News Reader's Blog Social Media

മയക്കുമരുന്നിൻ്റെ ഇരകൾ കുടുംബിനികളും കുട്ടികളുമാണ്: റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ

പാലാ: പുരുഷന്മാരാണ് മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ മുൻപിലെങ്കിലും ഇവയുടെ ദുരിതം പേറുന്ന ഇരകൾ സ്ത്രീകളും കുഞ്ഞുങ്ങളുമാണന്ന് രൂപതാ വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടർ റവ. ഡോ. ജോർജ്‌ വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയും കേരള സോഷ്യൽ സർവ്വീസ് ഫോറവും സംയുക്തമായി നടപ്പിലാക്കുന്ന സജീവം- മയക്കുമരുന്നു യജ്ഞത്തിൻ്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മാതാപിതാക്കൾക്കായി സംഘടിപ്പിച്ച പ്രസംഗ മൽസരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എ.കെ.സി.സി രൂപതാ ഡയറക്ടർ കൂടിയായ റവ. ഡോ ഞാറക്കുന്നേൽ.പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് Read More…

Pope's Message Reader's Blog

രോഗം ഇരുട്ടിലേക്കു തള്ളുന്നവർക്ക് വെളിച്ചം പകരുക: ഫ്രാൻസിസ് മാർപാപ്പാ

രോഗം പലപ്പോഴും വ്യക്തിയെയും അയാളുടെ കുടുബത്തെയും വേദനയുടെയും മനോവ്യഥയുടെയും ഇരുട്ടിലേക്ക് തള്ളിവിടുകയും ഏകാന്തതയും അടച്ചുപൂട്ടലും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അപ്പോൾ അവിടെ അല്പം വെളിച്ചം പകരാൻ, സൗഹൃദവും സാമീപ്യവും ശ്രവണവും കൊണ്ട് പ്രത്യാശയുടെ ഒരു ദീപനാളമാകാൻ ആരെങ്കിലും വേണമെന്നും മാർപ്പാപ്പാ. രക്താർബുദത്തിനും രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും വിധം മജ്ജയിലുണ്ടാകുന്ന മാറ്റങ്ങൾക്കുമെതിരെ പോരാടുന്നതിനായുള്ള ഗവേഷണപഠനങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വന സാമീപ്യമാകുകയും ചെയ്യുന്ന ഇറ്റലിയിലെ ഒരു സംഘടനയുടെ (Associazione Italiana contro le Leucemie, i linfomi Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനാലാം ദിനം : ദൈവവചനത്തോടുള്ള അനുസരണം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട്‌ അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്‍നിന്നാണ്‌. ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 20, 24. വിചിന്തനം ഈശോ മരണത്തോളം കുരിശുമരണത്തോളം അനുസരണം ഉള്ളവനായിരുന്നു. മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്‌ത്തി.(ഫിലിപ്പി 2 : 8 ). Read More…

Daily Saints Reader's Blog

കുരിശിന്റെ വിശുദ്ധ ജോണ്‍: ഡിസംബർ 14

സ്പെയിനിലെ കാസ്റ്റിലിയന്‍ എന്ന ഭൂപ്രദേശത്ത് ടോലെഡോയിലെ ഫോണ്ടിബെറോസില്‍ നിന്നുമുള്ള ഒരു പാവപ്പെട്ട സില്‍ക്ക്‌ നെയ്ത്ത്കാരന്റെ മകനായി 1542-ലാണ് ജുവാന്‍ ഡി യെപെസ്‌ എന്ന യോഹന്നാന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവ്‌ ഒരു സമ്പന്ന പ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു ദരിദ്ര പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാല്‍ അദ്ദേഹത്തെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും കുടുംബ സ്വത്തിലുള്ള അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു. അദ്ദേഹം സില്‍ക്ക്‌ നെയ്ത്ത് തന്റെ ജീവിത മാര്‍ഗ്ഗമായി തിരഞ്ഞെടുത്തു. പക്ഷേ അതില്‍ നിന്നും വലിയ വരുമാനമൊന്നും ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.തന്റെ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിമൂന്നാം ദിനം: സത്യവചനത്തിൽ വിശ്വസിച്ച ജോസഫ്

ഫാ. ജയ്സൺ കുന്നേൽ mcbs വചനം ജോസഫ്‌ നിദ്രയില്‍നിന്ന്‌ ഉണര്‍ന്ന്‌, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. മത്തായി 1 : 24 വിചിന്തനം മറിയത്തെ അപമാനിതയാക്കാതെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ കർത്താവിൻ്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു ദിവ്യ രഹസ്യം വെളിപ്പെടുത്തുന്നു. തിരുവചനം പറയുന്നത് അവൻ നിദ്രയിൽ നിന്നു ഉണർന്ന് കർത്താവിൻ്റെ ദൂതൻ കല്പിച്ചതു പോലെ പ്രവർത്തിച്ചു എന്നാണ്. വചനത്തെ ഉദരത്തിൽ വഹിക്കുന്ന മറിയത്തെ സ്വീകരിച്ച് വചനത്തിനു കാവലാളായവനാണ് യൗസേപ്പ്. നീതിമാനായ ഒരു Read More…

