മത്തായി 21 : 28 – 32വിശ്വസ്തനാവുക. യഹൂദരുടെ ചില സംശയചോദ്യങ്ങൾക്ക് അവരെക്കൊണ്ടുതന്നെ ഉത്തരം പറയിക്കുന്ന രീതി യേശു പലതവണ അവലംബിച്ചിട്ടുണ്ട്. ഇവിടെയും അതാവർത്തിക്കുന്നു. ഒന്നാമത്തെ മകൻ പോകാം എന്നാണ് ഉത്തരം പറഞ്ഞത്, എന്നാൽ പോയില്ല. ഒരുപക്ഷേ സ്വന്തം തോട്ടമായതിനാലാകാം അവനിൽ നിസ്സംഗതാ മനോഭാവം ഉണ്ടായത്.സ്വന്തമായതിനെ പരിപോഷിപ്പിച്ചില്ലെങ്കിലും, അതെന്നും കൂടെയുണ്ടാകുമല്ലോ എന്നവൻ കരുതിക്കാണണം. പലപ്പോഴും നമ്മുടെ ജീവിതത്തിൽ സ്വന്തമാക്കിയതിനോടുള്ള നമ്മുടെ പ്രതികരണം ഇതുതന്നെയാണ്. എന്നാൽ സ്വന്തമാക്കിയതിനെ കരുതലോടെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ കൈവിട്ടുപോകും എന്നതാണ് സത്യം. സ്വർഗ്ഗരാജ്യവും Read More…
Meditations
സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക കാണിച്ചു തന്ന ഈശോയുടെ പാത നമുക്കും പിന്തുടരാം..
യോഹന്നാൻ 13:1-15സ്വയം ശൂന്യത. ഈശോയുടെ ഈ ലോകം വിട്ടുള്ള (പെസഹാ) കടന്നുപോകലിലൂടെ മനുഷ്യ കുലത്തെ മുഴുവൻ പിതാവിങ്കലേയ്ക്ക് കൊണ്ടുവരാൻ അവന് കഴിയുന്നു. അവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് കടന്നുപോകലിനെ സൂചിപ്പിക്കുന്നു. ഈ ഒരു അവബോധമാണവനെ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക കാണിച്ചു കൊടുക്കാനും പാദങ്ങൾ കഴുകാനും പ്രേരിതനാക്കുന്നത്. നോക്കുക, ഈ കടന്നു പോകലിനെ അവൻ ‘പെസഹ ‘ എന്നല്ല, മഹത്വീകരണമെന്നാണ് വിളിക്കുക. പഴയ നിയമകാലങ്ങളിലും കുഞ്ഞാടിനെ ബലിയർപ്പിച്ച് പെസഹാ ആചരണമുണ്ടായിരുന്നു. അത് കടന്നു പോകലായിരുന്നുവെങ്കിൽ, ഇവിടെ പെസഹാ Read More…
ദൈവവിളി സ്വയം കണ്ടെത്തുവാനും,അതിൽ അടിയുറച്ചു ജീവിക്കുവാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം
മത്തായി 19 : 3 – 12ജീവിതവിളി – കൃപനിറഞ്ഞ ദൈവവിളി. “ഫരിസേയർ…..പരീക്ഷിച്ചുകൊണ്ടു ചോദിച്ചു”.ദുരുദ്ദേശം മനസ്സിൽ കരുതി,നിഷ്കളങ്കതയുടെ ഭാവത്തിൽ ഇതിനുമുമ്പും ഫരിസേയർ യേശുവിനെ സമീപിച്ചിട്ടുണ്ട്. സാബത്തിലെ രോഗശാന്തിയും,സീസറിന്റെ നികുതിയും അതിനുദാഹരണങ്ങളാണ്. ഫരിസേയരുടെ രണ്ട് ചോദ്യങ്ങളും,അവയ്ക്കുള്ള ഉത്തരങ്ങളുമാണ് വചനഭാഗം.ഒന്നാമതായി,സ്വന്തം ഭാര്യയെ ഏതെങ്കിലും കാരണത്താൽ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?വളരെ ആധികാരികമായി അവൻ അതിനു മറുപടി നൽകുന്നു. ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.ഏകനായ ആദ്യ മനുഷ്യനിൽ (പുരുഷൻ) നിന്നുമാണ് സ്ത്രീയെ മെനഞ്ഞത്. ആയതിനാൽത്തന്നെ അവർ ഒന്നായിരുന്നു.ഒന്നാകാനുള്ള പ്രേരണ അവരിൽ തന്നെ Read More…
ദൈവഹിതം മനസ്സിലാക്കി ജീവിക്കാം..
