ഫ്രാൻസിസ് മാർപാപ്പയുടെ 36-ാമത് അപ്പോസ്തോലിക വിദേശ യാത്ര! ‘അവർ തങ്ങളോട് അസാധാരണമായ കരുണ കാണിച്ചു’ എന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ മാൾട്ടാ സന്ദർശനത്തിന്റെ ആപ്തവാക്യം.
ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച രാവിലെ റോമിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 10:00 മണിയോടെ മാൾട്ടയിൽ എത്തിച്ചേരും. ബുധനാഴ്ച, പൊതു സദസ്സിനിടെ, അദ്ദേഹം മാൾട്ടയെ “പ്രകാശമുള്ള ദേശം” എന്നും തന്റെ ലക്ഷ്യസ്ഥാനത്തെ “പൗലോസ് അപ്പോസ്തലന്റെ കാൽച്ചുവടുകളിലെ തീർത്ഥാടകൻ” എന്നും വിളിച്ചു.
റോമിലേക്കുള്ള യാത്രാമധ്യേ കടലിൽ കപ്പൽ തകർച്ചയ്ക്ക് വിധേയനായ പോളിനെ മഹത്തായ മാനവികതയോടെ സ്വാഗതം ചെയ്തത് മാൾട്ടയിൽ വെച്ചായിരുന്നുവെന്ന് പൊതു സദസ്സിൽ മാർപ്പാപ്പ പറഞ്ഞു. മാൾട്ടയിലാണ് “സുവിശേഷ പ്രഘോഷണത്തിന്റെ നീരുറവകൾ…
ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ചടുലമായ ചരിത്രമുള്ള ഒരു ക്രിസ്ത്യൻ സമൂഹത്തെ നേരിട്ട് അറിയാനും ഒരു രാജ്യത്തിലെ നിവാസികളെ കാണാനും” മാർപ്പാപ്പ നേരിട്ട് പ്രതീക്ഷിക്കുന്നത്. അത് മെഡിറ്ററേനിയന്റെ മധ്യഭാഗത്തും യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്ക് ഭാഗത്തും സ്ഥിതിചെയ്യുന്നു, അത് ഇന്ന് അഭയം തേടുന്ന നിരവധി സഹോദരീസഹോദരന്മാരെ സ്വാഗതം ചെയ്യുന്നതിൽ ഏർപ്പെട്ടിരിക്കുന്നു.”
മാൾട്ടീസ് പ്രസിഡന്റ് ജോർജ് വെൽ, പ്രധാനമന്ത്രി റോബർട്ട് അബെല എന്നിവരുമായുള്ള കൂടിക്കാഴ്ചയോടെയാണ് പര്യടന പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന്, സർക്കാർ അധികാരികളെയും നയതന്ത്രജ്ഞരെയും അഭിസംബോധന ചെയ്യും. അതിനുശേഷം ഗോസോ ദ്വീപിലേക്ക് പോകുന്ന പാപ്പ അവിടെ ‘ത പിനു’ മരിയൻ തീർത്ഥാടനത്തിലെ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. തുടർന്ന്, പരിശുദ്ധ അമ്മയുടെ തിരുരൂപത്തിനു മുന്നിൽ സ്വർണംകൊണ്ട് നിർമിച്ച റോസാ പുഷ്പം സമർപ്പിക്കും.
മൂന്നാം തിയതിയാണ് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ഗ്രോട്ടോ സന്ദർശിക്കുക. തുടർന്ന് ഫ്ളോറിയാനയിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ച് വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യും. കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിൽ സ്ഥാപിതമായ ‘പീസ് ലാബിൽ’വെച്ച് കുടിയേറ്റക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയോടെ പര്യടനത്തിന് തിരിശീലവീഴും.
വിശുദ്ധ പൗലോസ് മൂന്നുമാസ കാലത്തോളം താമസിച്ചു എന്ന് കരുതപ്പെടുന്ന സ്ഥലത്ത് ഇപ്പോൾ വിശുദ്ധന്റെ പേരിൽ ഒരു ഗ്രോട്ടോ ഉണ്ട്. ഇതിന്റെ മേൽനോട്ട ചുമതല ഫാ. ജോസഫ് മിസിക്കാണ്. നേരത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയും ഗ്രോട്ടോ സന്ദർശിക്കാൻ എത്തിയിരുന്നുവെന്നും, ഇപ്പോൾ ഫ്രാൻസിസ് പാപ്പ കൂടി ഗ്രോട്ടോയിൽ സന്ദർശനം നടത്തുന്നത് അതിന്റെ പ്രത്യേകതയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ രാജ്യത്ത് നൽകുന്ന സന്ദേശങ്ങൾ ഹൃദയത്തിൽ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ഫാ. മിസി വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.
അപ്പസ്തോലിക കാലഘട്ടംമുതൽ ക്രിസ്തീയ വിശ്വാസവുമായി ഇഴചേർന്ന് മുന്നേറുന്ന മാൾട്ടയിലെ പര്യടനത്തിൽ കുടിയേറ്റ ജനതയോടുള്ള കരുതൽ, നവസുവിശേഷവത്ക്കരണം എന്ന് രണ്ട് കാര്യങ്ങൾക്കാവും പാപ്പ കൂടുതൽ ഊന്നൽ നൽകുക. ‘അവർ ഞങ്ങളോട് അസാധാരണമായ കാരുണ്യം കാണിച്ചു,’ (അപ്പ. പ്ര. 28:2) എന്ന പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ പര്യടനത്തിന്റെ ആപ്തവാക്യമായി സ്വീകരിച്ചത് അതിന്റെ സൂചനയത്രേ. മാൾട്ടയിലെത്തിയപ്പോൾ അപരിചിതരായ അവിടത്തെ ജനത പ്രകടിപ്പിച്ച സ്നേഹവായ്പ്പിന് പൗലോസ് അപ്പസ്തോലൻ നൽകുന്ന സാക്ഷ്യമാണ് പ്രസ്തുത സുവിശേഷ ഭാഗം.
യൂറോപ്പിലേക്ക് ആഫ്രിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിൽനിന്നുള്ള പ്രവേശനകവാടമെന്ന് വിശേഷിപ്പിക്കാവുന്ന മാൾട്ടയിലെ ജനസംഖ്യയിൽ 90%-വും ക്രൈസ്തവരാണ്. വിശുദ്ധ പൗലോസിലൂടെയാണ് രാജ്യം ക്രിസ്തുവിശ്വാസം സ്വീകരിച്ചത്.
വിശുദ്ധ പൗലോസ് വന്നതിന്റെ 1950-ാം വാർഷികം ആഘോഷിച്ച 2020ൽ മാൾട്ട സന്ദർശിക്കാൻ പാപ്പ പദ്ധതിയിട്ടെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു. 1990ൽ വിശുദ്ധ ജോൺപോൾ രണ്ടാമനും 2010 -ൽ ബെനഡിക്ട് 16-ാമനും മാൾട്ട സന്ദർശിച്ചിട്ടുണ്ട്.