Daily Prayers Reader's Blog

വിശുദ്ധ മാർഗരറ്റ് : നവംബർ 16

നവംബർ 16 ന്, സ്കോട്ട്ലൻഡ് രാജ്ഞിയായ വിശുദ്ധ മാർഗരറ്റിൻ്റെ തിരുനാൾ ദിനം നവംബർ 16 ന് ആഘോഷിക്കുന്നു. 1045-ഓടെ ഹംഗറിയിലെ രാജകുടുംബത്തിലാണ് മാർഗരറ്റ് ജനിച്ചത്. അവളുടെ പിതാവ് ഇംഗ്ലീഷ് സിംഹാസനത്തിൻ്റെ അവകാശിയായ എഡ്വേർഡ് അഥലിംഗ് ആയിരുന്നു, അമ്മ ഹംഗറിയിലെ രാജകുമാരി അഗതയായിരുന്നു. അവൾക്ക് 10 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം ഇംഗ്ലണ്ടിലേക്ക് മടങ്ങി, പക്ഷേ നോർമൻ അധിനിവേശം അവരെ നാടുകടത്താൻ നിർബന്ധിതരാക്കി. അപ്പോഴേക്കും അവളുടെ അച്ഛൻ മരിച്ചിരുന്നു, അമ്മ കുട്ടികളുമായി ഒരു കപ്പലിൽ കയറി, അത് സ്കോട്ട്ലൻഡ് തീരത്ത് Read More…

Pope's Message Reader's Blog

സമാധാനമാണ് ലോകത്തെ മനോഹരമാക്കുന്നത്: ഫ്രാൻസിസ് മാർപ്പാപ്പ

മാനുഷിക യത്നത്തിന്റെ മൂല്യം ഏറ്റവും മഹത്തരമായി എടുത്തുകാണിക്കുന്ന കരകൗശല പ്രവൃത്തികൾ തനിക്കു ഏറ്റവും പ്രിയപ്പെട്ടതാണെന്നു അടിവരയിട്ടുകൊണ്ട്, നവംബർ മാസം പതിനഞ്ചാം തീയതി, ഇറ്റലിയിലെ കരകൗശല വിദഗ്ധരുടെയും, ചെറുകിട-ഇടത്തരം സംരംഭകരുടെയും സഖ്യം വത്തിക്കാനിൽ സമ്മേളിച്ചപ്പോൾ, ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. കരകൗശലവിദ്യകൾ എപ്പോഴും സഹോദരോന്മുഖമാണെന്നും, അവിടെ സർഗാത്മകതയുടെ മൂർത്തീമത്ഭാവം, വിദഗ്ധരെ ദൈവത്തിന്റെ സൃഷ്ടിപരമായ വേലയിൽ സഹകാരികളാക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. പൊതുവായ നന്മ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സേവനങ്ങളിൽ ഇത്തരം വിദഗ്ധരുടെ പങ്കാളിത്തം ഏറെ പ്രയോജനപ്രദമാകുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്നു സുവിശേഷത്തിലെ Read More…

Meditations Reader's Blog

ശിശുക്കളെപോലെ നിഷ്കളങ്കരാകാം ; ദൈവരാജ്യം സ്വന്തമാക്കാം..

മത്തായി 19 : 13 – 15സ്വർഗ്ഗരാജ്യവും ശിശുമനോഭാവവും. ശിശുക്കൾക്ക് സ്വർഗ്ഗരാജ്യത്തിലുള്ള സ്ഥാനമാണ് ചിന്താവിഷയം. ശിശുക്കളെ നിസ്സാരരും അവകാശമില്ലാത്തവരുമായി ആളുകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. അമ്മമാർ കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ അവന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. അവന്റെ ശിഷ്യന്മാർ അവരെ തടയുന്നു. കാരണം, ഈ അവസരത്തിൽ ശിശുക്കൾക്ക് അവിടെ പ്രാധാന്യം ഇല്ലായെന്നു അവർ കരുതിയിരിക്കണം. ദൈവരാജ്യത്തിലുള്ള തങ്ങളുടെ സ്ഥാനമാനങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവരുടെ ചിന്ത. തദവസരത്തിൽ, ശിശുക്കൾക്ക് അവിടെ ഒരു പ്രസക്തിയും ഇല്ല. എന്നാൽ അവരുടെ ചിന്താധാരകളെ മാറ്റിമറിച്ചുകൊണ്ടു, ശിശുക്കളെപ്പോലെ എളിമയും Read More…

Daily Saints Reader's Blog

മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്: നവംബർ 15

” ജര്‍മ്മനിയുടെ പ്രകാശം” എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം വിശുദ്ധന്‍ അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍ തന്നെ അദ്ദേഹം ജര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ Read More…

