സാംസ്ക്കാരികമായി ഉയര്‍ന്ന് ചിന്തിക്കുന്ന ഭാരതീയ ജനതയുടെ ചിന്തകളില്‍ ലൈംഗീക വൈകൃതങ്ങളെ സാമാന്യ വല്ക്കരിക്കുക, അതോടൊപ്പം പരിപാവനമായ ക്രൈസ്തവ സന്യാസത്തെ സമൂഹത്തിന് മുന്നില്‍ വികലവും അറപ്പുളവാക്കുന്നതുമായി ചിത്രീകരിക്കുക. പരിപാവനമായ ഒരു മത വിശ്വാസത്തെ കല ഉപയോഗിച്ച് അവഹേളിക്കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള പച്ചയായ ലംഘനമാണിത്.
ക്രൈസ്തവ സന്യാസത്തെ നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വിശുദ്ധിയുടെ ഒരംശം പോലും ഉളളില്‍ ഇല്ലാത്തവര്‍ മ്ലേച്ഛതയെ തങ്ങളുടെ ആടയാഭരണമായി അണിഞ്ഞ് സമൂഹത്തെ സ്വാധീനിക്കുന്ന മാധ്യമങ്ങളിലൂടെ തങ്ങളുടെ ദുഷ്ട ലക്ഷ്യങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ഫോട്ടോഷൂട്ട്. ഇതിനെല്ലാം ഭരണ കൂടങ്ങള്‍ കുടപിടിക്കുന്നു. ഇതാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് ലോക വ്യാപകമായ ഒരു അജണ്ഡയുടെ ഭാഗമാണെന്ന് ക്രൈസ്തവ സമൂഹം തിരിച്ചറിയണം.
രണ്ട് LESBIANS നെ കന്യസ്ത്രീകളുടെ വേഷം കെട്ടിച്ച് സമൂഹത്തിനിടയിൽ HOMOSEX സ്വഭാവികമാക്കാൻ വിശുദ്ധജീവിതം നയിക്കുന്നവരെ ഉപയോഗിക്കാൻ തുടങ്ങി സ്വവർഭോഗ നാരകീയ ശക്തികൾ!!! അതുകൊണ്ടു തന്നെ ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളാന്‍ നിയമ നടപടികളുമായി ക്രൈസ്തവര്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചു.
യാമി എന്ന വ്യക്തി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് (ഇൻസ്റ്റഗ്രാമിൽ). ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് യാമി. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള പ്രണയമാണ് ഫോട്ടോഷൂട്ടിൽ വിഷയം.

യാമിയുടെ ഫോട്ടോഷൂട്ടും മാധ്യമങ്ങളുടെ ചൂടേറിയ സംവാദങ്ങളും പുരോഗമിക്കുന്നു.
മസാലപുരട്ടിയ ഈ കച്ചവടങ്ങൾക്കിടയിൽ നെറികേടുകാട്ടുന്ന തോന്യാസികളായ മാധ്യമങ്ങളോട് ഇതുവേണ്ടായിരുന്നു. നല്ല കുടുംബത്തിൽ നിങ്ങൾ പിറക്കാത്തതിന്റെ സ്റ്റാറ്റസായിരുന്നില്ല ഞങ്ങൾ പ്രതീക്ഷിച്ചത്. പ്രണയം ഊതിക്കത്തിക്കാനുള്ള നിങ്ങളുടെ ശ്രമം തീരെ തരംതാണുപോയി. ഇത്തരം മാധ്യമസ്വാതന്ത്രത്തെ കീറിയോട്ടിക്കാനാണ് തോന്നുന്നത്. വിലകൂടിയ മോഡലുകളെ കന്യാസ്ത്രി വേഷംകെട്ടിക്കാൻ നിങ്ങൾക്കാകും.
മോഡലുകൾക്ക് പണം മതിയല്ലോ.എങ്കിൽ നിങ്ങൾക്കറിയുമോ പുണ്യാത്മാക്കളായ കന്യാസ്ത്രീകളെക്കുറിച്ചും അവരുടെ ഹൃദയത്തെക്കുറിച്ചും. അവർക്കു പ്രണയമുണ്ട് നസ്രത്തിലെ ആ ക്രിസ്തുവിനോടുമാത്രം. അതാരും നിർബന്ധിച്ചുതോന്നിയതല്ല അവരുടെ ബാല്യങ്ങളിലെ പ്രണയമായിരുന്നു അത്. ലോകത്തിൽ നഷ്ടമെന്നു തോന്നും പക്ഷെ അവർ നടന്നുകയറുന്നതു എല്ലാവരിലും ആ നസ്രായനെകണ്ടുകൊണ്ടാണ്. വൃണങ്ങളാൽ വീർപ്പുമുട്ടുന്നവരെ ചേർത്തണക്കാനും അനാഥരായവരെ സ്വന്തക്കാരാക്കാനും എല്ലാവർക്കുംവേണ്ടി കരഞ്ഞുപ്രാർത്ഥിക്കാനും അക്ഷരമെഴുതി കരിയറിലെത്തിക്കാനും ഹോസ്പിറ്റലുകളിൽ പോസറ്റിവ് എനർജിനൽകാനും ഇവരുണ്ടാകും.
