ഫ്രാൻസിലെ ഡെനിസ് മൂന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്ത്യൻ രക്തസാക്ഷിയും വിശുദ്ധനുമായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ അദ്ദേഹം പാരീസിലെ ബിഷപ്പായിരുന്നു. അദ്ദേഹത്തിൻ്റെ കൂട്ടാളികളായ റസ്റ്റിക്കസ്, എല്യൂതെറിയസ് എന്നിവരോടൊപ്പം ശിരഛേദം ചെയ്യുന്നതിലൂടെ വിശ്വാസത്തിൻ്റെ പേരിൽ രക്തസാക്ഷിത്വം വരിച്ചു. ആളുകളെ മതപരിവർത്തനം ചെയ്യുന്നതിൽ ഡെനിസും കൂട്ടാളികളും വളരെ തല്പരരായിരുന്നു. തങ്ങളുടെ അനുയായികളെ നഷ്ടപ്പെട്ടതിൽ പുറജാതീയ പുരോഹിതന്മാർ പരിഭ്രാന്തരായി. അവരുടെ പ്രേരണയാൽ റോമൻ ഗവർണർ മിഷനറിമാരെ അറസ്റ്റ് ചെയ്തു. ഒരു നീണ്ട ജയിൽവാസത്തിനുശേഷം, ഡെനിസും അദ്ദേഹത്തിൻ്റെ രണ്ട് പുരോഹിതന്മാരും പാരീസിലെ ഏറ്റവും ഉയരമുള്ള കുന്നിൽ Read More…
Author: Web Editor
ദൈവത്തിൽ ആശ്രയിച്ച് സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കാം
ലൂക്കാ 6 : 20 – 26ഭാഗ്യവും ദുരിതവും. ഈ വചനഭാഗത്തിലൂടെ അവൻ ചില സുപ്രധാനകാര്യങ്ങൾ പ്രഖ്യാപിക്കുന്നു. ഒരു വ്യക്തിക്ക് സമൂഹം നൽകിയിരുന്ന വില തിരുത്തി, ഘടകവിരുദ്ധമായ വില നൽകി അവൻ ശ്രദ്ധേയനാകുന്നു. ഭാഗ്യവും ദുരിതവും അവൻ പ്രഖ്യാപിക്കുന്നു. സമ്പൽസമൃദ്ധിമൂലം ഉണ്ടാകുന്ന മാനസീക സുഖമല്ല, മറിച്ച്, ദൈവകൃപയുടെ ആനന്ദമാണ് ഒരുവനെ ഭാഗ്യവാനാക്കുന്നത്. അവന്റെ അനുഗ്രഹമാണ് എല്ലാ നന്മകൾക്കും നിതാനം. എന്നാൽ, അവന്റെ വാക്കുകൾ സമ്പന്നതിൽ മുഴുകിയും ആശ്രയിച്ചും കഴിഞ്ഞിരുന്നവർക്ക് മുമ്പിൽ, ആത്മബോധത്തിന്റെ ഉണർവ്വ് പാകി. സമ്പന്നതയുടെ നശ്വരത Read More…
വിശുദ്ധ ദിമെട്രിയൂസ്: ഒക്ടോബർ 8
ധാരാളം സമ്പത്തുള്ള ഒരു ക്രിസ്തീയ പ്രഭു കുടുംബത്തിലാണ് വിശുദ്ധ ദിമെട്രിയൂസിന്റെ ജനനം. അദ്ദേഹം ഒരു ധീരയോദ്ധാവായിരിന്നു. മാക്സിമിയൻ ചക്രവർത്തി അദ്ദേഹത്തെ തെസ്സലോണിക്ക എന്ന പ്രദേശത്തെ നാടുവാഴിയായി നിയമിച്ചു. പക്ഷേ ദിമെട്രിയൂസ് ഒരു ക്രിസ്ത്യാനിയാണെന്ന് അറിഞ്ഞ ഉടൻ തന്നെ ചക്രവർത്തി അദ്ദേഹത്തെ ഒരു പൊതു കുളിപ്പുരയിൽ തടവിലാക്കുകയും ബി.സി. 306-ൽ സിർമിയം ( എന്ന സ്ഥലത്ത് വച്ച് കുന്തമുനയാൽ വധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷം 586-ൽ തെസ്സലോണിക്കയുടെ രക്ഷക്കായി ഒരു യുദ്ധത്തിനിടക്ക് വിശുദ്ധന്‍ പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു. ആ Read More…
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍: ഒക്ടോബർ 7
