ന്യൂഡൽഹി: അന്താരാഷ്ട്ര വിമനങ്ങളിലെത്തുന്ന യാത്രക്കാരുടെ യാത്രാചരിത്രം പരിശോധിക്കണം, അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിർദേശം.
ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ വഴി എത്തുന്ന യാത്രക്കാരുടെ വിശദ യാത്രാ ചരിത്രം അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. “അപകടസാധ്യതയുള്ള” രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. കൊവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിക്കുന്ന എല്ലാ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി ഉടൻ അയയ്ക്കണമെന്നും മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടന ഒമിക്റോണിനെ ആശങ്കയുടെ വകഭേദമായി തരംതിരിച്ച സാഹചര്യത്തിലാണ് നടപടി.
അന്താരാഷ്ട്ര വിമാനത്തിലൂടെ വരുന്ന യാത്രക്കാരുടെ മുൻകാല യാത്രാവിവരങ്ങൾ ലഭിക്കുന്നതിന് ഇതിനകം തന്നെ ഒരു റിപ്പോർട്ടിംഗ് സംവിധാനം ഉണ്ടെന്നും രാജ്യാന്തര യാത്രക്കാരുടെ കർശനമായ നിരീക്ഷണം ആവശ്യകതമാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളോട് പറഞ്ഞു.
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതിനോടകം തന്നെ നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ബ്രിട്ടണ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടതോടെ ആഗോള തലത്തില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ വീണ്ടും കര്ശനാമാക്കുകയാണ് രാജ്യങ്ങള്‍.
ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് കേസുകളും ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടാണെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന ആളുകളെ രണ്ട് ദിവസത്തിനകം പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും. നെഗറ്റീവ് ഫലം ലഭിക്കുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം.പോസിറ്റീവ് ആകുന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയെ വൈറസ് ബാധിത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ജര്‍മനിയില്‍ പ്രസ്തുത പ്രദേശത്ത് നിന്ന് രണ്ട് പേര് എത്തിയിരുന്നു. ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇറ്റലിയിലെ മിലാനില്‍ മൊസാംബിക്കിൽ നിന്ന് എത്തിയ ഒരു വ്യക്തിയിൽ പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമില്‍ വെള്ളിയാഴ്ച എത്തിയ 600 പേരില്‍ 61 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരില്‍ പുതിയ വകഭേദം ബാധിച്ചിട്ടുണ്ടൊ എന്നറിയാനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. നെഗറ്റീവ് ആയവരിലും ആശങ്ക നിലനില്‍ക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
യാത്രാ നിയന്ത്രണങ്ങള്‍ ആഗോളതലത്തിൽ ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തേണ്ട സമയം പിന്നിട്ടതായി വിദഗ്ധര്‍ പറയുമ്പോഴും അമേരിക്ക, ബ്രസീൽ, കാനഡ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകത്തെ പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്തി കഴിഞ്ഞു. ഇസ്രയേല്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന എല്ലാവര്ക്കും വിലക്കേര്‍പ്പെടുത്തി.
ഒമ്പത് ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലുള്ള പൗരന്മാരല്ലാത്തവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തി. പ്രസ്തുത രാജ്യങ്ങളില്‍ നിന്ന് മടങ്ങുന്ന ഓസ്ട്രേലിയൻ പൗരന്മാർക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദേശിച്ചിട്ടുണ്ട്. ജപ്പാനും ബ്രിട്ടണും കൂടുതല്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്ലന്ഡ്, ഒമാന്‍, കുവൈത്ത്, ഹംഗറി തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ പുതുക്കി.
കോവിഡിന്റെ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ഏറ്റവും ഒടുവിലായി യുകെയിൽ രണ്ട് പേരിൽ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തിയതായി ബ്രിട്ടിഷ് ആരോഗ്യ മന്ത്രി സാജിദ് ജാവീദ് അറിയിച്ചു. ദക്ഷിണാഫ്രിക്കൻ യാത്രാ പശ്ചാത്തലമുള്ളവരിലാണ് രോഗബാധ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
“ഇന്നലെ രാത്രി വൈകി എന്നെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ബന്ധപ്പെട്ടു. യുണൈറ്റഡ് കിംഗ്ഡത്തിൽ ഈ പുതിയ വേരിയന്റായ ഒമിക്രോണിന്റെ രണ്ട് കേസുകൾ അവർ കണ്ടെത്തിയതായി എന്നെ അറിയിച്ചു. ഒന്ന് ചെംസ്ഫോർഡിലും മറ്റൊന്ന് നോട്ടിംഗ്ഹാമിലും,” ജാവീദ് പറഞ്ഞു. രോഗം തിരിച്ചറിഞ്ഞ രണ്ട് പേരോടും അവരുടെ വീട്ടുകാരോടും ഐസൊലേഷനിലേക്ക് മാറാൻ ആവശ്യപ്പെടുകയും വീണ്ടും പരിശോധന നടത്തുകയും ചെയ്തു.
വകഭേദം ജർമനിയിലും എത്തിയതായി റിപ്പോർട്ടുകളുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ ഒരു യാത്രക്കാരനിൽ മ്യൂട്ടേഷനുകൾ കണ്ടെത്തിയതായി പടിഞ്ഞാറൻ സംസ്ഥാനമായ ഹെസ്സെയിലെ ഒരു മന്ത്രി ശനിയാഴ്ച പറഞ്ഞു. “കഴിഞ്ഞ രാത്രി, ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഒരു യാത്രക്കാരനിൽ ഒമിക്റോണിന്റെ മാതൃകയിലുള്ള നിരവധി മ്യൂട്ടേഷനുകൾ കണ്ടെത്തി,” എന്നെ ഹെസ്സെയിലെ സാമൂഹികകാര്യ മന്ത്രി കെയ് ക്ലോസ് ട്വീറ്റ് ചെയ്തു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ട് വിമാനത്താവളം ഉൾപ്പെടുന്ന സംസ്ഥാനമാണ് ഹെസ്സെ.