Daily Saints Reader's Blog

വിശുദ്ധ ലൂസി: ഡിസംബർ 13

283-ൽ ധനികരും കുലീനരുമായ മാതാപിതാക്കൾക്കാണ് ലൂസി ജനിച്ചത്. അവളുടെ പിതാവ് റോമൻ വംശജനായിരുന്നു. അവൾക്ക് അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. പിന്നീട് ഗ്രീക്ക് വംശജയായ അമ്മ യുടിച്ചിയയുടെ സംരക്ഷണത്തിൽ ആണ് ലൂസി വളർന്നത്. ആദ്യകാല രക്തസാക്ഷികളിൽ പലരെയും പോലെ, ലൂസി തൻ്റെ കന്യകാത്വം ദൈവത്തിന് സമർപ്പിച്ചു. അവളുടെ സ്ത്രീധനം പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് അവൾ പ്രതീക്ഷിച്ചു. എന്നിരുന്നാലും, ലൂസിയുടെ വാഗ്ദാനത്തെക്കുറിച്ച് അറിയാതെ, രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന യുടിച്ചിയ, ലൂസിയുടെ ഭാവിയെക്കുറിച്ച് ഭയപ്പെട്ടു. ഒരു സമ്പന്ന പുറജാതീയ കുടുംബത്തിലെ Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പന്ത്രണ്ടാം ദിനം :പ്രാർത്ഥന ജീവിത ബലിയാക്കിയ സഖറിയ

ഫാ. ജയ്സൺ കുന്നേൽ mcbsവചനം നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെസന്‌ദര്‍ശിക്കുമ്പോള്‍ ഇരുളിലും, മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗത്തിലേക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.‌ ലൂക്കാ 1 : 78-79 വിചിന്തനം ലൂക്കാ സുവിശേഷത്തിലെ ഒന്നാം അധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകൻ്റെ പ്രവചന ഗീതത്തോടെയാണ് (ലൂക്കാ 1: 67-80). സ്നാപകൻ്റെ ജനനത്തിനു ശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബ പേരിനു പകരം ശിശുവിനു യോഹനാൻ എന്നു Read More…

Daily Saints Reader's Blog

ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പേ: ഡിസംബർ 12

1531-ൽ മെക്‌സിക്കോ സിറ്റിയുടെ വടക്കുപടിഞ്ഞാറുള്ള ഒരു കുന്നായ ടെപെയാക്കിൽ നിന്നുള്ള ഒരു പാവപ്പെട്ട ഇന്ത്യക്കാരനായ വിശുദ്ധ ജുവാൻ ഡീഗോയ്ക്ക് “സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു സ്ത്രീ” പ്രത്യക്ഷപ്പെട്ടു. അവൾ സത്യദൈവത്തിൻ്റെ മാതാവാണെന്ന് സ്വയം തിരിച്ചറിയുകയും ബിഷപ്പിനോട് ആ സ്ഥലത്ത് ഒരു പള്ളി പണിയാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ ജുവാൻ ഡീഗോ ടെപിയാക് കുന്നിലേക്ക് യാത്ര തിരിച്ചു, മേരി വീണ്ടും അവനു പ്രത്യക്ഷപ്പെട്ടു. ശൈത്യകാലമാണെങ്കിലും ഒരു പൂച്ചെണ്ട് ശേഖരിച്ച് ബിഷപ്പിന് സമർപ്പിക്കാൻ അവൾ അവനോട് പറഞ്ഞു. തൻ്റെ ടിൽമയിൽ പൂക്കൾ Read More…

Pope's Message Reader's Blog

മാനവിക സുസ്ഥിരത ഏറെ ആവശ്യമാണ്: ഫ്രാൻസിസ് മാർപാപ്പാ

മാനവിക വികസനത്തിനും, സുസ്ഥിരതയ്ക്കും അടിസ്ഥാനമിടുന്ന സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനായി നിലവിൽ വന്ന, മനുഷ്യ സാമ്പത്തിക ഫോറത്തിന്റെ ആദ്യ സമ്മേളനത്തിൽ സംബന്ധിക്കുന്നവരുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച നടത്തി. ‘ആഗോള സമ്പദ്‌വ്യവസ്ഥയെ പുനർവിചിന്തനം ചെയ്യുക’ എന്ന വിഷയത്തിന്മേലാണ് റോമിൽ ഡിസംബർ മാസം 10, 11 തീയതികളിലായി സമ്മേളനം നടക്കുന്നത്. മാനുഷിക സുസ്ഥിരത എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംഘടന എന്ന നിലയിൽ, അതിലെ അംഗങ്ങളെ കണ്ടുമുട്ടുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം Read More…

Daily Prayers Reader's Blog

ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ; പതിനൊന്നാം ദിനം

ഫാ. ജയ്സൺ കുന്നേൽ mcbs വചനം എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ലൂക്കാ 1 : 47-48 വിചിന്തനം നസറത്തിൽ നിന്നുള്ള എളിയ പെൺകുട്ടിയായ മറിയത്തിന്റെ സ്‌തോത്രഗീതത്തെ ( ലൂക്കാ 1: 46-56) മനുഷ്യകുലത്തിന്റെ മുഴുവൻ സ്തുതിഗീതമായാണ് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുക. ഉണ്ണിയേശുവിനെ ഉദരത്തിൽ സ്വീകരിച്ച മറിയം നടത്തുന്ന ഈ സ്‌തോത്രഗീതം ആഗമന കാലത്തിൻ്റെ ചൈതന്യമാണ്. Read More…