കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ Read More…
Author: Web Editor
വിശുദ്ധ സിസിലിയ : നവംബർ 22
റോമൻ രക്തസാക്ഷികളിൽ ഏറ്റവും പ്രശസ്തയായ ഒരാളാണ് സിസിലിയ. അഞ്ചാം നൂറ്റാണ്ടിലെ ഒരു ഐതിഹ്യമനുസരിച്ച് , അവൾ ഒരു കുലീന റോമൻ ആയിരുന്നു, അവൾ കുട്ടിക്കാലത്ത് തൻ്റെ കന്യകാത്വം ദൈവത്തോട് നേർന്നിരുന്നു. ഭാവിയിലെ വിശുദ്ധനായ വലേറിയനുമായി അവൾ വിവാഹിതയായപ്പോൾ , ഒരു ദൈവദൂതൻ താൻ കന്യകയായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അവൾ അവനോട് പറഞ്ഞു. മാലാഖയെ കാണാൻ അനുവദിച്ചാൽ ഈ ആഗ്രഹത്തെ മാനിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അവൻ മാമോദീസ സ്വീകരിച്ചാൽ അവൻ ചെയ്യുമെന്ന് അവൾ മറുപടി പറഞ്ഞു . Read More…
പാലായുടെ വികസനത്തിന് ബിഷപ്പ് വയലിലിന് നിർണ്ണായക പങ്ക്: പ്രൊഫ വി ജെ ജോസഫ്
പാലാ: പാലായുടെ വികസനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് പാലാ രൂപതയുടെ പ്രഥമ ബിഷപ്പ് അന്തരിച്ച മാർ സെബാസ്റ്റ്യൻ വയലിൽ ആണെന്ന് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ മുൻ എം എൽ എ പ്രൊഫ വി ജെ ജോസഫ് പറഞ്ഞു. ബിഷപ്പ് വയലിലിൻ്റെ 38 മത് ചരമവാർഷികദിനത്തിൽ ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണസമ്മേളനവും സ്നേഹവിരുന്നും കരൂർ സ്നേഹാലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അധ്യക്ഷത വഹിച്ചു. സഭയുടെയും സമൂഹത്തിൻ്റെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി Read More…
പരിശുദ്ധ കന്യക മറിയത്തിൻ്റെ കാഴ്ചവയ്പ് : നവംബർ 21
പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ഇന്ന് ആഘോഷിക്കുകയാണ് തിരുസഭ. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുനാളുകളായ പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ Read More…
മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ എക്യുമെനിക്കൽ ആയി അരുവിത്തുറപ്പള്ളിയിൽ ആചരിച്ചു
അരുവിത്തുറ : സീറോമലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ തിരുനാൾ അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ ഭക്തിപൂർവ്വം കൊണ്ടാടി. തിരുനാളിന്റെ ഭാഗമായി നവംബർ 20 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറത്തു നമസ്കാരവും വിവിധ സഭകളിലെ മേലധ്യക്ഷന്മാരുടെ സന്ദേശങ്ങളുമായി നടത്തപ്പെട്ട തിരുനാൾ ആചരണം വേറിട്ടതും നവ്യവുമായ ഒരു അനുഭവമായി മാറി. ഒന്നാം നൂറ്റാണ്ടിലെ ഭാരതീയർ ദൈവപുത്രനായ ഈശോമിശിഹായുടെ സുവിശേഷം അവന്റെ ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് Read More…
സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കുമായി സംയുക്ത സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗുമായും കുട്ടിക്കാനം മരിയന്‍ കോളേജ് സ്‌കുള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംയുക്ത പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ Read More…
വിശുദ്ധ എഡ്മണ്ട് രാജാവ്: നവംബർ 20
എ.ഡി 802 ൽ ഇംഗ്ലണ്ടിന്റെ കിഴക്കൻ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാർഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനിച്ചു. അതിൻ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും വിശുദ്ധ എഡ്മണ്ടിനെ ഏൽപ്പിച്ചു. വിശുദ്ധന് അപ്പോൾ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്രായത്തിൽ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു.തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുർബ്ബലരുടെ സഹായവും Read More…
വിശുദ്ധ റാഫേല്‍ കലിനോവ്സ്കി: നവംബർ 19
വിൽനിയസ് (വിൽന) നഗരത്തിലെ ഒരു കുലീന ” സ്ലാച്ച ” കുടുംബത്തിലാണ് ജോസെഫ് കലിനോവ്സ്കി റാഫേൽ ജനിച്ചത്. പ്രാദേശിക ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോബിൾസിൽ ഗണിതശാസ്ത്ര അസിസ്റ്റൻ്റ് സൂപ്രണ്ട് പ്രൊഫസർ ആൻഡ്രൂ കലിനോവ്സ്കിയുടെയും ജോസഫിൻ പോൾസ്‌കയുടെയും രണ്ടാമത്തെ മകനായിരുന്നു കലിനോവ്സ്കി റാഫേൽ. 8 വയസ്സ് മുതൽ, കലിനോവ്സ്കി വിൽനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോബൽസിൽ ചേർന്നു, 1850-ൽ ബഹുമതികളോടെ ബിരുദം നേടി. 1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും Read More…
ക്ലൂണിയിലെ വിശുദ്ധ ഓഡോ: നവംബർ 18
ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ് അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ Read More…
വിശുദ്ധ മാർഗരറ്റ് : നവംബർ 16
നവംബർ 16 ന്, സ്കോട്ട്ലൻഡ് രാജ്ഞിയായ വിശുദ്ധ മാർഗരറ്റിൻ്റെ തിരുനാൾ ദിനം നവംബർ 16 ന് ആഘോഷിക്കുന്നു. 1045-ഓടെ ഹംഗറിയിലെ രാജകുടുംബത്തിലാണ് മാർഗരറ്റ് ജനിച്ചത്. അവളുടെ പിതാവ് ഇംഗ്ലീഷ് സിംഹാസനത്തിൻ്റെ അവകാശിയായ എഡ്വേർഡ് അഥലിംഗ് ആയിരുന്നു, അമ്മ ഹംഗറിയിലെ രാജകുമാരി അഗതയായിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് മടങ്ങി, പക്ഷേ നോർമൻ അധിനിവേശം അവരെ നാടുകടത്താൻ നിർബന്ധിതരാക്കി. അപ്പോഴേക്കും അവളുടെ അച്ഛൻ മരിച്ചിരുന്നു, അമ്മ കുട്ടികളുമായി ഒരു കപ്പലിൽ കയറി, അത് സ്കോട്ട്ലൻഡ് തീരത്ത് Read More…










