യോഹന്നാൻ 2 : 1 – 12മറിയമേ സ്വസ്തി. ഈശോയുടെ അടയാളങ്ങളുടെ ആരംഭമാണ് ഈ വചനഭാഗം. പരി.കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥശക്തി വെളിപ്പെടുത്തുന്ന ഒരു അത്ഭുതം കൂടിയാണിത്. ഒന്നാം ഹവ്വാ, മനുഷ്യകുലത്തെ മരണത്തിലേക്ക് നയിച്ചെങ്കിൽ, രണ്ടാം ഹവ്വാ എന്നറിയപ്പെടുന്ന മറിയം, ജീവന്റെ മാതാവായി ഇവിടെ ചിത്രീകരിക്കപ്പെടുന്നു. അതോടൊപ്പം രണ്ടാം ആദമായി മിശിഹായും കണക്കാക്കപ്പെടുന്നു. കാനാ തുടങ്ങി കാൽവരി വരെയുള്ള മറിയത്തിന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയമാണ്. ആയതിനാലാണ് അവൾ മിശിഹായുടെ രക്ഷാകര പ്രവർത്തനങ്ങളിൽ പങ്കാളിയായി, മനുഷ്യകുലത്തിന്റെ സഹരക്ഷകയായി മാറിയത്. ഒടുവിൽ കാൽവരിയിൽ Read More…
Meditations
നമ്മുടെ അദ്ധ്വാനങ്ങൾ ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയോട് ചേർന്നുനിൽക്കാം
യോഹന്നാൻ 21:1-12ഉത്ഥിതൻ. തന്റെ മരണശേഷം, പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയ ശിഷ്യരെ തേടി വരുന്ന ഈശോയെ നാം കാണുന്നു. ഈശോയുടെ മരണശേഷം ഇനിയെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഉപേക്ഷയുടെ വഴിയേ തിരികെച്ചെന്നായിരുന്നു. പത്രോസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും മുക്കുവരായി മാറി വലയിറക്കുന്നു. അവരോടൊപ്പമായിരുന്ന നാളുകളിലെല്ലാം പലപ്പോഴും തന്റെ പീഡാനുഭവ മരണ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും,അവയൊക്കെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി വ്യക്തമാവുകയാണിവിടെ. ഈശോയുടെ മരണത്തോടെ നിശാരരായി തങ്ങളുടെ മാനുഷിക സ്വപ്നങ്ങൾ തകർന്നു എന്നുറപ്പിച്ച Read More…
അനുസരണയും വിധേയത്വവും ഉള്ളവരാകാം
മത്തായി 16 : 13 – 20സഭാമക്കൾ…. സഭയുടെ വിശ്വാസത്തിനും സംവിധാനങ്ങൾക്കും, പ്രധാനപങ്കുവഹിച്ച വചനഭാഗമാണിത്. സഭാതലവനായി നിയമിതനായ, വി.പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. വിവിധങ്ങളായ അത്ഭുതങ്ങൾ പ്രവർത്തിച്ച, യേശുവിനെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ, ഇവിടെ ചർച്ചാവിഷയമായി മാറുന്നു. അവന്റെ വാക്കുകളും പ്രവർത്തികളും, ജനങ്ങളിൽ പ്രതീക്ഷയുണർത്തി. ഒരു അസാധാരണ വ്യക്തിത്വം, അവനിൽ അവർ കണ്ടെത്തിയെന്നതിനാലാണ്, സ്നാപകയോഹന്നാൻ, ഏലിയ, ജറെമിയ, പ്രവാചകന്മാരിൽ ഒരുവൻ, എന്നിങ്ങനെയെല്ലാം അവർ അവനെ പേരിട്ട് വിളിച്ചത്. എന്നാൽ, ഈ ഉത്തരങ്ങളിലൊന്നും തൃപ്തനാകാതെ, അവൻ തന്റെ ശിഷ്യരുടെ മനോഗതം മനസ്സിലാക്കാൻ ആഗ്രഹിച്ചു. Read More…
