രണ്ട് ലേഡി ഡോക്ടേഴ്സിൻ്റെ കൊടിയ വഞ്ചനയുടെ കഥ…
“നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി വർഷങ്ങളായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്…” പറയുന്നത് ചില്ലറക്കാരനല്ല, ക്രിസ്ത്യാനിയല്ല, സഭാസ്നേഹിയല്ല, എന്തിനേറെ വിശ്വാസി പോലുമല്ല. പിന്നെയോ, ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് സർജൻ Krishnan Balendran -നാണ്. നിരീശ്വരവാദിയായ ഈ ഡോക്ടറുടെ വാക്കുകൾ മനുഷ്യത്വമുള്ള ഓരോരുത്തരെയും വല്ലാതെ നൊമ്പരപ്പെടുത്തുക തന്നെ ചെയ്യും.
വനിതയാണ്, സ്റ്റാറിൻ്റെ വൈഫാണ്, മരണമടഞ്ഞയാളാണ് എന്നീ കാരണങ്ങൾ കൊണ്ട് ഒരു കന്യാസ്ത്രിക്കെതിരെ ഒരു കുടിലബുദ്ധിയായ വനിതാ ഡോക്ടർ ചെയ്ത കൊടുംവഞ്ചന സത്കൃത്യമായി മാറുന്നില്ല. അഭിവന്ദ്യ തറയിൽ പിതാവു പറഞ്ഞതുപോലെ ” സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു … സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു!” കാരണം ലളിതം, ഒരു മൃതിപ്പെട്ടവൾ ഉൾപ്പടെയുള്ള രണ്ടു ‘വിദഗ്ദ്ധ’കളുടെ കുബുദ്ധി. ഏതായാലും, നിരപരാധികൾ കുരിശിലേറ്റപ്പെടുമ്പോൾ ദൈവം പല രീതിയിൽ രംഗപ്രവേശം ചെയ്യുന്നു. ഇത്തവണയണഞ്ഞത്ത് എന്ന യുക്തിവാദിയുടെ രൂപത്തിലാണെന്നു തോന്നിപ്പോകുന്നു. സി. സെഫിയുടെ കന്യാത്വപരിശോധന നടന്നത് ആലപ്പുഴ മെഡിക്കൽ കോളേജിലാണെന്നോർക്കണം.
ബാലേന്ദ്രൻ തുടങ്ങുന്നത് ഇങ്ങനെ…
“കേസ് തുടങ്ങി ഏതാണ്ട് പതിനേഴ് വർഷമാകുന്നത് വരെ ഒരുമാതിരിപ്പെട്ട മറ്റെല്ലാവരെയും പോലെ സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതായിരിക്കുമെന്നാണ് ഞാനും ധരിച്ച് വെച്ചിരുന്നത്. രണ്ട് പുരോഹിതന്മാരും ഒരു കന്യാസ്ത്രീയും കൂടി അവരെ അടിച്ച് കിണറ്റിൽ കൊണ്ടിട്ട് കൊന്നൂന്നായിരുന്നു മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞിരുന്നത്.
1992 -ൽ സിസ്റ്റര്‍ മരിക്കുമ്പോ ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ MBBS വിദ്യാര്‍ത്ഥിയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടന്നിരുന്നത് കോട്ടയത്തും.
MBBSഉം കഴിഞ്ഞ് പിന്നീട് ഫോറെൻസിക്ക് മെഡിസിൻ MDയൊക്കെ കഴിഞ്ഞ് പെരിന്തല്‍മണ്ണ MES -ൽ ജോലി നോക്കുമ്പോഴാണ്, 2009 -ൽ, ഉമാദത്തർ സാറ് സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനാ റിപ്പോർട്ടിന്റെ TEXT ഒരു Photostat എടുത്തു അയച്ച് തന്നിട്ട് “കൃഷ്ണൻ ഇത് വായിച്ചിട്ട് ഒരു ഒപ്പീനിയൻ പറയൂ” എന്ന് ഒരു ഒറ്റവരി കത്ത് പോസ്റ്റിൽ അയച്ച് തന്നത്. പേരും റിപ്പോർട്ടിന്റെ മറ്റ് വിവരങ്ങളും മറിച്ചിട്ട് പോസ്റ്റ്മോര്‍ട്ടം ഫൈന്റിംഗ്സ് മാത്രമാണ് അയച്ച് തന്നത്.
ഒരു വീഴ്ച്ചയിൽ ഉണ്ടായേക്കാവുന്ന തരം പരിക്കുകളും, ബോധത്തോടെ വെള്ളത്തിൽ വീണ് conscious survival under water ശ്വാസകോശങ്ങളിൽ വരുത്തുന്ന മാറ്റങ്ങളുമായിരുന്നു ആ reportൽ ഉണ്ടായിരുന്നത്. “Drowning with evidence of active survival under water, simple/minor injuries suggestive of a fall” എന്നും ഞാൻ സാറിനോട് പറഞ്ഞു.