News Social Media

സിസിഐ ദേശീയ സമ്മേളനം ഇന്ന് മുതൽ പാലായിൽ

പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…

News Social Media

നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്: മാർ ജോസഫ് പാംപ്ലാനി

ഭൂമിയുടെ അവകാശങ്ങൾക്കായി സമരരംഗത്തുള്ള മുനമ്പം നിവാസികൾക്കു നീതി ലഭ്യമാക്കാൻ വൈകരുതെന്നു തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്നലെ മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു മാർ പാംപ്ലാനി. നീതി നടത്തുന്നതിലെ കാലതാമസം അക്ഷന്തവ്യമായ അപരാധമാണെ ന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി ആരുടെയും ഔദാര്യമല്ല, അവകാശമാണ്. ഒരു ജനത റവന്യൂ അവകാശങ്ങൾക്കു വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യസമൂഹത്തിൽ സങ്കടകരമാണ്. മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുത്. മുനമ്പം ജനത ഉയർത്തിയ വിഷയം ഇവിടത്തെ ഭൂപ്രദേശത്ത് Read More…

Pope's Message Reader's Blog

പാവപ്പെട്ടവർക്കും ഭവനരഹിതർക്കുമായി സേവനമനുഷ്ഠിക്കുന്നവരെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവിന്റെ സഹോദരങ്ങളായ ഭവനരഹിതരും പാവപ്പെട്ടവരുമായ മനുഷ്യർക്ക് സേവനമനുഷ്ഠിക്കുന്നവർ, ദൈവത്തിന്റെ കരുണയുടെയും സഹാനുഭൂതിയുടെയും, ആർദ്രതയുടെയും മുഖമാണ് വെളിവാക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. തന്റെ പുത്രന്റെ വേദനകളിൽ ചേർന്ന് നിന്നിരുന്ന പരിശുദ്ധ അമ്മ, ക്രിസ്തുവിനെയെന്നപോലെ, ദുരിതമനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ചേർത്തുപിടിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ മാതൃകയിലുള്ള സേവനം വഴി, മനുഷ്യരുടെ അന്തസ്സും പ്രത്യാശയും തിരികെ നൽകുന്ന സേവനം തുടരാനും പാപ്പാ ആവശ്യപ്പെട്ടു. നവംബർ പതിമൂന്ന് ബുധനാഴ്ച, നോത്ര് ദാം ദേ സാൻസ്അബ്രി (Notre-Dame des Sans-Abri – ഭവനരഹിതർക്കായുള്ള നോത്ര് ദാം Read More…

News Reader's Blog Social Media

കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ പതിനഞ്ചാമത് ദേശീയ സമ്മേളനത്തിന് പാലാ രൂപത ആതിഥേയത്വം വഹിക്കും

പാലാ: കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യ (സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നവംബര്‍ 15 മുതല്‍ 17 വരെ പാലാ അല്‍ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, പാലാ ബിഷപ് മാര്‍ ജോസഫ് Read More…

Daily Saints Reader's Blog

വിശുദ്ധ ലോറൻസ് ഒ’ ടൂളെ:നവംബർ 14

അയര്‍ലന്‍ഡിലെ കില്‍ദാരെയില്‍ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ Read More…

Daily Saints Reader's Blog

വിശുദ്ധ ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനി: നവംബർ 13

ഇറ്റലിയിലെ ലൊമ്പാര്‍ഡിയില്‍ 1850 ജൂലൈ 15 ന് ജനിച്ച ഫ്രാന്‍സെസിന്റെ മാമ്മോദീസാ പേര് മരിയ ഫ്രാന്‍സെസ്‌ക്ക എന്നായിരുന്നു. സാമ്പത്തികശേഷിയുള്ള കര്‍ഷകരായിരുന്ന അഗസ്റ്റിന്റെയും സ്റ്റെല്ലായുടെയും 13 മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു മരിയ. ഗ്രാമീണ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന മൂത്ത സഹോദരി റോസയുടെ മേല്‍നോട്ടത്തില്‍ മരിയ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിമുന്നാമത്തെ വയസ്സില്‍ അര്‍ലുനായിലെ “തിരുഹൃദയത്തിന്റെ സഹോദരിമാരുടെ” സഭയില്‍ അംഗമായി. 18-ാമത്തെ വയസ്സില്‍ ഗ്രാഡുവേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് നാലുവര്‍ഷം സ്വന്തം നാട്ടില്‍ത്തന്നെ സാധുക്കളായ രോഗികളെ ശുശ്രൂഷിച്ചു മരിയ കഴിഞ്ഞുകൂടി. ഇരുപത്തിനാലാമത്തെ വയസ്സിലാണ് Read More…