പൗരോഹിത്യസ്വീകരണ ദിനം വൈദികരുടെ ജീവിതത്തിൽ അനന്യമായ ഒരു ദിനമാണെന്നും, ഇത് വിശുദ്ധീകരണത്തിന്റെ വലിയ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തുന്നതാണെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാളും, പൗരോഹിത്യ വിശുദ്ധീകരണ ദിനവും സംയുക്തമായി ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയേഴാം തീയതി രാവിലെ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വച്ചു ലിയോ പതിനാലാമൻ പാപ്പാ, കാർമ്മികത്വം വഹിച്ച പട്ടംകൊടുക്കൽ ശുശ്രൂഷയിൽ സന്ദേശം നൽകിയത്. കർത്താവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയുടെ മുഴുവൻ രഹസ്യാത്മകതയും ഉൾക്കൊണ്ടുകൊണ്ട് മാത്രമാണ് യേശുവിന്റെ തിരുഹൃദയത്തെ പറ്റി സംസാരിക്കുവാൻ Read More…
Pope’s Message
സഭ മുഴുവനും നിങ്ങളുടെ കൂടെയുണ്ട്; പശ്ചിമേഷ്യൻ ക്രൈസ്തവ സമൂഹത്തോട് ലിയോ പതിനാലാമൻ മാർപാപ്പാ
ജൂൺ 22 ഞായറാഴ്ച ഡമാസ്കസിലെ മാർ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യൻ ക്രൈസ്തവർക്ക് തന്റെയും മുഴുവൻ സഭയുടെയും സാമീപ്യം ഉറപ്പുനൽകി ലിയോ പതിനാലാമൻ പാപ്പാ. ഇന്നലെ (ജൂൺ 25) വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് മധ്യപൂർവ്വദേശങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതരപ്രശ്നങ്ങളെ പാപ്പാ പരാമർശിച്ചത്. സിറിയയുടെ തലസ്ഥാനത്തെ ഈ ഓർത്തഡോക്സ് ദേവാലയത്തിലുണ്ടായ തീവ്രവാദ ആക്രമണത്തിൽ മരണമടഞ്ഞവരെ കർത്താവിന്റെ കരുണയ്ക്ക് സമർപ്പിക്കാമെന്ന് പറഞ്ഞ പാപ്പാ, അപകടത്തിൽ Read More…
സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കുക മഹത്തരം: ലിയോ പതിനാലാമൻ മാർപാപ്പാ
ഫ്രാൻസിസ്ക്കൻ സമൂഹത്തിൻറെ ഭാഗമായ ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെയും പൊതുസംഘങ്ങളിൽ, അഥവാ, ജനറൽ ചാപ്റ്ററുകളിൽ, പങ്കെടുക്കുന്ന പൊതുശ്രേഷ്ഠന്മാരുൾപ്പടെയുള്ള അംഗങ്ങളെ ഇന്ന് (ജൂൺ 20-ന്) വെള്ളിയാഴ്ച വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപാപ്പാ ഇങ്ങനെ പറഞ്ഞത്. ഫ്രയേർസ് മൈനർ കോൺവെഞ്ച്വൽ സമൂഹത്തിൻറെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയേയും ട്രിനിറ്റേറിയൻ സമൂഹത്തിൻറെ സ്ഥാപകൻ വിശുദ്ധ ഹുവാൻ ദെ മാതായേയും ഇന്നൊസെൻറ് മൂന്നാമൻ പാപ്പാ ഒരുമിച്ച് സ്വീകരിക്കുന്ന ഒരു ചിത്രം Read More…
നിർമ്മിത ബുദ്ധി മനുഷ്യവ്യക്തിയുടെ സമഗ്ര സുസ്ഥിതി ലക്ഷ്യം വയ്ക്കണം: ലിയോ പതിനാലാമൻ മാർപാപ്പാ
