ഇസ്ലാമാബാദ്: ക്രിസ്ത്യൻ സമൂഹത്തിൽ നിന്നുള്ള ആളുകൾ താമസിക്കുന്ന പാകിസ്ഥാനിലെ ലാഹോർ നഗരത്തിലെ നിഷ്താർ തഹസിൽ ഗ്രീൻ ടൗൺ ഏരിയ. ഇവിടെ വച്ചാണ് മുഹമ്മദ് ബിലാൽ സലിം എന്ന മുസ്ലീം യുവാവ് പള്ളിയുടെ മേൽക്കൂരയിലെ ‘കുരിശിൽ’ കയറിയത്. കുരിശിൽ കയറിയ ശേഷം, പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്ന ഒരു ഇസ്ലാമിക മുദ്രാവാക്യം ഉപയോഗിച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് രണ്ട് പേർ ഉണ്ടായിരുന്നു, അവർ ക്രിസ്ത്യൻ പെൺകുട്ടികളോട് മോശമായ ആംഗ്യങ്ങൾ കാണിക്കുകയും ക്രിസ്ത്യൻ ആളുകളെ അപമാനിക്കുകയും ചെയ്തു.
വൺ ഇൻ ക്രൈസ്റ്റ് ചർച്ചിലെ കുരിശ് തകർക്കാൻ ശ്രമിച്ച തീവ്ര ഇസ്ലാമികവാദി മുഹമ്മദ് ബിലാൽ സലിം ദേവാലയ ഗോപുരമുകളില്‍ നിന്ന് വഴുതി വീണപ്പോള്‍ സഹായിക്കാന്‍ എത്തിയത് ക്രൈസ്തവര്‍. ക്രിസ്തു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ക്രൈസ്തവര്‍ തീവ്ര ഇസ്ലാമികവാദിയെ സഹായിച്ചത്.
മുഹമ്മദ് ബിലാൽ സലിം ഒരു ഫാക്ടറിക്കുള്ളിൽ നിന്ന് ടെറസിലേക്ക് പോയതും അവിടെ നിന്ന് തൊട്ടടുത്തുള്ള പള്ളിയുടെ മേൽക്കൂരയിലേക്ക് പോയി അവിടെയുള്ള ഇരുമ്പ് കോണിൽ സ്ഥിതി ചെയ്യുന്ന കുരിശിൽ കയറുന്നതും കാണാം. ഇതിനുശേഷം, അവിടെ നിന്ന് ‘അല്ലാഹു അക്ബർ’ എന്നും മറ്റ് മതപരമായ മുദ്രാവാക്യങ്ങളും വിളിക്കാൻ തുടങ്ങി.
മാർച്ച് പതിനാറാം തീയതി നടന്ന സംഭവം പാകിസ്ഥാൻ പത്രപ്രവർത്തകനായ അർജു കാസ്മി എന്ന ട്വിറ്റർ ഉപയോക്താവ് വീഡിയോ ട്വീറ്റ് ചെയ്തു, “ഒരു മുസ്ലീം മതഭ്രാന്തൻ പള്ളിയുടെ മേൽക്കൂരയിൽ കയറി അവിടെ നിന്ന് ഇസ്ലാമിക വാക്യങ്ങൾ വായിക്കാൻ തുടങ്ങി. കുരിശ് തകർത്ത് പ്രാദേശിക സമൂഹത്തെ ഭയപ്പെടുത്താൻ ശ്രമിച്ചു.
എന്നിരുന്നാലും, ഈ കോലാഹലം കണ്ട് ഒരു കൂട്ടം ക്രിസ്ത്യാനികൾ അവിടെ തടിച്ചുകൂടി. ഇവരിൽ ഒരാൾ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് പള്ളിയിലെ ചിലർ യുവാവിനെ കുരിശിൽ നിന്ന് താഴെയിറക്കി സഹായിച്ചു. ഗ്രീൻ ടൗൺ ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന വിൻഡോ ഗ്രിൽ നിർമ്മാണ ഫാക്ടറിയിലാണ് മുഹമ്മദ് ബിലാൽ ജോലി ചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധിക്ഷേപത്തിലും അട്ടിമറിയിലും ഇയാളുടെ കൂട്ടാളികൾ പങ്കാളിയായിട്ടും ബിലാലിന്റെ കൂട്ടാളികൾക്ക് എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
തീവ്ര ഇസ്ലാമിക വാദികളായ മൂന്നുപേർ അവിടെ ഉണ്ടായിരുന്ന ക്രൈസ്തവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കാൻ ആരംഭിച്ചു. ഇതിനിടയിൽ മൂവർ സംഘത്തിലെ മുഹമ്മദ് ബിലാൽ എന്നൊരാൾ പള്ളി കെട്ടിടത്തിന് മുകളിൽ കയറുകയും അവിടെ ഉണ്ടായിരുന്ന കുരിശ് അല്ലാഹു അക്ബര്‍ വിളിയുമായി ഇളക്കി മാറ്റാൻ ശ്രമിക്കുകയുമായിരിന്നു. 20 മിനിറ്റ് ശ്രമിച്ചിട്ടും കുരിശ് ഇളക്കി മാറ്റാൻ അയാൾക്ക് സാധിച്ചില്ല. ഇതിനിടയിൽ 40 അടി താഴ്ചയിലേക്ക് മുഹമ്മദ് ബിലാൽ പതിച്ചു. എന്നാല്‍ പരിക്കുപറ്റി താഴെ വീണു കിടന്നു ബിലാലിനെ ‘അവഗണിക്കാന്‍’ ക്രൈസ്തവര്‍ തയാറായിരിന്നില്ല.
സഹായിക്കാൻ ക്രൈസ്തവ വിശ്വാസികള്‍ തന്നെ ഓടിയെത്തുകയായിരിന്നു. ഉടനെ എത്തിച്ച ഒരു കട്ടിലിൽ കിടത്തിയ ബിലാലിന്, കുടിക്കാൻ വെള്ളം നൽകുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയുമായിരിന്നു.. ഇതിനിടയിൽ കൂടെ വന്നവർ മറ്റുചിലരെ വിളിച്ച് സംഭവസ്ഥലത്തുനിന്ന് ബിലാലിന് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും 45 മിനിറ്റിനുള്ളിൽ പൊലീസെത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
എന്നാല്‍ വൈകിട്ട് അഭിഭാഷകരെയും കൂട്ടി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബിലാലിനെ കേസ് ഒന്നും എടുക്കാതെ പോലീസ് വിട്ടയച്ചതായി അറിയാൻ സാധിച്ചതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള എംഎം ആകാശ് പറഞ്ഞു. പിന്നീട് പോലീസ് മേധാവികളുമായി നടത്തിയ ആശയവിനിമയത്തിന് ഒടുവിൽ പുലർച്ചെ രണ്ടു മണിക്കാണ് കേസ് രജിസ്റ്റർ ചെയ്തത്.
എന്നാൽ ബിലാലിനൊപ്പം എത്തിയ മറ്റു രണ്ടുപേർക്കെതിരെ കേസെടുക്കാൻ പോലീസ് തയാറായിട്ടില്ല. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ രൂക്ഷമായ രാജ്യമായ പാക്കിസ്ഥാനില്‍ നീതിന്യായ വ്യവസ്ഥ പോലും പലപ്പോഴും ക്രൈസ്തവര്‍ക്ക് എതിരാണ്.