ലൂക്കാ 11 : 37 – 44വിരുന്നുമേശ….ഹൃദയത്താഴം… ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു. നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം. ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് Read More…
Meditations
ആരും നമ്മെ വഴിതെറ്റിക്കാതിരിക്കാൻ ജാഗരൂകരായിരിക്കാം
മർക്കോസ് 13 : 1 – 8, 21 – 23മുന്നറിയിപ്പുകൾ. ജെറുസലേം ദേവാലയത്തിന്റെ നാശം പ്രവചിക്കുന്ന യേശു. പിന്നീട് അത് യാഥാർഥ്യമായതായി ചരിത്രം സാക്ഷിക്കുന്നു. ഇതിന്റെ എല്ലാം സൂചന ഒന്നുമാത്രം. അവന്റെ രണ്ടാമത്തെ ആഗമനവും യുഗാന്ത്യവുമാണ്. ദേവാലയനാശവും യുഗാന്ത്യവും അവിടുത്തെ രണ്ടാമത്തെ ആഗമനവും ഒരുമിച്ചു സംഭവിക്കുമെന്ന് ആളുകൾ കരുതി. എന്നാൽ, ഇവയോട് ബന്ധപ്പെട്ടു, തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ, ജാഗരൂകത പാലിക്കാൻ അവൻ അവരെ ഉപദേശിക്കുന്നു. വ്യാജമിശിഹാമാർ വരെ പ്രത്യക്ഷപ്പെടും. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ, അത്ഭുതങ്ങളും അടയാളങ്ങളും വരെ Read More…
ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ ഇടുങ്ങിയ വാതിലിൽ അഭയം തേടാം
ലൂക്കാ 13 : 22 – 30രക്ഷയുടെ മാനദണ്ഡം. രക്ഷനേടാൻ ഇടുങ്ങിയ വാതിലാണ് അഭയം. എന്നാൽ, അത് ഏറെ ആയാസകരമാണ്. അതിന് സമയപരിധിയുണ്ട്. കൂടാതെ, സ്വയം ചുരുങ്ങേണ്ടിയിരിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, മാനസാന്തരത്തിനു സമയപരിധിയുണ്ട്. അതിനുശേഷം മാനസാന്തരപ്പെട്ടാൽ, ശിക്ഷയല്ലാതെ മറ്റൊന്നില്ല. സമയത്തിന്റെ പരിധിയിൽ വാതിൽ അടഞ്ഞാൽ, പിന്നീട് കാര്യമില്ല. പല ഉപമകളിലൂടെയും (ധനവാനും ലാസറും, പത്ത് കന്യകമാർ, വിവാഹവിരുന്നു) അവൻ അത് വ്യക്തമാക്കിയിട്ടുണ്ട്. വാതിൽ അടഞ്ഞശേഷം, വിളിച്ചപേക്ഷിക്കുന്നതുകൊണ്ടോ, മുൻപരിചയം പറഞ്ഞിട്ടോ കാര്യമില്ല. അവയൊന്നും ദൈവരാജ്യപ്രവേശനത്തിന് ഉതകുന്നതല്ല. ഉചിതമായ Read More…
മനുഷ്യപുത്രന്റെ മുൻപിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തിനായി പ്രാർത്ഥനയോടെ ജാഗരൂകരായിരിക്കാം
ലൂക്കാ 21:29-36നിരീക്ഷണപാടവം. ഉദാസീനതയുടെ അലസ ഭാവങ്ങളെ വെടിഞ്ഞ് കാലത്തിൻ്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് ഉണർവ്വോടെ പ്രാർത്ഥനാപൂർവ്വം ഒരുങ്ങിയിരിക്കുവാൻ അവൻ ഈ വചനഭാഗത്തിലൂടെ നമ്മോട് ആവശ്യപ്പെടുന്നു. കുഴപ്പമില്ല, നാളെയാവട്ടെ, പിന്നീടാവാം, എന്നിങ്ങനെ മനസിൽ തോന്നുന്ന, നമ്മുടെ കർമ്മ വീഥികളിൽ നിഴലിക്കുന്ന ചിന്തകളെയും ധാരണകളെയുമെല്ലാം അകലെയകറ്റുവാനാണ് അവൻ്റെ നിഷ്ക്കർഷ. പൊട്ടിമുളയ്‌ക്കുന്ന തളിരുകളിൽ നിന്നും ഋതുഭേദങ്ങളുടെ മാറ്റങ്ങളിൽ നിന്നും കാലത്തിൻ്റെ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന നമുക്ക്, ചുറ്റുപാടുമുള്ള സംഭവങ്ങളിൽ നിന്നും ചലനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുവാൻ കഴിയട്ടെ. കാലാവസ്ഥാ വ്യതിയാനങ്ങളും തീവ്രവാദങ്ങളും മതാത്മക കുടിയേറ്റങ്ങളുമെല്ലാം Read More…