അതിന് ശേഷമാണ് അത് സിസ്റ്റര്‍ അഭയയുടെ പൊസ്റ്റുമോർട്ടം റിപ്പോർട്ടാണെന്ന് സാർ എന്നോട് പറയുന്നത്. “ഇനി ഇതും കൂടി” എന്ന് പറഞ്ഞിട്ടാണ് പ്രതികളുടെ ജാമ്യാപേക്ഷ കേട്ട ഹൈക്കോടതി വിധിയുടെ പകർപ്പ് എനിക്ക് അയച്ച് തന്നത്. ഇന്നത്തെ പോലെ pdf ഒന്നുമല്ല. എതാണ്ട് എഴുപത് പെയ്ജോളം വരുന്ന ആ വിധി ന്യായത്തിന്റെ പ്രിന്റ് മൊത്തം ഫോട്ടോക്കോപ്പിയെടുത്തതായിരുന്നു അത്. ഏതാണ്ട് ആ സമയത്തോ അതോ ഏറേ താമസിക്കാതെയോയാണ് ‘സിസ്റ്റര്‍ സെഫിയെന്ന പെരും കള്ളി’ യുടെ ഹൈമെനോപ്ലാസ്റ്റി കഥയും മാധ്യമങ്ങളിലൂടെ അറിയുന്നത്. അന്ന് മുതലാണ് ഫോറെൻസിക്ക് മെഡിസിന്റെ ഡാർക്കർ സൈഡ് ഞാൻ കണ്ട് തുടങ്ങിയത്. ” കേരളം കണ്ട ഏറ്റവും ഹീനമായ ഗൂഡാലോചനയുടെ ചുരളഴിയുകയാണോ?
ഈ ഫോറൻസിക് സർജൻ പറഞ്ഞത് ശരിയാണെങ്കിൽ കേരളം കണ്ട ഏറ്റവും ഹീനമായ ഗൂഢാലോചനയാണ് അനാവ്രതമായേക്കാവുന്നത്. കാരണം, ആലപ്പുഴ മെഡിക്കൽ കോളേജിൽ അവരുടെ കന്യാചർമം പരിശോധന നടത്തിയ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, “വിദഗ്ദ്ധ” ടീമിൽ അവശേഷിക്കുന്നവരെ വിദഗ്ധമായി ചോദ്യംചെയ്താൽ ഒരുപക്ഷേ കേരളം ഞെട്ടുന്ന പല സത്യങ്ങളും പുറത്തു വന്നേക്കാം. നിരപരാധികളുടെ അഭിമാനം തിരികെ ലഭിക്കും. എന്തിനാണ് ആർക്കുവേണ്ടിയാണ് ഇവർ ഇതെല്ലാം കാട്ടിക്കൂട്ടിയത് എന്ന് പൊതുസമൂഹം അറിയുക തന്നെ വേണം.
ദുഷ്ട ‘വിദഗ്ദ്ധ’കൾ…
Krishnan Balendran കുറിക്കുന്നു:
“തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ (സി.സെഫി ) ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു “വിദഗ്ദ്ധ” ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്.
പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (Hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു Normal Intact Hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically Repaired Hymen-Hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു.
ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്.”
അറിയാത്തതിനെക്കുറിച്ച് വലിയ വായിലെ ആർക്കോവേണ്ടി ….
തുടർന്ന് അദ്ദേഹം പറയുന്ന വാക്കുകൾ അക്ഷരാർത്ഥത്തിൽ ഒരു വലിയ ഞെട്ടലോടെ കണ്ണുതുറപ്പിക്കുന്നതാണ് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്ന ആ നിരീക്ഷണങ്ങൾ കണ്ണുമിഴിച്ചു തന്നെ നാം ശ്രദ്ധിക്കണം: “MBBS Course -ന്റെ Syllabus -ലോ, MD Forensic Medicine -ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ Syllabus -ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ Hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു Hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര്‍ രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം.”
വസ്തുനിഷ്ഠമായി എതിർക്കുന്നവർ ദയവായി അറിയിക്കുക; തിരുത്താൻ തയ്യാറാണ്.
തീർന്നില്ല, “നിയമത്തില്‍ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (Knowledge, Skill and Experience). ഒരു Hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരെയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), Hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു Intact Hymen കണ്ടപ്പോ അത് Hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. “
ഹെമനോപ്ലാസ്റ്റി ചെയ്തതാര്?
ഇനി,
“ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള Basic Questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicine -നേ ആയിരുന്നു.
ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു Immoral Slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു. ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതല്ലേ സത്യം? പറയൂ…. “
ഈ ‘വിദഗ്ധ’കൾ ചോദ്യം ചെയ്യപ്പെടാത്തത് എന്തുകൊണ്ട്?