ജീവിത പ്രതിസന്ധികളിൽ പ്രാർത്ഥനയിലൂടെയുള്ള ദൈവസാന്നിധ്യം അനുഭവിക്കാം
യോഹന്നാൻ 6 : 16 – 24ഭയമല്ല….സാന്നിധ്യമാകുന്ന കരുതൽ. ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തിയ അത്ഭുതമാണിത്. അപ്പം വർദ്ധിപ്പിച്ച ഈശോയുടെ ശക്തിയിൽ മാത്രം വിശ്വസിച്ച ജനങ്ങൾക്ക്, ഈ അത്ഭുതം വഴി അവൻ തന്നിലെ ദൈവത്വം വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ശിഷ്യർ ഭയപ്പെടുന്നത് കൊടുങ്കാറ്റിനെ അല്ല, മറിച്ച്, വെള്ളത്തിനുമീതെ നടന്നു വന്ന യേശുവിനെ കണ്ടാണ്. കാരണം, അവന്റെ ശിഷ്യരിൽ ഏറെപ്പേരും മുക്കുവരായിരുന്നു. കടൽ പ്രതിഭാസങ്ങൾ അവർക്ക് അന്യമായിരുന്നില്ല എന്നുസാരം. എന്നാൽ അവരിൽ ഉണ്ടായ ഭയം, ആശങ്കയ്ക്ക് ഇടം നൽകുന്നതല്ല. സർവ്വപ്രതാപവാനായ Read More…
അടയാളങ്ങൾ ആവശ്യപ്പെടാതെതന്നെ ദൈവത്തിൽ വിശ്വസിക്കാൻ നമുക്ക് കഴിയണം
മത്തായി 12 : 38 – 45വിശ്വസിക്കാൻ എന്തടയാളമാണ് നിനക്കാവശ്യം? ഏറെ സ്വീകാര്യവും വിശ്വാസയോഗ്യവുമായ യോനായുടെ കഥ അവൻ ഫരിസേയരുടേയും നിയമജ്ഞരുടേയും മുമ്പിൽ വയ്ക്കുന്നു. വരാനിരിക്കുന്ന വലിയ ഒരു അടയാളം അവൻ ഇവിടെ അനാവരണം ചെയ്യുകയാണ്, തന്റെ മരണവും ഉത്ഥാനവും. എന്നാൽ അവിശ്വാസത്തിന്റെയും അജ്ഞതയുടെയും മൂടുപടമണിഞ്ഞവർക്ക് ഇതു അഗ്രാഹ്യമായ ഒരു അടയാളമായി മാറി. അവന്റെ കൂടെനടന്ന് എല്ലാം കണ്ടും കേട്ടും അനുഭവിച്ചും വളർന്ന ശിഷ്യർക്കോ, അവന്റെ ഈ വാക്കുകൾ, ഉത്ഥാനശേഷം വലിയ വിശ്വാസത്തിന്റെ അടയാളവുമായി മാറി. യോനായുടെ Read More…
ദൈവീകരഹസ്യങ്ങളുടെ ഗ്രാഹ്യത്തിനായി ആത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കാം
യോഹന്നാൻ 16 : 25 – 33സമാധാനം. അവൻ ഉപമകളിലൂടെ അവരെ പഠിപ്പിച്ചു. മൂന്ന് വർഷക്കാലം കൂടെ നടന്ന ശിഷ്യർപോലും, അവൻ പറഞ്ഞവ അധികമൊന്നും ഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. അതിനാൽ തന്റെ ഉത്ഥാനശേഷം പരിശുദ്ധാത്മാവ് എല്ലാം വെളിപ്പെടുത്തിത്തരുമെന്ന വാഗ്‌ദാനം അവൻ നൽകുന്നു. പിതാവിന്റെ പക്കലേക്ക്‌തന്നെ താൻ മടങ്ങിപ്പോകുന്നുവെന്നു അവൻ പറയുമ്പോൾ, വിശ്വാസത്തോടെ ആ ദൈവീകരഹസ്യം ശിഷ്യർ ഏറ്റുപറയുന്നു. എന്നാൽ അപ്പോഴും യേശു അവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. താൻ പിതാവിങ്കലേക്ക് പോകുന്നവേളയിൽ, വിശ്വാസത്യാഗം നിങ്ങളിൽ ഉണ്ടാകുമെന്നും, എങ്കിലും Read More…
ദൈവത്തിൽ ആശ്രയിക്കാം..