ഭൂമിയിലെ നിർഭാഗ്യവാനാണ് സ്വർഗ്ഗത്തിലെ ഭാഗ്യവാൻ
മത്തായി 24 : 43 – 51സൗഭാഗ്യവാൻ. ഒരു സേവകനെന്നാൽ, അവൻ തന്റെ സഹസേവകർക്ക് ശുശ്രൂഷചെയ്യാൻ കടപ്പെട്ടവനാണ്. തങ്ങളിൽ ആരാണ് വലിയവൻ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതിലുണ്ട്. അവൻ നമ്മെ പഠിപ്പിക്കുന്നു, വലിയവൻ മറ്റുള്ളവരുടെ ശുശ്രൂഷകനും ദാസനുമായിരിക്കണം. നമ്മിലെ യഥാർത്ഥ വലുപ്പം, നാം ചെറുതാകുന്നതിലാണ്. വിശ്വസ്ത ഭൃത്യൻ യേശുവിന്റെ കാഴ്ചപ്പാടിൽ ഭാഗ്യവാനാണ്. അത് ഭൗതികസൗഭാഗ്യങ്ങൾക്കതീതമാണ്. കാരണം, അവൻ നൽകിയ അഷ്ടഭാഗ്യങ്ങളിൽ, അവ സ്പഷ്ടമായി അവൻ പറഞ്ഞിട്ടുമുണ്ട്. ഭൂമിയിലെ നിർഭാഗ്യവാനാണ് സ്വർഗ്ഗത്തിലെ ഭാഗ്യവാൻ. ദൈവത്തോടുള്ള വിശ്വസ്തതയിൽ നിലനിൽക്കാൻ, അവഹേളനങ്ങളും Read More…
തിരുവചനം അനുസരിച്ച് ജീവിക്കാം; നമ്മുടെ ഹൃദയങ്ങളെ ദൈവഭവനമായി മാറ്റം
യോഹന്നാൻ 14 : 18 – 24സ്നേഹം. പിതാവായ ദൈവത്തേയും പരിശുദ്ധാത്മാവിനേയും നാം അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നത് പുത്രൻ തമ്പുരാനെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നതിലൂടെയാണ്. കാരണം, അവരെ ലോകത്തിനു വെളിപ്പെടുത്തിയത് അവിടുന്നാണ്. പരിധികളില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന ദൈവമാണ് നമുക്കുള്ളതെങ്കിൽ, ആ സ്നേഹം തിരിച്ചറിയാൻ നാം അവിടുത്തേയും സ്നേഹിച്ചേ മതിയാകൂ. അതിനായി നാം ആദ്യപടി എന്നവണ്ണം ഈശോയെ സ്നേഹിക്കണം എന്നുസാരം. ഈശോ വചനം തന്നെയാകയാൽ, തിരുവചനം പാലിക്കുന്നവരുടെ ഹൃദയത്തിൽ ത്രിയേകദൈവം വാസമാക്കുന്നു. കാരണം, പിതാവിനെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവൻ അവിടുത്തെ Read More…
സ്വയം ശൂന്യവത്ക്കരണത്തിലൂടെ നിത്യജീവൻ നേടാം..
യോഹന്നാൻ 12 : 20 – 26പുതുനാമ്പ്. ‘മഹത്വീകരണം’ എന്നാൽ, മനുഷ്യപുത്രന്റെ മരണവും ഉത്ഥാനവുമാണ് അർത്ഥമാക്കുന്നത്. സ്വജാതീയരുടെ തിരസ്ക്കരണവും, വിജാതീയരുടെ സ്വീകരണവും മുന്നിൽക്കണ്ടാണ് തന്റെ മഹത്വീകരണസമയം അവൻ പ്രഖ്യാപിക്കുന്നത്. തന്നെ സ്വീകരിക്കുന്നവർക്കും, തന്നിൽ വിശ്വസിക്കുന്നവർക്കും, അവൻ ദൈവമക്കളാകാൻ അവസരം നൽകി. മണ്ണിൽ വീണഴിയുന്ന ഗോതമ്പുമണി പുതുനാമ്പണിയുന്നപോലെ, മനുഷ്യപുത്രനും സ്വജീവൻ നൽകി, നിത്യജീവന്റെ അച്ചാരമായി. സ്വയം ശൂന്യവത്ക്കരണത്തിലൂടെ അവൻ സ്നേഹത്തിന്റെ കൂദാശയായി. ശുശ്രൂഷിക്കപ്പെടാതെ, മറ്റുള്ളവരെ ശുശ്രൂഷിച്ചു, അവൻ അനേകർക്ക് മോചനദ്രവ്യമായി. അവന്റെ ഈ ജീവിതമാതൃകയാണ് അവന്റെ പിന്തുടർച്ചക്കാർ എന്ന Read More…
