Reader's Blog Social Media

“മക്കളുടെ അപ്പം എടുത്ത് നായ്ക്കൾക്ക് ഇട്ടുകൊടുക്കുന്നത് ശരിയല്ല.”

കാനാൻകാരിയുടെ വിശ്വാസം: വിശദമായ ബൈബിൾ വ്യാഖ്യാനം (മത്തായി 15:21-28)ഈ ഭാഗം യേശുവിന്റെ പരസ്യ ശുശ്രൂഷയിലെ ഒരു പ്രധാന വഴിത്തിരിവാണ്. യഹൂദരല്ലാത്ത ഒരാൾക്ക് (ഒരു വിജാതീയ സ്ത്രീക്ക്) യേശുവിന്റെ അത്ഭുതകരമായ കൃപ ലഭിക്കുന്നത് എങ്ങനെയാണെന്നും, യേശുവിന്റെ ദൗത്യത്തിന്റെ സാർവത്രിക സ്വഭാവത്തെക്കുറിച്ചും ഈ സംഭവം വെളിപ്പെടുത്തുന്നു. പശ്ചാത്തലവും പ്രാധാന്യവും (മത്തായി 15:21)മത്തായി 15:21-ൽ, യേശു “ടയിരിന്റെയും സീദോന്റെയും അതിർത്തി പ്രദേശങ്ങളിലേക്ക്” പോകുന്നു. യേശുവിന്റെ സാധാരണ ശുശ്രൂഷാ മേഖലയായ ഗലീലയിൽ നിന്ന് മാറി, വിജാതീയർ കൂടുതലായി വസിക്കുന്ന സ്ഥലത്തേക്കുള്ള ഈ യാത്രയ്ക്ക് Read More…

Reader's Blog Social Media

സ്നേഹത്തിൻ്റെ വിപരീതം വെറുപ്പല്ല, നിസ്സംഗതയാണ്…

മാർട്ടിൻ N ആൻ്റണി ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ.നിസ്സംഗതയാണ് നരകം (ലൂക്കാ 16: 19-31).യേശു അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ പറഞ്ഞുകഴിയുമ്പോൾ പണക്കൊതിയരായ ഫരിസേയര്‍ അവനെ പുച്ഛിക്കുന്നുണ്ട് (16:14). അപ്പോൾ അവൻ അവരോട് പറയുന്ന ഉപമയാണ് ധനവാനും ലാസറും എന്ന ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. ലൂക്കാ സുവിശേഷകൻ മാത്രം കുറിക്കുന്ന ഒരു ഉപമയാണിത്. ദരിദ്രനും ധനികനും, ഈ ജീവിതവും മരണാനന്തരവസ്ഥയും തുടങ്ങിയ വൈരുദ്ധ്യാത്മകതകൾ (Dialectics) ഉണ്ടെങ്കിലും ഉപമയുടെ കേന്ദ്ര സന്ദേശം മരണാനന്തര ജീവിതമല്ല, മറിച്ച് ഇന്നത്തെ, ഇവിടത്തെ ജീവിതമാണ്. ഇന്നാണ്, Read More…

Reader's Blog Social Media

വിവാഹ വാഗ്ദാനത്തോടൊപ്പം പീഡനമോ?

ഫാ. വർഗീസ് വള്ളിക്കാട്ട് “വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുന്ന” സംഭവങ്ങൾ നാട്ടിൽ വർദ്ധിച്ചു വരുന്നത് എന്തുകൊണ്ടാണ്?പ്രായപൂർത്തിയായ യുവതീ യുവാക്കൾക്കിടയിൽഇങ്ങനെ ഒരു പ്രതിഭാസം വളരുന്നത് ഈ അടുത്തകാലത്താണെന്നു തോന്നുന്നു!എത്രയെത്ര പരാതികളാണ് പോലീസിലും കോടതിയിലും എത്തുന്നത്!നമ്മുടെ യുവതീ യുവാക്കൾ തീരെ വിശ്വസിക്കാൻ കൊള്ളാത്തവരായി മാറിയോ?വിവാഹ വാഗ്ദാനം നൽകിയാൽ വിവാഹമല്ലേ നടക്കേണ്ടത്? പീഡനമല്ലല്ലോ?വിവാഹ വാഗ്ദാനം ഒരു നിസ്സാര കാര്യമല്ല! കത്തോലിക്കർ “വിവാഹ വാഗ്ദാനം” നടത്തുന്നത് പള്ളിയിൽ വച്ചാണ്.വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ സ്വന്തം കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയുമൊക്കെ അക്കാര്യം അറിയിക്കും. അതിനു ശേഷം,പള്ളിയിൽവച്ചു പ്രാർത്ഥനയുടെ Read More…

News Reader's Blog Social Media

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം….