മേൽപ്പറഞ്ഞവ സത്യമെങ്കിൽ, ഈ വിദഗ്ധകൾ മൊഴിഞ്ഞിരിക്കുന്നത് പെരുംനുണകളല്ലേ? ആർക്കാണ് അവർ നാവ് വാടകയ്ക്ക് കൊടുത്തത്? അവരെക്കൊണ്ടത് പറയിപ്പിക്കാൻ ഇവിടുത്തെ നീതിന്യായ വ്യവസ്ഥിതിക്ക് കടമയില്ലേ?
രണ്ട് ലേഡിഡോക്ടേഴ്സിൻ്റെ കൊടിയ വഞ്ചനയുടെ കഥ
തുടർന്ന് അദ്ദേഹം അപേക്ഷിക്കുന്ന ഒരു എക്സർസൈസുണ്ട് അത് ചെയ്യാൻ നിങ്ങൾ ധൈര്യം കാണിച്ചാൽ സി.സെഫിയെ പരിഹസിച്ചവരുടെ കണ്ണു നിറയുന്നത് ഒളിപ്പിക്കാനായേക്കാം, പക്ഷേ ഉള്ളം പുകയുന്നതോ?
അദ്ദേഹം ചെയ്യാൻ അപേക്ഷിക്കുന്ന അഭ്യാസം ഇതാണ്:
“ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം.
ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting moment -ലേക്ക്…
നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം.
സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…? Take your time.
Imagine she is innocent. പറ്റിയോ? പറ്റിയെങ്കിൽ മാത്രം…
ഇനി ഒരു നിമിഷത്തേക്ക് കൂടി. ഒന്ന് കൂടി…
ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു…
നമ്മൾ എന്താണ് അവരോട് ചെയതത്?
കഴിഞ്ഞ ഒരു ദശത്തിലേറെ വർഷമായി
അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി ? അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് ?
ഒരു യുക്തിവാദിയുടെ ആത്മീയ കണ്ടെത്തൽ: കുരിശാണ് ശക്തി…
തുടർന്ന് ഈ യുക്തിവാദി ഡോക്ടർ നടത്തുന്ന ആത്മീയ കണ്ടെത്തൽ നമ്മുടെ കണ്ണുകളെ നനയിക്കുക തന്നെ ചെയ്യും…
അദ്ദേഹം കുറിക്കുന്നു:
“സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ Video Footages -ലും കാണുന്ന ഒരു ഇമേജ് ഉണ്ട്.
അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും.
ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ Brutal Examination -ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്.
ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല.
അവരുടെ വിശ്വാസം കൂടിയാണ്.
ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. “ഒരു നല്ല വർഷം കടന്ന് വരട്ടെ…. എല്ലാവർക്കും നല്ലത് വരട്ടെ.” എന്നാശംസിച്ചുകൊണ്ട് അദ്ദേഹം നിർത്തുമ്പോൾ വായനക്കാരൻ്റെ ഉള്ളിലൊരു നെടുശ്വാസം തിങ്ങിവിങ്ങി പുറത്തു വരാനാകാതെ അടഞ്ഞു നിൽക്കുന്നതു പോലെ ഒരു അനുഭവം! ഇതു വായിക്കുന്ന പ്രിയ അമ്മമാരേ’ പെങ്ങന്മാരേ ഒരു നിമിഷം അവർ നിരപരാധിയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കുക. എന്നിട്ട് അവരുടെ സ്ഥാനത്ത് നിങ്ങളെത്തന്നെ ഒന്നു നിർത്തി നോക്കുക. എന്നിട്ട് ഈ സോഷ്യൽ മീഡിയ ചാനലുകൾ പറഞ്ഞു പൊലിപ്പിച്ചതൊക്കെ ഒന്നോർത്തു നോക്കുക!
സിസ്റ്റർ സോണിയ പറഞ്ഞത്…
ബാലേന്ദ്രൻ അവസാനിപ്പിക്കുന്നിടത്താണ് Soniya Kuruvila Mathirappallil തുടങ്ങുന്നതെന്നു തോന്നിപ്പോകും. ഉറച്ച ബോധ്യങ്ങൾ അന്തസ്സോടെ വിളിച്ചുപറയുന്ന നട്ടെല്ലുള്ള ഒരു കന്യാസ്ത്രീയാണവർ.
കൊടിയ പരിഹാസമേൽക്കുന്ന നിരപരാധിയായ ഒരു സന്യാസിനിയെക്കുറിച്ച് മറ്റൊരു സന്യസ്തയായ സ്ത്രീ തന്നെ സംസാരിക്കുമ്പോൾ അതിനു സാംഗത്യമേറും.
