Meditations Reader's Blog

ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം

മത്തായി 15:10-20ശുദ്ധതയും അശുദ്ധതയും. നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു. പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ Read More…

Meditations Reader's Blog

ശിഷ്യത്വം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ

ലൂക്കാ 14 : 25 – 33ശൂന്യവൽക്കരണം. ശിഷ്യത്വം ഉപേക്ഷിക്കലിന്റെ ജീവിതമാണെന്നവൻ പഠിപ്പിക്കുമ്പോൾ, നിനക്ക് ഏറെ പ്രിയപ്പെട്ടവരേയും നിന്നെത്തന്നെയും ഉപേക്ഷിക്കണമെന്ന് അവൻ ആവശ്യപ്പെടുന്നു. ഇതു ശൂന്യവൽക്കരണത്തിന്റെ പരമകോടിയാണ്. എന്നാൽ ഇതു ഉപേക്ഷിക്കൽ മാത്രമല്ല വഹിക്കൽക്കൂടിയാണെന്ന് അവൻ പറയുന്നു- സഹനങ്ങളുടെ കുരിശ് വഹിക്കൽ. എന്നാൽ തുടർന്ന് ഈശോ നമ്മോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യമിതാണ്. ഉപേക്ഷിക്കലും വഹിക്കലും നിനകാവുമെങ്കിലും, ഈ ശിഷ്യത്വത്തിൽ നിലനിൽക്കാൻ നിനക്കാവുമോ??? അതിനുള്ള കരുത്ത് നിനക്കുണ്ടോ??? നിലനിൽപ്പിന്റെ വരം നൽകാൻ,സഹനപുത്രനും ക്രൂശിതനും ഉത്ഥിതനുമായവനേ കഴിയൂ. അവന്റെ ജീവിതം Read More…

Meditations Reader's Blog

നമ്മെ ഭരമേൽപ്പിച്ച ജോലികൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കാം; ഈശോയ്ക്ക് സാക്ഷ്യം വഹിക്കാം..

യോഹന്നാൻ 3 : 22 – 30സ്നാപക യോഹന്നാന്റെ അന്തിമസാക്ഷ്യം. തന്റെ വ്യക്തിത്വത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും ഉത്തമ ബോധ്യമുള്ള സ്നാപകൻ, വചനഭാഗത്ത് വിളങ്ങി നിൽക്കുന്നു. അവൻ വഴി ഒരുക്കാൻ വന്നവനാണ്. ഇത്രയും നാൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്നവർ, യേശുവിന്റെ പക്കലേക്ക് പോകുന്നതിൽ സ്നാപകശിഷ്യർ ആവലാതിപ്പെടുന്നു. എന്നാൽ നേരെ മറിച്ച്, ഈ വാർത്ത സ്നാപകനിൽ സംതൃപ്തി ഉളവാക്കുന്നു. തന്റെ ദൗത്യപൂർത്തീകരണ സമയമായെന്നറിഞ്ഞു “അവൻ വളരുകയും ഞാൻ കുറയുകയും വേണമെന്ന്”സ്നാപകൻ ഉറക്കെ പ്രഖ്യാപിക്കുന്നു. ഈശോയേയും വിശ്വാസികളുടെ സമൂഹത്തേയും, മണവാളനോടും മണവാട്ടിയോടുമാണ് അവൻ Read More…

Meditations Reader's Blog

ഉൾക്കാഴ്ചയുടെ വരത്തിനായി പ്രാർത്ഥിക്കാം…

മർക്കോസ് 8 : 22 – 30ഉൾക്കാഴ്ച. കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്. മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്. അവന്റെ Read More…

Meditations Reader's Blog

സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ കരുണയുള്ളവരായിത്തീരാം

മത്തായി 18:21-35ഹൃദയപൂർവ്വം. നിർദ്ദയനായ ഭൃത്യൻ്റെ കണക്കു തീർക്കാനാഗ്രഹിച്ച രാജാവ് തൻ്റെ മുൻപിൽ കൊണ്ടുവന്ന ഒരുവനോട് അവൻ്റെ സകല വസ്തുക്കളും – ഭാര്യയെയും മക്കളെയുമടക്കം വിറ്റ് കടം വീട്ടുവാൻ കൽപ്പിച്ചു. എന്നാൽ പിന്നീട് മനസ്സലിഞ്ഞ് അവൻ്റെ കടം ഇളച്ചു കൊടുക്കുകയും അവനെ വിട്ടയയ്ക്കുകയും ചെയ്യുന്നു. പതിനായിരം താലത്ത് കടപ്പെട്ടിരുന്നവനാണ് ഇവൻ എന്നത് രംഗം ഗൗരവമേറിയതാക്കുന്നു. അവൻപുറത്തിറങ്ങിയപ്പോൾ നൂറു ദനാറ തനിക്ക് തരുവാൻ കടപ്പെട്ടിരുന്നവനെ കണ്ടുമുട്ടുന്നു. അവൻ്റെ കഴുത്തു പിടിച്ചു ഞെരിച്ച് മർദിയ്ക്കുന്നു. അവൻ കേണപേക്ഷിച്ചുവെങ്കിലും കരുണ കാണിയ്ക്കാതെ അവനെ Read More…

Meditations Reader's Blog

ദൈവസ്വരത്തിനായി കാതോർക്കാം; ദൈവഹിതമനുസരിച്ച് ജീവിക്കാം..

