Meditations Reader's Blog

വിശ്വാസവും, പ്രത്യാശയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ

ദൈവത്തോടുള്ള അസാധാരണമായ സ്‌നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചു. നൊവേനയുടെ ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം പാപ്പാ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിൻ്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്നു ഉദ്‌ബോധിപ്പിച്ച പാപ്പാ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും, വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും Read More…

Meditations Reader's Blog

ദൈവഹിതമനുസരിച്ച്, ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കാം..

യോഹന്നാൻ 17 : 1 – 8മാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. അവിടുന്ന് തന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…

Meditations Reader's Blog

ശിശുക്കളെപോലെ നിഷ്കളങ്കരാകാം ; ദൈവരാജ്യം സ്വന്തമാക്കാം..

മത്തായി 19 : 13 – 15സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും. ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും Read More…

Meditations Reader's Blog

ദൈവഹിതമനുസരിച്ചു ജീവിക്കാം, സ്വർഗ്ഗീയവിരുന്നിൽ പങ്കുകാരാകാം..

മത്തായി 22 : 1 –14ക്ഷണവും വിരുന്നും… ദൈവജനമെന്ന പദവി നൽകാൻ ദൈവം അവിടുത്തെ രാജ്യത്തിലെ സ്വർഗ്ഗീയവിരുന്നിനായി നമ്മെ ക്ഷണിക്കുന്നു. എന്നാൽ, അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. അവിടുന്ന് പലരിലൂടെയും നമ്മെ ക്ഷണിച്ചു. അത് ചെവിക്കൊണ്ടവർ രക്ഷപ്രാപിച്ചു. വിശ്വസിച്ചു സ്വീകരിച്ചവർ അവിടുത്തെ രാജ്യത്തെ വിരുന്നിൽ പങ്കുകാരായി. അവിടുന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും, വിജാതീയനെന്നോ സ്വജാതീയനെന്നോ നോക്കാതെ, ദൈവതിരുമുമ്പാകെ തുല്യനാണ്. അവിടെ പാരമ്പര്യങ്ങളോ ജീവിതമേന്മയോ ഒന്നും ഗൗനിക്കപ്പെടുകയില്ല. വിശ്വാസപൂർവ്വം അവിടുത്തെ ക്ഷണം സ്വീകരിച്ചോ, എങ്കിൽ Read More…

Meditations Reader's Blog

ബാഹ്യശുദ്ധിയെക്കാൾ ഹൃദയപരിശുദ്ധിക്ക് പ്രാധാന്യം നൽകാം

ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…

Meditations Reader's Blog

ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം

മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…

Meditations Reader's Blog

ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം

ലൂക്കാ 13 : 22 – 30രക്ഷയുടെ മാനദണ്ഡം. രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്. അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്. വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ Read More…

Meditations Reader's Blog

മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തിനായി പ്രാർത്ഥനയോടെ ജാഗരൂകരായിരിക്കാം

ലൂക്കാ 21:29-36നിരീക്ഷണപാടവം. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ഈ വചനഭാഗത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, നമ്മുടെ കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക്, ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാൻ കഴിയട്ടെ. കാലാവസ്ഥാ വ്യതിയാനങ്ങളും തീവ്രവാദങ്ങളും മതാത്മക കുടിയേറ്റങ്ങളുമെല്ലാം Read More…

Meditations Reader's Blog

ഭൂമിയിലെ നിർഭാഗ്യവാനാണ് സ്വർഗ്ഗത്തിലെ ഭാഗ്യവാൻ

മത്തായി 24 : 43 – 51സൗഭാഗ്യവാൻ. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, അവ സ്പഷ്ടമായി അവൻ പറഞ്ഞിട്ടുമുണ്ട്. ഭൂമിയിലെ നിർഭാഗ്യവാനാണ് സ്വർഗ്ഗത്തിലെ ഭാഗ്യവാൻ. ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിൽക്കാൻ, അവഹേളനങ്ങളും Read More…

Meditations Reader's Blog

തിരുവചനം അനുസരിച്ച് ജീവിക്കാം; നമ്മുടെ ഹൃദയങ്ങളെ ദൈവഭവനമായി മാറ്റം

യോഹന്നാൻ 14 : 18 – 24സ്നേഹം. പിതാവായ ദൈവത്തേയും പരിശുദ്ധാത്മാവിനേയും നാം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത് പുത്രൻ തമ്പുരാനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണ്. കാരണം, അവരെ ലോകത്തിനു വെളിപ്പെടുത്തിയത് അവിടുന്നാണ്. പരിധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന ദൈവമാണ് നമുക്കുള്ളതെങ്കിൽ, ആ സ്നേഹം തിരിച്ചറിയാൻ നാം അവിടുത്തേയും സ്നേഹിച്ചേ മതിയാകൂ. അതിനായി നാം ആദ്യപടി എന്നവണ്ണം ഈശോയെ സ്നേഹിക്കണം എന്നുസാരം. ഈശോ വചനം തന്നെയാകയാൽ, തിരുവചനം പാലിക്കുന്നവരുടെ ഹൃദയത്തിൽ ത്രിയേകദൈവം വാസമാക്കുന്നു. കാരണം, പിതാവിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവൻ അവിടുത്തെ Read More…