ദൈവത്തിൽ ആശ്രയിച്ച് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കാം
ലൂക്കാ 6 : 20 – 26ഭാഗ്യവും ദുരിതവും. ഈ വചനഭാഗത്തിലൂടെ അവൻ ചില സുപ്രധാനകാര്യങ്ങൾ പ്രഖ്യാപിക്കുന്നു. ഒരു വ്യക്തിക്ക് സമൂഹം നൽകിയിരുന്ന വില തിരുത്തി, ഘടകവിരുദ്ധമായ വില നൽകി അവൻ ശ്രദ്ധേയനാകുന്നു. ഭാഗ്യവും ദുരിതവും അവൻ പ്രഖ്യാപിക്കുന്നു. സമ്പൽസമൃദ്ധിമൂലം ഉണ്ടാകുന്ന മാനസീക സുഖമല്ല, മറിച്ച്, ദൈവകൃപയുടെ ആനന്ദമാണ് ഒരുവനെ ഭാഗ്യവാനാക്കുന്നത്. അവന്റെ അനുഗ്രഹമാണ് എല്ലാ നന്മകൾക്കും നിതാനം. എന്നാൽ, അവന്റെ വാക്കുകൾ സമ്പന്നതിൽ മുഴുകിയും ആശ്രയിച്ചും കഴിഞ്ഞിരുന്നവർക്ക് മുമ്പിൽ, ആത്മബോധത്തിന്റെ ഉണർവ്വ് പാകി. സമ്പന്നതയുടെ നശ്വരത Read More…
ദൈവഹിതത്തിന് സ്വയം വിധേയരാകാം..
യോഹന്നാൻ 17 : 9 – 19സ്വശിഷ്യർക്കുവേണ്ടി…. തനിക്കുള്ളതെല്ലാം ദൈവം തന്നിട്ടുള്ള ദാനങ്ങളാണ് എന്ന ബോധ്യത്തിൽ ഉറച്ചാണ് അവന്റെ പ്രാർത്ഥന. കൂടാതെ, ദൈവം തന്നവയെല്ലാം അവിടുത്തേത് കൂടിയാണ്. ദൈവം തനിക്ക് തന്നവരുടെ നന്മയോ തിന്മയോ കണക്കിലെടുക്കാതെ, അവൻ അവരെ സ്വീകരിക്കുന്നു. അവനിലെ “നല്ലിടയൻ” ഇവിടെ വെളിവാക്കപ്പെടുന്നു. ശിഷ്യരുടെ കൂട്ടായ്മ നിലനിൽക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അവരിലൂടെ മനുഷ്യകുലത്തിന്റെ മുഴുവൻ ഐക്യം അവിടുന്നു കാംക്ഷിക്കുന്നു. ആയതിനാൽ, ലോകത്തിന്റേതാകാതെ, ദൈവത്തിന്റേതായി ഈ ലോകത്തിൽ കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അത് Read More…
ദൈവഹിതം നമ്മിൽ പൂർത്തിയാകാനായി പ്രാർത്ഥിക്കാം..
യോഹന്നാൻ 17 : 1 – 8ജീവിതമാതൃക. പുത്രൻ പിതാവിനെ മഹത്വപ്പെടുത്തിയത് ഇപ്രകാരമായിരുന്നു, അവിടുന്ന് തന്നെ ‘ഭരമേൽപ്പിച്ച ദൗത്യം പൂർത്തീകരിച്ചു’. ദൈവഹിതം നിറവേറ്റിക്കൊണ്ടു പിതാവിനെ മഹത്വപ്പെടുത്തി. ആയതിനാലാവണം, അവിടുന്ന് ശിഷ്യരെ പഠിപ്പിച്ച പ്രാർത്ഥനയിലും ഇതേ മഹത്വീകരണം കൂട്ടിച്ചേർത്തത്. നാം ദൈവഹിതമനുസരിച്ചും ദൈവത്തിന് വിധേയപ്പെട്ടും ജീവിക്കുമ്പോഴാണ് ദൈവം മഹത്വപ്പെടുന്നത്. നമ്മുടെ അനുദിനപ്രാർത്ഥന ഇതാവട്ടെ ‘ദൈവമേ…നിന്റെ ഹിതം എന്നിൽ പൂർത്തിയാക്കണമേ’ എല്ലാവർക്കും നിത്യജീവൻ നൽകാനുള്ള അധികാരവും അവന് നല്കപ്പെട്ടിരിക്കുന്നു. നിത്യജീവനെന്നാൽ, ഏകസത്യദൈവത്തേയും അവിടുത്തെ പുത്രനായ മിശിഹായേയും അറിഞ്ഞു ജീവിക്കുക എന്നതുതന്നെ. Read More…