കൽക്കട്ടയിലെ മദർ തെരേസയും സിസ്റ്റർ സൊറ ജുവാനയും എമിലി ഡയാനയും സിസ്റ്റർ ക്രിസ്റ്റിനായായും റാണി മരിയയും നമ്മുടെ അൽഫോൻസാമ്മയും എവുപ്രാസ്യമ്മയും മറിയംത്രേസ്യയും സെലിൻ മരിയയും ഇവരിൽ ചിലർമാത്രമാണ്. ചിതലരിക്കാത്ത സ്മരണകൾ ഭൂമിയിലെഴുതിയ പുണ്യാത്മാക്കൾ. ഇവരെക്കുറിച്ചൊന്നും നിങ്ങൾക്കറിവുണ്ടാവില്ല നിങ്ങൾക്കറിയാവുന്ന കന്യാസ്ത്രീകൾ രണ്ടുമൂന്നു ചാനൽ പ്രസംഗികരെമാത്രമായിപ്പോയി അതാണ് തെറ്റുപറ്റിയത്. ചാനൽചർച്ചകളിൽ കൂകിപ്പായുന്ന തീവണ്ടികൾക്കിപ്പുറം സ്വച്ഛമായി ഒഴുകുന്ന പുഴകളുണ്ടിവിടെ. കന്യാസ്ത്രീകൾ ഒരുജീവിതകാലം മുഴുവൻ മറ്റുള്ളവർക്കായി ജീവിക്കുന്നവർ.
ഒറീസയിലും ബംഗാളിലും ഇന്ഡൊറിലും പാക്കിസ്ഥാനിലും അഫ്ഗാനിലും ആഫ്രിക്കയിലും സുഡാനിലെ റെഡ് ക്രോസിലുമൊക്കെ ഇവരുണ്ട്. നിങ്ങളവിടെവരെയൊന്നും പോകണ്ടട്ടോ തിരിഞ്ഞുനോക്കുക ഇവിടുത്തെ കന്യകാലയങ്ങളിലേക്ക് ഇവിടുത്തെ പുണ്യജീവിതങ്ങൾ നിങ്ങളെയും ദൈവത്തെ പ്രണയിക്കാൻ പഠിപ്പിക്കും. തടവറ മക്കൾക്കും ക്യാൻസർ രോഗികൾക്കും വൃദ്ധാത്മാക്കൾക്കും അനാഥർക്കും കൂട്ടായി ഈ മൺപാതകളിലൂടെ നിശബ്ദമായി അവർ നടന്നകലുന്നു ശുഭതമോർമ്മകൾ നമ്മുടെയും ഹൃദയം കീഴടക്കുന്നു.
പിന്നെ ഇവരൊന്നും നിങ്ങളുടെ ചാനലുകൾക്ക് റേറ്റിങ് കൂട്ടാനല്ല ഈ തിരുവസ്ത്രമണിഞ്ഞത്. ഈ തിരുവസ്ത്രം നമുക്കൊക്കെ ഊർജവും അവർക്കു നസ്രായന്റെ ഹൃദയവും സ്വന്തമാക്കാനാണ്. ഇതറിയാനുള്ള ബുദ്ധിയില്ലങ്കിൽ നിങ്ങൾ അവരെമാത്രം തിരഞ്ഞുപിടിച്ചു ആക്രമിക്കണം ആവിഷ്കാരത്തിന്റെ ന്യായങ്ങൾ അവർക്കെതിരെമാത്രം കുറിച്ചിടണം. ആരും നന്നാകാൻ സമ്മതിക്കരുത്. നിങ്ങൾ ഒരിക്കലും നന്നാകരുത്. ക്രിസ്തുവിനുവേണ്ടി ജീവിച്ചു മരിക്കുന്ന പുണ്യാത്മാക്കളായ നല്ല അമ്മമാർക്ക് സമർപ്പണം. ദൈവത്തോട് പ്രണയം തോന്നിയ താടിക്കാരൻ.
By. ഫിലിപ്സ് തൂനാട്ട്