Reader's Blog

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ സ്മരണപുതുക്കി ഇന്ന് പെസഹാ വ്യാഴം

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണപുതുക്കി പെസഹാ ആചരിച്ച് ക്രൈസ്തവ സഭകൾ. യാക്കോബായ, ഓർത്തഡോക്സ് സഭകളടെ ദൈവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും കുർബാനയും നടന്നു. ഭവനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷനടക്കും. പെസഹാദിനമായ വ്യാഴാഴ്ച മുതൽ തീവ്രമായ പ്രാർഥനകളിലൂടെയാണ് വിശ്വാസികൾ കടന്നുപോവുക. ഇതോടെ വിശുദ്ധവാരാചരണ കർമങ്ങൾ കൂടുതൽ സജീവമാകും. ഞായറാഴ്‌ച ഈസ്റ്റർ ആഘോഷത്തിനായി ക്രൈസ്തവ ദേവാലയങ്ങളും കുടുംബങ്ങളും ഒരുങ്ങും.

Reader's Blog

പെസഹ അപ്പം ഉണ്ടാക്കുന്ന വിധം

യേശുവിന്‍റെ ഒടുവിലത്തെ അത്താഴ സ്മരണയില്‍ ക്രിസ്തീയ ഭവനങ്ങളില്‍ ഇന്നും പെസഹാവ്യാഴാഴ്ച വൈകുന്നേരം അപ്പം മുറിക്കല്‍ ചടങ്ങുകള്‍ നടത്താറുണ്ട്. അരിപ്പൊടിയും തേങ്ങാ അരപ്പും ചേര്‍ത്തുണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ അപ്പം. ചേരുവകള്‍: അരിപ്പൊടി: 2 കപ്പ് (വറുത്തത്)തേങ്ങ ചിരകിയത് : ഒന്നേകാല്‍ കപ്പ്ഉഴുന്ന് : ഒരു പിടി (വെള്ളത്തില്‍ കുതിര്‍ക്കണം)ചുവന്നുള്ളി : 5-6വെളുത്തുള്ളി – 2 അല്ലിജീരകം – കാല്‍ സ്പൂണ്‍ഉപ്പ്- ആവശ്യത്തിന്വെള്ളം – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം Read More…

News Reader's Blog Social Media

എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു

പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…

Reader's Blog

ഇന്ന് ഓശാന ഞായർ ; വിശുദ്ധവാര ആചരണത്തിന് തുടക്കം

യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുണർത്തി ഇന്ന് ഓശാന ഞായർ. ദേവാലയങ്ങളിൽ കുരുത്തോലകളേന്തി ക്രൈസ്‌തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കും. യേശുക്രിസ്തുവിനെ യഹൂദജനം രാജകീയ പദവികളോടെ ഒലിവിലകളേന്തി ജറുസലം നഗരത്തിലേക്ക് വരവേറ്റതിന്റെ അനുസ്‌മരണമാണ് ഓശാന ഞായറിലെ തിരുക്കർമങ്ങൾ. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണദിനങ്ങളായ പീഡാനുഭവ ആഴ്ച‌യ്ക്ക് ഇതോടെ തുടക്കമാകും.

News Reader's Blog Social Media

പ്രതീക്ഷിക്കാത്ത സമയത്തെ ദൈവസമ്മാനം’; അതിരൂപതാ പദവിയിലെ സന്തോഷവുമായി ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ

കോഴിക്കോട് ∙ ദീർഘ കാലത്തെ കാത്തിരിപ്പിനൊടുവിൽ ഈസ്റ്റർ സമ്മാനമായി കോഴിക്കോടു രൂപത അതിരൂപതയായി ഉയർത്തപ്പെട്ടു. നൂറ്റാണ്ടിലധികമായി മലബാറിന്റെയും കോഴിക്കോടിന്റെയും ഭൗതികവും ആത്മീയവുമായ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്ന രൂപയെ തേടി ഒടുവിൽ അതിരൂപതാ പദവി എത്തി. മലബാറിൽ സ്കൂളുകളും ആതുരാലയങ്ങളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ആരംഭിച്ച് കുടിയേറ്റ ജനതയ്ക്ക് താങ്ങും തണലുമായി നിന്നത് കോഴിക്കോട് രൂപതയായിരുന്നു. ദൈവം വിസ്മയങ്ങളുടെ ദൈവമാണെന്നും നമ്മുടെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാത്ത സമയത്ത് സമ്മാനങ്ങളുമായി വരുമെന്നും കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ട ഡോ.വർഗീസ് ചക്കാലയ്ക്കൽ Read More…