മാനവകുടുംബത്തിന് ഗുണകരമായ അസാധാരണ സാധ്യതകൾ നല്കുന്ന നിർമ്മിത ബുദ്ധിയുടെ ദ്രുതഗതിയിലുള്ള വികസനം കൂടുതൽ അധികൃതവും നീതിയുക്തവുമായ ഒരു ആഗോള മാനവ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അതിൻറെ ശരിയായ ഉപയോഗത്തെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പാ. നിർമ്മിതബുദ്ധിയെ അധികരിച്ച് റോമിൽ ജൂൺ 19,20 തീയതികളിൽ നടന്ന രണ്ടാം സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി നല്കിയ സന്ദേശത്തിലാണ് മാർപാപ്പാ നിർമ്മിതബുദ്ധിയുടെ ഭാവാത്മകവും നിഷേധാത്മകവുമായ മാനങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നത്. നിർമ്മിതബുദ്ധിയിൽ അന്തർലീനമായിരിക്കുന്ന നൈതികമാനത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കേണ്ടതിൻറെ അടിയന്തിര പ്രാധാന്യം എടുത്തുകാട്ടുന്നതാണ് ഈ Read More…
“യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” പന്ത്രണ്ടാം പിയൂസ് പാപ്പായുടെ വാക്കുകൾ ആവർത്തിച്ച് ലിയോ പതിനാലാമൻ പാപ്പാ
യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കുമെതിരെ ശബ്ദമുയർത്തി ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസരത്തിലാണ്, ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും യുദ്ധങ്ങളെയും കുറിച്ച് പാപ്പാ അപലപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പിയൂസ് പാപ്പാ പറഞ്ഞ, “സമാധാനം കൊണ്ട് നമുക്കൊന്നും നഷ്ടമാകുന്നില്ല, എന്നാൽ യുദ്ധം കൊണ്ട് നമുക്കെല്ലാം നഷ്ടമായേക്കാം” എന്ന വാക്കുകൾ ആർത്തിച്ചുകൊണ്ടാണ് ലിയോ പതിനാലാമൻ പാപ്പാ യുദ്ധമെന്ന തിന്മയ്ക്കെതിരെ മനുഷ്യമനഃസാക്ഷിയെ ഉദ്ബോധിപ്പിച്ചത്. ഉക്രൈൻ, ഇറാൻ, ഇസ്രായേൽ, ഗാസാമുനമ്പ് തുടങ്ങി, യുദ്ധങ്ങൾ Read More…
സഭ കരുണയുടെ ഭവനമാണ്: ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനം ഇപ്രകാരമായിരുന്നു: ‘സുഖപ്പെടുത്തുന്ന യേശുവിനെ പറ്റി നമുക്ക് തുടർന്നും ധ്യാനിക്കാം. ഇന്ന്, പ്രത്യേകമായ രീതിയിൽ നമ്മൾ തടസ്സപ്പെടുത്തപ്പെടുകയും, പൂട്ടിയിടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ജീവിത്തഗിൽ പ്രത്യാശയോടെ മുൻപോട്ടു പോകുന്നത് ഉപയോഗശൂന്യമാണെന്നു നമുക്ക് ചിലപ്പോൾ തോന്നാറുണ്ട്. പലപ്പോഴും പലതിൽ നിന്നും പിൻവാങ്ങിക്കൊണ്ട്, പൊരുതുവാൻ ഇനി ഇല്ല എന്ന ചിന്തകൾ നമ്മിൽ ഉണ്ടായേക്കാം. ഈ ഒരു സാഹചര്യത്തെ സുവിശേഷങ്ങൾ വിവരിക്കുന്നത്, Read More…
ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുത്: ലിയോ പതിനാലാമൻ പാപ്പാ
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായിമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിച്ചു. ആഗോളസഭ പ്രത്യാശയുടെ ജൂബിലിവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് (14/06/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണാന്തരം ആണ് പാപ്പാ തൻറെ ഈ ആശങ്ക അറിയിച്ചത്. അനുരഞ്ജനപ്രക്രിയകൾക്ക് തുടക്കംകുറിക്കുകയും, എല്ലാവർക്കും സുരക്ഷയും അന്തസ്സും ഉറപ്പുനൽകുന്ന