മത്തായി 21 : 28 – 32വിശ്വസ്തനാവുക. യഹൂദരുടെ ചില സംശയചോദ്യങ്ങൾക്ക് അവരെക്കൊണ്ടുതന്നെ ഉത്തരം പറയിക്കുന്ന രീതി യേശു പലതവണ അവലംബിച്ചിട്ടുണ്ട്. ഇവിടെയും അതാവർത്തിക്കുന്നു. ഒന്നാമത്തെ മകൻ പോകാം എന്നാണ് ഉത്തരം പറഞ്ഞത്, എന്നാൽ പോയില്ല. ഒരുപക്ഷേ സ്വന്തം തോട്ടമായതിനാലാകാം അവനിൽ നിസ്സംഗതാ മനോഭാവം ഉണ്ടായത്.സ്വന്തമായതിനെ പരിപോഷിപ്പിച്ചില്ലെങ്കിലും, അതെന്നും കൂടെയുണ്ടാകുമല്ലോ എന്നവൻ കരുതിക്കാണണം. പലപ്പോഴും നമ്മുടെ ജീവിതത്തിൽ സ്വന്തമാക്കിയതിനോടുള്ള നമ്മുടെ പ്രതികരണം ഇതുതന്നെയാണ്. എന്നാൽ സ്വന്തമാക്കിയതിനെ കരുതലോടെ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ കൈവിട്ടുപോകും എന്നതാണ് സത്യം. സ്വർഗ്ഗരാജ്യവും Read More…

Meditations Reader's Blog

സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക കാണിച്ചു തന്ന ഈശോയുടെ പാത നമുക്കും പിന്തുടരാം..

യോഹന്നാൻ 13:1-15സ്വയം ശൂന്യത. ഈശോയുടെ ഈ ലോകം വിട്ടുള്ള (പെസഹാ) കടന്നുപോകലിലൂടെ മനുഷ്യ കുലത്തെ മുഴുവൻ പിതാവിങ്കലേയ്ക്ക് കൊണ്ടുവരാൻ അവന് കഴിയുന്നു. അവൻ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത് കടന്നുപോകലിനെ സൂചിപ്പിക്കുന്നു. ഈ ഒരു അവബോധമാണവനെ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും എളിമയുടെയും മാതൃക കാണിച്ചു കൊടുക്കാനും പാദങ്ങൾ കഴുകാനും പ്രേരിതനാക്കുന്നത്. നോക്കുക, ഈ കടന്നു പോകലിനെ അവൻ ‘പെസഹ ‘ എന്നല്ല, മഹത്വീകരണമെന്നാണ് വിളിക്കുക. പഴയ നിയമകാലങ്ങളിലും കുഞ്ഞാടിനെ ബലിയർപ്പിച്ച് പെസഹാ ആചരണമുണ്ടായിരുന്നു. അത് കടന്നു പോകലായിരുന്നുവെങ്കിൽ, ഇവിടെ പെസഹാ Read More…

Meditations Reader's Blog

ദൈവവിളി സ്വയം കണ്ടെത്തുവാനും,അതിൽ അടിയുറച്ചു ജീവിക്കുവാനും ഉള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം

മത്തായി 19 : 3 – 12ജീവിതവിളി – കൃപനിറഞ്ഞ ദൈവവിളി. “ഫരിസേയർ…..പരീക്ഷിച്ചുകൊണ്ടു ചോദിച്ചു”.ദുരുദ്ദേശം മനസ്സിൽ കരുതി,നിഷ്കളങ്കതയുടെ ഭാവത്തിൽ ഇതിനുമുമ്പും ഫരിസേയർ യേശുവിനെ സമീപിച്ചിട്ടുണ്ട്. സാബത്തിലെ രോഗശാന്തിയും,സീസറിന്റെ നികുതിയും അതിനുദാഹരണങ്ങളാണ്. ഫരിസേയരുടെ രണ്ട് ചോദ്യങ്ങളും,അവയ്ക്കുള്ള ഉത്തരങ്ങളുമാണ് വചനഭാഗം.ഒന്നാമതായി,സ്വന്തം ഭാര്യയെ ഏതെങ്കിലും കാരണത്താൽ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?വളരെ ആധികാരികമായി അവൻ അതിനു മറുപടി നൽകുന്നു. ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.ഏകനായ ആദ്യ മനുഷ്യനിൽ (പുരുഷൻ) നിന്നുമാണ് സ്ത്രീയെ മെനഞ്ഞത്. ആയതിനാൽത്തന്നെ അവർ ഒന്നായിരുന്നു.ഒന്നാകാനുള്ള പ്രേരണ അവരിൽ തന്നെ Read More…

Meditations Reader's Blog

ദൈവഹിതം മനസ്സിലാക്കി ജീവിക്കാം..

മത്തായി 7 : 12 – 20ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും. യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. Read More…

Meditations Reader's Blog

തിരുവചനത്തിൽ വേരൂന്നിയ ജീവിതം നയിക്കുവാനായി പ്രയത്നിക്കാം…

ലൂക്കാ 10 : 38 – 42ഏറ്റവും ശ്രേഷ്ഠം ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു. യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, Read More…