2025 ഒക്ടോബർ 9-ന്, ലിയോ പതിനാലാമൻ മാർപ്പാപ്പ തന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനമായ “ദിലെക്സി തേ” (“ഞാൻ നിന്നെ സ്നേഹിച്ചു”) പുറത്തിറക്കി. ദരിദ്രരെയും ദുർബലരെയും സേവിക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു എന്നതാണ് ഈ അപ്പോസ്തോലിക പ്രബോധനത്തിന്റെ സവിശേഷത. 121 ഖണ്ഡികകൾ ഉള്ള ഈ രേഖ, “ദരിദ്രരിൽ, ദൈവം നമ്മോട് സംസാരിക്കുന്നത് തുടരുന്നു” (5) എന്ന് പ്രസ്താവിക്കുന്ന സുവിശേഷ സന്ദേശത്തിലും സഭയുടെ സാമൂഹിക സിദ്ധാന്തത്തിലും വേരൂന്നിയതാണ്. “ദരിദ്രർക്കുള്ള മുൻഗണനയെക്കുറിച്ചു” പോപ്പ് ലെയോ അടിവരയിട്ടു പറയുന്നു: “മുൻഗണന’ ഒരിക്കലും മറ്റ് വിഭാഗങ്ങളോടുള്ള Read More…
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനം ഇപ്രകാരമായിരുന്നു: ‘സുഖപ്പെടുത്തുന്ന യേശുവിനെ പറ്റി നമുക്ക് തുടർന്നും ധ്യാനിക്കാം. ഇന്ന്, പ്രത്യേകമായ രീതിയിൽ നമ്മൾ തടസ്സപ്പെടുത്തപ്പെടുകയും, പൂട്ടിയിടപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു ഞാൻ നിങ്ങളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. ജീവിത്തഗിൽ പ്രത്യാശയോടെ മുൻപോട്ടു പോകുന്നത് ഉപയോഗശൂന്യമാണെന്നു നമുക്ക് ചിലപ്പോൾ തോന്നാറുണ്ട്. പലപ്പോഴും പലതിൽ നിന്നും പിൻവാങ്ങിക്കൊണ്ട്, പൊരുതുവാൻ ഇനി ഇല്ല എന്ന ചിന്തകൾ നമ്മിൽ ഉണ്ടായേക്കാം. ഈ ഒരു സാഹചര്യത്തെ സുവിശേഷങ്ങൾ വിവരിക്കുന്നത്, Read More…
ലൂക്കാ 5 : 12 – 16വിശുദ്ധി – കഠിനപ്രയത്നം അനിവാര്യം “കർത്താവേ” എന്നുള്ള അവന്റെ ഒറ്റ വിളിയിൽ, അവന്റെ ആഴമായ വിശ്വാസം മുഴുവനും ഉൾച്ചേർന്നിരിക്കുന്നു. സമൂഹം കല്പിച്ചുനല്കിയ, തന്റെ നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകൾ പൊളിച്ചാണ്, അവൻ യേശുവിന്റെ പക്കലെത്തുന്നത്. യേശുവിന്റെ പക്കലെത്തിയാൽ, താൻ രക്ഷപെടുമെന്നു, അവന് നന്നായി അറിയാം. കാരണം, ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും, അതിർവരമ്പുകളില്ല. അകറ്റി നിർത്തുന്നവനല്ല, അടുത്തു നിർത്തുന്നവനാണ് ദൈവമെന്ന സത്യം, അവൻ അറിഞ്ഞിരുന്നു. പഴയനിയമപ്രകാരം, നഗരത്തിന് വെളിയിൽ പാർക്കേണ്ടവനും, കീറിയ വസ്ത്രം ധരിക്കേണ്ടവനും, Read More…