ഭരണങ്ങാനം: ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. Read More…
Reader’s Blog
വിശുദ്ധ ജോൺ മരിയ വിയാനി : ഓഗസ്റ്റ് 4
1786 മെയ് 8-ന് ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപത്തുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും ഏഴുമക്കളില്‍ നാലാമനായി വി. ജോണ്‍ മരിയ വിയാനി. ജനിച്ചു. മാതാപിതാക്കള്‍ ഭക്തരായ സാധാരണ കര്‍ഷകരായിരുന്നു. വൈദികവിദ്വേഷത്തിന്റെയും മതവിരോധത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത്. ഫ്രഞ്ചു വിപ്ലവത്തിന്റെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും കാലം. വിദ്യാവിഹീനനായി കാര്‍ഷികവൃത്തിയില്‍ കഴിഞ്ഞുകൂടിയ ബാല്യ കാലം. പതിമ്മൂന്നാമത്തെ വയസ്സില്‍ വളരെ രഹസ്യമായിട്ടായിരുന്നു ജോണിന്റെ പ്രഥമദിവ്യകാരുണ്യ സ്വീകരണം. ഫാം ഷെഡ്ഡില്‍ വച്ചു നടത്തിയ ആ ചടങ്ങ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കച്ചികൊണ്ട് Read More…
ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം
മത്തായി 15:10-20ശുദ്ധതയും അശുദ്ധതയും. നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു. പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ Read More…
ഫിലിപ്പിയിലെ വിശുദ്ധ ലിഡിയ: ആഗസ്റ്റ് 3
യേശുക്രിസ്തുവിൻ്റെ അനുയായിയായി മാറിയ യൂറോപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വ്യക്തിയാണ് ലിഡിയ. ഫിലിപ്പിയിൽ വെച്ച് വിശുദ്ധ പൗലോസിൻ്റെ ആദ്യത്തെ മാമോദീസ സ്വീകരിച്ചവളായിരുന്നു അവൾ. ലിഡിയയെക്കുറിച്ച് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ കാണാം. അവൾ ഇപ്പോൾ പടിഞ്ഞാറൻ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക കേന്ദ്രമായ ത്യത്തിറയിൽ നിന്നുള്ളവളായിരുന്നു. അവൾ സമ്പന്നയായ ഒരു ബിസിനസ്സുകാരിയായിരുന്നു. തുയതിര നഗരം ശ്രദ്ധിക്കപ്പെട്ട പർപ്പിൾ ചായങ്ങളുടെയും തുണിത്തരങ്ങളുടെയും നിർമ്മാതാവും വിൽപ്പനക്കാരിയും, ഉയർന്ന മൂല്യമുള്ള വ്യവസായത്തിൻ്റെ ഭാഗമായിരുന്നു ലിഡിയ. ചക്രവർത്തിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പുറജാതീയ മതങ്ങളിലെ പുരോഹിതന്മാരും Read More…
വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് : ഓഗസ്റ്റ് 2
ഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-ന് വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് വൈദികനാകാൻ ചേർന്നെങ്കിലും രോഗങ്ങൾ മൂലം വെദികപഠനം ഉപേക്ഷിച്ച് സെമിനാരിയിൽ നിന്നും മടങ്ങി. വൈദികനാകാനുള്ള ആഗ്രഹം മൂലം രോഗങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും സെമിനാരിയിൽ ചേർന്നു. 1834-ൽ മാരിസ്റ്റ് പുരോഹിതരുടെ സഭയിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. കുർബാനയോടുള്ള ഭക്തിക്കു പ്രാധാന്യം നൽകിക്കൊണ്ട് 1856-ൽ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു. 57-ആം വയസ്സിൽ റോമിൽ Read More…
പുനരധിവാസം ; കോഴിക്കോട് രൂപത സര്‍ക്കാരുമായി കൈകോര്‍ക്കും
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കുമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും. പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും ജില്ലാ Read More…