വേരിയന്റിന്റെ സീക്വൻസിങ് നടക്കുന്നുണ്ടെന്നും രോഗം സ്ഥിരീകരിച്ച വ്യക്തി ഐസൊലേഷനിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദക്ഷിണാഫ്രിക്കയിൽ നിന്ന് യാത്ര ചെയ്ത എല്ലാവരോടം സമ്പർക്കം പരിമിതപ്പെടുത്താനും പരിശോധന നടത്താനും കെയ് ക്ലോസ് അഭ്യർത്ഥിച്ചു.
ജർമ്മനിയിലും മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും കൊറോണ വൈറസ് കേസുകളിൽ കുതിച്ചുചാട്ടമുണ്ടായ സമയത്താണ് പുതിയ വേരിയന്റ് കണ്ടെത്തിയത്.
അതിവേഗം പടരുന്ന പുതിയ കോവിഡ് വകഭേദം ഡെൽറ്റയെക്കാള്‍ അപകടകാരിയായിരിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആഗോളതലത്തില്‍ ജാഗ്രത പാലിക്കുന്നുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലയില്‍ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ തീരുമാനമെടുത്തു. ഇത് ഓഹരി വിപണിയില്‍ വലിയ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പുതിയ വകഭേദമായ ബി.1.1.529 നെ വളരെയധികം അപകടകാരിയെന്നാണ് വിശേഷിപ്പിച്ചത്. ഒമിക്രൊൺ എന്നാണ് വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് പുതിയ വകഭേദം പ്രഖ്യാപിച്ചത്. ഇസ്രയേൽ, ബൽജിയം, ബോട്സ്വാന, ഹോങ്കോങ് എന്നീ രാജ്യങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വകഭേദത്തിന്റെ നൂറോളം ജീനോം സീക്വൻസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവില്‍ രോഗബാധിതരായ പലര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനും ജാഗ്രത പുലര്‍ത്താനും ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അടിയന്തര നിര്‍ദേശം നല്കി. മറ്റ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടരുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ട് ഡോസും കൂടാതെ ബൂസ്റ്റര്‍ വാക്സിനെടുത്തവരിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ രോഗപ്രതിരോധ ശേഷി കുറയ്ക്കാനും വകഭേദത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
“വകഭേദത്തിന് നിരവധി ജനിതകമാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചിലതെല്ലാം ആശങ്ക നല്‍കുന്നതാണ്. നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വകഭേദങ്ങളെക്കാള്‍ കൂടുതല്‍ അപകടകാരിയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്ന് വ്യക്തമാകുന്നത്,” ഡബ്ല്യുഎച്ച്ഒയുടെ പ്രസ്താവനയില്‍ പറയുന്നു.
“ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും തന്നെ പുതിയ വകഭേദം വ്യാപിച്ചിട്ടുള്ളതായാണ് തോന്നുന്നത്. മുന്‍പ് സ്ഥിരീകരിച്ച വകഭേദങ്ങളേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടരുന്നത്. പെട്ടെന്ന് പടരാനുള്ള ശേഷിയും വകഭേദത്തിനുള്ളതായി മനസിലാക്കുന്നു,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമായിരുന്നു കോവിഡിന്റെ ഏറ്റവും അപകടകാരിയായ വകഭേദമായി ഇതുവരെ വിലയിരുത്തിയിരുന്നത്. നിലവില്‍ ലോകത്തിന്റെ വിവിധ മേഖലകളില്‍ ഡെല്‍റ്റ വ്യാപിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് ഇന്ത്യയിലെ രണ്ടാം തരംഗത്തിന്റേയും നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനത്തിന്റെയും കാരണം.
ഡെല്‍റ്റയേക്കാള്‍ അപകടകാരിയാണോ എന്നത് വിലയിരുത്താന്‍ സമയമായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞന്മാരില് നിന്ന് ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കിയത്. എന്നിരുന്നാലും ജാഗ്രത കടുപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി.
“പുതിയ വകഭേദത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും ലഭ്യമായിട്ടില്ല. മുപ്പതിലധികം ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിവേഗം പടരുമോ, രോഗപ്രതിരോധശേഷി ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നത് പരിശോധിക്കണം. പക്ഷെ കൃത്യമായ ജാഗ്രത പുലര്‍ത്തണം,” വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ പറഞ്ഞു.
പുതിയ വകഭേദത്തിന്റെ വരവ് അപ്രതീക്ഷിതമായിരുന്നില്ലെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷൻ ആന്‍ഡ് റിസര്‍ച്ചിലെ (ഐഐഎസ്ഇആര്‍) പ്രതിരോധശേഷി വിഭാഗത്തിലെ വിനീത ബാല്‍ വ്യക്തമാക്കി. കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി കേസുകള്‍ അതിവേഗം കണ്ടെത്താനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ വകഭേദം ഏറ്റവും വ്യാപകമായ ദക്ഷിണാഫ്രിക്കയിൽ മതിയായ വാക്സിനുകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാണിച്ചു. “വാക്സിന് വിതരണത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ഭാവിയില്‍ ഇതുപോലെയുള്ള സാഹചര്യങ്ങളെ അതിജീവിക്കാന്‍ വാക്സിൻ കൊണ്ട് സാധിക്കും,” ഡോ. ബാല്‍ പറഞ്ഞു. അടുത്ത മൂന്ന് ആഴ്ചകള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണെന്ന് വൈറോളജിസ്റ്റ് ഗംഗന്ദീപ് കങ് പറഞ്ഞു.