ഫ്രാൻസിസ് പാപ്പായുടെ പങ്കാളിത്തത്തോടെ ഒരു വർഷം മുൻപ് വെറോണയിലെ ‘അരേന ദി പാച്ചേ’, സമർപ്പണ പ്രസ്ഥാനങ്ങളുടെയും, കൂട്ടായ്മകളുടെയും അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. മാതാപിതാക്കൾ കൊല്ലപ്പെട്ട ഇസ്രായേൽ പൗരനായ മാവോസ് ഇനോനും, പലസ്തീൻകാരനായ അസീസ് സാറായും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയും, തുടർന്ന് അവർ നൽകിയ സൗഹൃദത്തിന്റെ സാക്ഷ്യവും പാപ്പാ ഓർമ്മപ്പെടുത്തി. ഇത് പ്രത്യാശയുടെ അടയാളമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. സമാധാനത്തിലേക്കുള്ള പാതയിൽ, മറ്റുള്ളവരെ പരിപാലിക്കാൻ പരിശീലിപ്പിക്കുകയും രൂപപ്പെടുത്തുകയും ചെയ്യേണ്ടത് ഏറെ അവശ്യമാണെന്ന് പാപ്പാ പറഞ്ഞു. ഇന്നത്തെ Read More…
Pope’s Message
സമാധാനാഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉക്രൈനിലും ഗാസയിലും നടന്നുവരുന്ന സായുധസംഘർഷങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. മെയ് 28 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിന് പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമാധാനം സ്ഥാപിക്കാനും, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, മനുഷ്യാവകാശങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനും പാപ്പാ ആവശ്യപ്പെട്ടത്. ഉക്രൈനിൽ സാധാരണക്കാർക്കും പൊതുമേഖലാസ്ഥാപനങ്ങളുമെതിരെ നടന്നുവരുന്ന കടുത്ത ആക്രമണങ്ങളെക്കുറിച്ച് താൻ ആശങ്കാകുലനാണെന്ന് അറിയിച്ച പാപ്പാ, ആക്രമണങ്ങളുടെ ഇരകളായവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും തന്റെ സാമീപ്യവും Read More…
മതസൗഹാർദ്ദ സംഭാഷണങ്ങൾ മാനവികത ഊട്ടിയുറപ്പിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ
ലിയോ പതിനാലാമൻ പാപ്പായുടെ സ്ഥാനാരോഹണ ചടങ്ങിൽ സംബന്ധിക്കുന്നതിനും, കത്തോലിക്കാ സഭയോടുള്ള സ്‌നേഹപൂർണമായ സഹകരണം ഉറപ്പുവരുത്തുന്നതിനും റോമിൽ എത്തിച്ചേർന്ന വിവിധ മതങ്ങളുടെ നേതാക്കന്മാരെയും, ക്രൈസ്തവ സഭകളിലെ നേതാക്കന്മാരെയും, പരിശുദ്ധ പിതാവ്, മെയ് മാസം പത്തൊൻപതാം തീയതി വത്തിക്കാനിൽ സ്വീകരിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ്, പരിശുദ്ധ പിതാവ് ബർത്തലോമിയോ, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, കിഴക്കൻ അസീറിയൻ സഭയുടെ പാത്രിയർക്കീസായ അവ്വാ മൂന്നാമൻ എന്നിവരെ പേരെടുത്തു പറഞ്ഞ പാപ്പാ, ചടങ്ങിനായി എത്തിചേർന്നതിനും, പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദിയർപ്പിച്ചു. സാർവ്വത്രിക Read More…
മുക്കുവനെ ഇടയനാക്കി മഹാത്ഭുതം ചെയ്യുന്നവന്‍…
മാത്യു ചെമ്പുകണ്ടത്തിൽ റോമില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്നിലുള്ള അതിവിശാലമായ ചത്വരത്തിൻ്റെയരികിൽ പത്രോസ് സ്ലീഹായുടെ മാനോഹരമായ ഒരു ശില്‍പമുണ്ട്. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ വാഹകനായ പത്രോസിനെയാണ് ഈ ശില്‍പ്പത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. “സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കു”മെന്നു ദൈവപുത്രന്‍ വാക്കുനല്‍കിയത് ശിമയോന്‍ പത്രോസിനോടായിരുന്നല്ലോ. സ്വര്‍ഗ്ഗരാജ്യത്തിൻ്റെ മർമ്മങ്ങളിലേക്ക് എത്തിച്ചേരാൻ കുരിശിൻ്റെ മാർഗ്ഗത്തിലേ കഴിയൂ എന്നതാണ് ശീമോന്‍റെ താക്കോലില്‍ മുദ്രണം (Key bitting) ചെയ്തിട്ടുള്ളത്. 19-ാം നൂറ്റാണ്ടിലെ Read More…
സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: സ്നേഹത്തിനും സമാധാനത്തിനും ഐക്യത്തിനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന സ്ഥാനാരോഹണ വിശുദ്ധ കുർബാന മധ്യേ സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ഇത് സ്നേഹത്തിന്റെ സമയമാണ്. നമുക്ക് ദൈവത്തിലേക്ക് നടക്കാം, മറ്റുള്ളവരെ സ്നേഹിക്കാം, സമാധാനമുള്ള ഒരു ലോകത്തിനായി പ്രാർഥിക്കാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെമേൽ ഭരമേല്പിച്ചിരിക്കുന്ന ഈ ദൗത്യത്തിൽ എല്ലാവരോടും നന്ദിപറയുന്നു വെന്ന് പറഞ്ഞാണ് മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. നാം ഒരുപാട് ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്. ഫ്രാൻസിസ് Read More…