വയനാട് ഉരുള്‍പൊട്ടല്‍; സഭാസംവിധാനങ്ങള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: കെസിബിസി
വയനാട് ജില്ലയിലെ മേപ്പാടി മേഖലയില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും മറ്റും ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും വേദനയില്‍ പങ്കുചേരുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങളോട് സഭാ സംഘടനകളും പ്രസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണം. കേരള സഭയുടെ മുഴുവന്‍ ശ്രദ്ധയും ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടാകണം. ദുരന്തത്തിന് ഇരയാവര്‍ക്ക് സമാശ്വാസം പകരാനുള്ള സര്‍ക്കാര്‍ നടപടികളോട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി പൂര്‍ണ്ണമായും സഹകരിക്കുന്നതായിരിക്കും. ദുരിത ബാധിതര്‍ക്ക് Read More…
വിശുദ്ധ അൽഫോൻസസ് ലിഗൂറി: ഓഗസ്റ്റ് 1
ഇറ്റലിയിലെ കുലീനവും ധനികനുമായ ഒരു പ്രഭുകുടുംബത്തിൽ 1696 സെപ്റ്റംബർ 27-നു ജനിച്ചു. പഠനത്തിൽ സമർഥനായിരുന്ന അൽഫോൻസ് പതിനാറാം വയസിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നു നിയമത്തിൽ ബിരുദമെടുത്തു. 21-ാം വയസ്സിൽ കോടതിയിൽ പരിശീലനം ആരംഭിച്ചു. കേസിനെക്കുറിച്ച് പൂർണ്ണമായി പഠിച്ച ശേഷമാണ് അദ്ദേഹം കോടതിയിൽ എത്തിയിരുന്നത്. വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു. തന്റെ കഴിവിൽ ഉണ്ടായ അമിത ആത്മവിശ്വാസത്താൽ ഒരിക്കൽ അദ്ദേഹം ഒരു കേസിന്റെ സുപ്രധാനമായ ഒരു രേഖ പഠിക്കാതെ കോടതിയിലെത്തി. എതിർഭാഗം വക്കീൽ ആ Read More…
ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ
ലൂക്കാ 14 : 25 – 33ശൂന്യവൽക്കരണം. ശിഷ്യത്വം ഉപേക്ഷിക്കലിന്റെ ജീവിതമാണെന്നവൻ പഠിപ്പിക്കുമ്പോൾ, നിനക്ക് ഏറെ പ്രിയപ്പെട്ടവരേയും നിന്നെത്തന്നെയും ഉപേക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഇതു ശൂന്യവൽക്കരണത്തിന്റെ പരമകോടിയാണ്. എന്നാൽ ഇതു ഉപേക്ഷിക്കൽ മാത്രമല്ല വഹിക്കൽക്കൂടിയാണെന്ന് അവൻ പറയുന്നു- സഹനങ്ങളുടെ കുരിശ് വഹിക്കൽ. എന്നാൽ തുടർന്ന് ഈശോ നമ്മോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യമിതാണ്. ഉപേക്ഷിക്കലും വഹിക്കലും നിനകാവുമെങ്കിലും, ഈ ശിഷ്യത്വത്തിൽ നിലനിൽക്കാൻ നിനക്കാവുമോ??? അതിനുള്ള കരുത്ത് നിനക്കുണ്ടോ??? നിലനിൽപ്പിന്റെ വരം നൽകാൻ,സഹനപുത്രനും ക്രൂശിതനും ഉത്ഥിതനുമായവനേ കഴിയൂ. അവന്റെ ജീവിതം Read More…
വിശുദ്ധ ഇഗ്നേഷ്യസ് ലൊയോള : ജൂലൈ 31
സ്‌പെയിനിന്റെ വടക്ക് ലയോളയാണ് ഇനിഗോ എന്ന ഇഗ്നേഷ്യസിന്റെ ജന്മദേശം. സമ്പന്നരും കുലീനരുമായ മാതാപിതാക്കളുടെ പതിനൊന്നാമത്തെ മകനായി ഒരു കൊട്ടാരത്തിലാണു ജനനം. യുവാവായിരിക്കുമ്പോള്‍ രാജ്യസേവനത്തിനിറങ്ങിയ ഇഗ്നേഷ്യസിനു പമ്പ്‌ലോണ യുദ്ധത്തില്‍ വെടിയേറ്റ് രണ്ടു കാലിനും പരുക്കുപറ്റി. അങ്ങനെ ആശുപത്രിയില്‍ ദീര്‍ഘനാള്‍ കഴിയേണ്ടിവന്നു. അപ്പോള്‍ സമയം പോക്കാന്‍ വേണ്ടിയാണ് വായനയിലേക്കു കടന്നത്. കൈയില്‍ കിട്ടിയ ക്രിസ്തുവിന്റെ ജീവചരിത്രവും വിശുദ്ധന്മാരുടെ ജീവചരിത്രവും ശ്രദ്ധാപൂര്‍വ്വം വായിച്ചു. സംഭവബഹുലവും ധീരവും മാതൃകാപരവുമായ അവരുടെ ജീവിതം അദ്ദേഹത്തെ ആകര്‍ഷിച്ചു. തന്റെ ജീവിതത്തിന്റെ പൊള്ളത്തരം ബോധ്യ പ്പെടുകയും ചെയ്തു. Read More…