പരിഹാരങ്ങൾ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സമാധാനസംസ്ഥാപന ലക്ഷ്യത്തെ പിന്തുണയ്ക്കുകയെന്നത് എല്ലാ രാജ്യങ്ങളുടെയും കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. വളരെ ആശങ്കാജനകങ്ങളായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നതെന്നും ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതി ഗുരുതരമാംവിധം വഷളായിരിക്കുകയാണെന്നും Read More…
വിമാനാപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ
ജൂൺ മാസം പന്ത്രണ്ടാം തീയതി വ്യാഴാഴ്ച, പ്രാദേശിക സമയം ഉച്ചയോടുകൂടി, 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം, പറന്നുയർന്ന ഉടനെ അഗ്നിക്കിരയായി. യാത്രക്കാരും, ജീവനക്കാരും മരണപ്പെട്ടു. യാത്രക്കാരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്. സംഭവത്തിൽ, തന്റെ അനുശോചനങ്ങളും, പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശം പങ്കുവെച്ചു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതോടൊപ്പം, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പു നൽകി. Read More…
പരിശുദ്ധ സിംഹാസനം പരിശുദ്ധിയുടെ ഇടമാകണം: ലിയോ പതിനാലാമൻ പാപ്പാ
സഭയുടെ മാതാവായ മറിയത്തിന്റെ സ്മരണ ദിനമായ, ജൂൺ മാസം ഒൻപതാം തീയതി, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, വിശുദ്ധബലിമധ്യേയുള്ള വചനസന്ദേശം പാപ്പാ ആരംഭിച്ചത്. വിശുദ്ധ ബലിയിൽ വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, മറിയത്തിന്റെ മാതൃത്വത്തിന് കുരിശിന്റെ രഹസ്യത്തിൽ കൈവന്ന പ്രാധാന്യം പാപ്പാ ഓർമ്മപ്പെടുത്തി, അതോടെ പരിശുദ്ധ അമ്മ പുതിയ ഹവ്വയായി മാറിയെന്നും, രക്ഷാകരമായ തന്റെ മരണത്തിൽ യേശു അമ്മയെ പങ്കാളിയാക്കിയെന്നും പാപ്പാ അടിവരയിട്ടു. ഫലഭൂയിഷ്ഠതയെപ്പറ്റി പ്രത്യേകമായി ഇന്നത്തെ വായനകൾ സൂചിപ്പിക്കുന്നുവെന്നു Read More…
വൈദികർ സഭയുടെ ഐക്യത്തിനായി നിരന്തരം പ്രാർത്ഥിക്കണം: ലിയോ പതിനാലാമൻ പാപ്പാ
സഭയുടെ കൂട്ടായ്മയിൽ എപ്പോഴും ആയിരിക്കേണ്ടതിന്റെ ആവശ്യകതയും, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി, ലിയോ പതിനാലാമൻ പാപ്പാ, പാരീസിലെ സഭാപ്രവിശ്യയിലുള്ള വൈദികരുടെ ജൂബിലി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക്, ആശംസകൾ നേരുകയും തന്റെ അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു. പാരീസ് അതിരൂപതയുടെ മെത്രാപ്പോലീത്ത മോൺസിഞ്ഞോർ ലൗറെന്റ് ഉൾറിച്ച്, പ്രവിശ്യയിലെ മറ്റു മെത്രാന്മാർ എന്നിവരെ പ്രത്യേകമായി പാപ്പാ അഭിസംബോധന ചെയ്തു. പാരീസിലെ നോത്ര ദം കത്തീഡ്രലിൽ വച്ചാണ്, വൈദികരുടെ ജൂബിലി ആഘോഷവും, പൗരോഹിത്യ ശുശ്രൂഷയെയും ജീവിതത്തെയും കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ Read More…