മാർത്തോമ്മ ആശ്രമത്തില്‍ കയ്യേറ്റം; വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം നടക്കുന്നതായി കെ‌സി‌ബി‌സി ജാഗ്രതാ കമ്മീഷൻ.കൊച്ചി: കളമശേരി മാർത്തോമ്മാ ആശ്രമത്തിന്റെ ഭൂമിയിൽ ചിലർ അതിക്രമിച്ചു കയറിയത് തികച്ചും അപലപനീയമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. കുറ്റവാളികൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. അതേസമയം, ഈ അതിക്രമത്തെ അനാവശ്യമായ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കായി ചിലർ ദുരുപയോഗിക്കുന്നത് തിരിച്ചറിയണമെന്നും ജാഗ്രത കമ്മീഷൻ ഓർമിപ്പിച്ചു. വിഷയത്തിൽ ആശ്രമത്തിന്റെ നിലപാടുകൾക്കും നടപടികൾക്കും പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 1980ല്‍ മാര്‍ത്തോമാ ഭവന്‍ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം Read More…

Daily Prayers Reader's Blog Social Media

എൻ്റെ ഭർത്താവ് ചാർളിയുടെ കൊലപാതകിയോട് ഞാൻ ക്ഷമിക്കുന്നു…

കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവെന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് ക്രിസ്തു കുരിശില്‍ നിന്നു ക്ഷമിച്ചതുപോലെ താനും മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ അനുസ്മരണ ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന ആളുകളെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. ചാര്‍ലി ജീവിച്ചിരുന്നുവെങ്കില്‍ ക്രിസ്തു കാണിച്ചതിന് സമാനമായി തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുകയെന്നും അവര്‍ പറഞ്ഞു. “കുരിശിൽ Read More…

Faith Reader's Blog Social Media

ക്രിസ്തുവിനെ പ്രണയിച്ച യുവ സുന്ദരി: വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ…

Jisna 1971 ഒക്ടോബർ 29-ന് ഇറ്റലിയിലെ സസല്ലോ എന്ന കൊച്ചു ഗ്രാമത്തിലാണ് വാഴ്ത്തപ്പെട്ട ക്യാര ലൂച്ചേ ബദാനോ ജനിച്ചത്. ക്യാരയുടെ പിതാവ് റുജേരോ ബദാനോയും മാതാവ് മരിയ തെരേസയും ആയിരുന്നു. വിവാഹം കഴിഞ്ഞ് ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ക്യാര ജനിക്കുന്നത്. അതിനാൽ ക്യാരയുടെ ജനനം അവർക്ക് വല്ലാത്ത ആഹ്ലാദമായിരുന്നു. ഒരുപാട് പ്രാർത്ഥനകൾക്കു ശേഷം കിട്ടിയ കുട്ടി ആയതിനാൽ റുജേരോ തന്റെ ഭാര്യയോട് പറഞ്ഞു; “ഈ കുഞ്ഞ് നമ്മുടെതല്ല ദൈവത്തിന്റെതാണ്”. റുജേരോ മരിയ ദമ്പതികളുടെ വിവാഹത്തിന്റെ പത്താം വർഷമാണ് ഈ Read More…

Reader's Blog Social Media

വി. ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു…

വത്തിക്കാന്‍ സിറ്റി/ ന്യൂഡൽഹി: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ദേവസഹായം പിള്ളയെ ഭാരതത്തിലെ അൽമായരുടെ മധ്യസ്ഥനായി ലെയോ പാപ്പ പ്രഖ്യാപിച്ചു. ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കിക്കൊണ്ടാണ് ഇന്ത്യയിലെ അൽമായരുടെ മധ്യസ്ഥനായി വിശുദ്ധ ദേവസഹായം പിള്ളയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി പാപ്പയുടെ അംഗീകാരത്തോടെ സ്ഥിരീകരണം നല്‍കിയത്. അടുത്ത മാസം (ഒക്ടോബർ) Read More…

Faith Reader's Blog Social Media

ക്രൈസ്തവർ സുവിശേഷം മടക്കിവയ്ക്കണമോ?