മത്തായി 7 : 12 – 20ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും. യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. Read More…
തിരുവചനത്തിൽ വേരൂന്നിയ ജീവിതം നയിക്കുവാനായി പ്രയത്നിക്കാം…
ലൂക്കാ 10 : 38 – 42ഏറ്റവും ശ്രേഷ്ഠം ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു. യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, Read More…
കരുണയും സ്നേഹവും ക്ഷമയും നമ്മിൽ വളർത്തിയെടുക്കാം ; പിതാവിന്റെ സ്നേഹ ഔദാര്യത്തിന് അർഹരാകാം
മത്തായി 7 : 7 – 11പിതാവിന്റെ സ്നേഹ ഔദാര്യം. മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും. ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക. പരിമിത സ്നേഹമുള്ള ഇടങ്ങളിൽ Read More…
സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാം..
യോഹന്നാൻ 14:1-11“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “ തങ്ങളുടെ ഗുരുവിൻ്റെ വാക്കുകളിൽ ശിഷ്യർ വല്ലാതെ അസ്വസ്ഥരാകുന്നു. വരാനിരിക്കുന്ന വേദനകളും, തിക്താനുഭവങ്ങളും, കുരിശുമരണവും അവരുടെ ഹൃദയത്തിൽ വല്ലാതെ ദു:ഖവും ഭയവും ജനിപ്പിച്ചിരുന്നു. പാപത്തിന്മേൽ വിജയം നേടാൻ അവൻ മരണം വരിക്കേണ്ടത് അനിവാര്യമാണെന്നറിഞ്ഞിരുന്നിട്ടും ഇശോയെക്കുറിച്ച് അവർ അസ്വസ്ഥതപ്പെടുകയാണ്. പാപവും മരണവും – മനുഷ്യനിൽ അസ്വസ്ഥത ഉളവാക്കുന്ന രണ്ട് യാഥാർഥ്യങ്ങളാണ്. അതുകൊണ്ട് തന്നെ മരണത്തിൻ്റെ വേർപാടിനേക്കാൾ ഉത്ഥാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഈശോ അവരെ പഠിപ്പിക്കുന്നു. മരണശേഷം താൻ ഉത്ഥിതനായി Read More…
വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം
ലൂക്കാ 17 : 11 – 19രക്ഷ കരഗതമാക്കാൻ. ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്. ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ Read More…
മാനുഷീക നീതിയും; ദൈവകരുണയും
മത്തായി 20 : 1 – 16ജീവിതവേതനം. ഈ ഒരു ഉപമ പലപ്പോഴും സാധാരണ ചിന്തയിലൂടെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ല. കാരണം, ഇതിന്റെ പിന്നിലെ പശ്ചാത്തലവും ദൈവശാസ്ത്രവീക്ഷണവും നാം ആദ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എപ്പോഴും സ്വർഗ്ഗരാജ്യത്തെ മുൻനിർത്തിയാണ് അവൻ ഉപമകൾ പറയുന്നത്. ഇവിടെ വിവക്ഷിക്കപ്പെടുന്നതും മാനുഷീക നീതിയല്ല, സ്വർഗ്ഗനീതിയാണ്. ആയതിനാൽ, മാനുഷീക മാനദണ്ഡങ്ങൾ ഇവിടെ വിലപ്പോകില്ല. ജോലി ചെയ്തതിൽ സമയവ്യത്യാസം ഉണ്ടെങ്കിലും, എല്ലാവർക്കും ഒരേ വേതനം എന്നത് നമുക്ക് സ്വീകാര്യമായ കാര്യമല്ല. മനുഷ്യനീതിക്കൊപ്പം ദൈവകരുണകൂടി കൂട്ടിച്ചേർത്താലെ ഇതിന്റെ Read More…
ഈശോയാകുന്ന മുന്തിരിവള്ളിയോട് ചേർന്ന് നിൽക്കാം ;ഫലം പുറപ്പെടുവിക്കാം..
യോഹന്നാൻ 15 : 1 – 8മുന്തിരിയും ശാഖകളും. പഴയനിയമചരിത്രത്തിൽ ഇസ്രായേലിനെ മുന്തിരിത്തോട്ടമായും, ദൈവമായ കർത്താവിനെ കൃഷിക്കാരനുമായി ചിത്രീകരിക്കുന്നുണ്ട്. ദൈവവുമായുള്ള സ്നേഹബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ ഉപമയാകട്ടെ, ഈശോയും മനുഷ്യരുമായുള്ള ബന്ധത്തെയാണ് അവതരിപ്പിക്കുന്നത്. അതിനായി ഈശോയിലുള്ള വിശ്വാസവും അവിടുത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മിൽ സജീവമാകണം. നാം എന്നും ഫലം പുറപ്പെടുവിക്കുന്നവരായാലെ അവൻ നമ്മെ വെട്ടിയൊരുക്കൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജീവമാകയാൽ, എന്നും ഉർജ്ജ്വസ്വലരായി അവനായി ജീവിക്കാൻ നമുക്ക് കഴിയണം. ദൈവത്തിന്റെ കല്പനകൾ പാലിക്കുന്നവരായി, അവിടുത്തെ വചനത്തിൽ വേരൂന്നി വളരുന്നവരാകാം. Read More…