1570-തുർക്കികളുമായുണ്ടായ ലെപാന്റൊ യുദ്ധത്തിൽ കൈവരിച്ച വിജയത്തിന്റെ നന്ദി പ്രകാശനത്തിനായി വിശുദ്ധ പിയൂസ് അഞ്ചാമൻ മാർപാപ്പയാണ് ഈ ദിവസം (ഒക്ടോബർ 7) പരിശുദ്ധ ജപമാല രാജ്ഞിയുടെ നാമഹേതു തിരുന്നാളായി ആഘോഷിക്കുന്ന പതിവ് തുടങ്ങിയത്. നിരന്തരമായി ജപമാല എത്തിച്ചതിന്റെ ഫലമായിരുന്നു ഈ വിജയം. ഇസ്ലാമിക ശക്തികളെ യുറോപ്പിന്റെ മേൽ ആധിപത്യം നേടുന്നതിൽ നിന്നും തടഞ്ഞത് ഈ വിജയമായിരുന്നു. പിന്നീട് പതിമൂന്നാം ഗ്രിഗോറിയസ് മാർപാപ്പ ഈ തിരുനാളിന് ജപമാല തിരുനാൾ എന്ന വിശേഷണം നൽകുകയും ചെയ്തു. 1716 വീണ്ടും ഒരു യുദ്ധം Read More…
വയനാടിന് പുതുജീവന്‍ പകരാന്‍ സാഹിത്യോത്സവം; വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍…
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന്‍ ഈ വരുന്ന 2024 ഡിസംബര്‍ 27, 28, 29 തീയതികളില്‍ മാനന്തവാടി ദ്വാരകയില്‍ നടക്കും. ബിനാലെ സങ്കല്‍പത്തില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഡിസംബറിലെ അവസാന ആഴ്ചയില്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന ഈ സാഹിത്യോത്സവത്തിലും അനുബന്ധപരിപാടികളിലും ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമുള്ള 250 ഓളം എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവം ഒരു സമാശ്വോത്സവമായിട്ടാവും നടത്തുക. Read More…
വി. ബ്രൂണോ: ഒക്ടോബർ 6
ജര്‍മ്മനിയിലെ കൊളോണിലായിരുന്നു ബ്രൂണോ ഹാര്‍ട്ടന്‍ ഫൗസ്റ്റിന്റെ ജനനം. റെയിംസില്‍ പ്രസിദ്ധമായ എപ്പിസ്‌കോപ്പല്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഇരുപത്തഞ്ചാമത്തെ വയസ്സില്‍ പൗരോഹിത്യം സ്വീകരിച്ചു. കൊളോണില്‍ കാനനായി നിയമിച്ചെങ്കിലും റെയിംസിലെ ബിഷപ്പ്, ബ്രൂണോയെ തന്റെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിച്ചു. ആ സ്‌കൂളിന്റെ നടത്തിപ്പില്‍ സഹായിക്കാനായിരുന്നു അത്. ബ്രൂണോയുടെ ഗുരു ഹെരിമാന്‍ ലൗകിക സുഖങ്ങള്‍ വിട്ട് സന്ന്യാസം സ്വീകരിക്കാന്‍ ഒരുങ്ങുകയായിരുന്നു. ബ്രൂണോ തിരികെയെത്തി ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം സ്‌കൂള്‍ വിട്ടു. അങ്ങനെ ബ്രൂണോ എപ്പിസ്‌കോപ്പല്‍ സ്‌കൂളിന്റെ ഡയറക്ടറായി. കൂടാതെ, ആ രൂപതയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ Read More…
വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക : ഒക്ടോബർ 5
1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്ത് വിശുദ്ധ മേരി ഫൗസ്റ്റീന കൊവാൾസ്ക ജനിച്ചു. ജീവിത കാലത്തിലുടനീളം ഈശോയുടെ ദർശനങ്ങൾ വിശുദ്ധയ്ക്ക് ലഭിച്ചിരുന്നു. ഈശോയുമായുള്ള സംഭാഷണങ്ങൾ ഡയറിയിൽ കുറിച്ച് വച്ചിരുന്നത് പിൽക്കാലത്ത് ഡയറി. ഡിവൈൻ മേഴ്സി ഇൻ മൈ സോൾ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകം ആയി പ്രവർത്തിക്കാൻ ഉതകും വിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്നു കാര്യങ്ങളാണ് Read More…
ഫ്രാൻസീസ് അസ്സീസി എന്തുകൊണ്ട് പുരോഹിതനായില്ല?