ഫാ. ജോഷി മയ്യാറ്റിൽ ഛത്തിസ്ഘട്ട് സംഭവത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പരന്ന അഭിപ്രായപ്രകടനങ്ങൾ വിവിധങ്ങളായിരുന്നു. സിസ്റ്റർമാർക്കു കേരളത്തിൽ കഴിഞ്ഞാൽ പോരേ, എന്തിന് ഉത്തരേന്ത്യയിലേക്കു കെട്ടിയെടുക്കണം എന്നും എന്തിന് സഭാവസ്ത്രങ്ങൾ അണിഞ്ഞു യാത്ര ചെയ്യണം എന്നുമൊക്കെയുള്ള വിചിത്രമായ ചോദ്യങ്ങൾ ചിലർ ഉയർത്തി. ക്രൈസ്തവർ എന്തുകൊണ്ട് സാമൂഹിക സേവനവുമായി ഹൈന്ദവരുടെയടുത്തേക്കു മാത്രം പോകുന്നു, മറ്റുള്ളവരുടെയടുത്തേക്കു പോകാത്തതെന്ത് എന്ന അവാസ്തവപരമായ ചോദ്യം ഉന്നയിച്ചത് കേരളത്തിൻ്റെ മുൻ ഡിജിപി സെൻകുമാറാണ്! ഓരോരുത്തരും സ്വന്തം മതവിശ്വാസവുമായി അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ പോരേ, എന്തിനാണ് മറ്റു മതസ്ഥരോട് സുവിശേഷം Read More…

Reader's Blog Social Media

ഡോക്ടർ തേജ: യുവ വിശുദ്ധയുടെ വിസ്മയിപ്പിക്കുന്ന ജീവിതം…

ജിസ്‌ന: യുവജനങ്ങൾക്ക് പ്രചോദനവും വഴികാട്ടിയുമാണ് 25 വയസ്സുവരെ മാത്രം ജീവിച്ച ഡോക്ടർ തേജയുടെ ജീവിതം. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ ഇളന്തിക്കര എന്ന കൊച്ചു ഗ്രാമത്തിൽ മാളിയേക്കൽ ജോസിന്റെയും ട്രീസയുടെയും മകളായി 1987 മാർച്ച് മൂന്നാം തീയതിയാണ് തേജ ജനിച്ചത്. ഏപ്രിൽ അഞ്ചാം തീയതി ജ്ഞാന സ്നാനത്തിലൂടെ റോസി എന്ന പേര് സ്വീകരിച്ചു ക്രൈസ്തവ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപതയിലെ പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി ഇടവകാംഗമായി. പിതാവിന്റെ സഹോദരി അച്ചാമ്മ തലതൊട്ട് അമ്മയും ഭർത്താവ് സാനി കളപ്പുരയ്ക്കൽ Read More…

News Reader's Blog Social Media

ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച…

തൃശൂര്‍: ഇന്നലെ സെപ്‌തംബർ 17, കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ മൃതസംസ്കാരം സെപ്റ്റംബര്‍ 22 തിങ്കളാഴ്ച നടക്കും. സെപ്‌തംബർ 21, ഞായറാഴ്ച രാവിലെ 11.30-നു മൃതസംസ്ക്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടം തൃശ്ശൂർ അതിരൂപതമന്ദിരത്തിൽ നടക്കും. 12.15 വരെ തൃശ്ശൂർ ഡോളേഴ്സ‌സ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിനുവെയ്ക്കും. ഉച്ചയ്ക്ക് 1.30-നു തൃശ്ശൂർ സ്വരാജ് റൗണ്ട് ചുറ്റി ബസിലിക്ക പള്ളിയിൽ നിന്ന് ലൂര്‍ദ് പള്ളിയിലേക്ക് വിലാപയാത്ര നടക്കും. വൈകീട്ട് 5നു തൃശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ മൃതസംസ്‌കാരശുശ്രൂഷകൾ Read More…