദ്ധ ഇവാരിസ്റ്റസ് : ഒക്ടോബർ 26
ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 3ാമത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവാരിസ്റ്റ്സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹം അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്. റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത് വിശുദ്ധ ഇവാരിസ്റ്റസാണ്. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തിൽ, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങൾ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചൻമാരെ നിയമിച്ചതായി പറയുന്നു. തന്റെ മെത്രാൻമാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും Read More…
വിശുദ്ധരായ ക്രിസ്പിനും ക്രിസ്പിനിയനും : ഒക്ടോബർ 25
വിശുദ്ധ ക്രിസ്പിനുംവിശുദ്ധ ക്രിസ്പിനിയനും സഹോദരങ്ങളായിരുന്നു. അവർ ഒരുമിച്ച് മൂന്നാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ ഗൗളിനെ സുവിശേഷം അറിയിച്ചു. അവർ ഫ്രാൻസിലെ സോയ്‌സൺസിൽ നിന്ന് ജോലി ചെയ്തു. അവിടെ അവർ പകൽ തെരുവുകളിൽ പ്രസംഗിക്കുകയും രാത്രി ഷൂസ് ഉണ്ടാക്കുകയും ചെയ്തു. അവരുടെ ദാനധർമ്മം, ഭക്തി, എന്നിവ നാട്ടുകാരിൽ മതിപ്പുളവാക്കി. അവരുടെ ശുശ്രൂഷാ വർഷങ്ങളിൽ പലരും മതം മാറി. റോമിൽ വെച്ച് ഇരുവരെയും തലയറുത്ത് കൊലപ്പെടുത്തി. 286 എ.ഡി. ചെരുപ്പുകുത്തുന്നവർ, കൈയ്യുറ നിർമ്മാതാക്കൾ, ലേസ് നിർമ്മാതാക്കൾ, ലെയ്സ് തൊഴിലാളികൾ, തുകൽ തൊഴിലാളികൾ, Read More…
ആലോചനാ യോഗം ചേർന്നു
പാലാ : 42 മത് പാലാ രൂപത ബൈബിൾ കൺവൻഷന് ഒരുക്കമായി ബിഷപ്‌സ് ഹൗസിൽ രൂപത വികാരി ജനറാൾ വെരി.റവ.ഡോ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളൻമനാൽ & ടീം ആണ് കൺവൻഷന് നേതൃത്വം നൽകുന്നത്. 2024 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ സായാഹ്ന കൺവെൻഷൻ ആയിട്ടാണ് ഇത്തവണത്തെ ബൈബിൾ കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്ലാറ്റിനം Read More…
ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം
ലൂക്കാ 13 : 22 – 30രക്ഷയുടെ മാനദണ്ഡം. രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്. അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്. വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ Read More…
ഭീകരവാദത്തിന്റെ താവളമായി കേരളം മാറരുത്: സിബിസിഐ ലെയ്റ്റി കൗൺസിൽ
കൊച്ചി: ആഗോള ഭീകരവാദത്തിന്റെ അടിവേരുകൾ കേരളത്തിലുണ്ടെന്ന് സർക്കാർ ഏജൻസികൾത്തന്നെ സ്ഥിരീകരണം നൽകിയിരിക്കുന്നത് ഏറെ ഗൗരവത്തോടെ കേരളസമൂഹം മുഖവിലയ്ക്കെടുക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ. ഭീകരവാദത്തിന്റെ താവളമായി ദൈവത്തിന്റെ സ്വന്തം നാടിനെ വിട്ടുകൊടുക്കുവാൻ ഒരു കാരണവശാലും അനുവദിക്കരുത്. വടക്ക് കാശ്മീരിൽ അടിച്ചമർത്തപ്പെട്ട ഭീകരവാദശക്തികൾ തെക്ക് കേരളത്തിൽ ഉയർത്തെഴുന്നേൽക്കുന്നത് ആശങ്കകൾ സൃഷ്ടിക്കുന്നു. നാടിന്റെ വിവിധ ഭാഗങ്ങളിലും സമൂഹത്തിന്റെ വിവിധ മേഖലകളിലും വ്യത്യസ്ത രൂപങ്ങളിലായി ഇതിന്റെ വെല്ലുവിളികളും പ്രതിസന്ധികളും Read More…
വിശുദ്ധ റാഫേൽ പ്രധാന മാലാഖയുടെ തിരുനാൾ : ഒക്ടോബർ 24
പ്രധാന ദൂതന്മാർക്ക് ബഹുമാനത്തിൻ്റെയും പ്രാധാന്യത്തിൻ്റെയും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ദൈവത്തിൻ്റെ ഈ ശക്തരായ സന്ദേശവാഹകർ ദൈവിക പദ്ധതിയിൽ നിർണായക പങ്ക് വഹിക്കുന്നു, മനുഷ്യരാശിക്ക് മാർഗനിർദേശവും സംരക്ഷണവും രോഗശാന്തിയും വാഗ്ദാനം ചെയ്യുന്നു. റാഫേൽ എന്ന പേരിൻ്റെ അർത്ഥം “ദൈവം സുഖപ്പെടുത്തി” എന്നാണ്. തോബിത്തിൻ്റെ പുസ്തകത്തിൽ അദ്ദേഹം തോബിയാസിൻ്റെ യാത്രാ സഹചാരിയായി പരാമർശിക്കപ്പെടുന്നു. “മഹാനായ അനനിയാസിൻ്റെ മകൻ അസറിയാസ്” ആയി വേഷംമാറി, റാഫേൽ വഴി അറിയുന്ന ഒരു സുഹൃത്തായി സേവിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന ബെദ്സൈതായിലെ രോഗശാന്തി കുളത്തിൽ Read More…
കാപ്പിസ്ട്രാനോയിലെ വിശുദ്ധ ജോൺ: ഒക്ടോബർ 23
1386 ജൂൺ 24-ന് ഇറ്റലിയിലെ കാപ്പിസ്ട്രാനോയിൽ, ഒരു ജർമ്മൻ പ്രഭുവിന്റെ മകനായാണ് ജോൺ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. പെറുഗിയ സർവകലാശാലയിൽ നിയമം പഠിച്ച ജോൺ ഇറ്റലിയിലെ നേപ്പിൾസിൽ അഭിഭാഷകനായി ജോലി ചെയ്തു. 26 വയസ്സുള്ളപ്പോൾ അദ്ദേഹത്തെ പെറുഗിയയുടെ ഗവർണറായി നിയമിച്ചു. മലതെസ്റ്റാസിനെതിരായ യുദ്ധത്തിനുശേഷം തടവിലായ അദ്ദേഹം തൻ്റെ ജീവിതരീതി പൂർണ്ണമായും മാറ്റാൻ തീരുമാനിച്ചു. 30-ആം വയസ്സിൽ അദ്ദേഹം ഫ്രാൻസിസ്‌കൻ നൊവിഷ്യേറ്റിൽ പ്രവേശിച്ചു, നാല് വർഷത്തിന് ശേഷം വൈദികനായി. മതപരമായ ഉദാസീനതയുടെയും ആശയക്കുഴപ്പത്തിൻ്റെയും സമയത്ത് ജോണിൻ്റെ Read More…
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ : ഒക്ടോബര് 22
1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു. വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ Read More…










