ഈസ്റ്റർ സന്ദേശത്തിൽ ഗാസയിൽ വെടിനിർത്തലിന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ന്യുമോണിയയിൽനിന്നു സുഖം പ്രാപിക്കുന്ന മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പ്രധാന ബാൽക്കണിയിൽ എത്തിയെങ്കിലും സഹായിയാണു സന്ദേശം വായിച്ചത്.
ഡോക്ടർമാരുടെ നിർദേശിച്ചതിനാൽ ഈസ്റ്റർ കുർബാനയ്ക്കു നേതൃത്വം നൽകിയില്ലെങ്കിലും ചടങ്ങിനൊടുവിൽ ആശീർവാദവും സന്ദേശവും നൽകാൻ അദ്ദേഹമെത്തി. ഗാസയിലെ സ്ഥിതി ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെട്ടു.