ഫാ ജയ്‌സൺ കുന്നേൽ MCBS ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ സ്ഥാപകൻ അസീസ്സിയിലെ വി. ഫ്രാൻസീസ് ഒരു വൈദീകനായിരുന്നില്ലന്നു എത്ര പേർക്കറിയാം. ഒരു വൈദീകനാകാനുള്ള യോഗ്യത ധാരാളം ഉണ്ടായിരുന്നിട്ടു ഒരു ഡീക്കണായിരിക്കാൻ തീരുമാനിച്ച വ്യക്തിയായിരുന്നു അസീസ്സിയിലെ വി. ഫ്രാൻസീസ്. ഫ്രാൻസീസിന്റെ ജീവിതത്തിൽ പുരോഹിതമാർക്കു വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തോമസ് ചെലാനോ എഴുതിയ ഫ്രാൻസീസിന്റെ ജീവിചരിത്രത്തിൽ ഫ്രാൻസിസ് പുരോഹിതന്മാരെ കാണുമ്പോൾ ‘വലിയ വിശ്വാസത്തോടെ’ അവരുടെ കൈകൾ ചുംബിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനു കാരണം തിരുപ്പട്ട സ്വീകരണ ദിവസം അവരുടെ കരങ്ങളിൽ സ്വീകരിച്ചിരുന്ന പ്രത്യേക Read More…
ദൈവഹിതത്തിന് സ്വയം വിധേയരാകാം..
യോഹന്നാൻ 17 : 9 – 19സ്വശിഷ്യർക്കുവേണ്ടി…. തനിക്കുള്ളതെല്ലാം ദൈവം തന്നിട്ടുള്ള ദാനങ്ങളാണ് എന്ന ബോധ്യത്തിൽ ഉറച്ചാണ് അവന്റെ പ്രാർത്ഥന. കൂടാതെ, ദൈവം തന്നവയെല്ലാം അവിടുത്തേത് കൂടിയാണ്. ദൈവം തനിക്ക് തന്നവരുടെ നന്മയോ തിന്മയോ കണക്കിലെടുക്കാതെ, അവൻ അവരെ സ്വീകരിക്കുന്നു. അവനിലെ “നല്ലിടയൻ” ഇവിടെ വെളിവാക്കപ്പെടുന്നു. ശിഷ്യരുടെ കൂട്ടായ്മ നിലനിൽക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അവരിലൂടെ മനുഷ്യകുലത്തിന്റെ മുഴുവൻ ഐക്യം അവിടുന്നു കാംക്ഷിക്കുന്നു. ആയതിനാൽ, ലോകത്തിന്റേതാകാതെ, ദൈവത്തിന്റേതായി ഈ ലോകത്തിൽ കൂട്ടായ്മയിലും ഐക്യത്തിലും ജീവിക്കാൻ അവിടുന്നു പ്രാർത്ഥിക്കുന്നു. അത് Read More…