News Reader's Blog Social Media

കോഴിക്കോട് രൂപത ഇനി അതിരൂപത; ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പ്

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി വത്തിക്കാൻ. ഡോ.വർഗീസ് ചക്കാലക്കലിനെ ആർച്ച് ബിഷപ്പായി പ്രഖ്യാപിച്ചു. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകളാണ് കോഴിക്കോട് അതിരൂപതയ്ക്ക് കീഴിൽവരുന്നത്. കോഴിക്കോട് രൂപത സ്ഥാപിതമായി 102 വർഷം പിന്നിടുമ്പോഴാണ് സുപ്രധാന പ്രഖ്യാപനം.1923 ജൂൺ 12 നാണ് കോഴിക്കോട് രൂപത സ്ഥാപിതമായത്. വത്തിക്കാനിൽ നടന്ന പ്രഖ്യാപനത്തിലാണ് അതിരൂപതയായി ഉയര്‍ത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം വായിച്ചത് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ്. ഓശന ഞായർ സമ്മാനമാണ് ലഭിച്ചതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. അതിരൂപതയായി Read More…

Reader's Blog

കുട്ടികൾ ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരണം : ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

അരുണാപുരം : സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി. വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു. വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് Read More…

Daily Saints Reader's Blog

ക്രാക്കോവിലെ വിശുദ്ധ സ്റ്റാനിസ്ലാവൂസ് : ഏപ്രിൽ 11

വിശുദ്ധ സ്റ്റാനിസ്ലാവൂസ് 1030 ജൂലൈ 26ന് ക്രാക്കോവിന് അടുത്തുള്ള സിപ്പാനോവില്‍ ജനിച്ചു. മാതാപിതാക്കള്‍ കുലീന പ്രഭുകുടുംബത്തില്‍പെട്ടവരും ഭക്തരായ കത്തോലിക്കരുമായിരുന്നു. അതുകൊണ്ട്, അവരുടെ ഏകപുത്രന്‍ പൗരോഹിത്യം സ്വീകരിച്ചു കാണാന്‍ തല്പരരുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം സ്റ്റാനിസ്ലാവൂസ് തനിക്കു പാരമ്പര്യമായി ലഭിച്ച ഭീമമായ സമ്പത്തെല്ലാം പാവങ്ങളുടെ ഇടയില്‍ വിതരണം ചെയ്തു. പൗരോഹിത്യം സ്വീകരിച്ച് അധികനാള്‍ കഴിയുന്നതിനു മുമ്പേ അദ്ദേഹം ക്രാക്കോവിലെ വികാരി ജനറാളായി നിയമിതനായി. പോപ്പ് അലക്‌സാണ്ടര്‍ രണ്ടാമന്റെ ആജ്ഞ അനുസരിച്ച് 1072-ല്‍ സ്റ്റാനിസ്ലാവൂസ് ക്രാക്കോവിന്റെ മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. സത്യത്തിനും നീതിക്കും Read More…

News Reader's Blog

അഭിവന്ദ്യ പള്ളിക്കാപറമ്പിൽ പിതാവിന്റെ 99-ാo ജന്മദിനം വ്യത്യസ്ത രീതിയിൽ ആഘോഷമാക്കി പാലാ കത്തീഡ്രൽ സൺഡേസ്കൂളും മിഷൻ ലീഗും

പാലാ : സുവ്യക്തമായ നിലപാടുകളും സുദൃഢമായ കർമ്മ പദ്ധതികളും കൊണ്ട് പാലാ രൂപതയെ ആത്മീയമായും ഭൗതികമായും വളർത്തിയെടുത്ത രൂപതയുടെ ദ്വിതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാo ജന്മദിനം കത്തീഡ്രൽ ഇടവകയിൽ മിഷൻലീഗിന്റെയും സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 99 കുട്ടികൾ ’99’ എന്ന സംഖ്യാ രൂപത്തിൽ അണിനിരക്കുകയും പിതാവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ആശംസകൾ എഴുതിയ ബലൂണുകൾ ആകാശത്തേക്ക് ഉയർത്തുകയും ചെയ്തു. ഇടവക വികാരി വെരി റവ ഫാ ജോസ് കാക്കല്ലിൽ, സൺഡേ Read More…

Daily Saints Reader's Blog

വിശുദ്ധ മൈക്കൽ ഡി സാൻക്റ്റിസ് : ഏപ്രിൽ 10

കാറ്റലോണിയയിലെ വിക്കിൽ 1591-ല്‍ ആണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്. 1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ Read More…