‘ലോകമെങ്ങും സമാധാനം പുലരട്ടെ’; ഇന്ത്യ – പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത് മാർപാപ്പ
‘ലോകമെങ്ങും സമാധാനം പുലരട്ടെ, ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്‌ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇന്ത്യ – പാക് വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തിലാണ് മാർപാപ്പ സന്തോഷം അറിയിച്ചത്. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. Read More…
വിശ്വാസത്തിന്റെ അഭാവം ജീവിതത്തിന്റെ അർത്ഥം നഷ്ടപ്പെടുത്തുന്നു: ലിയോ പതിനാലാമൻ പാപ്പാ
നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു” രണ്ടായിരം വർഷത്തെ സഭയുടെ വിശ്വാസപാരമ്പര്യം വിശുദ്ധ പത്രോസിന്റെ ഈ വാക്കുകളിൽ അടിസ്ഥാനമാക്കിയതാണെന്ന വാക്കുകളോടെയാണ് ലിയോ പതിനാലാമൻ പാപ്പാ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിലുള്ള തന്റെ ആദ്യവചന സന്ദേശം ആരംഭിച്ചത്. പിതാവായ ദൈവത്തിന്റെ മുഖം മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്ന ഏക രക്ഷിതാവാണ് യേശുക്രിസ്തു എന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ദൈവത്തിൽ മനുഷ്യരെ അടുപ്പിക്കുന്നതിനായി, പുനരുത്ഥാനത്തിനു ശേഷം നമുക്കെല്ലാവർക്കും അനുകരിക്കാൻ കഴിയുന്ന വിശുദ്ധ മാനവികതയുടെ ഒരു മാതൃക കാണിച്ചുതരികയും, നിത്യ വിധിയുടെ വാഗ്ദാനം പ്രദാനം Read More…
ലിയോ പതിനാലാമൻ പാപ്പ ലോകത്തെ അഭിസംബോധന ചെയ്തതിൻ്റെ മലയാള പരിഭാഷ…
പരിഭാഷ: ഫാ. ജോഷി മയ്യാറ്റിൽ “നിങ്ങൾക്കു സമാധാനം!” പ്രിയ സഹോദരീ സഹോദരന്മാരേ, ഇതായിരുന്നു ദൈവത്തിന്റെ അജഗണത്തിനായി സ്വന്തം ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ അഭിവാദ്യം. സമാധാനത്തിന്റെ ഈ അഭിവാദ്യം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും നിങ്ങളുടെ കുടുംബങ്ങളിലും എല്ലാ ആളുകളിലും, അവർ എവിടെയായിരുന്നാലും, എല്ലാ രാജ്യങ്ങളിലും, ഭൂമി മുഴുവൻ എത്താനും ഞാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ! ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം – നിരായുധമായ, നിരായുധീകരിക്കുന്ന, താഴ്മയും സ്ഥിരോത്സാഹവുമുള്ള സമാധാനം! അത് വരുന്നത് Read More…
‘കോൺക്ലേവ്’ -ചരിത്രവും കാതലായ മാറ്റങ്ങളും…
ഫാ. മാത്യു മുറിയങ്കരിച്ചിറയിൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണവാർത്ത അറിഞ്ഞതുമുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ച ഒരു വാക്കാണ് ‘കോൺക്ലേവ്’. ഈ വാക്കിന്റെ ഉത്ഭവം ‘cum'(with,കൂടെ), ‘clavis'(key-താക്കോൽ) എന്നീ ലത്തീൻ പദങ്ങളിൽ നിന്നാണ്. ‘സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം’ എന്നാണ് വാക്യാർത്ഥം. കോൺക്ലേവ് എന്ന പദം മറ്റു സന്ദർഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയിൽ ഇത് റോം രൂപതയുടെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍സംഘം നടത്തുന്ന സമ്മേളനത്തെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത് ആദ്യനൂറ്റാണ്ട് മുതലേ സഭയിൽ മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടായിരിന്നെങ്കിലും കേവലം Read More…
അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു…
ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം. ഏറ്റവും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ, ആമേൻ. എന്റെ ഭൗതിക ജീവിതത്തിന്റെ സന്ധ്യാസമയം അടുക്കുന്നതായി അനുഭവപ്പെടുമ്പോൾ, നിത്യജീവിതത്തിലെ ഉറച്ച പ്രത്യാശയോടുകൂടി എന്റെ സംസ്കാര സ്ഥലത്തെക്കുറിച്ചുള്ള അവസാന ആഗ്രഹങ്ങൾ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതകാലം മുഴുവനും, ഒരു പുരോഹിതനായും മെത്രാനായുമുള്ള ശുശ്രൂഷയുടെ കാലത്തും, ഞാനെപ്പോഴും നമ്മുടെ രക്ഷകന്റെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിലേക്ക് സ്വയം സമർപ്പിച്ചിരുന്നു. ഈ കാരണത്താൽ, എന്റെ ഭൗതികാവശിഷ്ടങ്ങൾ ഉയിർപ്പിന്റെ ദിനം പ്രതീക്ഷിച്ചു പരിശുദ്ധ മാതാവിന്റെ പേപ്പൽ ബസിലിക്കയായ സെന്റ് മേരി Read More…