മർക്കോസ് 1 : 40 – 45നമ്മിലെ ശുദ്ധത. ‘അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും’….ദൈവതിരുമനസ്സിന് സ്വയം കയ്യാളിക്കുന്ന ഒരു യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. അശുദ്ധതയുടെ വസ്ത്രമണിഞ്ഞു, സമൂഹത്തിൽനിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടപ്പോഴും, അവനിലുള്ള വിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ,ആശ്രയബോധത്തോടെ ദൈവേഷ്ടത്തിനു വിധേയനാകുന്നു. ഗദ്സമേനിയിലെ പ്രാർത്ഥനയിൽ യേശുവിലുണ്ടായ അതേ മനോഭാവമാണ് അവൻ ഇവിടെ പ്രകടമാക്കിയത്. നിർബന്ധബുദ്ധിയുടെ അപേക്ഷയേക്കാൾ, നമുക്കും നമ്മെ ദൈവേഷ്ടത്തിനു സ്വയം സമർപ്പിക്കാം. നിയമലംഘനം നടത്തി തന്നെ സമീപിച്ച അവനെ, യേശു ശാസിക്കുന്നില്ല മറിച്ച് കൈനീട്ടി അവനെ Read More…
ഹൃദയശുദ്ധി ഉള്ളവരാകാം..
മത്തായി 21 : 12 – 17ശുദ്ധതയുടെ ചാട്ടവാർ. യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം ചെന്നവസാനിക്കുന്നത് ജെറുസലേം ദേവാലയത്തിലാണ്. ദേവാലയത്തിൽ അവൻ കണ്ട ക്രയവിക്രയങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. ബലിയർപ്പണത്തിനുള്ള ആടുകളേയും കാളകളേയും പ്രാവുകളേയും ചെങ്ങാലികളേയും ദേവാലയത്തിൽ വച്ചുതന്നെ വില്ക്കുകയും, വിദേശനാണയങ്ങൾ ഹെബ്രായ നാണയങ്ങളാക്കി മാറ്റി കൊടുക്കുകയും ചെയ്തിരുന്നു. ദേവാലയം അശുദ്ധമാകാതിരിക്കാൻ എന്ന വ്യാജേനയാണ് അവർ ഇവയെല്ലാം ചെയ്തിരുന്നത്. ദൈവത്തിന്റെ ആലയം, ആത്മീയകച്ചവടസ്ഥലമായി മാറി. ശുദ്ധതയുടെ സ്വയം ആത്മബലിയേക്കാൾ, ബാഹ്യമായ ആവശ്യങ്ങൾക്കായി അവർ സ്ഥലവും സമയവും കണ്ടെത്തി. ഈ Read More…
ദൈവവചനം അനുസരിച്ച് ജീവിക്കാം
യോഹന്നാൻ 8 : 37 – 47ദൈവമക്കളുടെ പ്രവൃത്തികൾ. ഒരു വ്യക്തിയുടെ ഉറവിടത്തേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളാണ്. സന്തതി പരമ്പരയുടെ ചരിത്രം പറഞ്ഞു അഭിമാനം കൊള്ളാൻ നമുക്കാവില്ല എന്നുസാരം. കാരണം, നമ്മുടെ പ്രവൃത്തികൾ എപ്രകാരമാണോ, അതിലൂടെ മാത്രമേ നാം സ്വീകാര്യരാകുന്നുള്ളൂ. നല്ലവരെന്നു സ്വയം നടിക്കാനും, എന്നാൽ ജീവിതത്തിൽ ആ വക മൂല്യങ്ങൾ ഒന്നും പുറപ്പെടുവിക്കാനും നമുക്കായില്ലെങ്കിൽ, മറ്റുള്ളവരുടെ മുമ്പിൽ വെറുതെ വിലയില്ലാത്തവരായി മാറാനെ നമുക്കാവൂ. ഈ വചനഭാഗത്തിലൂടെ ഈശോ സ്വയം വെളിപ്പെടുത്തുന്നു. അവൻ സത്യത്തിന് സാക്ഷ്യം Read More…
ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..
ലൂക്കാ 8 : 26 – 39ദൈവീക ഇടപെടലുകൾ…. അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്. നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. Read More…