അവർ പറയുന്നതിങ്ങനെ:
“ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്… അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ… ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു… “
തുടർന്ന് സിസ്റ്റർ പറയുന്നത് മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം പോരെ? എന്നിട്ടും എന്തേ മറുനാടൻ ഉൾപ്പെടെയുള്ളവർക്ക് അത് മനസ്സിലാകാത്തത്?
“ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു.”
പ്രധാനപ്പെട്ട ചില വിദഗ്ധ നിരീക്ഷണങ്ങൾ…
താഴെപ്പറയുന്ന വരികളാണ് സിസ്റ്റർ സോണിയയുടെ വാക്കുകൾക്ക് ആധികാരികത പകരുന്നത്:
“ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ഈ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു… അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ… അങ്ങനെ പലരുമുണ്ടായിരുന്നു. കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ് “
അതു വായിക്കുമ്പോൾ പ്രിയ സുഹൃത്തേ. നിങ്ങൾ ഒരു മനുഷ്യനാണെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകുന്ന വികാരങ്ങൾ നിങ്ങൾ തന്നെ അനുഭവിച്ചറിയുക.
ഇന്നത്തെ (24-ജൂൺ 2022) മംഗളം കുറിച്ചത്.
കൃഷണൻ ബാലേന്ദ്രനെ അധികരിച്ച് മംഗളം ഇങ്ങനെ കുറിച്ചു:
“പ്രതികൾ സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതിന് ലക്ഷ്യം സമൂഹത്തെ പറഞ്ഞു പഠിപ്പിച്ച് അതിനുശേഷം നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയായിരുന്നു സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന അത് നിർവഹിച്ച ഡോക്ടർമാർ തങ്ങൾക്ക് തരിമ്പും വൈദഗ്ധ്യം ഇല്ലാത്ത കാര്യത്തിൽ ഒട്ടും അശാസ്ത്രീയവുമായ അഭിപ്രായം എഴുതിവെച്ചു അവർ കണ്ട് സത്യം തുറന്നു പറഞ്ഞില്ലെന്നു മാത്രമല്ല സത്യത്തെ ദുർവ്യാഖ്യാനം ചെയ്തു ഓർക്കണം ആണെങ്കിൽ അവരുടെ കന്യാചർമ്മത്തിന് പരിപാടി ഇല്ലെങ്കിൽ പിന്നെ അഭയ കൊലക്കേസ് ഇല്ല”.
അഭയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി പിന്നാലെയായിരുന്നു അവർ നിരപരാധികളാണെന്ന് തനിക്ക് ബോധ്യമുണ്ട് എന്ന് അദ്ദേഹം സ്വന്തം കർമ്മ മേഖലയായ ഫോറൻസിക് മെഡിസിൻ ആസ്പദമാക്കി ദീർഘമായി എഴുതിയത്
“സ്വന്തം നിരപരാധിത്വം തെളിഞ്ഞു കിട്ടാനായി ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ അപൂർവ്വവുമായ പരിശോധനയ്ക്കും അവർ സമ്മതിച്ചു കൊള്ളാവുന്ന നീതിന്യായവ്യവസ്ഥയും ഉള്ള ഒരു രാജ്യത്തും നടത്താത്ത പരിശോധന ഒരു കന്യാസ്ത്രീ സ്ഥാപിച്ചു കിട്ടാനായി ലോകത്തെവിടെയെങ്കിലും ഇതുപോലൊരു പരിശോധനയ്ക്ക് വിധേയമാക്കി കേട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല” അദ്ദേഹം കുറിച്ചു
സിസ്റ്റർ സോണിയ തുടരുന്നു…
”ഇന്നും യഥാർത്ഥ പ്രതികൾ മറഞ്ഞിരിക്കുകയാണോ?തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അതു എത്ര വലിയ ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം.”
ഒരു കാര്യം കൂടി, ഇത്രയും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സിസ്റ്റർ സെഫിയുടെ കന്യാചർമ്മാവസ്ഥയെക്കുറിച്ച് ‘വിദഗ്ധാ’ഭിപ്രായം മൊഴിഞ്ഞവരിൽ അവശേഷിക്കുന്നവർ വീണ്ടും ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? അവർ അതിനു പറ്റിയ അവസ്ഥയിലല്ലെങ്കിൽ പോലും ആ മൊഴികളുടെ സത്യാവസ്ഥ അനാവരണം ചെയ്യപ്പെടേണ്ടതല്ലേ? ഇത് വിശ്വസനീയമാകുന്നതെങ്ങനെ? സത്യം തെളിയുക തന്നെ വേണം; തെളിഞ്ഞേ പറ്റൂ. (ഇക്കഴിഞ്ഞ വർഷം (2021) ജനു 1 -ന് ഈയുള്ളവൻ കുറിച്ച ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്തത്)
BY, സൈ